tag:blogger.com,1999:blog-46464311310060727402024-03-14T08:22:44.029-07:00ചന്ദ്രനിലേക്ക്ചാന്ദ്രയാത്ര സംബന്ധിച്ച വിവാദവും യാഥാര്ത്ഥ്യങ്ങളുംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger15125tag:blogger.com,1999:blog-4646431131006072740.post-26582799372883046782016-07-14T23:00:00.001-07:002016-07-15T01:47:53.840-07:00ചാന്ദ്രയാത്രയും ഗൂഡാലോചനാ സിദ്ധാന്തങ്ങളും<div dir="ltr" style="text-align: left;" trbidi="on">
<br />
<div data-contents="true">
<div class="" data-block="true" data-editor="3qgmf" data-offset-key="dghce-0-0">
<div class="_1mf _1mj" data-offset-key="dghce-0-0">
<br /></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="2toda-0-0">
<div class="_1mf _1mj" data-offset-key="2toda-0-0">
<span data-offset-key="2toda-0-0"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="94clu-0-0">
<div class="_1mf _1mj" data-offset-key="94clu-0-0">
<span data-offset-key="94clu-0-0"><span data-text="true"></span></span><br />
<div class="separator" style="clear: both; text-align: center;">
<span data-offset-key="94clu-0-0"><span data-text="true"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGeubw8FxBU2NkZ42iwCKFrpR_GqseIEvch_tqOhKA9wuqRTIWp2_LqmdIZVxnommeD3BNEm6ZFvQQv5rNMYHovqyXKoxkRifGqmPV7vN9b4aaCfxNzvELt8HiCU0lC4x-ePPF0bs8T_k/s1600/index.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGeubw8FxBU2NkZ42iwCKFrpR_GqseIEvch_tqOhKA9wuqRTIWp2_LqmdIZVxnommeD3BNEm6ZFvQQv5rNMYHovqyXKoxkRifGqmPV7vN9b4aaCfxNzvELt8HiCU0lC4x-ePPF0bs8T_k/s400/index.jpg" width="276" /></a></span></span></div>
<span data-offset-key="94clu-0-0"><span data-text="true">
</span></span><b><span data-offset-key="94clu-0-0"><span data-text="true"><span data-offset-key="94clu-0-0"><span data-text="true">My new book/ </span></span>Cover- </span></span><span class="_5u8u" data-offset-key="94clu-1-0" spellcheck="false"><span data-offset-key="94clu-1-0"><span data-text="true">Ab Biju</span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="a7h2-0-0">
<div class="_1mf _1mj" data-offset-key="a7h2-0-0">
<b><span data-offset-key="a7h2-0-0"><br data-text="true" /></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="56vmm-0-0">
<div class="_1mf _1mj" data-offset-key="56vmm-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="56vmm-0-0"><span data-text="true">ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ ബഹിരാകാശയാത്രികനായ ബസ് ആള്ഡ്രിന് (Buzz Aldrin) ബാര്‍ട്ട് സിബ്രല്‍ (Bart Zibrel) എന്നയാളെ അമേരിക്കയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലിന് പുറത്ത് വെച്ച് മുഖത്തടിച്ച സംഭവം ഒരര്‍ത്ഥത്തില്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളും (Conspiracy theories) അവയുടെ വകഭേദങ്ങളായ തട്ടിപ്പുവാദസിദ്ധാന്തങ്ങളും (hoax theories) ചിലപ്പോളെങ്കിലും എത്രമാത്രം അസഹ്യമായി തീരാറുണ്ട് എന്നതിന്റെ ഒരു പ്രതീകമാണ്. 2002 ലായിരുന്നു ഈ സംഭവം. അപ്പോളോ-11 ദൗത്യം നാസ നടത്തിയ ഒരു തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്ന സിബ്രല്‍ തന്റെ കയ്യിലിരുന്ന ബൈബിളില്‍ തൊട്ട് ചാന്ദ്രയാത്ര നടത്തിയിരുന്നു എന്ന് സത്യംചെയ്യാന്‍ ഓള്‍ഡ്രിനോട് ആവശ്യപ്പെട്ടു. വെല്ലുവിളിച്ചു വിടാതെ പിന്തുടര്ന്നു. കള്ളനെന്നും ചതിയനെന്നും വിളിച്ച് അധിക്ഷേപിച്ചു. എല്ലാം ഒരു വീഡിയോ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. </span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="2nq8o-0-0">
<div class="_1mf _1mj" data-offset-key="2nq8o-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="2nq8o-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="a8e1k-0-0">
<div class="_1mf _1mj" data-offset-key="a8e1k-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="a8e1k-0-0"><span data-text="true">''ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കൊരു വലിയ കുതിച്ച് ചാട്ടം''എന്ന് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോംങ് (Neil Armstrong) വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കല്‍ നാടകമായിരുന്നു എന്ന് കേട്ടപ്പോള്‍ ഓള്ഡ്രിന് ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആശ്ചര്യകരം എന്ന് പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുവാദകഥകള്‍ വിശ്വസിക്കാന്‍ നമ്മുടെ ലോകത്ത് കുറേയധികം ആളുകള്‍ ഇപ്പോഴുമുണ്ട് എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവരില്‍ പലരും ജോലിനോക്കുന്നത് യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റുകളിലാണ്! </span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="btrk2-0-0">
<div class="_1mf _1mj" data-offset-key="btrk2-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="btrk2-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="apt7u-0-0">
<div class="_1mf _1mj" data-offset-key="apt7u-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="apt7u-0-0"><span data-text="true">എല്ലാ മനുഷ്യാന്വേഷണങ്ങളും, നിരീക്ഷണപരീക്ഷണങ്ങളും വെറും 'കഥ'കളും ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും മാത്രമാകുന്ന ഒരു ഭാവനാ വ്യവഹാരലോകം സങ്കല്‍പ്പിക്കുക. അങ്ങിനെയുള്ള ഒരു ലോകത്ത് അറിയേണ്ടുന്ന വസ്തുതകളോ, യാഥാര്‍ത്ഥ്യങ്ങളോ കേവലം ഭാവനാവിലാസം മാത്രമായിരിക്കും എന്ന് കരുതാവുന്നതാണ്. അവിടെ വാസ്തവികതയുടെ മാനദണ്ഡങ്ങള്‍ പോലും കഥകളോ ആഖ്യാനങ്ങളോ ആയി പരിമിതപ്പെട്ടേക്കും. കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടപ്പെടുന്ന ഒരു ജീവി വര്‍ഗ്ഗമാണ് മനുഷ്യന് എന്നതുകൊണ്ട് തന്നെ ഈ സാങ്കല്പ്പികലോകം പൂര്‍ണ്ണമായും ഭാവനതലത്തില് ഒതുങ്ങണമെന്നില്ല. ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നത് അത്തരമൊരു അപകടത്തെക്കുറിച്ചാണ്.</span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="5hn88-0-0">
<div class="_1mf _1mj" data-offset-key="5hn88-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="5hn88-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="3t0fq-0-0">
<div class="_1mf _1mj" data-offset-key="3t0fq-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="3t0fq-0-0"><span data-text="true">2008 ല്‍ ലെമാന് ബ്രദേര്‍സ്(Lehman Brothers Holdings Inc.) എന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പാപ്പരായപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ട കഥ ആ സ്ഥാപനത്തിലെ ജൂതരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ 400 ബില്യന്‍ ഡോളര്‍ ഇസ്രായേലിലെ നാല് ബേങ്കുകളിലായി നിക്ഷേപിച്ചു എന്നതായിരുന്നു. ജൂതവിരുദ്ധ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇതാദ്യത്തേതൊന്നുമല്ല. ജൂതവിരുദ്ധ വികാരമുണ്ടാക്കാന്‍ ജര്‍മ്മനിയില്‍ നാസികള്‍ ദി പ്രോട്ടോക്കോള്‍ ഓഫ് ദി എല്‍ഡേര്‍സ് ഓഫ് സിയോണ്‍ (The Protocols of the Meetings of the Learned Elders of Zion/1903/1903)എന്ന ഒരു വ്യാജരേഖ ഉപയോഗിച്ചത് ഒരു ഉദാഹരണം. 1903 ല്‍ റഷ്യയില്‍ പ്രസിദ്ധീകരിച്ച ഈ രേഖ പ്രകാരം ഒരു രഹസ്യ ജൂതസംഘം ലോകം മുഴുവന്‍ കൈപ്പിടിയിലാക്കാന്‍ ഉപജാപം നടത്തുകയാണ്! ജൂതര്‍ ലോകം കീഴടക്കി മറ്റുള്ളവരെ പുറംജാതികളെപ്പോലെ പരിഗണിച്ച് പീഡിപ്പിക്കും! ഇത്തരമൊരു വ്യാജരേഖ കണ്ട് ജൂതര്‍പോലും ഞെട്ടിപ്പോയി. കടുത്ത ജൂതവിരോധിയായിരുന്ന പ്രസിദ്ധ അമേരിക്കന്‍ ഓട്ടോമൊബൈല്‍ വ്യവസായി ഹെന്റി ഫോഡ് (Henry Ford)ഈ രേഖയുടെ 5 ലക്ഷം പ്രതികളാണ് 1922 ല്‍ സ്വന്തം ചെലവില്‍ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തത്! </span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="2okj7-0-0">
<div class="_1mf _1mj" data-offset-key="2okj7-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="2okj7-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="30bjq-0-0">
<div class="_1mf _1mj" data-offset-key="30bjq-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="30bjq-0-0"><span data-text="true">1933 ല്‍ ഹിറ്റ്ലര്‍ ജര്‍മ്മിനിയില്‍ അധികാരത്തില്‍ വന്നപ്പോഴേക്കും ഇതൊരു തട്ടിപ്പാണന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ഹിറ്റ്ലര്‍ അത് ജര്‍മ്മന്‍ സ്ക്കൂളുകളില്‍ പഠിപ്പിക്കുകയും തന്റെ ജൂതകൂട്ടക്കൊ(holocaust) ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പ്രോട്ടോക്കോള്‍ ഓഫ് സിയോണിന്റെ മറ്റോരു പതിപ്പാണ് പുതുലോകക്രമ സിദ്ധാന്തം(New World Order/Conspiracy theory). പ്രസ്തുത സിദ്ധാന്തമനുസരിച്ച് ചെറിയൊരു പ്രമാണിവര്ഗ്ഗസംഘം ഈ ലോകത്തെയും അതിന്റെ സമ്പദ്വ്യവസ്ഥയേയും നിയന്ത്രിക്കാനുള്ള രഹസ്യപരിപാടി ആസൂത്രണം നടപ്പിലാക്കി വരികയാണ്. കൃത്യമായ പദ്ധതികളുമായാണ് അവര്‍ മുന്നോട്ടുപോകുന്നത്. ഈ പദ്ധതി നാം അംഗീകരിച്ചാല്‍ ഐ.എം.എഫും ലോകബാങ്കും, ജോര്‍ജ് ബുഷും, ഇറാഖ് യുദ്ധവും, ഇസ്രായേലിന്റെ പാലസ്തീന് അധിനിവേശവും ഒക്കെ ഈ പദ്ധതിയുടെ ഭാഗമാണ്! </span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="9965d-0-0">
<div class="_1mf _1mj" data-offset-key="9965d-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="9965d-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="v04c-0-0">
<div class="_1mf _1mj" data-offset-key="v04c-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="v04c-0-0"><span data-text="true">ചാന്ദ്രയാത്രയെ കുറിച്ചുള്ള ഗൂഡാലോചനാ സിദ്ധാന്തം പരിഗണിച്ചാല്‍ അതിലും രസകരമായ സവിശേഷതകള്‍ ഏറെയുണ്ട്. അതില്‍ പ്രധാനം, വിവാദങ്ങളുടെ വന്യമായ ആഘോഷവും വില്‍പ്പനയുമാണ്. നാല് ലക്ഷം ആളുകളുടെ മനുഷ്യപ്രയത്നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്രാവിവാദം ഹാരിപോട്ടര്‍ സാഹിത്യംപോലെ വിറ്റഴിയപ്പെട്ടു. അമേരിക്കയില്‍ മാത്രം ആറ് ശതമാനം ആളുകള്‍ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്ന് വിശ്വസിക്കുന്നുണ്ടത്രെ. ഗൂഡാലോചനാ പ്രമാണങ്ങളുടെ ഒരു വശ്യത അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏത് സങ്കീര്‍ണ്ണമായ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കും ഗൂഡാലോചനാവാദക്കാര്‍ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നല്കുന്നു. </span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="drujr-0-0">
<div class="_1mf _1mj" data-offset-key="drujr-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="drujr-0-0"><br data-text="true" /></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="8epu-0-0">
<div class="_1mf _1mj" data-offset-key="8epu-0-0">
<b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="8epu-0-0"><span data-text="true">വസ്തുനിഷ്ഠമായി കൃത്യതയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കും പകരം അവയെല്ലാം ഏതെങ്കിലും 'രഹസ്യ അജണ്ട'കളുടെ ഭാഗമാണെന്ന വിശദീകരണം വിളമ്പിവെക്കുന്നു. വേണ്ടത്ര പഠനങ്ങളോ അന്വേഷണങ്ങളോ സ്ഥിരീകരിക്കപ്പെട്ട ഡേറ്റകളോ അനാവശ്യമായി തീരുന്ന ഇത്തരം സിദ്ധാന്തങ്ങള്‍ പലപ്പോഴും ജനത്തിന്റെ മുന്‍വിധികളും ഇഷ്ടാനിഷ്ടങ്ങളും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണമായി ജൂതഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇസ്ളാമികലോകത്തും അമേരിക്കന്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ സോഷ്യലിസ്റ്റ് ലോകത്തും ചൂടപ്പംപോലെ വിറ്റഴിയും. 9/11 ഭീകരാക്രമണം ജൂതഗൂഡാലോചനയാണെന്ന് പ്രചരണം ഇസ്ളാമികലോകത്ത് ശക്തമാണെന്ന് മാത്രമല്ല പലരും മതവൈകാരികതയ്ക്ക് അടിപ്പെട്ട് മുന്‍പിന്‍ നോക്കാതെ അത്തരം കഥകള്‍ വെട്ടി വിഴുങ്ങുകയും ചെയ്യുന്നു. കേരളത്തില്‍ പോലും ഈയിനത്തില്‍ പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ, പാകിസ്ഥാനിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാരണം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ RAW നടത്തുന്ന ഗൂഡാലോചനകളാണ്; ഇത്ര പ്രഹരശേഷിയുള്ള ഒരു രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയ്ക്കുണ്ടെന്ന് നമുക്കറിയില്ലെങ്കിലും!.........</span></span></span></span></b></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="2u1hs-0-0">
<div class="_1mf _1mj" data-offset-key="2u1hs-0-0">
<span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="2u1hs-0-0"><br data-text="true" /></span></span></span></div>
</div>
<div class="" data-block="true" data-editor="3qgmf" data-offset-key="dc9qe-0-0">
<div class="_1mf _1mj" data-offset-key="dc9qe-0-0">
<span style="color: red;"><i><b><span style="font-size: small;"><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><span data-offset-key="dc9qe-0-0"><span data-text="true">(2016 ആഗസ്റ്റ് 7ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന അമ്പിളിക്കുട്ടന്മാര്: ചാന്ദ്രയാത്രയും ഗൂഡാലോചനാസിദ്ധാന്തങ്ങളും(ഡി.സി ബുക്സ്, കോട്ടയം, പേജ് 192) എന്ന എന്റെ പുതിയ പുസ്തകത്തിന് ഞാനും ശ്രീ മുഹമ്മദ് നസീറും ചേര്‍ന്നെഴുതിയ ആമുഖത്തില്‍ നിന്നും. പ്രകാശനത്തിന് ശേഷം പവര്‍പോയന്റ് പ്രസന്റേഷന്:''അമ്പിളിക്കുട്ടന്മാര്'' അവതരണം- രവിചന്ദ്രന്‍ സി)</span></span></span></span></b></i></span></div>
</div>
</div>
</div>
രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com0tag:blogger.com,1999:blog-4646431131006072740.post-50780326134526730302011-12-14T09:47:00.000-08:002011-12-14T09:47:38.319-08:00ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirH5IIEB8upbp6wLmtoGpoAxQ1Ou1SvWTfBqrN1aIGcj1j6MgWjNyKihrE2f4ox_H8OZ2kHqSV3zL3uT-3d03PNdp4wzqI6-Gh-cf-i07IXXgd_qZ6L9LbgG1Yghn3S5-sPLpy02uiI2A/s1600/hskap15tunnel.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="178" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirH5IIEB8upbp6wLmtoGpoAxQ1Ou1SvWTfBqrN1aIGcj1j6MgWjNyKihrE2f4ox_H8OZ2kHqSV3zL3uT-3d03PNdp4wzqI6-Gh-cf-i07IXXgd_qZ6L9LbgG1Yghn3S5-sPLpy02uiI2A/s200/hskap15tunnel.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The tunnel between Command <br />
Module& Lunar Module after<br />
docking</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b> മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ ശരിക്കും ഒരു റിലേ ഓട്ടം പോലെയായിരുന്നു. ഏതെങ്കിലും ഒരു ഘട്ടം പിഴച്ചാല്‍ മുഴുവന്‍ പദ്ധതിയും തകിടം മറിയുമായിരുന്നു. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഭാരത്തിന്റെ 95 ശതമാനവും ഇന്ധനമായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. റോക്കറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്നും കണ്ടു. കമാന്‍ഡ് മോഡ്യൂള്‍(CM), സപ്ളൈ മോഡ്യൂള്‍, (SM)ലൂണാര്‍ മോഡ്യൂള്‍(LM) എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ പിന്നറ്റത്തും കമാന്‍ഡ് മോഡ്യൂള്‍ മുന്നറ്റത്തുമാണ്. ഇടയിലാണ് പ്രൊപ്പല്ലന്റുകളും ഇന്ധനവും മറ്റും ശേഖരിച്ചിട്ടുള്ള സപ്ളൈ മോഡ്യൂള്‍. കമാന്‍ഡ് മോഡ്യൂളും സപ്ളൈ മോഡ്യൂളും കൂട്ടിചേര്‍ത്ത് മുന്‍ഭാഗത്തിന് കാമാന്‍ഡ് ആന്‍ഡ് സപ്ളൈ മോഡ്യൂള്‍ (CSM) എന്നും പറയാറുണ്ട്. </b></span><br />
<span style="font-family: Meera; font-size: medium;"><b><br />
</b></span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOflWRa6ic8Zj6uQPRIyPumbRYYSHPMjXmDWOsDc3y7K9PoYdq9Lz1r1S4wX7KzPF6jK_PlRCO-X_ZfuOsrqZmawNIkSSclV2pFTkP531H4_CdNqbRX4WHHls3RgsPATBoO5d1dp7bTZY/s1600/009-Bloomhead-apollo-comic-raumschiff-m-angekoppelter-Landefaehre.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="168" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOflWRa6ic8Zj6uQPRIyPumbRYYSHPMjXmDWOsDc3y7K9PoYdq9Lz1r1S4wX7KzPF6jK_PlRCO-X_ZfuOsrqZmawNIkSSclV2pFTkP531H4_CdNqbRX4WHHls3RgsPATBoO5d1dp7bTZY/s200/009-Bloomhead-apollo-comic-raumschiff-m-angekoppelter-Landefaehre.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Artist's view: CM and LM after docking<br />
<span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: medium;"><b><span class="Apple-style-span" style="font-family: 'Times New Roman'; font-size: small;"><span class="Apple-style-span" style="font-size: 13px; font-weight: normal;"><br />
</span></span></b></span></span></td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b>ചാന്ദ്രപേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒന്നര ഭൗമഭ്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോക്കറ്റ് പുന:പ്രവര്‍ത്തിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. പിന്നീട് മൂന്നു ദിവസത്തെ യാത്രയാണ്. ആ പ്രായാണത്തിനിടയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. (ഒന്ന്)സാറ്റേണ്‍ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം കത്തിച്ചുകളയുക. (രണ്ട്) ലൂണാര്‍ മോഡ്യൂളന്റെ പുറംകവചം വേര്‍പെടുത്തുക. ഇതു രണ്ടും നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ളത് പിറകിലിരിക്കുന്ന ലൂണാര്‍ മോഡ്യൂളിനെ സപ്ളൈമോഡ്യൂളിന്റെ മുകളിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന് ഏറ്റവും മുന്നിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ നാസികാഗ്രഭാഗത്ത് ഘടിപ്പിക്കുക എന്നതാണ്. നാം പിറകില്‍ നില്ക്കുന്ന ശിശുവിനെ തലയ്ക്ക് മീതെ എടുത്തുയര്‍ത്തി മുന്‍വശത്ത് എത്തിക്കുന്നത് സങ്കല്‍പ്പിക്കു. ഏതാണ്ട് അതുപോലെയാണ് പിന്നിലിരിക്കുന്ന ല്യൂണാര്‍ മോഡ്യൂള്‍ വാഹനത്തിന്റെ മുന്നിലെത്തുന്നത്. പേടകം മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചിരമ്പി പായുമ്പോഴാണ് ബാഹിരാകാശത്ത് വെച്ച് ഈ സര്‍ക്കസ് അരങ്ങേറുന്നത്! സര്‍വീസ് മോഡ്യൂളിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു യന്ത്രക്കൈയ്യുടെ സഹായത്തോടെയാണ് ലൂണാര്‍ മോഡ്യൂളിനെ വാഹനത്തിന്റെ മുന്നിലെത്തിക്കുന്നത്. <br />
<br />
വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. <br />
<br />
ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.<br />
<br />
ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!<br />
<br />
7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്ജിന് (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്ക്കാന് (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. <br />
</b></span><br />
<span style="font-family: Meera; font-size: medium;"><b><br />
</b></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXbM53iR7Nos7Ly-9N5n0ctQt3CxQtHuD8rYK3V2Ea7ijZBugPtP9wFk7ZZUDS1Q1Ix1zlaAyHyBnIgGNM3YKEHzh-1STHBnl7mNtBTuAR7tfQeUDSLDidbkxhnJSnYs22mMs49nMGyBQ/s1600/014-Bloomhead-apollo-comic-start-v-mond-m-triebwerkflamme-u-staub.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXbM53iR7Nos7Ly-9N5n0ctQt3CxQtHuD8rYK3V2Ea7ijZBugPtP9wFk7ZZUDS1Q1Ix1zlaAyHyBnIgGNM3YKEHzh-1STHBnl7mNtBTuAR7tfQeUDSLDidbkxhnJSnYs22mMs49nMGyBQ/s200/014-Bloomhead-apollo-comic-start-v-mond-m-triebwerkflamme-u-staub.jpg" width="197" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Self launching of 'Eagle' from Moon<br />
The fire, fume and dust are <br />
just poetic imagination</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b>ലൂണാര്‍ മോഡ്യൂളിന്റെ കീഴ്ഭാഗത്ത് ജലം, ഇന്ധനം(അപ്പോളോ 15 മുതല്‍) എന്നിവയും ശേഖരിച്ചിരുന്നു. ഉപരിഭാഗത്താകട്ടെ യാത്രികരുടെ കാബിനും, ഓക്സിജന്‍, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, റേഡിയോ-ടെലിവിഷന്‍ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ച് പറന്നുകയറാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട റോക്കറ്റ് എന്ജിന് ഉപരിഭാഗത്തിന്റെ അടിവശത്തുണ്ടായിരുന്നു. നാലുവീതമുള്ള നാലു കൂട്ടം (മൊത്തം 16) ഉയരം ക്രമീകരിക്കുന്ന നിയന്ത്രണറോക്കറ്റുകളും(attitude control thrusters) ഉപരിഭാഗത്തുണ്ടായിരുന്നു. ചന്ദ്രാകാശത്തെത്തി കണ്‍ട്രോണ്‍ മോഡ്യൂളുമായി ഡോക്കിംഗ് നടത്താനും സഞ്ചാദിശ ക്രമീകരിക്കാനും ഇവയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. <br />
<br />
ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്. <br />
<br />
ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു. <br />
<br />
<span class="Apple-style-span" style="background-color: white;"><span class="Apple-style-span" style="color: red;"> ബഹിരാകാശത്തെ ബാലെ</span></span></b></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFed81P_cFeHIhkF9mpp5bfmsYS0WhIBr7a8JKYdsTu8IzKlqVg3gqqQGULsN10Anm3psiChgk-wHemRBym7twBcmw-dTeRGXYIlgZGIPh1tEnDjeFcXYHKOhqgiCcAaZsOnCEr1KAl5c/s1600/10075286.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFed81P_cFeHIhkF9mpp5bfmsYS0WhIBr7a8JKYdsTu8IzKlqVg3gqqQGULsN10Anm3psiChgk-wHemRBym7twBcmw-dTeRGXYIlgZGIPh1tEnDjeFcXYHKOhqgiCcAaZsOnCEr1KAl5c/s200/10075286.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The docking target of Lunar Module<br />
as seen from the Command Module</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b> ചാന്ദ്രയാത്രയുടെ മുഴുവന്‍ വിജയവും ചാന്ദ്രഭ്രമണപഥത്തില്‍ വെച്ച് നടത്തപ്പെട്ട വിഘടന-പുന:സംഘടന ദൗത്യത്തെ (undocking and redocking maneuvers) ഡോക്കിംഗിനെ ആശ്രയിച്ചാണിരുന്നത്. അതായത് കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് ഈഗിള്‍ വേര്‍പെടുന്നതും തിരിച്ച് ചന്ദ്രനിലിറങ്ങിയശേഷം വീണ്ടും കണ്ടെത്തി സംയോജിക്കുന്നതും സത്യത്തില്‍ വിസ്മയകരമായ ഒരു കാര്യം തന്നെയായിരുന്നു. ശരിക്കും ഒരു ആകാശ ബാലെ! ലൂണാര്‍ മോഡ്യൂളിനെ കമാന്‍ഡ് മോഡ്യൂളിന്റെ മുന്നില്‍ കൊണ്ടുവരുന്ന ഡോക്കിംഗ് പേടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാതെ നിര്‍വഹിക്കുന്ന ഒന്നാണ്. അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ വിജയകരമായി റിഹേഴ്സല്‍ നടത്തിയ പ്രക്രിയയാണിത്. <br />
<br />
കമാന്‍ഡ്മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്. <br />
<br />
ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല. <br />
<br />
ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ. <br />
<br />
അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന് പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി. <br />
<br />
രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു. </b></span><br />
<span style="font-family: Meera; font-size: medium;"><b><br />
</b></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwkeSoop2bQ_Rx7PK-uwD6Tanpx1HxhtszwQ3f8Mf3VySrb1wR_tBhPinNv-kVYihqtZEAhhZJuo4mkNnqTdmzYHwWkeh_Q0Og5oV3pkjWVKMG_6Wt8wjIw02J5W3Z2-zImzO8JXtS5ec/s1600/220px-John_Houbolt_and_LOR2.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="162" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwkeSoop2bQ_Rx7PK-uwD6Tanpx1HxhtszwQ3f8Mf3VySrb1wR_tBhPinNv-kVYihqtZEAhhZJuo4mkNnqTdmzYHwWkeh_Q0Og5oV3pkjWVKMG_6Wt8wjIw02J5W3Z2-zImzO8JXtS5ec/s200/220px-John_Houbolt_and_LOR2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">John C Houbolt</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b> 1916 ല്‍ യൂറി കോണ്ട്രാറ്റിയുക്ക് (Yuri Kondratyuk) എന്ന ഉക്രെയിന്‍കാരനാണ് (Lunar orbit rendezvous (LOR)) എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. LOR ആയിരിക്കും ചന്ദ്രനില്‍ ചെന്നിറങ്ങി തിരിച്ചുവരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം (most economical way)എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അമേരിക്കയില്‍ ടോം ഡോലനാണ് (Tom Dolan)ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യം വെച്ചത്. പിന്നീട് അപ്പോളോ മിഷന് സ്റ്റീയറിംഗ് ഗ്രൂപ്പ് അംഗമായ ജോണ്‍ സി ഹോബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് അവസാനം നാസ നടപ്പിലാക്കിയത്. <br />
<br />
ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല. <br />
<br />
പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന് കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന് മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല. <br />
<br />
ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന് പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!! <br />
<br />
എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്ജിന് മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും. <br />
<br />
തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്ജിന് ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്ജിന് ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. <br />
<br />
മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു. <br />
<br />
അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന് റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **<br />
<br />
</b> </span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com9tag:blogger.com,1999:blog-4646431131006072740.post-81945512395818814382011-12-08T01:03:00.000-08:002011-12-08T09:54:19.705-08:00നാമവിടെ എത്തിയതെങ്ങനെ?<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixjwkhqSFMYr2sB2SvaEOL-Y-8jYWuUMKa7CTECkgFpV_5lKPFMB-JlQP2iaBIvMJT2xFW0heDEMgxc4xaK_Il9V22lUBe0R2URT9LrwuDuBCNA7ZrHOGtzSKdUZachlyITeaIi7aM5-E/s1600/moon-landing-hoax-1680x10502.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="123" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixjwkhqSFMYr2sB2SvaEOL-Y-8jYWuUMKa7CTECkgFpV_5lKPFMB-JlQP2iaBIvMJT2xFW0heDEMgxc4xaK_Il9V22lUBe0R2URT9LrwuDuBCNA7ZrHOGtzSKdUZachlyITeaIi7aM5-E/s200/moon-landing-hoax-1680x10502.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The Hoax Terror! One of the many<br />
morphed pictures designed by hoaxers<br />
doing rounds in the net</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b>നാസ ആയിരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും </b></span><span class="Apple-style-span" style="font-family: Meera; font-size: medium;"><b>ജോലി ചെയ്യുന്ന</b></span><br />
<span style="font-family: Meera; font-size: medium;"><b> ഒരു കൂറ്റന്‍ സ്ഥാപനമാണ്. ഐതിഹാസികമായ അപ്പോളോ ദൗത്യപരമ്പരയില്‍(Apollo mission) തീര്‍ച്ചയായും അവര്‍ക്ക് പിഴവുകളുണ്ടായിട്ടുണ്ട്. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ പരിശ്രമങ്ങളെന്ന നിലയില്‍ അതൊക്കെ തികച്ചും പ്രതീക്ഷിതമാണുതാനും. ദൗത്യം സംബന്ധിച്ച പല കാര്യങ്ങളും നാസ ഇനിയും പുറത്ത് വിട്ടിട്ടില്ല. സസൂക്ഷ്മം വിലയിരുത്തിയാല്‍ ദുരൂഹമായി തോന്നുന്ന ചില വസ്തുതകള്‍ കണ്ടെത്താനാവുമെന്നതില്‍ സംശയമില്ല. അപ്പോളോ ദൗത്യത്തില്‍ സൈനികരഹസ്യങ്ങളും രാജ്യരക്ഷാ താല്പര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദൗത്യം സംബന്ധിച്ച ചില സവിശേഷമായ വിശദാംശങ്ങള്‍ ഒരിക്കലും ലഭ്യമായില്ലെന്നും വരാം. പക്ഷെ അപ്പോളോ ദൗത്യം അപ്പാടെ തട്ടിപ്പാണെന്ന് പറയുന്നതും നാസയുടെ പിഴവുകളും ദൗത്യദുരൂഹതകളും ചൂണ്ടിക്കാണിക്കുന്നതും രണ്ടാണ്. തനിക്ക് കഴിയാത്തതിനാല്‍ ആര്‍ക്കും കഴിയില്ല; തനിക്ക് മനസ്സിലാകാത്തതുകൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല-എന്ന സമീപനം ശാസ്ത്രീയമോ യുക്തസഹമോ അല്ല. <br />
<br />
'പിരമിഡ് വിഡ്ഢികള്‍' (pyramid fools) എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്. പുരാതന ഈജിപ്റ്റിലെ പിരിമിഡുകളുടെ നിര്‍മ്മാണം മനുഷ്യസാധ്യമല്ലെന്നാണ് ഇക്കൂട്ടര്‍ വാദിക്കുക. ഗ്രഹാന്തരജീവികളാണ് പിരമിഡുകള്‍ ഉണ്ടാക്കിയതെന്നും അതിന്റെ നിര്‍മ്മാണരഹസ്യം ഇന്നും മനുഷ്യന് അജ്ഞാതമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഈ വിഷയത്തിലും പുസ്കമെഴുതി വിറ്റ് പണം വാരുന്നവരുണ്ട്. പിരമിഡ് പോലൊന്ന് ആധുനിക മനുഷ്യന് നിര്‍മ്മിക്കാനാവില്ലേ? തീര്‍ച്ചയായും സാധിക്കും. പണ്ട്, 3000 വര്‍ഷം മുമ്പ് അതെങ്ങനെ നിര്‍മ്മിച്ചു എന്നാണ് ചോദ്യമെങ്കില്‍ അത്തരം അന്വേഷണം നടത്തുകയല്ലേ വേണ്ടത്? അതല്ലാതെ പിരമിഡ് മനുഷ്യസാധ്യമല്ലെന്നും ഗ്രഹാന്തരജീവികളാണ് അവ നിര്‍മ്മിച്ചതെന്നും പറയുന്നത് ഭോഷ്ക്കല്ലേ? ഭൂമിയില്‍ തന്നെയുള്ള ഒരു കാര്യത്തെപ്പറ്റി ഇത്തരത്തില്‍ കിന്നരസാഹിത്യം പടച്ചുവിടാമെങ്കില്‍ ശരാശരി മുന്നേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലെ നിലക്കുന്ന ചന്ദ്രനില്‍ നടന്ന കാര്യങ്ങളെ പറ്റി എഴുതുന്നതിനുണ്ടോ ചൊരുക്ക് തോന്നേണ്ടൂ?!<br />
<br />
''</b></span><span class="Apple-style-span" style="font-family: Meera; font-size: medium;"><b>അപ്പോളോ-11</b></span><span class="Apple-style-span" style="font-family: Meera; font-size: medium;"><b> ന് മുമ്പുള്ള എല്ലാ ചാന്ദ്രദൗത്യങ്ങളിലും കുറഞ്ഞത് 20000 </b></span><span class="Apple-style-span" style="font-family: Meera; font-size: medium;"><b> അപാകതകള്‍</b></span><span class="Apple-style-span" style="font-family: Meera; font-size: medium;"><b> ഉണ്ടായിരുന്നുവെന്ന് നാസ സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും മനുഷ്യന് അനായസം ചന്ദ്രനില്‍ ഇറങ്ങി തിരിച്ചുവന്നു''- പ്രമുഖ ചാന്ദ്രയാത്രാ തട്ടിപ്പുവാദക്കാരനായ റാല്‍ഫ് റെനെ പറഞ്ഞതാണിത്. ഇരുപതിനായിരം പിഴവുകള്‍ ഉണ്ടായിരുന്നുവത്രെ? അതിനെന്ത്? പിഴവുകളുടെ എണ്ണമല്ല മറിച്ച് അവയുടെ സ്വഭാവവും പ്രാധാന്യവുമാണ് നിര്‍ണ്ണായകം. ദൗത്യം പരാജയപ്പെടാന്‍ 20000 ന്യൂനതകളുടെ ആവശ്യമൊന്നുമില്ല. ഒരൊറ്റ ഒരെണ്ണം മതിയാകും! </b></span><br />
<span style="font-family: Meera; font-size: medium;"><b><br />
നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ നിരവധി ന്യൂനതകളും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനാവുമെന്ന് ഓര്‍ക്കുക. അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കൊളിന്‍സ് ചന്ദ്രനെ വലംവെച്ചുകൊണ്ടിരുന്ന കമാന്‍ഡ് മോഡ്യൂള്‍ മാത്രമെടുക്കുക. അതില്‍ കുറഞ്ഞത് ഇരുപത് ലക്ഷത്തിലധികം സൂക്ഷ്മ ഘടകങ്ങളുണ്ട്(individual parts). മുമ്പ് സൂചിപ്പിച്ച ഇരുപതിനായിരം ന്യൂനതകള്‍ മുഴുവന്‍ കമാന്‍ഡ് മോഡ്യൂളിനാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അപ്പോഴും അത് നൂറ് ഘടകങ്ങളില്‍ ഒന്ന് (1/100) എന്ന ശരാശരിയേ പ്രദാനം ചെയ്യുന്നുള്ളു. ഇനയിതിനോട് സാറ്റേണ്‍ റോക്കറ്റും ല്യൂണാര്‍ മോഡ്യൂളും കൂടി ചേര്‍ത്താല്‍ ഈ ശരാശരി മുന്നൂറില്‍ ഒന്നാകും(1/300). ചാന്ദയാത്ര പോലൊരു ദൗത്യത്തില്‍ ഈ നിരക്ക് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. മത്രമല്ല, നാം 'ന്യൂനതകള്‍' എന്ന് പറയുന്നതില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തനത്തിലെ താളപ്പിഴയും നടപടിക്രമത്തിലെ പിഴവുകളുമാകുന്നു (anomalies in performance or procedural problems). <br />
<br />
ആസൂത്രണത്തിലെ പിഴവുകള്‍(design flaws), ശേഷിയില്‍ കുറഞ്ഞപ്രവര്‍ത്തനം(under performance), മന്ദഗതിയിലുള്ള പ്രതികരണം (slow response)എന്നിവയും ഈ വകുപ്പില്‍ പെടും. എന്നാല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച ഘടകങ്ങള്‍ ഇവയില്‍തന്നെ പത്ത് ശതമാനം പോലുമില്ല. ചാന്ദ്രദൗത്യം പോലൊരു വമ്പന്‍ ദൗത്യത്തില്‍ ഇത്തരത്തിലുള്ള പാകപ്പിഴകള്‍ അതിന്റെ ആത്യന്തിക ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, റാല്‍ഫ് റെനെ ചൂണ്ടിക്കാട്ടുന്നവിധം ശരാശരി ഇരുപതിനായിരം ന്യൂനതകള്‍ ഉണ്ടായിരുന്ന അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ ഭൂരിപക്ഷവും അവയുടെ പ്രഖ്യാപിത ലക്ഷ്യം സ്തുത്യര്‍ഹമായി നിറവേറ്റുകയാണുണ്ടായത്. അപ്പോളോ-11 വരെയുള്ള ദൗത്യങ്ങള്‍ക്ക് ന്യൂനതകളുമായി ദൗത്യം നിറവേറ്റാമെങ്കില്‍ പിന്നീടങ്ങോട്ടും പ്രശ്നമുണ്ടാകേണ്ട കാര്യമില്ല, റാല്‍ഫ് റെനെയ്ക്കൊഴികെ. <br />
<br />
''Just one defect could have blown the whole thing'' എന്നാണ് റെനെ പറഞ്ഞത്. ശരിയാണല്ലോ. ആര്‍ക്കും പറയാന്‍ കഴിയുന്ന കാര്യമാണത്. പക്ഷെ ആ ന്യൂനത നിര്‍ണ്ണായകമായ ഒന്നായിരിക്കണം. ഇന്‍ഡിക്കേറ്റര്‍ ലാമ്പിന്റെ ഗ്ളാസ്സുപൊട്ടിയതുകൊണ്ടോ ഫുട്ട് റെസ്റ്റ് ഒടിഞ്ഞുപോകുന്നതുകൊണ്ടോ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് വിഷമമുണ്ടാകില്ല. പക്ഷെ എന്‍ജിനില്‍ തടസ്സം വന്നാല്‍ ബാക്കിയെല്ലാം ശരിയായിട്ടും പ്രയോജനമില്ല. ന്യൂനതകളുടെ എണ്ണമല്ല മറിച്ച് അതിന്റെ സ്വഭാവമാണ് വിഷയം. ന്യൂനതകളില്‍ പലതും മണ്ടത്തരങ്ങളായിരുന്നു. ഉദാഹരണമായി,ചന്ദ്രനില്‍ ചെന്നിറങ്ങിയശേഷം ആംസ്ട്രോങ് ആദ്യം നിലത്തിറങ്ങി, തുടര്‍ന്ന് ഓള്‍ഡ്രിനും. ഓള്ഡ്രിന് പുറത്തിറങ്ങിയ ശേഷം 'ഈഗിളി'ന്റെ വാതില്‍ തുറന്നുതന്നെ കിടന്നു. കാരണം വാതില്‍ പുറത്തുനിന്നും അടയ്ക്കാനുള്ള പൂട്ട് സംവിധാനം ഉണ്ടായിരുന്നില്ല! ഇത്രയധികം പേര് പങ്കെടുത്ത ഒരു മഹാദൗത്യത്തില്‍ ആരും ഇതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നത് കൗതുകകരമല്ലേ?!<br />
<br />
ഹോക്സ് വാദങ്ങള്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം ചാന്ദ്രയാത്ര എങ്ങനെ നിര്‍വഹിച്ചു എന്നതിനെ സംബന്ധിച്ച് സാമാന്യജനത്തിന് വലിയ ധാരണയില്ലെന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ നിജസ്ഥിതി തിരിക്കാന്‍ മിനക്കെടാതെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അടിപ്പെടുന്ന പ്രവണത ഉത്തരാധുനിക സമൂഹത്തില്‍ ശക്തിപ്പെടുകയാണ്. എങ്ങനെ നാം ചന്ദ്രനില്‍ പോയി എന്നത് മനസ്സിലാക്കുകയാണ് തട്ടിപ്പുവാദ സിദ്ധാന്തത്തെ ശരിയായി നിര്‍ധാരണം ചെയ്യാനുള്ള ഒരെളുപ്പവഴി. എങ്ങനെയത് ചെയ്തു എന്നറിയുന്നത് ഹോക്സ് വാദക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങളില്‍ മിക്കവയും ദൂരീകരിക്കും. അടിസ്ഥാന സമവാക്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ഇതിനായി ചാന്ദയാത്ര സംബന്ധിച്ച ചില സാങ്കേതികപദങ്ങളും ശാസ്ത്രവസ്തുതകളും സാമാന്യമായ രൂപത്തിലെങ്കിലും പരിചയപ്പെടേണ്ടതുണ്ട്. വളരെ ലഘുവായ തോതില്‍ അപ്പോളോ-11 ന്റെ പ്രയാണം പരിചയപ്പെടാം. ചന്ദ്രനില്‍ പോയിട്ടില്ല എന്ന് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും ഇത്തരം പഠനത്തിന്റെ ആവശ്യമൊന്നുമില്ല. 'എനിക്ക് മനസ്സിലാകുന്നില്ല', 'വിശ്വസനീയമായി തോന്നുന്നില്ല'-എന്നൊക്കെ സദാ ഉരുവിട്ടുകൊണ്ടിരുന്നാല് മതിയാകും.</b></span><br />
<span style="font-family: Meera; font-size: medium;"><b><br />
</b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjZDECT7Lu1ZXrWCNaaEsdvn6IqDrvgBBttY7I-Iy52Kq7pPhYQi9GbItv4eD9jBdG2EdGHpTkCUCj3eUAxPQmHDz2mhWHu6cN6Y5pb2oR_II7DoDOauEfpYWNbSgQUVDxkh27OGBAwZ4/s1600/figura+015+apollo+11+on+pad+S69-38660+CROP.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjZDECT7Lu1ZXrWCNaaEsdvn6IqDrvgBBttY7I-Iy52Kq7pPhYQi9GbItv4eD9jBdG2EdGHpTkCUCj3eUAxPQmHDz2mhWHu6cN6Y5pb2oR_II7DoDOauEfpYWNbSgQUVDxkh27OGBAwZ4/s320/figura+015+apollo+11+on+pad+S69-38660+CROP.png" width="192" /></a></div><span style="font-family: Meera; font-size: medium;"><b>വിഖ്യാതമായ സാറ്റേണ്‍ റോക്കറ്റുകളാണ് (Saturn V)ഭൂമിയില്‍ നിന്നും ചാന്ദ്രവാഹനങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിച്ചതെന്ന് നമുക്കറിയാം. 111 മീറ്റര്‍(363 അടി) ഉയരവും 3000 ടണ്‍ (6.7 ദശലക്ഷം പൗണ്ട്) ഭാരവുമുള്ള ഈ ഭീമന് റോക്കറ്റ് എക്കാലത്തും ലോകത്ത് നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ റോക്കറ്റാണ്. ഇതിലും ശക്തമായ ഒന്ന് പിന്നെ നിര്‍മ്മിച്ചിട്ടില്ല എന്നാല്‍ എന്താണര്‍ത്ഥം?! തട്ടിപ്പുവാദ സിദ്ധാന്തമനുസരിച്ച് ഉത്തരം അനായാസമാണ്:അങ്ങനെയൊന്ന് ഒരിക്കലും നിര്‍മ്മിച്ചിട്ടില്ല!!! <br />
<br />
സാറ്റേണ്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടനുബന്ധിച്ചുണ്ടാകുന്ന സ്ഫോടകശക്തിക്ക് 100 പൗണ്ട് ഭാരമുള്ള ഒരു ലോഹച്ചീളിനെ 3 മൈല്‍ അകലേക്ക് തെറിപ്പിക്കാനാവുമായിരുന്നു! എല്ലാം ഒരു സ്ഫോടനത്തില്‍ കലാശിച്ചാല്‍ കാണികള്‍ക്കും അപകടം ഉറപ്പായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് വി.ഐ.പി പ്രേക്ഷകരെ വിക്ഷേപണത്തറയില്‍ നിന്നും മൂന്നരമൈല്‍ അകലെയായാണ് നാസ ഇരുത്തിയത്. മൂന്ന് ഘട്ടങ്ങളാണ് സാറ്റേണ്‍ റോക്കറ്റിനുള്ളത്. ഏറ്റവും മുകളിലായാണ് ചാന്ദ്രയാത്രികര്‍ ഇരിക്കുന്ന അപ്പോളോ എന്നറിയപ്പെടുന്ന ചാന്ദ്രവാഹനം ഘടിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്റെ ഏറ്റവും മുകളില്‍ ഒരു ചെറു റോക്കറ്റ് അധികമായി ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ദൗത്യം പാളിയാല്‍ അപ്പോളോ യാത്രികര്‍ക്ക് അവരിരിക്കുന്ന ഭാഗം റോക്കറ്റില്‍ നിന്ന് വിഘടിപ്പിച്ച് അപകടത്തില്‍ തെന്നിമാറാന്‍ സഹായിക്കുന്നതാണ് ഈ റോക്കറ്റ് (Launch Escape System). </b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0d9IOD_HJtrQNZ9YET2QVQ3KxN8Ve2tCbtiEjUcEl-XvnVZYSYbe8Q4dPjyh5rDEIgbeRE8GwoQjwJunJeqk1EJR8oxriFgvhePf8XRMcIrJeDOUIkf87im_VTBrR3h_0RcjZw_-QYiI/s1600/figura+016b+Saturn+V+schematic-english+%25281%2529.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0d9IOD_HJtrQNZ9YET2QVQ3KxN8Ve2tCbtiEjUcEl-XvnVZYSYbe8Q4dPjyh5rDEIgbeRE8GwoQjwJunJeqk1EJR8oxriFgvhePf8XRMcIrJeDOUIkf87im_VTBrR3h_0RcjZw_-QYiI/s320/figura+016b+Saturn+V+schematic-english+%25281%2529.jpg" width="61" /></a></div><span style="font-family: Meera; font-size: medium;"><b>വളരെ പെട്ടെന്ന് ശക്തിയേറിയ പ്രവേഗം ഉത്പ്പാദിക്കാന്‍ (high-acceleration rocket) ഈ റോക്കറ്റിന് സാധിക്കും. അതായത് ഒരുതരം എമര്‍ജന്‍സി എക്സിറ്റായി ഇതിനെ കണക്കാക്കാം. സാറ്റോണ്‍ റോക്കറ്റില്‍ S-IC എന്നറിയപ്പെടുന്ന ആദ്യഘട്ടമാണ് ഏറ്റവും വലുതും ഭാരമേറിയതും. ഇതാണ് വിക്ഷേപണത്തറയില്‍ വെച്ച് ജ്വലിപ്പിക്കുന്നത്. ഈ ഭാഗത്തിന് പത്ത് മീറ്റര്‍ വ്യാസമുണ്ട്. സെക്കന്‍ഡില്‍ 13.3 ടണ്‍ ഇന്ധനം ആഹരിക്കുന്ന അഞ്ച് എന്‍ജിനുകളാണ്(F-I engines) അതിലുള്ളത്. മണ്ണെണ്ണയും ദ്രവഓക്സിജനുമാണ് ഇന്ധനം. റോക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളെയും ഭൂമിയുടെ കഠിനമായ ഗുരുത്വബലത്തെ പരാജയപ്പെടുത്തി 68 കിലോമീറ്റര്‍ (220000 അടി) ഉയരത്തില്‍ എത്തിക്കുകയെന്നതാണ് ഈ ഘട്ടത്തിന്റെ ദൗത്യം. ഏകദേശം 9,900 കിലോമീറ്റര്‍ (9,900 km/h)വേഗത്തിലാണ് റോക്കറ്റ് ഭൂമിയില്‍ നിന്നും ഇരമ്പിയകലുന്നത്. ഈ ആദ്യഘട്ടം കത്തിയെരിഞ്ഞ് അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ വീഴത്തക്ക രീതിയിലാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്.<br />
<br />
ഒന്നാംഘട്ടം കത്തിയെരിഞ്ഞു കഴിഞ്ഞാല്‍ രണ്ടാംഘട്ടം പ്രവര്‍ത്തിക്കും. ഒന്നാംഘട്ടം വേര്‍പെടുമ്പോള്‍ റോക്കറ്റിന്റെ ഭാരം ഗണ്യമായി കുറയുന്നുണ്ടെന്നറിയണം. ഭൂമിയുടെ ഗുരുത്വവലിവിലും കുറവുണ്ട്. എന്തെന്നാല്‍ 68 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ് ഇപ്പോഴുള്ളത്. രണ്ടാംഘട്ടത്തിലെ (The S-II second stage) ഇന്ധനത്തില്‍ വ്യത്യാസമുണ്ട്. ദ്രവ ഹൈഡ്രജനും (liquid hydrogen)ഓക്സിജനുമാണ് ഈ സമയം കത്തിയെരിയുന്നത്. അഞ്ച് എന്‍ജിനുകള്‍ (J-2 engines) ഈ ഘട്ടത്തിലുമുണ്ട്. മണിക്കൂറില്‍ 25000 കിലോമീറ്റര്‍ (25,000 km/h)വേഗതയില്‍ ഈ ഘട്ടത്തില്‍ റോക്കറ്റ് മുന്നോട്ട് കുതിക്കും. 68 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഏകദേശം 182 കിലോമീറ്റര്‍ ഉയരം വരെ രണ്ടാംഘട്ടം വിക്ഷേപണവാഹനത്തെ എത്തിക്കുന്നു. അപ്പോള്‍ വിക്ഷേപണം(liftoff) കഴിഞ്ഞിട്ട് ഏതാണ്ട് 9 മിനിറ്റായിട്ടുണ്ടാവും. കത്തിയെരിഞ്ഞ രണ്ടാംഘട്ടവും അറ്റ്ലാന്റിക്കിലേക്ക് കുടഞ്ഞിട്ട് സാറ്റേണ്‍ റോക്കറ്റ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ആദ്യത്തെ രണ്ടുഘട്ടങ്ങള്‍ വേര്‍പെടുമ്പോള്‍ സാറ്റേണ്‍-അഞ്ച് റോക്കറ്റിന്റെ പത്തില്‍ ഒന്ന് ഭാരം മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളു എന്നതാണ്. ഇതില്‍നിന്നും റോക്കറ്റ് എന്നാല്‍ പ്രധാനമായും ഒരു വമ്പന്‍ ഇന്ധനടാങ്കാണെന്ന തിരിച്ചറിവിലേക്ക് നാമെത്തുന്നു. </b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD9CV3zwIzxmuK736aLWjCyGzrPJ5_YaZoDckHKTlkYYXQgCr2PYkRLvPBdBTR9s-nN1bsEth02XmTPatceZW9xGhxTHljLwkD1dmfyMk_iT1IznUdYBKqcpWsA_yqY0v2fgdAb8lm8rE/s1600/figura+017+S-IVB+LM+SM+CM.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD9CV3zwIzxmuK736aLWjCyGzrPJ5_YaZoDckHKTlkYYXQgCr2PYkRLvPBdBTR9s-nN1bsEth02XmTPatceZW9xGhxTHljLwkD1dmfyMk_iT1IznUdYBKqcpWsA_yqY0v2fgdAb8lm8rE/s320/figura+017+S-IVB+LM+SM+CM.png" width="77" /></a></div><span style="font-family: Meera; font-size: medium;"><b>ഇനി മണിക്കൂറില്‍ 28000 കിലോമീറ്റര്‍ എന്ന വേഗം കൈവരിക്കേണ്ടതുണ്ട്. അതിനായി 188 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേരണം. അതിനായി ഒരു 'അധികതള്ളല്‍' (extra kick)ആവശ്യമായി വരും. മൂന്നാംഘട്ടത്തില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവുന്ന ഒരു എന്‍ജിനാണുള്ളത്(restartable single J-2 engine). തുടര്‍ന്ന് അത് പ്രവര്‍ത്തിപ്പിക്കുന്നു. വിക്ഷേപണം കഴിഞ്ഞ് ശരിക്കും 12 മിനിറ്റ് ആകുമ്പോഴേക്കും യാത്രികര്‍ ഒരു ഭൗമഭ്രമണപഥത്തില്‍ (orbit around the Earth)എത്തിച്ചേര്‍ന്നിട്ടുണ്ടാവും. ഭ്രമണം നടക്കുമ്പോള്‍ കുറേനേരം റോക്കറ്റ് ഓഫാക്കുന്നു. അവിടെവെച്ച് അവര്‍ മുഴുവന്‍ യന്ത്രസംവിധാനങ്ങളും (onboard systems) ഒരിക്കല്‍ക്കൂടി പരിശോധിക്കുന്നു. താഴെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. ശേഷം ഭൂമിയെ ഒരുതവണ സമ്പൂര്‍ണ്ണമായി ഭ്രമണം ചെയ്യുന്നു. രണ്ടാമത്തെ ഭ്രമണം ഏതാണ്ട് പകുതിയായപ്പോള്‍, ഫ്ളോറിഡയില്‍ നിന്നും വിക്ഷേപിച്ച് ഏകദേശം 3 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, മൂന്നാം ഘട്ട റോക്കറ്റ് വീണ്ടും പ്രവര്‍ത്തിപ്പിച്ചു. <br />
<br />
ഓര്‍ക്കുക, മൂന്നാം ഘട്ടം ഓഫാക്കാനും റീസ്റ്റാര്‍ട്ടാക്കാനും സാധിക്കുന്ന ഒന്നാണ്. റോക്കറ്റ് ഏതാണ് ആറു മിനിറ്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതുവഴി വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 39000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നു. ഒരു മനുഷ്യനിര്‍മ്മിത ബഹിരാകാശവാഹനം ആര്‍ജ്ജിച്ച ഏറ്റവും വലിയ വേഗതയായിത് കണക്കാക്കപ്പെടുന്നു. ഭൂമിയില്‍വെച്ച് ഈ വേഗത കൈവരിക്കാനാവാത്തതിന്റെ കാരണം ഭൗമഗുരുത്വവും അന്തരീക്ഷവും തീര്‍ക്കുന്ന വമ്പന്‍ പ്രതിരോധമാണ്. ഒപ്പം ഗതി ചന്ദ്രന് നേരെയാക്കുന്നു. വാഹനം ചന്ദ്രനിലേക്ക് പായുന്നു. ആ സമയം ചന്ദ്രന് അവിടെ നിന്നും 403000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് അപ്പോളോ രേഖകള്‍ സൂചിപ്പിക്കുന്നു. <br />
<br />
അപ്പോള്‍ ചന്ദ്രന് നില്ക്കുന്ന സ്ഥലത്തേക്കല്ല മറിച്ച് മൂന്നു ദിവസം കഴിഞ്ഞ് ചന്ദ്രന് എവിടെയാവും ഉണ്ടാവുക എന്നത് കണക്കുകൂട്ടിയാണ് വാഹനം മുന്നോട്ട് കുതിക്കുന്നത്. അതല്ലാതെ നേരെ ചന്ദ്രനിലേക്ക് വെച്ചുപിടിച്ചാല്‍ അപ്പോളോ അവിടെ ചെല്ലുമ്പോള്‍ </b></span><b style="font-family: Meera; font-size: large;">ചന്ദ്ര</b><b style="font-family: Meera; font-size: large;">നവിടെ ഉണ്ടാവില്ല. അപ്പോള്‍ നേരത്തെ കണ്ടുവെച്ച സ്ഥാനത്ത് നിന്നും ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയായിരിക്കുമെന്ന് മാത്രമല്ല സഞ്ചാരവേഗതകാരണം വാഹനം ബഹിരാകാശത്തിന്റെ അഗാധതലങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. നമുക്കറിയാം,ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം എപ്പോഴും സമാനമല്ല. 3.63 ലക്ഷം കി.മീറ്റര്‍ മുതല്‍ 4.05 ലക്ഷം കി.മീറ്റര്‍ വരെ അത് വ്യത്യസ്തമപ്പെടാം. അതായത് വ്യത്യാസപരിധി 41000 കിലമീറ്ററിലും അധികമാണ്. </b><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgv8DlHoRppXRVB1uXEfgZW3wXH4PGVegmtGTnccS088yyRAFoI-4jGS18sKqHv5zTElhGa6U_mYzAiZXHmexdpPOosPrco2Q0vZGbmxIxEbBIeC-6Jczxb75utQfuBY4qGa2zx9of_yNo/s1600/images+%25283%2529.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgv8DlHoRppXRVB1uXEfgZW3wXH4PGVegmtGTnccS088yyRAFoI-4jGS18sKqHv5zTElhGa6U_mYzAiZXHmexdpPOosPrco2Q0vZGbmxIxEbBIeC-6Jczxb75utQfuBY4qGa2zx9of_yNo/s1600/images+%25283%2529.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The Earth& Moon: Look so close,<br />
yet 400000 Km away!</td></tr>
</tbody></table><span style="font-family: Meera; font-size: medium;"><b>ചന്ദ്രനില്‍ എത്തിച്ചേരണമെങ്കില്‍ എത്ര കൃത്യമായ ആസൂത്രണം വേണമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന ഒരു വസ്തുവില്‍ നിന്നും സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന മറ്റൊരു വസ്തുവിലേക്കുള്ള പ്രയാണം ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു ഗണിതശാസ്ത്രപ്രശ്നം കൂടിയാണ്. ഇവിടെ വയലാര്‍ പാടിയതുപോലെ സര്‍വത്ര ചലനമാണ്. ഭൂമി ചലിക്കുന്നു, അപ്പോളോ വാഹനം ചലിക്കുന്നു, ചന്ദ്രന് ചലിക്കുന്നു, പ്രപഞ്ചം മൊത്തത്തില്‍ ചലിക്കുന്നു ചലനം.. ചലനം...<br />
<br />
ഇനി മൂന്ന് പേര്‍ക്ക് മൂന്ന് ദിവസം യാത്ര. ചന്ദ്രനിലേക്ക് കുതിക്കുന്ന വാഹനത്തിന് പ്രാരംഭവേഗത നിലനിര്‍ത്താനാവില്ല. കാരണം? ഭൂമി വിളിക്കുന്നു! ഭൂമി 'വലിക്കുന്നു'എന്നാണ് ശരിക്കും പറയേണ്ടത്. ഭൗമഗുരുത്വം മൂലം മുന്നോട്ടുള്ള പ്രയാണവേഗത ക്രമേണ കുറഞ്ഞുവരും. ശ്രദ്ധിക്കുക, ഭൂമിയുടേയും ചന്ദ്രന്റേയും ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു ക്ഷേത്രത്തിലൂടെയാണ് (field) അപ്പോളോ പേടകം പായുന്നത്. ഭൂമിയില്‍നിന്ന് അകലുന്തോറും ഭൗമാകര്‍ഷണം കുറയുകയും ചന്ദ്രന്റെ ആകര്‍ഷണം കൂടുകയും ചെയ്യും. ഒരു ഘട്ടമെത്തുമ്പോള്‍ ഭൗമഗുരുത്വവും ചാന്ദ്രഗുരുത്വവും തുല്യമാകുന്ന ഒരു ബിന്ദുവില്‍ വാഹനമെത്തും. അങ്ങോട്ടുമിങ്ങോട്ടും തുല്യവലിവുള്ള ഈ ഘട്ടത്തില്‍ പേടകം അക്ഷരാര്‍ത്ഥത്തില്‍ ഭാരരഹിത(weightless)മായിരിക്കും. പക്ഷെ ഈ ബിന്ദു കഴിഞ്ഞാല്‍ പിന്നെ വേഗത ഒന്നും ചെയ്യാതെ വര്‍ദ്ധിക്കുകയാണ്. കാരണം? ചന്ദ്രന്റെ ഗുരുത്വബലം. <br />
<br />
പകല്‍ സമയയാത്രയില്‍ യന്ത്രസംവിധാനങ്ങളുടേയും ഗ്രൗണ്ട് സ്റ്റേഷന്റെയും സഹായത്തോടെയും യാത്രികര്‍ വളരെ മര്‍മ്മപ്രധാനമായ വിഘടനം (undocking), ഭ്രമണംചെയ്തുകൊണ്ടുള്ള പുനര്‍സംഘടനം ( rotation and redocking) എന്നിവയുടെ റിഹേഴ്സലുകള്‍ നടത്തുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ട കൃത്യത്തിന്റെ തയ്യാറെടുപ്പാണിത്. വിജയകരമായി ഇത് നിര്‍വഹിച്ചശേഷം യാത്രികര്‍ സാറ്റേണ്‍ റോക്കറ്റിന്റെ മൂന്നാം ഭാഗം ബഹിരാകാശത്ത് ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് കമാന്‍ഡ് മോഡ്യൂളും ലൂണാര്‍ ലാന്‍ഡറും('ഈഗിള്‍')സര്‍വീസ് മോഡ്യൂളുമാണ്. 4 മീറ്ററാണ് കമാന്‍ഡ് മോഡ്യൂളിന്റെ വീതി, 3.5 മീറ്റര്‍ ഉയരം. ഒരു ചെറിയ വാനിന്റെ ചരക്കു കയറ്റുന്ന സ്ഥലത്തിന്റെ വലുപ്പമാണ് കാബിനുള്ളത്. ടോയ്ലറ്റില്ല. പകരം ഒരു ട്യൂബ് വഴി ഖര-ദ്രവ മാലിന്യങ്ങള്‍ ശേഖരിക്കാനായി ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. <br />
<br />
കമാന്‍ഡ് മോഡ്യൂലിന്റെ വശങ്ങളില് നിയന്ത്രണ റോക്കറ്റുകളും (maneuvering thrusters) പുറത്ത് താപകവചങ്ങളുമുണ്ട്. തിരികെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അതിതാപം നേരിടാനാണ് ഈ താപകവചങ്ങള്‍. എന്തെന്നാല്‍ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെടുന്ന ഭീമന് റോക്കറ്റില്‍ ഭൂമിയില്‍ തിരിച്ചെത്തുന്ന ഏക ഘടകം കമാന്‍ഡ് മോഡ്യൂളാണ്. കമാന്‍ഡ് മോഡ്യൂളിന്റെ പിറകില്‍ സര്‍വീസ് മോഡ്യൂളാണുള്ളത്(Service Module (SM). അപ്പോളോ വാഹനത്തിന്റെ 16 നിയന്ത്രണ റോക്കറ്റുകള്‍ക്ക് വേണ്ട ഇന്ധനം സൂക്ഷിച്ചിരിക്കുന്നതിവിടെയാണ്. ഓക്സജന്, ജലം, വൈദ്യുതോര്‍ജ്ജം എന്നിവയാണ് സര്‍വീസ് മോഡ്യൂളില്‍ ശേഖരിച്ചിട്ടുണ്ട്. <br />
<br />
ചന്ദ്രനിലിറങ്ങേണ്ട ല്യൂണാര്‍ മോഡ്യൂള്‍ 'ഈഗിള്‍' സര്‍വീസ് മോഡ്യൂളിനും താഴെയാണ്. മൂന്നുയാത്രികര്‍ സഞ്ചരിക്കുന്നത് കമാന്‍മോഡ്യൂളിലാണ്. ചന്ദ്രഭ്രമണപഥത്തിലെത്തിയാല്‍ ഇവരില്‍ രണ്ടുപേര്‍ ഈഗിളിലേക്ക് ഊഴ്ന്നിറങ്ങേണ്ടതുണ്ട്. ശേഷം കമാന്‍ഡ് മോഡ്യൂളുമായി വേര്‍പെട്ട് ചന്ദ്രനിലേക്കിറങ്ങണം. ദൗത്യം കഴിഞ്ഞ് തിരിച്ച് ചന്ദ്രനില്‍ നിന്ന് സ്വയം വിക്ഷേപിച്ച് പറന്നുപൊങ്ങി വീണ്ടും കമാന്‍ഡ് മോഡ്യൂളുമായി കൂടിച്ചേരണം. ഡോക്കിംഗിന് ശേഷം ഈഗിള്‍ ഉപേക്ഷിക്കപ്പെടും. അത് കുറേനേരം ചന്ദ്രനെ ഭ്രമണം ചെയ്യും. ക്രമേണ ച്ര്രന്ദാകര്‍ഷണത്തിന് അടിപ്പെട്ട് ചന്ദ്രനിലേക്ക് ഇടിച്ചുവീഴും. അതായത് ഈഗിള്‍ രണ്ടുതവണ ചന്ദ്രനിലിറങ്ങുന്നുണ്ട്! ആദ്യം സഞ്ചാരികളുമായുള്ള നിയന്ത്രിതമായ ലാന്‍ഡിംഗും രണ്ടാമത്തേത് ഇടിച്ചിറങ്ങലും. രണ്ടാമത്തെ 'ലാന്‍ഡിംഗിന്'ശേഷം ഈഗിള്‍ ഇപ്പോഴും ചന്ദ്രനിലെവിടെയെങ്കിലും ചിന്നിച്ചിതറി കിടപ്പുണ്ടാവും****<br />
<br />
</b> </span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com3tag:blogger.com,1999:blog-4646431131006072740.post-49549545647158671102011-11-10T06:52:00.000-08:002011-11-11T08:54:25.877-08:00ചന്ദ്രനില്‍ ചാടുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAa6164QKJAGeDeYr20rBjjYGwrUaaz_7opei0BCGvLPActk6onB9FL9EnCURcWQYgUsbD6OOmXo1m3DVz8glJkwlEITAcWngEaY8Nig_Y-WfEk5EC8fotlY0cdGgSnf__2SYy23EAF6Q/s1600/apollo16.jump.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAa6164QKJAGeDeYr20rBjjYGwrUaaz_7opei0BCGvLPActk6onB9FL9EnCURcWQYgUsbD6OOmXo1m3DVz8glJkwlEITAcWngEaY8Nig_Y-WfEk5EC8fotlY0cdGgSnf__2SYy23EAF6Q/s1600/apollo16.jump.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-16: John young<br />
gives a jump salute to US flag</td></tr>
</tbody></table><span style="font-family: Meera; font-size: medium;">ചന്ദ്രനില്‍ വെച്ച് ചിത്രീകരിച്ച നാസാദൃശ്യങ്ങളില്‍ പുറമേ നിന്ന് ശബ്ദം കയറ്റിയും മോര്‍ഫ് ചെയ്തും ഹോക്സ് വീരന്മാര് ആഘോഷിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി അത്തരം ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ചിത്രീകരിക്കാനാവില്ലെന്ന് അവരും ഏറെക്കുറെ സമ്മതിക്കും. പ്രസ്തുത വീഡിയോ ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്യാനാവുകയില്ല എന്ന വസ്തുതയെ നേരിടാനാവില്ലെന്ന് മനസ്സിലാക്കിയ തട്ടിപ്പുവാദക്കാര്‍ ബദലായി മറ്റൊരു വിചിത്രവാദമാണ് മുന്നോട്ടുവെക്കുന്നത്. അതായത് ചന്ദ്രനില്‍ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങളൊക്കെ ഇരട്ടി വേഗത്തില്‍ (double speed) പ്രവര്‍ത്തിപ്പിച്ചാല്‍ (play) മതി, അത് ഭൂമിയില്‍ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്ക് തുല്യമായി തീരും! ഡേവിഡ് പെര്‍സിയെ (David percy) പോലൊരാള്‍ ഇത് പറയുമ്പോള്‍ നാമത് ശ്രദ്ധിക്കണം. അതായത് സംഗതി വളരെ എളുപ്പമാകുന്നു-ഭൂമിയില്‍ വെച്ച് ചിത്രീകരിക്കുക, ശേഷം പകുതിവേഗതയില്‍ പ്ളെ ചെയ്യുക- ചാന്ദ്രദൃശ്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു! <br />
<br />
നാം സിനിമയില്‍ സ്ളോമോഷന്‍ (slow motion) കാണാറുണ്ട്. സ്ളോമോഷനും ചാന്ദ്രവീഡിയോകളും താരതമ്യം ചെയ്യുന്നവര്‍ക്ക് ഈ വാദത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വ്യത്യാസമാണിവിടെയുള്ളത്. പെര്‍സി ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്ളേ ചെയ്തു കാണിക്കുന്ന ഹോക്സ് വീഡിയോ കണ്ടാലും ഇത് ബോധ്യപ്പെടും. അതില്‍ ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്ളേചെയ്യുമ്പോള്‍ ഭൂമിയിലെ സ്വഭാവിക ചലനവേഗതയല്ല നാം കാണുന്നത്. തീര്‍ച്ചയായും നമുക്ക് പരിചിതമായ സ്ളോമോഷനല്ല ചാന്ദ്രദൃശ്യങ്ങളിലുള്ളത്. അതായത് ഇരട്ടിവേഗതയിലും പകുതി വേഗതയിലും നമുക്ക് നാസാചിത്രങ്ങളുടെ വേഗതയും താളവും ലഭിക്കുന്നില്ല. നാസ വിഡീയോകള്‍ സ്ളോമോഷനില്‍ പ്ളേ ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കും.<br />
<br />
വേഗത മാത്രമല്ല ഇവിടെ പരിശോധിക്കേണ്ടത്. നാസാ വീഡിയോകള്‍ പരിശോധിക്കുന്ന ആര്‍ക്കും ചാന്ദ്രസഞ്ചാരികളുടെ ചലനത്തിന് വേണ്ടി വരുന്ന ആയാസം (effort) ഭൂമിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് തിരിച്ചറിയാനാവും. തിരിയാനും മറിയാനുമൊക്കെ ഭൂമിയില്‍ ചെയ്യുന്നതുപോലെ ചന്ദ്രനില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ കറങ്ങിയടിച്ച് തറയില്‍ക്കിടക്കും. <br />
<br />
തറയില്‍ വീണാലും പേടിക്കാനില്ല. നിഷ്പ്രയാസം എഴുന്നേല്‍ക്കാം. കാരണം, എഴുന്നേല്‍ക്കാനും തിരിയാനുമൊക്കെ ഭൂമിയില്‍ പ്രയോഗിക്കുന്നതിലും വളരെക്കുറച്ച് ബലം (ആറിലൊന്ന്) മതിയാകും (</span><a href="http://www.youtube.com/watch?v=Ufs0mnE4Ocs&feature=related">http://www.youtube.com/watch?v=Ufs0mnE4Ocs&feature=related</a>)<span class="Apple-style-span" style="font-family: Meera; font-size: medium;">. ഭൂമിയില്‍ പ്രയോഗിക്കുന്ന അതേ ബലം പ്രയോഗിച്ച് കൈകുത്തി എഴുന്നേല്ക്കാന് ശ്രമിച്ചാല്‍ ചന്ദ്രനില്‍ 'അന്തരീക്ഷ'ത്തിലേക്ക് അല്‍പ്പം ഉയരും. പവര്‍ സ്റ്റീയറിംഗ് ഉള്ള പുതിയ തലമുറ കാറുകളുടെ സ്റ്റീയറിംഗ് പഴയ ചരക്കു ലോറികളുടെ സ്റ്റീയറിംഗ് പിടിച്ചുതിരിക്കുന്നതുപോലെ തിരിച്ചാല്‍ വണ്ടി വല്ലവരുടേയും പരുയിടത്തിലേക്ക് പോവുന്നത് കാണാം. അതുതന്നെയാണ് ചന്ദ്രനിലെ ചലനങ്ങള്‍ക്കാവശ്യമായ ആയാസത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. വളരെ മെല്ലെ...മൃദുവായി വേണം എന്തെങ്കിലും ചെയ്യാന്‍. മാസങ്ങളോളം ഇതിനുള്ള പരിശീലനം ലഭിച്ചശേഷമാണ് യാത്രികര്‍ ചന്ദ്രനിലെത്തിയത്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSPRwca6hSbMSb0PkmzLYBAxy3mgkUdID5LxfAgSxZSodTWP7awbZR3mcBND3VpJesTAWkeUvYXuK6B-k5_fnI8zIg49x8yQVPbo7BdMoz8nX4c0S9evJhyphenhyphensm8yd5dYGsKfoimQFF7QPg/s1600/images+%25284%2529.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSPRwca6hSbMSb0PkmzLYBAxy3mgkUdID5LxfAgSxZSodTWP7awbZR3mcBND3VpJesTAWkeUvYXuK6B-k5_fnI8zIg49x8yQVPbo7BdMoz8nX4c0S9evJhyphenhyphensm8yd5dYGsKfoimQFF7QPg/s200/images+%25284%2529.jpg" width="137" /></a></td></tr>
<tr><td class="tr-caption" style="text-align: center;">John young</td></tr>
</tbody></table><span style="font-family: Meera; font-size: medium;">അപ്പോളോ 16 ലെ സഞ്ചാരിയായ ജോണ്‍ യംഗ് അമേരിക്കന്‍ പാതാകയെ നോക്കി അഭിവാദ്യം ചെയ്യുന്ന വീഡിയോയില്‍ ഉയര്‍ന്ന് ചാടിയിട്ട് അദ്ദേഹം ലാന്‍ഡ് ചെയ്തത് ശ്രദ്ധിക്കുക(<a href="http://www.youtube.com/watch?v=OSJlL4wqLGo&feature=related">http://www.youtube.com/watch?v=OSJlL4wqLGo&feature=related</a>). 85 കിലോ ഭാരവുമായി ആര്‍ക്കെങ്കിലും ഭൂമിയില്‍ ഇങ്ങനെ ചാടാനാവുമോ? മറിഞ്ഞുവീഴാതെ ഇത്ര അനായാസം ലാന്‍ഡ് ചെയ്യാനാവുമോ? കൊച്ചുകുട്ടികള്‍ തുള്ളിച്ചാടുന്നതുപോലെ വീണ്ടും വീണ്ടും ചാടാനാകുമോ? ഭൂമിയില്‍ അസാധ്യമായ കാര്യമാണിതെന്നതില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല. ഇതുപോലെ ഭൂമിയില്‍ ചാടുന്ന(?) ഒരാളുടെ കുതിപ്പും കിതപ്പുമൊന്നും യംഗില്‍ കാണാനില്ല. സ്പേസ് സ്യൂട്ടിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന ഹെല്‍മറ്റ് കാരണം തലയുയര്‍ത്തി നേരാംവണ്ണം സൂര്യനെ നോക്കാന്‍ പോലും ബുദ്ധിമുട്ടുള്ളിടത്താണ് അദ്ദേഹം ഇങ്ങനെ തുള്ളിച്ചാടുന്നത്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIe22jgQI_O2YSqnYLfPCrE1C9DvmXjCh_NZMfeqkq0AEMi_YoiN-q8FHXYnj-kJ-w-0KTC52EAevTX9LJWRjmBrKglD3lIMSdi4GfX_gLiohJJHxxVj7-V9IMSXsUsUmQs-pW2DI8aSQ/s1600/Javed-Miandad_Jumping.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="131" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIe22jgQI_O2YSqnYLfPCrE1C9DvmXjCh_NZMfeqkq0AEMi_YoiN-q8FHXYnj-kJ-w-0KTC52EAevTX9LJWRjmBrKglD3lIMSdi4GfX_gLiohJJHxxVj7-V9IMSXsUsUmQs-pW2DI8aSQ/s200/Javed-Miandad_Jumping.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Miandad mimics More</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;"><span style="font-family: Meera; font-size: medium;">ജോണ്‍ യംഗിന്റെ ചാട്ടത്തിന്റെ ആയാസരാഹിത്യം പെട്ടെന്ന് ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ 1992 ലെ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക് മത്സരത്തില്‍ ജാവേദ്മിയന്‍ദാദ് കിരണ്‍ മോറെയെ അനുകരിച്ച് നടത്തുന്ന തവളച്ചാട്ടവും മേല്‍പ്പറഞ്ഞ അപ്പോളോ ദൃശ്യവുമായി ഒരു താരതമ്യം ചെയ്താല്‍ മതി. രണ്ടും യു-ട്യൂബിലുണ്ട്. (</span></span><a href="http://www.youtube.com/watch?v=qwnnKUwt8xw">http://www.youtube.com/watch?v=qwnnKUwt8xw</a>)<br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ചാന്ദ്രസഞ്ചാരികള്‍ ധരിക്കുന്ന സ്പേസ് സ്യൂട്ട് സഞ്ചാരസ്വാതന്ത്ര്യം വളരെയേറെ പരിമിതപ്പെടുത്തുന്ന ഒന്നാണെന്നറിയാമല്ലോ. ഭൂമിയില്‍ ഈ സ്യൂട്ടും ധരിച്ച് ആയാസത്തോടെ നടന്നാണ് അവര്‍ വിക്ഷേപണ വാഹനത്തില്‍ കയറുന്നത്. പക്ഷെ ചന്ദ്രനില്‍ വെച്ച് അവര്‍ എളുപ്പത്തില്‍ കുതിച്ചുചാടുകയും ഹാമര്‍ത്രോ എറിയുകയും ഗോള്‍ഫ് കളിക്കുകയും ഓടിത്തിമിര്‍ക്കുകയും ചെയ്തു. താരതമ്യേന അനായാസമായാണ് അവരത് ചെയ്തത്. </span><br />
<span style="font-family: Meera; font-size: medium;"> <br />
നാസ വിഡിയോകളില്‍ യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുന്ന (hop) പല രംഗങ്ങളുമുണ്ട്. ഈ വീഡിയോ കാണിച്ചിട്ട് ''ചന്ദ്രനിലാണെങ്കില്‍ ഇത്രയും ചാടിയാല്‍ പോരാ, ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള സ്ഥലത്ത് 'ആറിരട്ടി' പൊക്കത്തില്‍ ചാടാന്‍ സാധിക്കണമെന്ന് വാദിച്ച് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്ന വിദഗ്ധന്മാരുമുണ്ട്. അവര്‍ പറയുന്നതിതാണ്: ഭൂമിയില്‍ 1 മീറ്റര്‍ പൊക്കത്തില്‍ കുത്തനെ ഉയര്‍ന്ന് ചാടാന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ 6 മീറ്റര്‍ പൊക്കത്തില്‍ ചാടാന്‍ സാധിക്കണം. കാരണം അവിടെ ആറിലൊന്നു ഗുരുത്വാകര്‍ഷണമല്ലേയുള്ളൂ. പുസ്തകം വാങ്ങി വായിക്കുന്ന കോവിദന്മാര് അന്തംവിടും. 6 മീറ്റര്‍ പൊക്കത്തില്‍, പോട്ടെ 4 മീറ്റര്‍ പൊക്കത്തില്‍പോലും ഒരു അപ്പോളോ സഞ്ചാരിക്കും ചാടാനായില്ല എന്നല്ലേ നാം മനസ്സിലാക്കുന്നത്? അതില്‍നിന്നും ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന് സംശയാതീതമായ തെളിയുന്നു. ഹോക്സ് ജനുസ്സില്‍പ്പെട്ട ഒരു കിടിലന്‍ പുസ്തകത്തിന് വകുപ്പായി!<br />
<br />
ശരിയാണ്, ചാന്ദ്രയാത്രികരില്‍ ആരും തന്നെ ആറ് മീറ്റര്‍ ഉയരത്തില്‍ ചാടിയിട്ടില്ല; ചാടുകയുമില്ല. കാരണം പലതുണ്ട്. ആദ്യമായി കണക്ക് തന്നെ തെറ്റാണ്. ഹോക്സ് സൈദ്ധാന്തികരുടെ ഇതേ കണക്കനുസരിച്ച് തറനിരപ്പില്‍നിന്നും 2.45 മീറ്ററിലധികം ഉയരത്തില്‍ ചാടുന്ന ഭൂമിയിലെ ഹൈജമ്പ് ലോകറെക്കാഡുകാരനെ ചന്ദ്രനിലെത്തിച്ചാല്‍ അയാള്‍ കുറഞ്ഞത് 15 മീറ്റര്‍ ഉയരത്തില്‍ ചാടുമെന്നാണ് കരുതേണ്ടത്. അതായത്, ചന്ദ്രനില്‍ ഏതാണ്ട് ഒരു മൂന്നുനില കെട്ടിടത്തിന്റെ പൊക്കത്തിലെത്താന്‍ അയാള്‍ക്ക് സാധിക്കണം. ശാസ്ത്രീയമായ അജ്ഞതയാണോ ഗണിതപരമായ അജ്ഞതയാണോ ഇവിടെയും തട്ടിപ്പുവാദികളുടെ തുണയ്ക്കെത്തുന്നതെന്ന് കൃത്യമായി പറയാനാവില്ല.<br />
<br />
ഉയര്‍ന്ന് ചാടുമ്പോള്‍ കൈവരിക്കുന്ന ഉയരം നാമെങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ശിരസ്സ് എത്തിപ്പെടുന്ന ഉയരമോ? അതോ പാദങ്ങള്‍ തറനിരപ്പില്‍ നിന്നും കൈവരിക്കുന്ന ഉയരമോ? രണ്ടും പരിഗണിക്കാനാവില്ല. കുത്തനെ ഉയര്‍ന്നുചാടുമ്പോള്‍ ശരിക്കും നാം നമ്മുടെ ഗുരുത്വകേന്ദ്രം(centre of gravity) അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ ഗുരുത്വകേന്ദ്രം ഏതാണ്ട് നാഭീകേന്ദ്രത്തിന് അടുത്തായി വരും. അതായത് 1.80 മീറ്റര്‍ ഉയരമുള്ള ഒരു ആറടിക്കാരന് നിവര്ന്നുനില്ക്കുമ്പോള് അയാളുടെ ഗുരുത്വകേന്ദ്രം ഒരു മീറ്റര്‍ പൊക്കത്തിലാണെന്ന് കരുതാം. അങ്ങനെയെങ്കില്‍ അയാള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ ചാടുമ്പോള്‍ ശരിക്കും ചാടുന്നത് അര മീറ്റര്‍ മാത്രം. അതായത് 1 മീറ്റര്‍ ഉയരത്തിലുള്ള ഗുരുത്വകേന്ദ്രം അരമീറ്റര്‍ കൂടി അധികം (extra height) ഉയര്‍ത്തിയപ്പോഴാണ് തറനിരപ്പില്‍നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ അയാള്‍ ചാടിയെന്ന് നാം പറയുന്നത്. അപ്പോള്‍ ടിയാന് യഥാര്‍ത്ഥത്തില്‍ ചാടിയത് അര മീറ്ററാണ്; മൊത്തം കണക്കില്‍ ഒന്നര മീറ്ററും. ഹൈജമ്പില്‍ നമുക്ക് നമ്മുടെ ഉയരത്തില്‍ ചാടാന്‍ പോലും പലപ്പോഴും പ്രയാസമാണ്. കുത്തനെ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ താണ്ടുന്ന ഉയരം അതിലും കുറവായിരിക്കും. അങ്ങനെയെങ്കില്‍ ഭൂമിയില്‍ അര മീറ്റര്‍ ചാടുന്ന ഒരാള്‍ ചന്ദ്രനില്‍ ചാടുക കേവലം മൂന്ന് മീറ്റര്‍(0.5X6) പൊക്കത്തില്‍ മാത്രമായിരിക്കും. <br />
<br />
ഏതാണ്ട് 85 കിലോ ഭാരം വരുന്ന സ്പേസ് സ്യൂട്ടും യന്ത്രസംവിധാനങ്ങളും ഏരിയലുമൊക്കെയായി ചന്ദ്രയാത്രികര്‍ കുത്തനെ ചാടിയത് 3 മീറ്റര്‍ ഉയരത്തിലും കുറവാണ്. പക്ഷെ യാതൊരു പരിശീലനവുമില്ലാതെ, ഭൂമിയെ അപേക്ഷിച്ച് ഗണ്യമായ ഉയരം കൈവരിക്കാന്‍ അവര്‍ക്കായി. ഭൂമിയിലൊരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത ഉയരമാണത്. ഭൂമിയില്‍ സമാനമായ സ്പേസ് സ്യൂട്ടുമായി അരയടി പൊക്കത്തില്‍പോലും കുത്തനെ മുകളിലോട്ട് ചാടാനാവില്ല. മാത്രമില്ല താഴോട്ട് വീഴുന്ന വേഗതയും(falling speed) ഗുരുത്വബലം കുറവുള്ള ഒരു ഗ്രഹത്തില്‍ സംഭവിക്കേണ്ട നിരക്കിലാണ്. ഭൂമിയില്‍ 85 കിലോ ഭാരവുമായി 75 കിലോ ശരീരഭാരമുള്ള ഒരാള്‍ ഇത്തരത്തില്‍ പൊങ്ങിച്ചാടികൊണ്ടിരുന്നാല്‍ </span><span class="Apple-style-span" style="font-family: Meera; font-size: medium;"> അയാള്‍ക്ക് </span><span class="Apple-style-span" style="font-family: Meera; font-size: medium;">അസ്ഥി സംബന്ധമായ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ പേടിക്കേണ്ട, ഭൂമിയില്‍ ഇത് സാധ്യമല്ല. ചന്ദ്രനില്‍ 85 കിലോ ഭാരം 15 കിലോയിലും താഴെയായിരുന്നു; ശരീരഭാരമാകട്ടെ 12 കിലോയും. അങ്ങനെ മൊത്തം 27-28 കിലോ മാത്രം. ഈ ഭാരം അനായാസം ഉയര്‍ത്താനുള്ള പേശീഘടനയും കരുത്തും നമുക്കുണ്ട്. ഈ ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്ന ആരും ഇത്തരം ഹോക്സ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവില്ല. </span><br />
<span style="font-family: Meera; font-size: medium;"> <br />
ശ്രദ്ധിക്കുക, സ്പേസ് സ്യൂട്ടിന്റെ ശരാശരി ഭാരം 85 കിലോഗ്രാമും ആസ്ട്രോനോട്ടിന്റെ ശരാശരി ഭാരം 75 കിലോ കൂടിയാകുമ്പോള്‍ ശരാശരി 160 കിലോഗ്രാമായി. അത്രയും ഭാരം കുത്തനെ മുകളിലേക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷെ ചന്ദ്രനില്‍ ഇത് കേവലം 27 കിലോഗ്രാമാണല്ലോ. ഭൂമിയിലാണെങ്കിലും സാധാരണ ഒരാള്‍ ചാടുന്നതിന്റെ വളരെകുറച്ച് ഉയരം മാത്രമേ 85 കിലോഗ്രാം പേറുന്ന ഒരാള്‍ക്ക് ചാടാനാവൂ എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ ''ആറിരട്ടി'' എന്ന കണക്ക് പ്രായോഗികതലത്തില്‍ ദുര്‍ബലപ്പെടുകയാണ്. ചാടുന്നത് മനുഷ്യനായതുകൊണ്ട് വേറെയും പ്രശ്നമുണ്ട്. ഭാരം കൂടിയാല്‍ അവന് ചാടാനേ കഴിയില്ല. സ്പേസ് സ്യൂട്ട് നില്ക്കുന്ന നില്പ്പില് മുകളിലോട്ട് കുതിക്കാന്‍ (leap)പ്രതിബന്ധമുണ്ടാക്കുന്ന ഒരു സംവിധാനമാണെന്ന് മറക്കരുത്. സ്യൂട്ട് യാത്രികരുടെ സക്രിയതയും ചലനാത്മകതയും നല്ലൊരളവില്‍ തടസ്സപ്പെടുത്തുന്നുണ്ട്. കൈമുട്ടും കാല്‍മുട്ടം വേണ്ടത്ര വളയ്ക്കാനാവില്ല. കുതിപ്പിന് ആവശ്യമായ വലിവും പ്രവേഗവും കൈവരിക്കുക എളുപ്പവുമല്ല. നില്ക്കുന്ന നില്പ്പില് മുകളിലോട്ട് ചാടണമെങ്കില്‍ കാല്‍മുട്ട് നന്നായി വളഞ്ഞേ തീരു. ഇല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന ഉയരം ഗണ്യമായി കുറയും. ചന്ദ്രനില്‍ സ്പേസ് സ്യൂട്ടില്‍ നിന്നുകൊണ്ട് ചാടിയവര്‍ക്ക് ഈ പ്രശ്നമുണ്ടായിരുന്നു. അപ്പോള്‍ ചന്ദ്രനിലായാലും സ്പേസ് സ്യൂട്ടിട്ട് ചാടിയാല്‍ വളരെ കുറച്ച് ഉയരമേ കൈവരിക്കാനാവുകയുള്ളു. അതായത് നാം മുമ്പ് സൂചിപ്പിച്ച രീതിയില്‍ മൂന്ന് മീറ്റര്‍ ഉയരം ആ അവസ്ഥയില്‍ ദുഷ്ക്കരമാണ്.<br />
<br />
ഇടയ്ക്കു പറയട്ടെ, ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ല്യൂണാര്‍മോഡ്യൂളിനുള്ളില്‍ ഭൗമാന്തരീക്ഷമാണുള്ളത്. എന്നാല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് (EVM-Extra vehicular activities)സ്പേസ് സ്യൂട്ട് കൂടിയേ തീരൂ. സ്പേസ് സ്യൂട്ടില്ലാതെ പരമാവധി 15 സെക്കന്‍ഡില്‍ കൂടുതല്‍ ബഹിരാകാശത്ത് തങ്ങാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഭാരരഹിതമായ അവസ്ഥയില്‍ ശരീരത്തിന്റെ ആകൃതി പെട്ടെന്ന് നഷ്ടപ്പെടും. ശരീരം വീര്‍ത്ത് ഏതാണ്ട് ഇരട്ടിയോളം വലുതാകും, മാത്രമല്ല ശ്വാസം പുറത്തുവിടാനാവശ്യമായി തോതില്‍ ചുരുങ്ങാന്‍ ശ്വാസകോശത്തിന് കഴിയാതെ വരുന്നതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാത്രികന് കുഴഞ്ഞുവീഴും. സംഭവിക്കാനിടയുള്ള മറ്റ് അപകടങ്ങളൊക്കെ വിട്ടുകളയുക, ഒരു സെക്കന്‍ഡ് പോലും സ്പേസ് സ്യൂട്ടില്ലാതെ ബഹിരാകാശത്ത് കഴിയാനാവില്ല. <br />
<br />
ഭൂമിയിലെ ആറിലൊന്ന് ഭാരം അനുഭവപ്പെടുമെന്നതിനാല്‍ ചന്ദ്രനില്‍ സ്ഥിതി അത്രയും ഗുരുതരമല്ല. പക്ഷെ പ്രാപഞ്ചികരശ്മികള്‍, റേഡിയേഷന്, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ നിരന്തരപ്രസരണവും ഒപ്പം അതിതീവ്ര കാലവസ്ഥയുമുള്ള ചന്ദ്രനില്‍ സ്പേസ് സ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ബോധം കെട്ട് വീഴുകയോ മറ്റോ ചെയ്താല്‍ പെട്ടെന്നൊരു തിരിച്ചുവരവ് (recovery) പ്രായേണ ദുഷ്ക്കരമാവും. സ്പേസ് സ്യൂട്ട് ഒരു കൃത്രിമഭൂമിയാണ്. മര്‍ദ്ദവും ഊഷ്മാവുമൊക്കെ കൃത്യമായി അതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 12 പേര് ചന്ദ്രനിലിറങ്ങി മണിക്കൂറുകളോളം അവിടെ </span><span class="Apple-style-span" style="font-family: Meera; font-size: medium;"> ചെലവിട്ടുവെങ്കിലും </span><span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രന് എങ്ങനെയിരിക്കുമെന്ന് ഒരു മനുഷ്യനും ഇന്നുവരെ അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല.</span><br />
<span style="font-family: Meera; font-size: medium;"> <br />
ചന്ദ്രനിലെ ചാട്ടത്തിലേക്ക് തിരികെ വരാം. ചാന്ദ്രദൃശ്യങ്ങളില്‍ നിന്നും വിഡിയോയില്‍ നിന്നും യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുമ്പോള്‍ ശരാശരി 10 അടിയിലേറെ ഉയരം കൈവരിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം ശരാശരി 160 കിലോഗ്രാം ഭാരമാണ് സ്വന്തം ഊര്‍ജ്ജം കൊണ്ട് ചാന്ദ്രയാത്രികര്‍ 10 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓള്ഡ്രിന് ഒരു ചിത്രത്തില്‍ ഏകദേശം 12 അടി പൊക്കത്തില്‍ ചാടുന്നുണ്ട്. എന്നാല്‍ പിന്നീടെത്തിയ യാത്രികര്‍ ഈ 'റെക്കോഡ്'തകര്‍ക്കുന്നതും നാം കാണുന്നു. <br />
<br />
ഇനി പ്രായോഗികത വിട്ട് അല്‍പ്പം സൈദ്ധാന്തികമായി ചിന്തിക്കാം. ഭൂമിയിലെ പലായനപ്രവേഗം 9.8മീറ്റര്‍/സെക്കന്‍ഡും ചന്ദ്രനില്‍ ആയത് 1.6 മീറ്റര്‍/ സെക്കന്‍ഡും ആണെന്നിരിക്കെ ഭൂമിയില്‍ ഗുരുത്വകേന്ദ്രം അര മീറ്റര്‍ (3 അടി)ഉയര്‍ത്തുന്ന ഒരാള്‍ക്ക് താത്വികമായി ചന്ദ്രനില്‍ 18 അടി ഉയര്‍ത്താനാവേണ്ടതാണെന്ന് ആദ്യം സൂചിപ്പിച്ചല്ലോ. സത്യത്തില്‍ താത്വികമായി 18 അടിയിലും കൂടിയ ഉയരത്തിലേക്ക് പോകാനാവണം. എന്തുകൊണ്ടെന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമുയര്‍ത്തുന്ന പ്രതിരോധം(air resistence) ഇല്ലല്ലോ. ഉയരുന്ന വസ്തുവിന് മേലുള്ള വിരുദ്ധപ്രതിരോധത്തിന്റെ അഭാവം കൂടുതല്‍ ഉയരം ആര്‍ജ്ജിക്കാന്‍ വിക്ഷേപിത വസ്തുവിനെ സഹായിക്കേണ്ടതാണ്. ഭൂമിയിലെ പലായനപ്രവേഗമായ 9.8/സെക്കന്‍ഡ് എന്ന പ്രവേഗം കണക്കാക്കിയിരിക്കുന്നത് ഈ പ്രതിരോധം കൂടി കണക്കിലെടുത്താണെങ്കിലും അന്തരീക്ഷരാഹിത്യത്തില്‍ കൈവരിക്കാനാവുന്ന ഉയരം ആറിരട്ടിയിലും അധികമായിരിക്കുമെന്ന അഭിപ്രായത്തിനാണ് വിദഗ്ധരുടെ ഇടയില്‍ മുന്‍തൂക്കം. ല്യൂണാര്‍ മോഡ്യൂള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ റോക്കറ്റ് ശക്തി വേണ്ടതിലധികമായി തോന്നിയെങ്കില്‍ അതിന് കാരണം വായുപ്രതിരോധം പൂജ്യമായതാവാം.<br />
<br />
കടലാസില്‍ കാണുന്ന 'ആറിരട്ടി' പ്രായോഗികതലത്തില്‍ സാധ്യമാകാത്തതിന് പല കാരണങ്ങളുമുണ്ട്. ചന്ദ്രനില്‍ ഒരു മനുഷ്യന് എത്ര ഇരട്ടി ഉയരത്തില്‍ ചാടാം എന്നതിനപ്പറ്റി കൃത്യമായ ഒരുത്തരം ശാസ്ത്രലോകം ഇനിയും നല്‍കിയിട്ടില്ല. പലരും പല മാതൃകകളും അവതരിപ്പിക്കുന്നുണ്ട്. 'ആറിരട്ടി' കണക്ക് പ്രായോഗികമാകാത്തതിന് പ്രധാനകാരണം, മുമ്പ് സൂചിപ്പിച്ചതുപോലെ ചാടുന്നത് മനുഷ്യനാണ് എന്നതുതന്നെ. ആറിരട്ടി പൊക്കത്തില്‍ ചാടണമെങ്കില്‍ അതിന് തുല്യമായ പ്രവേഗം നല്കാന് നമ്മുടെ പേശീഘടനയ്ക്ക് (muscle structure) സാധിക്കണം. നാം മുകളിലേക്ക് കുതിക്കുകയാണ്, അല്ലാതെ ഉത്തോലക സഹായേത്തോടെ പൊങ്ങുകയല്ല. ഗുരുത്വത്തിനെതിരെ സ്വയം ആര്‍ജ്ജിക്കുന്ന പ്രവേഗമാണ് (acceleration) നമുക്ക് വേണ്ടത്. അതിനായി പേശീഘടന വലിഞ്ഞ് ചുരുങ്ങി മുകളിലേക്കുള്ള തള്ളല്‍ബലം (upward thrust)സൃഷ്ടിക്കണം. പേശീ ഉണ്ടായാല്‍ പോരാ, അങ്ങനെ ചെയ്യുന്ന ശീലം കൂടി നമ്മുടെ ശരീരത്തിനുണ്ടാവണം. ഭൂമിയില്‍ വസിക്കുന്ന നമ്മുടെ ശരീരത്തിന് ഭൗമജീവിതത്തിന്റേതായ പരിമിതികളും പരിധികളുമുണ്ട്. സാധാരണഗതിയില്‍ ചാടുന്നതിന്റെ ആറിരിട്ടി പ്രവേഗം നല്‍കാനാവശ്യമായ വലിവ് നമ്മുടെ പേശികള്‍ക്കുണ്ടാവില്ലെന്നതാണ് വസ്തുത. <br />
<br />
അതോടൊപ്പം മുമ്പ് സൂചിപ്പിച്ചതുപോലെ സ്പേസ് സ്യൂട്ടു കാരണം സഞ്ചാരികള്‍ക്ക് കാല് മുട്ട് വേണ്ടത്ര വളയ്ക്കാനോ മടക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ കാല്‍മുട്ട് നേരെചൊവ്വെ മടക്കി മേല്‍കുതിപ്പിനാവശ്യമായ പ്രവേഗം സമ്പാദിക്കാനുമാവില്ല. അങ്ങനെ വരുമ്പോള്‍ ഭൂമിയില്‍ ചാടുന്നതില്‍ കുറേക്കൂടി പൊക്കത്തില്‍ ഒന്നര-രണ്ടിരട്ടി ഉയരത്തില്‍ ചാടാനേ സാധാരണഗതിയില്‍ നമ്മുടെ പേശീകള്‍ അനുവദിക്കുകയുള്ളു എന്നാണ് മനസ്സിലാക്കേണ്ടത്. പിന്നെ, ചന്ദ്രനില്‍ പോയത് ചാടി റെക്കോഡിടാനൊന്നുമല്ല; യാത്രികര്‍ പ്രൊഫഷണല്‍ ചാട്ടക്കാരുമായിരുന്നില്ല. ല്യൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണത്തില്‍ 'ആറിരട്ടി' കണക്ക് കൃത്യമായി പാലിക്കപ്പെടും;ഒരുപക്ഷെ അതിലേറെ. പക്ഷെ പല കാരണങ്ങള്‍കൊണ്ട് ഭാരം പേറിനില്ക്കുന്ന മനുഷ്യനത് സാധിക്കില്ല. അതാണ് വിഡിയോ കണ്ട് ചന്ദ്രനിലെ ചാട്ടം ഇതുപോരാ എന്ന് പരിതപിക്കുന്നവര്‍ മനസ്സിലാക്കേണ്ട </span><span class="Apple-style-span" style="font-family: Meera; font-size: medium;">പ്രാഥമികപാഠം***</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com19tag:blogger.com,1999:blog-4646431131006072740.post-17249050835440727522011-11-06T20:26:00.000-08:002011-11-07T00:50:44.989-08:00പൊടിയെവിടെ? കുഴിയെവിടെ?<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgIIqn-J0gMlm4fbb2-JiBEbo7fm9G941DuWDIrObkZmrXW2ltTZf6sS5k3qUXJrIvUAZJrwaAmOhegTQz7EIQihDn6cnDCwVaNmaK4BiQCjIMzkHFfXnZhmcAukW49tf9lbanG3jwrgA/s1600/602px-Apollo_11_Lunar_Module_Eagle_in_landing_configuration_in_lunar_orbit_from_the_Command_and_Service_Module_Columbia.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgIIqn-J0gMlm4fbb2-JiBEbo7fm9G941DuWDIrObkZmrXW2ltTZf6sS5k3qUXJrIvUAZJrwaAmOhegTQz7EIQihDn6cnDCwVaNmaK4BiQCjIMzkHFfXnZhmcAukW49tf9lbanG3jwrgA/s200/602px-Apollo_11_Lunar_Module_Eagle_in_landing_configuration_in_lunar_orbit_from_the_Command_and_Service_Module_Columbia.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-11 LM,'Eagle'<br />
picture taken by Collins from CM</td></tr>
</tbody></table><span style="font-family: Meera; font-size: medium;">'അമ്പിളിക്കുട്ടന്'മാരുടെ സംശയപ്രവാഹത്തിന്റെ അണമുറിയുന്നില്ല. കാരണം അവരുടെ പണി താരതമ്യേന എളുപ്പമാണ്. വെറുതെ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നാല്‍ കച്ചവടം നടക്കും. കൗതുകം പൂണ്ട് ആദ്യമൊക്കെ ലാടവൈദ്യന്മാരുടെ പിന്നാലെയെന്നപോലെ ജനം ചുറ്റും കൂടും. കള്ളി പൊളിയുന്നതോടെ ഇക്കൂട്ടരെ ഇരുത്തേണ്ടിടത്ത് ഇരുത്തുന്നതും ഇതേ ജനമായിരിക്കും. ചാന്ദ്രവാഹനം(Lunar Module) ചെന്നിറിങ്ങുമ്പോള്‍ അതിന്റെ ആഘാതം മൂലം ചാന്ദ്രോപരിതലത്തില്‍ ഒരു വന്‍ ഗര്‍ത്തം(crater) തന്നെ രൂപം കൊള്ളേണ്ടതല്ലേ? ചാന്ദ്രധൂളി (lunar dust) അവിടെയെല്ലാം തെറിക്കേണ്ടതല്ലേ? ടണ്‍ക്കണക്കിന് ഭാരമുള്ള വാഹനം പൂഴിയില്‍ പുതഞ്ഞുപോകേണ്ടതല്ലേ? മനുഷ്യനേയും കൊണ്ട് ചന്ദ്രനിലിറങ്ങിയ വാഹനങ്ങള്‍ ആരോ അവിടെ മൃദുവായി കൊണ്ടുചെന്നുവെച്ചതുപോലെ കാണപ്പെടുന്നതിന്റെ രഹസ്യമെന്ത്? ഭൂമിയില്‍ നിന്നും ലക്ഷക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച ഒരു വാഹനം ചന്ദ്രനിലേക്ക് ചെന്നുവീഴുമ്പോള്‍ ലാന്‍ഡിംഗിന്റെ ആഘാതത്തില്‍ ഒരു വലിയ ഗര്‍ത്തം ഉണ്ടായേ തീരൂ, ആഘാതത്തില്‍ ചിതറിത്തെറിക്കുന്ന ധൂളി വളരെ ദൂരത്തില്‍ പരക്കുകയും...- ചിലരെങ്കിലും ശഠിച്ചു. <br />
<br />
ചന്ദ്രനിലെ ഓരോ കാര്യത്തെക്കുറിച്ച് പയുമ്പോഴും ഭൂമിയിലെ സമാനമായ സാഹചര്യങ്ങളെക്കുറിച്ചാണ് നമ്മുടെ മസ്തിഷ്ക്കം ചിന്തിക്കുക. ഇന്ത്യന്‍ രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രമം മൈതാനത്ത് വന്നിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിലംതൊട്ടതും പത്തു മിനിറ്റ് പൊടി കാരണം ആര്‍ക്കും പരസ്പരം കാണാന്‍ പോലും സാധിച്ചിരുന്നില്ല. തിരികെ പോകാനായി പറന്നുപൊങ്ങിയപ്പോഴും സമാനമായ സാഹചര്യം. ഇതുപോലുള്ള ഭൗമസാഹചര്യങ്ങള്‍ മനസ്സില്‍ പേറിക്കൊണ്ട് ചന്ദ്രനിലെ ലാന്‍ഡിംഗും ടേക്ക് ഓഫുമൊക്കെ വിഭാവനം ചെയ്യാന്‍ പലരും ശ്രമിക്കുന്നത്. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം. ചന്ദ്രോപരിതലത്തില്‍ ധൂളിനിക്ഷേപമുണ്ട്. പക്ഷെ അവിടെ പൊടി പറക്കുമെങ്കില്‍ കൊടിയും പറക്കും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ഇത് രണ്ടും സാധ്യമല്ല. ആഘാതം മൂലം ധൂളിതന്മാത്രകള്‍ അലങ്കോലപ്പെട്ട് (disturbed) പൊങ്ങിയുയരും, ചിതറി വീഴുകയും ചെയ്യും. എന്നാല്‍ ഉപരിതലത്തിന് മുകളില്‍ തങ്ങിനില്ക്കില്ല. <br />
<br />
ഓര്‍ക്കുക, ലൂണാര്‍മോഡ്യൂള്‍ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നില്ല. അത് നിയന്ത്രിതമായ (controlled) ഒരു വീഴ്ചയായായിരുന്നു. ഭൂമിയില്‍ ഒരു വസ്തു വന്നിറങ്ങുന്നതിലും വളരെ കുറഞ്ഞ ആഘാതമേ ചന്ദ്രനില്‍ ചെന്നിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുകയുള്ളുവെന്ന് നമുക്കറിയാം. ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം തന്നെകാരണം. അതായത് ചന്ദ്രനിലേക്ക് ചെന്നുവീഴുന്ന വസ്തുവിന്റെ മേല്‍ താഴോട്ടുള്ള ആകര്‍ഷണം ബലം ഭൂമിയെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. <br />
<br />
എന്നുകരുതി ചക്കവെട്ടിയിടുന്നതുപോലെ വാഹനം നിലംപതിച്ചാല്‍ പിന്നെ തൂത്തുവാരുകയേ നിവൃത്തിയുള്ളു. മാത്രമല്ല അന്തരീക്ഷമില്ലാത്തതിനാല്‍ വീഴ്ചയ്ക്കെതിരെ ഭൂമിയില്‍ അനുഭവപ്പെടുന്ന പ്രതിരോധം ചന്ദ്രനിലില്ല. ചന്ദ്രനിലേക്ക് വീണ ല്യൂണാര്‍ മോഡ്യൂളില്‍ ഒരു എന്ജിന് മുഖേനെ(descent engine) നിയന്ത്രിച്ചിരുന്നതെന്ന് സൂചിപ്പിച്ചല്ലോ. ഈ എന്ജിന് ലാന്‍ഡിംഗിന് തൊട്ടുമുമ്പേ ഓഫാക്കി (shut down) വാഹത്തിന്റെ വേഗത പരമാവധി കുറച്ചിരുന്നു. മോഡ്യൂളിന്റെ ലാന്‍ഡിംഗ് പാഡിന്റെ താഴേക്ക് നീളുന്ന ഒരു കേബിള്‍ വയറുണ്ടായിരുന്നു. ഇലക്ട്രോണിക് സെന്‍സറുകളുണ്ടായിരുന്ന ഈ കേബിള്‍ ചന്ദ്രോപരിതലത്തില്‍ തൊട്ട നിമിഷം മോഡ്യൂളിലെ ഡാഷ്ബോര്‍ഡില്‍ ഇതുസംബന്ധിയായ ഒരു ലൈറ്റ് (Contact Light) തെളിയുകയുണ്ടായി. തറനിരപ്പിലേക്ക് വാഹനം അടുത്തുവെന്ന വിവരം സഞ്ചാരികള്‍ക്ക് ലഭിക്കുകയും അവര്‍ എന്ജിന് ഓഫ് ചെയ്യുകയും ചെയ്തു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfyyJtbMEB5yKT2SIiB4MGl9s0eibGrzr10F0i1fH2Pbr9r1Fc_eqOEng4OxwphCPXpqdDP9q-sqm6tw1f9y0YrTfHssXEEkKlXaG4nxIBjN-x5Nu5H-NOPlANpWsCvWIc76TU7LNUMnw/s1600/crater-fig1.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="132" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfyyJtbMEB5yKT2SIiB4MGl9s0eibGrzr10F0i1fH2Pbr9r1Fc_eqOEng4OxwphCPXpqdDP9q-sqm6tw1f9y0YrTfHssXEEkKlXaG4nxIBjN-x5Nu5H-NOPlANpWsCvWIc76TU7LNUMnw/s200/crater-fig1.gif" width="200" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-11 ന്റെ ലാന്‍ഡിംഗ് വേളയില്‍ സഞ്ചരികള്‍ നാസയുമായി നടത്തിയ ആശയവിനിമയത്തിന്റെ മുഴുവന്‍ രേഖകളും നമുക്ക് ലഭ്യമാണ്. ല്യൂണാര്‍ മോഡ്യൂള്‍ കുത്തനെ നിലംപതിക്കുകയായിരുന്നില്ല. മറിച്ച് മുന്നോട്ട് വേഗതയില്‍ പറന്ന് താഴുകയായിരുന്നു. പൈലറ്റായിരുന്ന ബുസ് ഓള്ഡ്രിന് അനുമിമിഷം വാഹനത്തിന്റെ ഉയരം (altitude), സമാന്തര വേഗത (horizontal velocity), ലംബവേഗത (vertical velocity) എന്നിവ സംബന്ധിച്ചുള്ള വിവരം ഹൂസ്റ്റണിലേക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നു. താഴേക്കുള്ള വേഗതയാണ് ലംബവേഗത;സമാന്തരവേഗതയാകട്ടെ മുന്നോട്ടുള്ള വേഗതയും. ''കുറേശ്ശെ പൊടി കാണുന്നുണ്ട്'' ('picking up some dust') എന്ന് ഓള്ഡ്രിന് ഹൂസ്റ്റണിലേക്ക് വിളിച്ചു പറഞ്ഞതിന് ശേഷമുള്ള ട്രാന്സ്ക്രിപ്റ്റില് നിന്നും ചന്ദ്രനില്‍നിന്നും കേവലം 20 അടി ഉയരത്തില്‍ എത്തിയ വേളയില്‍ വാഹനത്തിന്റെ താഴേക്കുള്ള വേഗത സെക്കന്‍ഡില്‍ 0.5 അടിയും (0.5ft/s)മുന്നോട്ടുള്ള വേഗത സെക്കന്‍ഡില്‍ 4 അടിയുമാണെന്ന് (4 ft/s)ഓള്ഡ്രിന് റിപ്പോര്‍ട്ട് ചെയ്യുന്നത് നമുക്ക് കേള്‍ക്കാം. </span><br />
<span style="font-family: Meera; font-size: medium;"> <br />
വാഹനം ചന്ദ്രനില്‍ നിന്ന് 5 അടി ഉയരത്തിലെത്തിയപ്പോഴാണ് താഴേക്കിട്ട കേബിള്‍ തറ തൊടുകയും കോണ്ടാക്റ്റ് ലൈറ്റ് കത്തുകയും ചെയ്തത്. അതോടെ ഓള്ഡ്രിന് എന്‍ജിനും ഓഫാക്കി. ഏതാണ്ട് ഒരു വലിയ പക്ഷി വന്ന് പറന്നിറങ്ങുന്നതുപോലെയാണ് 'ഈഗിള്‍' ലാന്‍ഡ് ചെയ്തതെന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഈഗിള്‍' എന്ന പേര് കൊണ്ട് നാസ ഉദ്ദേശിച്ചതും മറ്റൊന്നാകാനിടയില്ല. മാത്രമല്ല 20 അടി പൊക്കത്തിലെത്തുമ്പോഴും 4 ft/s വേഗത മുന്നോട്ടുള്ളതിനാല്‍ വാഹനത്തിന്റെ പുകക്കുഴലില്‍ നിന്നും പ്രവഹിക്കുന്ന ധൂമക്കാറ്റില്‍ പൊടി നാലുപാടും ചിതറി പോകാനുള്ള സാധ്യതയാണ് കാണുന്നത്. ലംബവേഗതയാണ് കൂടുതലെങ്കില്‍ പുറത്തേക്കുള്ള ധൂമപ്രവാഹം തറയിലേക്ക് കേന്ദ്രീകൃതമായി പതിച്ച് അവിടെ ഒരു ഗര്‍ത്തം രൂപംകൊള്ളാനുള്ള സാധ്യത താരതമ്യേന വര്‍ദ്ധിക്കുമായിരുന്നു. രണ്ടായാലും സെക്കന്‍ഡില്‍ 0.5 അടി എന്നാല്‍ മണിക്കൂറില്‍ അര കിലോമീറ്ററേ വരൂ. വളരെ വളരെ കുറഞ്ഞ വേഗതയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. <br />
<br />
അപ്പോളോദൗത്യം പര്യാലോചിക്കുന്ന വേളയില്‍ ചാന്ദ്രോപരിതലത്തിലെ ധൂളിയുടെ അളവിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടായിരുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങളിലായി രൂപംകൊണ്ട ധൂളി നല്ല ആഴത്തില്‍ ചാന്ദ്രോപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അതായത് ചാന്ദ്രോപരിതലം മീറ്ററുകള്‍ ആഴമുള്ള ഒരു 'ധൂളിമെത്ത' (dust bed) ആണെന്നും അവിടെ ടണ്‍കണക്കിന് ഭാരമുള്ള ഒരു വാഹനം എത്ര സാവധാനം ചെന്നിറങ്ങിയാലും തിരിച്ചെടുക്കാനാവാത്ത വിധം പുതഞ്ഞുകയറുമെന്നായിരുന്നു അനുമാനം. ഒരുപക്ഷെ 'ഈഗിളി'ന്റെ രൂപരേഖയില്‍ നീണ്ട കാലുകള്‍ ഉള്‍പ്പെടുത്താന്‍ ഡിസൈനര്‍മാര്‍ തുനിഞ്ഞതിന്റെ ഒരു കാരണം ഇതായിരിക്കണം. മാത്രമല്ല ല്യൂണാര്‍ മോഡ്യൂള്‍ അഥവാ പുതഞ്ഞുകയറിയാലും അതിന്റെ കീഴ്ഭാഗം ഉപേക്ഷിച്ച് തിരിച്ചുകയറാനാവുന്ന വിധമാണ് വിക്ഷേപണം തയ്യാറാക്കിയിരുന്നത്. 'ഈഗിളും' മറ്റു വാഹനങ്ങളും പുതഞ്ഞുകയറിയില്ല. പക്ഷെ കീഴ്ഭാഗം ഉപേക്ഷിച്ച് തന്നെയാണ് എല്ലാ </span><span class="Apple-style-span" style="font-family: Meera; font-size: medium;">യാത്രികരും </span><span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രനില്‍നിന്ന് തിരികെ കയറിയതെന്നോര്‍ക്കുക.</span><br />
<span style="font-family: Meera; font-size: medium;"> <br />
അതേസമയം, ഏതാനും ഇഞ്ച് ആഴത്തിലുള്ള ധൂളിനിക്ഷേപമേ ചാന്ദ്രോപരിതലത്തിലുള്ളുവെന്നും അതിന് കീഴില്‍ കട്ടികൂടിയ </span><span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രശിലാപാളികള്‍ ആണെന്നുമായിരുന്നു</span><span class="Apple-style-span" style="font-family: Meera; font-size: medium;"> മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഈ വാദമാണ് ആത്യന്തികമായി ശരിയായത്. ആദ്യവാദം ശരിയായിരുന്നുവെങ്കില്‍ ഒരുപക്ഷെ 'പാരച്യൂട്ട്' വഴി ചന്ദ്രനിലിറങ്ങുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമായിരുന്നു. ഭൂമിയിലെ അന്തരീക്ഷത്തില്‍ സാധാരണ ഉപയോഗിക്കുന്ന വായുമര്‍ദ്ദം പ്രയോജനപ്പെടുത്തുന്ന പാരച്യൂട്ടല്ല മറിച്ച് സാവാധാനം ചെന്നിറങ്ങാന്‍ സഹായിക്കുന്ന റിട്രോറോക്കറ്റുകളും (retro rockets) ഷോക്ക അബ്സോര്‍ബറുകളുമുള്ള ഒരു പാരച്യൂട്ട് സംവിധാനമാണ് ഉദ്ദേശിക്കുന്നത്.</span><br />
<span style="font-family: Meera; font-size: medium;"> <br />
'ഗര്‍ത്തമെവിടെ?' എന്ന ചോദ്യത്തിന് ഹേതുവാകുന്നത് ഒരു താരതമ്യമാണ്. ലൂണാര്‍ ലാന്‍ഡിംഗിന് മുമ്പ് ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ എങ്ങനെയുണ്ടാവും എന്ന് ഭാവനയില്‍ കണ്ടുകൊണ്ട് നാസ ചുമതലപ്പെടുത്തിയ ചിത്രകാരന്മാര് ചില ചിത്രങ്ങള്‍ (sketches) വരച്ചിരുന്നു. ഈ ചിത്രങ്ങളില്‍ വാഹനം ചെന്നിറങ്ങുന്നിടത്ത് ഒരു ഗര്‍ത്തം (a big blast crater) രൂപം കൊള്ളുന്നതായി കാണിച്ചിരുന്നു. അതായിരുന്നു അന്നത്തെ അനുമാനം. എന്നാല്‍ അപ്പോളോ-11 ലാന്‍ഡ് ചെയ്തശേഷമുള്ള അസ്സല് ചിത്രത്തില്‍ (photograph) ഗര്‍ത്തമില്ല. നാസ ലോകത്തെ ബോധ്യപ്പെടുത്തിയ കാര്യം അവര്‍തന്നെ പിന്നീട് തള്ളിപ്പറഞ്ഞെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഹോക്സ് വാദക്കാരുടെ പരിഭവം. ചന്ദ്രോപരിതലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന് മുമ്പ് ഭാവനയെ ആധാരമാക്കി വരച്ച ചിത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കഥയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. എന്തുചെയ്യാം, 'common sense is not that common' എന്നാണല്ലോ കവിവാക്യം! <br />
<br />
താഴേക്കിറങ്ങുന്ന ചാന്ദ്രവാഹനത്തിന് എന്ജിന് ഉണ്ട്. അതായത്, നിലംപതിക്കുന്ന വസ്തുവായി അത് താഴേക്ക് വീഴുന്നുവെങ്കിലും വീഴ്ചയുടെ വേഗത നിയന്ത്രിക്കാന്‍ അപ്പോളോ യാത്രികര്‍ക്ക് കഴിയുമായിരുന്നു. കൃത്യമായും അത് തന്നെയാണവര്‍ ചെയ്തതും. ചാന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കവെ അവര്‍ എന്ജിന് നിയന്ത്രിച്ച് (throttled back on the engine) അതിന്റെ വേഗത ഗണ്യമായി കുറച്ചിരുന്നു. മുന്‍നിശ്ചയപ്രകാരം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ ഭാഗം ശരിക്കും ഒരു ഗര്‍ത്തമാണെന്ന് തിരിച്ചറിഞ്ഞ് കുറേക്കൂടി മുന്നോട്ട് മാറി ലാന്‍ഡിംഗ് നടത്താനുള്ള ആംസ്ട്രോങിന്റെ തീരുമാനം വളരെ നിര്‍ണ്ണായകമായി തീര്‍ന്ന കാര്യം മുമ്പ് വിശദീകരിച്ചല്ലോ. <br />
<br />
ഏതാനും ഇഞ്ച് കനത്തിലുള്ള ചാന്ദ്രധൂളി നിക്ഷേപമേ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടായിരുന്നുള്ളു. അതിനടിയിലാകട്ടെ കട്ടികൂടിയ ശിലാഭാഗവും. ചാന്ദ്രവാഹനത്തിന്റെ ലാന്‍ഡിംഗ് മൂലം തുളയ്ക്കാന് കഴിയുന്നതിലും അധികം കട്ടിയുള്ള ശിലഭാഗമാണത്. അതേസമയം, വാഹനം ചെന്നിറങ്ങിയപ്പോള്‍ ധൂളി തെറിച്ചിട്ടുണ്ട്. ചെറിയൊരു കുഴി രൂപം കൊള്ളാനുള്ള സാധ്യതയുമുണ്ട്. ഈ ചെറുഗര്‍ത്തം രൂപം കൊള്ളാനിടയുള്ളത് ലാന്‍ഡറിന്റെ കീഴ്ഭാഗത്തായതിനാല്‍ (underneath the LEM engine) നമുക്കത് കാണാനായില്ലെന്ന് മാത്രം. മാത്രമല്ല ദൗത്യത്തിന് ശേഷം തിരിച്ച് പറന്നുപൊങ്ങിയപ്പോള്‍ ലാന്‍ഡറിന്റെ അടിഭാഗം അവിടെ നിന്ന് മാറ്റപ്പെടുന്നില്ല. അതിപ്പോഴും അവിടെയുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ത്തം ശരിക്കും കാണാന്‍ അതവിടെനിന്നും മാറ്റേണ്ടതുണ്ട്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhHm1WGrvS0ECFIZ10AhHDox0JPvA568WpbPLeD8gMbboTaSdQgfv1KDHk-7yjE_y3URTpHKu4nWRMFTnx__jhyphenhyphengJgtmgw7br4leptnKWbYarSvetAZsKCNwTf4VZ8JxyKS1TQdaauXnk/s1600/footprint.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhHm1WGrvS0ECFIZ10AhHDox0JPvA568WpbPLeD8gMbboTaSdQgfv1KDHk-7yjE_y3URTpHKu4nWRMFTnx__jhyphenhyphengJgtmgw7br4leptnKWbYarSvetAZsKCNwTf4VZ8JxyKS1TQdaauXnk/s200/footprint.gif" width="200" /></a></div><span style="font-family: Meera; font-size: medium;">ലാന്‍ഡിംഗ് വേളയില്‍ ഈഗിള്‍ പറപ്പിച്ചുകളഞ്ഞ ധൂളി വാഹനത്തിന് ചുറ്റുമായി ചിതറി വീഴുകയായിരുന്നു. ലാന്‍ഡിംഗിന് ശേഷം മണിക്കൂറുകള്‍ക്ക് ശേഷമെടുത്ത ചിത്രങ്ങളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതില്‍ നിന്നും തെറിച്ചുവീണ ധൂളിയേത് മുമ്പേ ഉണ്ടായിരുന്നവയേത് എന്നൊന്നും അനുമാനിക്കാനാവില്ലല്ലോ. തീര്‍ച്ചയായും ചാന്ദ്രധൂളി വാഹനത്തില്‍ പൊതിഞ്ഞ് പറ്റിപിടിക്കുകയുണ്ടായി. മാത്രമല്ല ചാന്ദ്ര യാത്രികരുടെ പാദമുദ്ര ഇത്രയും വ്യക്തമായി ആഴത്തില്‍ പതിയാന്‍ ഒരു കാരണം ഇത്തരത്തില്‍ ഇളക്കിയെറിഞ്ഞ ധൂളി ലാന്‍ഡറിന്റെ ചുറ്റുമുണ്ടായിരുന്നു എന്നതു കൂടിയാണ്. </span><br />
<div class="separator" style="clear: both; text-align: center;"></div><span style="font-family: Meera; font-size: medium;">ജലരഹിതമായ ചാന്ദ്രധൂളിയില്‍ ഇത്രയും സുവ്യക്തവും ആഴമുള്ളതുമായ പാദമുദ്ര ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നവല്ലോ മറ്റൊരു ഹോക്സ് ആരോപണം. പക്ഷെ ഇതും വസ്തുതാ വിരുദ്ധമാണ്. ചാന്ദ്രധൂളി തികച്ചും സവിശേഷമാണ്. ഭൂമിയില്‍ കാണുന്ന ധൂളിയുമായി അതിനെ താരതമ്യപ്പെടുത്തരുത്. ചാന്ദ്രധൂളി ഉണങ്ങിവരണ്ടതാണെന്നതില്‍ സംശയമില്ല. പക്ഷെ പാദമുദ്ര പതിയാനായി ഈര്‍പ്പമുണ്ടാകണമെന്ന് നിര്‍ബന്ധിമില്ല. ഉദാഹരണമായി ഈര്‍പ്പരഹിതമായ ടാല്‍ക്കം പൗഡര്‍. തറയില്‍ ടാല്‍ക്കം പൗഡറോ സമാനമായതോ ആയ വസ്തു നിലത്ത് വിതറിയിട്ട് മുകളിലൂടെ ഷൂസ് ധരിച്ച് നടന്നാല്‍ പാദമുദ്ര വ്യക്തമായി തന്നെ പതിയും. ചാന്ദ്രധൂളിക്കും അത്തരം സവിശേഷതയുണ്ട്. ഭൂമിയില്‍ വെച്ച് ഇത് പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. <br />
<br />
ഇത്രയധികം പൊടി ലാന്‍ഡറിന് ചുറ്റും പരന്നെങ്കില്‍ എന്തുകൊണ്ട് സഞ്ചാരികളുടെ കുപ്പായമൊക്കെ വളരെ വൃത്തിയായി കാണപ്പെട്ടു?! ദേ വരുന്നു അടുത്ത ചോദ്യം! ഒന്നാമതായി, ചാന്ദ്രധൂളി തങ്ങിനില്ക്കില്ല. മാത്രമല്ല ലാന്‍ഡ് ചെയ്തിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരികള്‍ 'ഈഗിളി'ല്‍ നിന്ന് പുറത്തിറങ്ങിയത്. ഇതൊക്കെയായിട്ടും ചാന്ദ്രോപരിതലത്തില്‍ നിന്നും തിരിച്ച് ലാന്‍ഡറിനുള്ളില്‍ കയറിയശേഷം തങ്ങളുടെ കുപ്പായവും വസ്തുക്കളുമൊക്കെ വൃത്തിയാക്കാന്‍ സഞ്ചാരികള്‍ മണിക്കൂറുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ലാന്‍ഡറിനുള്ളിലാകെ പൊടി പുരളുമായിരുന്നു.<br />
<br />
ഇതുസംബന്ധിച്ച മറ്റൊരു ആരോപണമിതാണ്: ലൂണാര്‍ മോഡ്യൂളിന്റെ മുകള്ഭാഗം ചന്ദ്രനില്‍നിന്ന് പറന്നുപൊങ്ങിയപ്പോള്‍ ഉണ്ടായ റോക്കറ്റ് സ്ഫോടനത്തിന്റെ ജ്വലനത്തിന്റെ യാതൊരു ലക്ഷണമൊന്നും കാണാനായില്ല. ഭൂമിയില്‍ കാണുന്നതുപോലുള്ള പൊട്ടിത്തെറിയും ജ്വാലയും ('blast' flame) പ്രഭാപൂരവുമൊന്നും നാം കാണുന്നില്ല. സിനിമയിലെ സംഘട്ടനരംഗത്ത് കാണുന്നതുപോലെ കേബിള്‍ വയറുപയോഗിച്ച് പൊക്കി ഉയര്‍ത്തിയതു പോലെയാണ് ലാന്‍ഡറിന്റെ മുകള്ഭാഗം ഉയരുന്നത്! വിക്ഷേപണത്തിന്റെ വിഡിയോ മാത്രമാണ് നമുക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. വിക്ഷേപണത്തോടനുബന്ധിച്ച് തീര്‍ച്ചയായും സ്ഫോടനം സംഭവിക്കുന്നുണ്ട്. കുറെ പാറക്കണങ്ങളും പൊടിപടലവും പുറത്തേക്ക് തെറിക്കുന്നത് കാണാം. ഒരു കഷണം കാമറയുടേ അടുത്തേക്കാണ് തെറിച്ച് വീഴുന്നത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIH0JHCURGYxlBuurM4LDxUAm4tjIfeoInbCWReE93ctmgHCwRgV0k0RjTvpjWulPpZ0tGkvwGuiWHC_JWE1MHhDsAsQF1KRKo1-VfVU2tK0IBmaqA7WwT8yVZElkaCTNzAxlc11dmjMI/s1600/apollo-16.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIH0JHCURGYxlBuurM4LDxUAm4tjIfeoInbCWReE93ctmgHCwRgV0k0RjTvpjWulPpZ0tGkvwGuiWHC_JWE1MHhDsAsQF1KRKo1-VfVU2tK0IBmaqA7WwT8yVZElkaCTNzAxlc11dmjMI/s200/apollo-16.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-16 Lift-off</td></tr>
</tbody></table><span style="font-family: Meera; font-size: medium;">അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സ്ഫോടനസംഭവിയായ ജ്വാലയും പ്രഭാപൂരവും ദൃശ്യമാകാത്തത് സ്വഭാവികം മാത്രം. ഒന്നാമതായി കത്താന്‍ സഹായിക്കുന്ന ഓക്സിജന്‍ അവിടെയില്ല. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരു വാഹനവും ജ്വലനത്തിനാവാശ്യമായ ഓക്സിജന്‍ ദ്രവരൂപത്തില്‍ കൂടെ കരുതേണ്ടി വരുന്നതിന്റെ കാരണവുമിതുതന്നെ. അന്തരീക്ഷവായു ആഹരിച്ച് ജ്വലനം നടത്തുന്ന ജെറ്റ് എന്‍ജിനില്‍ (jet engines) നിന്നും വിരുദ്ധമായി ബഹിരാകാശത്ത് സഞ്ചരിക്കുന്ന റോക്കറ്റുകള്‍ ജ്വലനത്തിന് ആവശ്യമായ മുഴുവന്‍ രാസപദാര്‍ത്ഥങ്ങളും ഉള്ളില്‍ കരുതിയിട്ടുണ്ടാവും. ബഹിരാകാശത്ത് നടക്കുന്ന സ്ഫോടനത്തിന് ('blast') ആ പേര് കൊടുക്കാമോ എന്നു സംശയമുണ്ട്. കാരണം അവിടെ നടക്കുന്ന ജ്വലനം('burn') നമുക്ക് ഭൂമിയില്‍ പരിചിതമായ ഒന്നല്ല. ജ്വലനത്തിന് ഭൂമിയിലേതുപോലുള്ള പ്രഭയോ ധൂമമോ ('flame') ഉണ്ടാവില്ല. <br />
<br />
ബഹിരാകാശത്ത് റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഭൂമിയിലെപ്പോലെ വന്‍ സ്ഫോടനവും ഉഗ്രശബ്ദവും രാക്ഷസീയമായ പുകയുമൊന്നും അവിടെയുണ്ടാകില്ല. വിവിധ അറകളിലായി സൂക്ഷിച്ചിരുന്ന വ്യത്യസ്ത രാസപദാര്‍ത്ഥങ്ങള്‍ നിശ്ചിത അളവില്‍ കൂട്ടിക്കലരാന്‍ (mix) അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഊര്‍ജ്ജം വാഹനത്തിന്റെ മുഖാഗ്രത്തിലൂടെ (nozzle)പുറത്തുവിടുന്നു. ബാക്കിയൊക്കെ ന്യൂട്ടന്റെ മൂന്നാം ചലന നിയമമനുസരിച്ച് നടക്കുന്നു. <br />
<br />
ഭൂമിയില്‍ വെച്ച് ലൂണാര്‍ മോഡ്യൂളിന്റെ ലാന്‍ഡിംഗും വിക്ഷേപണവും പലകുറി പരീക്ഷണം നടത്തി ന്യൂനതകള്‍ പരിഹരിച്ച ശേഷമാണ് അപ്പോളോ-11 ലെ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയത്. ആറിരട്ടി ഗുരുത്വബലവും നിറഞ്ഞ അന്തരീക്ഷവുമുള്ള ഭൂമിയില്‍ വിക്ഷേപണവും ലാന്‍ഡിംഗുമൊക്കെ കൂടുതല്‍ സാഹസികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിക്ഷേപണവസ്തു കത്തിയെരിയാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരത്തില്‍ ഭൂമിയില്‍ വെച്ച് നടത്തിയ ഒരു പരീക്ഷണ ലാന്‍ഡിംഗിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴ വ്യത്യസത്തിലാണ് നീല്‍ ആംസ്ട്രോങ് രക്ഷപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയെരിഞ്ഞ് താഴേയ്ക്ക് നിലംപതിച്ച ലാന്‍ഡറില്‍ നിന്നും തക്കസമയത്ത് പാരച്ച്യൂട്ടില്‍ താഴേക്ക് ചാടുകയായിരുന്നു അദ്ദേഹം. <br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ2LNgoDapwGpDor7b8WKmIsX0ojQXNeP-9SkPZ0bzNw6vzT33cCrB9MRufOBUcxtT-6-nKvTmLhR71egorNVdQA9TKUKZDIIE3sbXU4ZHpLxBJzgJzAhwHuuBVpi-jaKeIzQI04hHYiQ/s1600/SuperStock_1895-8910.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ2LNgoDapwGpDor7b8WKmIsX0ojQXNeP-9SkPZ0bzNw6vzT33cCrB9MRufOBUcxtT-6-nKvTmLhR71egorNVdQA9TKUKZDIIE3sbXU4ZHpLxBJzgJzAhwHuuBVpi-jaKeIzQI04hHYiQ/s200/SuperStock_1895-8910.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-9 LM docked with command <br />
Module in space</td></tr>
</tbody></table><span style="font-family: Meera; font-size: medium;">അപ്പോളോ-9 ല്‍ തന്നെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. ബഹിരാകാശ സഞ്ചാരത്തിന് അനുയോജ്യമാണതെന്ന് പരീക്ഷിച്ചുറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ഭൗമഭ്രമണപഥത്തില്‍ വെച്ച് ബഹിരാകാശ സഞ്ചാരവും ബഹിരാകാശത്ത് വെച്ചുള്ള സംഘാടനവും(docking) നടത്തുന്നതില്‍ ലൂണര്‍ മോഡ്യൂള്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ അപ്പോളോ-9 യാത്രികര്‍ക്കായി. അപ്പോളോ-9 ലെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശയാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് തിരികെ കൊണ്ടുപോന്നു. അതിപ്പോള്‍ പരസ്യപ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.<br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9gnZ2i2tmrI08lQZ48Z9WLqLfUpPW9fDh0FB3u10Pf3aNPHiJQa3FYgtaUrq4snaTiSPt1pgybF5GbUdYB0VNoP71zVhXY_Pw3uclO4OeyW-Lqh3cgwF5DWPAkZ1BoCgNFrB-NPWkMIc/s1600/800px-The_Apollo_10_Prime_Crew_-_GPN-2000-001163.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="149" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9gnZ2i2tmrI08lQZ48Z9WLqLfUpPW9fDh0FB3u10Pf3aNPHiJQa3FYgtaUrq4snaTiSPt1pgybF5GbUdYB0VNoP71zVhXY_Pw3uclO4OeyW-Lqh3cgwF5DWPAkZ1BoCgNFrB-NPWkMIc/s200/800px-The_Apollo_10_Prime_Crew_-_GPN-2000-001163.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-10 astronauts</td></tr>
</tbody></table><span style="font-family: Meera; font-size: medium;">എന്നാല്‍ അപ്പോളോ-10 (1969 മേയ്-18) ഒരുപടി കൂടി കടന്നു. തോമസ് സ്റ്റഫോഡ്(Thomas P. Stafford), യൂജിന്‍ സെര്നാന് (Eugene A. Cernan), ജോണ്‍ ഡബ്ലിയു യംങ് (John W. Young) എന്നീ മൂന്നു സഞ്ചാരികളുമായി ചാന്ദ്രഭ്രമണപഥത്തിലെത്തി. ശേഷം യംഗിനെ കമാന്‍ഡ് മോഡ്യൂലില്‍ ഇരുത്തി 13941 കിലോഗ്രാം ഭാരമുള്ള സ്നൂപ്പി (Snoopy) എന്ന ല്യൂണാര്‍ മോഡ്യൂളില്‍ കയറി സ്റ്റഫോഡും സെര്‍നാനും വേര്‍പെട്ടു. സാധാരണയായി ചാന്ദ്രോപരിതലത്തില്‍ നിന്നും 111 കിലോമീറ്റര്‍ ഉയരത്തിലാണ് എല്ലാ കമാന്‍ഡ് മോഡ്യൂളുകളും ചന്ദ്രനെ വലം വെക്കുക. സ്നൂപ്പി ആ ഉയരത്തില്‍ നിന്നും മാതൃവാഹനത്തില്‍നിന്ന് താഴോട്ട് വീണു. ശരിക്കും ചന്ദ്രനിലേക്ക് 'ഇറങ്ങു'കയായിരുന്നു അവര്‍. ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യര്‍!!! ചന്ദ്രോപരിതലത്തിന് 15.6 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവരെത്തി. പക്ഷെ ലാന്‍ഡ് ചെയ്തില്ല. ഇതു തന്നെയാണ് രണ്ടു മാസത്തിന് ശേഷം ആംസ്ട്രോങും ഓള്‍ഡ്രിനും ചെയ്തത്. സെര്‍നാനും സ്റ്റഫോഡും ആംസ്ട്രോങിനും ഓള്‍ഡ്രിനും ഇറങ്ങേണ്ട സ്ഥലം (sea of tranquility) നിരീക്ഷിക്കുകയുണ്ടായി. വാസ്തവത്തില്‍ ലാന്‍ഡിംഗ് ഒഴികെയുള്ള മിക്ക കാര്യങ്ങളും അപ്പോളോ-10 ലെ സഞ്ചാരികള്‍ നിര്‍വഹിച്ചിരുന്നു. അവര്‍ക്ക് ലാന്‍ഡ് ചെയ്തുകൂടായിരുന്നോ? <br />
<br />
കൊളളാം, നല്ല ചോദ്യം തന്നെ! സ്നൂപ്പിയില്‍ ലാന്‍ഡിംഗിനുള്ള സംവിധാനം ഇല്ലായിരുന്നു. തിരിച്ച് പൊങ്ങാനുള്ള ഇന്ധനവും കമ്മിയായിരുന്നു. തങ്ങള്‍ ഒരു കാരണവശാലും ചന്ദ്രനിലിറങ്ങരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സെര്‍നന്‍ ഇതിനെക്കുറിച്ച് തമാശരൂപത്തില്‍ പിന്നീട് പറഞ്ഞത്. ''അവര്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള യാതൊരു അവസരവും കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍ അത് ചെയ്യാനിടയുണ്ടെന്ന് ഞങ്ങളെ നന്നായി അറിയാവുന്ന പലരും ചിന്തിച്ചിട്ടുണ്ടാവണം'' ('A lot of people thought about the kind of people we were: 'Don't give those guys an opportunity to land, 'cause they might!'') എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷെ ആംസ്ട്രോങിനും ഓള്‍ഡ്രിനും മുമ്പേ ചന്ദ്രനിലിറങ്ങേണ്ടവരാണ് സെര്‍നനും യംങും. പക്ഷെ നാമവരെ കുറിച്ച് അധികം കേട്ടിട്ടില്ല. എല്ലാ പ്രശസ്തിയും അപ്പോലോ-11 ലെ സഞ്ചാരികള്‍ക്കാണ് ലഭിച്ചത്. ഇതിനെ 'തലവര' എന്ന് അന്ധവിശ്വാസികള്‍ വിലയിരുത്തും. കൃത്യമായ സാങ്കേതികാസൂത്രണവും പടിപടിയായ നിര്‍വഹണവുമെന്ന് ശാസ്ത്രബോധമുള്ളവരും***<br />
<br />
</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com5tag:blogger.com,1999:blog-4646431131006072740.post-68750100806671998152011-10-09T11:41:00.000-07:002011-10-09T11:41:09.751-07:00മഹത്തായ തിരിച്ചുവരവുകള്‍<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdZbZTBgnF7yae5_c-_nqdgsYmC6LmjQ2XWPDNvSrTrKIff9D3q213w0ZxS3g41ZMOKVUL37xcrzRvT2C6zIZguHxNkjrzJFhE6K-G5VCC4dP1isKG-f5ij-FjcRpNmrymaps7X6W1J30/s1600/article-1200096-001D50C200000258-172_306x401_popup.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdZbZTBgnF7yae5_c-_nqdgsYmC6LmjQ2XWPDNvSrTrKIff9D3q213w0ZxS3g41ZMOKVUL37xcrzRvT2C6zIZguHxNkjrzJFhE6K-G5VCC4dP1isKG-f5ij-FjcRpNmrymaps7X6W1J30/s200/article-1200096-001D50C200000258-172_306x401_popup.jpg" width="153" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Armstrong and Aldrin</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അര്‍ജ്ജുനപുത്രനായ അഭിമന്യുവിന് ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ കടക്കാനായെന്നും പുറത്തുകടക്കാനുള്ള വിദ്യ അറിയാതിരുന്നതിനാല്‍ വീരമൃത്യു വരിച്ചുവെന്നുമാണ് മഹാഭാരതകഥ. 'ചന്ദ്രനില്‍ ആദ്യമിറങ്ങിയ മനുഷ്യരെ'ന്നാണ് ആംസ്ട്രോങിനേയും ഓള്‍ഡ്രിനേയും നാം പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആദ്യമായി 'ചന്ദ്രനില്‍ നിന്നും പുറത്തുവന്ന മനുഷ്യര്‍' എന്ന വിശേഷണവും അവര്‍ക്കുള്ളതാണ്. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതു പോലെയല്ല അവിടെനിന്നും രക്ഷപെടുന്നത്. ഭൂമിയില്‍ നിന്നങ്ങോട്ട് പോകാന്‍ അനവധി പേരുടെ സഹായമുണ്ടായിരുന്നു. ഭൂമിയില്‍ നിന്നും മറ്റുള്ളവര്‍ ചേര്‍ന്ന് അവരെ വിക്ഷേപിക്കുകയായിരുന്നുവല്ലോ. ചന്ദ്രന്റെ ഗുരുത്വം കാരണം ചാന്ദ്രോപരിതലത്തിലേക്ക് ചെന്ന് വീഴുകയും(fall) ചെയ്തു. എന്നാല്‍ തിരിച്ച് ചന്ദ്രനില്‍ നിന്ന് അവര്‍ 'സ്വയം വിക്ഷേപിക്കു'കയായിരുന്നു(self launched). ആദ്യമായിട്ടായിരുന്നു മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും പുറത്തുവന്നത്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMBmmOSkhuSyY9qoLholF1q7GQP0kxRQ-AFYL609FgcFgkEtDOULqIeYTNGiSNOOPbMgsFu-xX2deCtDq5XmrNpl2rLQkUZSFIYJla6FC4aOZY8LXNhTbrMRzYZ21K7jf7afhs30DhPGs/s1600/lmorbit1.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMBmmOSkhuSyY9qoLholF1q7GQP0kxRQ-AFYL609FgcFgkEtDOULqIeYTNGiSNOOPbMgsFu-xX2deCtDq5XmrNpl2rLQkUZSFIYJla6FC4aOZY8LXNhTbrMRzYZ21K7jf7afhs30DhPGs/s200/lmorbit1.jpg" width="188" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Lunar module landing<br />
picture from Command module</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">1969 ജൂലൈ 20 ന് ആംസ്ട്രോങും ഓള്‍ഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി. ഈ സമയം മെക്കല്‍ കൊളിന്‍സ് കമാന്‍ഡ് മോഡ്യൂളില്‍ ചന്ദ്രനെ പ്രദക്ഷണം ചെയ്യുന്നു. എപ്പോഴും കൊളിന്‍സിനെ കൂട്ടികളുമായി ബന്ധപ്പെടാനാവില്ല. ഇടയ്ക്കിടെ കൊളിന്‍സ് സഞ്ചാരികള്‍ ഇറങ്ങിയ ചാന്ദ്രവശത്തിന്റെ വിപരീതഭാഗത്തായിരിക്കും. ആ വേളകളില്‍ ഏതാണ്ട് 40 മിനിറ്റ് സമയം സഞ്ചാരികളുമായും ഗ്രൗണ്ട് സ്റ്റേഷനുമായുള്ള കൊളിന്‍സിന്റെ വാര്‍ത്താവിനിമയം തടസ്സപ്പെടും. ചിന്തിക്കുക, എല്ലാവരുമായി ബന്ധമറ്റ് പാവം കൊളിന്‍സ്! കൊളിന്‍സ് പ്രതീക്ഷിക്കുന്നത് താഴെയുള്ള ചങ്ങാതിമാര്‍ എത്രയും പെട്ടെന്ന് പണി തീര്‍ത്ത് ല്യൂണാര്‍മോഡ്യൂളില്‍ പൊങ്ങിയുയര്‍ന്ന് തന്നോടൊപ്പം ചേരുമെന്നാണ്.<br />
<br />
ആംസ്ട്രോങിനും ഓള്‍ഡ്രിനേയും കുറിച്ച് ചിന്തിക്കുക. അവര്‍ ചന്ദ്രനിലാണ്. തിരിച്ച് ഭൂമിയില്‍ വരണമെങ്കില്‍ ചന്ദ്രനില്‍ നിന്ന് പറന്നുയര്‍ന്ന് ചാന്ദ്രഭ്രമണപഥത്തിലുള്ള കമാന്‍ഡ് മോഡ്യൂളില്‍(കൊളംബിയ) തിരകെയെത്തണം. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വശക്തിയേ ഉള്ളുവെങ്കിലും ചന്ദ്രനും ഒരു ഗുരുത്വാകര്‍ഷണ കിണര്‍ തന്നെയാണ്. ഗുരുത്വാകര്‍ഷണം താരതമ്യേന കുറവാണെങ്കിലു ചന്ദ്രനിലേക്ക് വീഴുന്ന ഏതൊരു ഖരവസ്തുവും പൊട്ടിച്ചിതറുമെന്ന് കാര്യത്തില്‍ സംശയം വേണ്ട. കട്ടികുറഞ്ഞവ തവിടുപൊടിയാകും. അന്തരീക്ഷമില്ലാത്തതിനാല്‍ കത്തിയെരിഞ്ഞ് പോകില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ചന്ദ്രിനിലേക്ക് വീഴുന്ന വസ്തുക്കളൊക്കെ അതിന്റെ ഉപരിതലത്തില്‍ എത്തിച്ചേരുകയും അവിടെ നിലനില്ക്കുകയും ചെയ്യും.<br />
<br />
ഭൂമിയില്‍നിന്നും എത്ര പ്രയാസപ്പെട്ടാണ് നാമൊരു വസ്തു ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതെന്ന് ഓര്‍ത്തുനോക്കൂ. ചില വിക്ഷേപണങ്ങള്‍ പരാജയമായി കത്തിയെരിഞ്ഞ് കടലില്‍ പതിക്കുന്നു. നൂറ് കണക്കിന് വിദഗ്ധരുടെ സഹായസഹകരണത്തോടെ ഭൂമിയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന ഈ കൃത്യം തന്നെയാണ് ചന്ദ്രനില്‍വെച്ചും ചെയ്യാനുള്ളത്. പക്ഷെ അത് നിര്‍വഹിക്കാനായി അവിടെ രണ്ടേ രണ്ടുപേര്‍ മാത്രം. അവരിരുവരും സാങ്കേതികവിദഗ്ധരുമല്ല. എങ്കിലും അവരുടെ പക്കല്‍ റോക്കറ്റുകളുണ്ട്, സദാ നിര്‍ദ്ദേശങ്ങളുമായി ഹൂസ്റ്റണും. എന്തെങ്കിലും നേരീയ പിഴവ് പറ്റിയാല്‍ എന്നന്നേക്കുമായി അവര്‍ ചന്ദ്രോപരിതലത്തില്‍ കുടുങ്ങിപ്പോകും. ആര്‍ക്കുമവരെ രക്ഷിക്കാനാവില്ല. രക്ഷാദൗത്യം ഏതാണ്ട് അസാധ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ചന്ദ്രനെ വലംവെക്കുന്ന കൊളിന്‍സിനും ദൗത്യം ഉപേക്ഷിച്ച് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിക്കും. എത്ര നിര്‍ണ്ണായകമായിരുന്നു ആ ഘട്ടമെന്ന് ഭാവനയില്‍ കാണുക. ചന്ദ്രനില്‍ പിന്നീട് ചെന്നിറിങ്ങിയ സഞ്ചാരികളുടേയും മനസ്സില്‍ ഈ ചിന്തകള്‍ തീ പടര്‍ത്തിയിട്ടുണ്ടാവാം. മരിക്കാന്‍ തയ്യാറായി പോയവരാണ് അപ്പോളോ സഞ്ചാരികള്‍. ലോകത്തെ ഏറ്റവും ധീരരായ ഒരുപിടി മനുഷ്യര്‍! കുടുങ്ങിപ്പോയാല്‍ വേദനാരഹിതമായ മരണത്തിനായി എന്തെങ്കിലും ഉപാധികള്‍ അവര്‍ കരുതിയിരുന്നുവോ?!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinXIp5sLU6mJEM9xMpumwoclyMYRd4k4QEUs7-OdI8lvQl6IIwD-G-p8wQlDCKvdJEkrDJzjYEituq4bbwkZcb7qh4qlIsfkd1GI1AYjrMd2hRCzZH7FPbkEjEY_w-xeRttH0uP7TYSTA/s1600/apollo11newspaper2.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="158" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinXIp5sLU6mJEM9xMpumwoclyMYRd4k4QEUs7-OdI8lvQl6IIwD-G-p8wQlDCKvdJEkrDJzjYEituq4bbwkZcb7qh4qlIsfkd1GI1AYjrMd2hRCzZH7FPbkEjEY_w-xeRttH0uP7TYSTA/s200/apollo11newspaper2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The New york times on July 21st, 1969</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">മനുഷ്യന് കയറിയ ആറ് ല്യൂണാര്‍ മോഡ്യൂളുകള്‍ ചന്ദ്രനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ആറെണ്ണത്തിനും വ്യത്യസ്ത ഭാരവുമാണുണ്ടായിരുന്നത്. ഈഗിള്‍ (Eagle) എന്നായിരുന്നു അപ്പോളോ-11 ലെ ലാന്‍ഡറിന്റെ പേരെങ്കില്‍ അപ്പോളോ-12 ന്റെ ലാന്‍ഡറിനെ 'ഇന്‍ട്രെപിഡ്' (Intrepid) എന്നാണ് നാമകരണം ചെയ്തിരുന്നത്. ചന്ദ്രനിലിറങ്ങാതെ തിരികെ പോന്ന അപ്പോളോ-13 ലെ ലാന്‍ഡറിന്റെ പേര് 'അക്വേറിയസ' (Aquarius) എന്നും അപ്പോളോ-14 ന് 'ആന്റെയേഴ്സ്' (Antares) എന്നുമായിരുന്നു. ഓരോ തവണയും ഏതെങ്കിലും തരത്തിലുള്ള പുരോഗമനം അല്ലെങ്കില്‍ ഭേദഗതി ഈ വാഹനത്തില്‍ നാസ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോളോ ദൗത്യത്തിനിടിയില്‍ ഒരിക്കല്‍ പോലും പരാജായപ്പെടാത്ത ഭാഗമാണ് ല്യൂണാര്‍ മോഡ്യൂള്‍. മാത്രമല്ല അപ്പോളോ-13 സമ്പൂര്‍ണ്ണ ദുരന്തമാകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതും ല്യൂണാര്‍ മോഡ്യൂള്‍ നല്കിയ അധികസേവനം മൂലമാണ്. കേവലം 48 മണിക്കൂര്‍ സഞ്ചാരികള്‍ക്ക് ജീവരക്ഷ ഉറപ്പ് വരുത്താനുള്ള ഊര്‍ജ്ജസംവിധാനമുണ്ടായിരുന്ന മോഡ്യൂള്‍ 90 മണിക്കൂറാണ് അത്തരമൊരവസ്ഥ പ്രദാനം ചെയ്തത്. മാത്രമല്ല പ്രവര്‍ത്തന തകരാറുണ്ടായ കമാന്‍ഡ് മോഡ്യൂളിലെ ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനും ല്യൂണാര്‍ മോഡ്യൂളിലെ ബാറ്ററി സഹായകരമായി വര്‍ത്തിച്ചു. ചുരുക്കത്തില്‍ ല്യൂണാര്‍ മോഡ്യൂള്‍ ചന്ദ്രനിലിറക്കിയ ശേഷമായിരുന്നു അപ്പോളോ-13 ലെ കമാന്‍ഡ് മോഡ്യൂളില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നതെങ്കില്‍ അതിലെ സഞ്ചാരികള്‍ ഒരിക്കലും ജീവനോടെ ഭൂമിയില്‍ തിരിച്ചെത്തുമായിരുന്നില്ല.<br />
<br />
ലൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണം പകര്‍ത്തിയതാര് എന്ന് ഹോക്സര്‍മാര്‍ ആവേശത്തോടെ ചോദിക്കുന്നു. സഞ്ചാരികള്‍ ചന്ദ്രനില്‍ നിന്നും നിഷ്ക്രമിച്ചു കഴിഞ്ഞാല്‍ പിന്നെയാരാണ് മോഡ്യൂളിനെ പിന്തുടര്ന്ന് ദൃശ്യം ഷൂട്ട് ചെയ്തത്?! നല്ല ചോദ്യം തന്നെ! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ വ്യക്തമാണ്. അപ്പോളോ 15,16,17 എന്നീ ദൗത്യങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ലൂണാര്‍ റോവറില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ വഴിയാണ് വിക്ഷേപണദൃശ്യം ഷൂട്ട് ചെയ്തത്. ഹൂസ്റ്റണിലെ മിഷന് കണ്‍ട്രോളിലിരുന്നതാണ് ഈ ക്യാമറ തത്സമയം നിയന്ത്രിച്ചത്. ചാന്ദ്രോപരിതലത്തില്‍ ഓടിക്കാനായി ഭൂമിയില്‍നിന്നും കൊണ്ടുപോയ 'ചെറിയ കാര്‍' ആണ് ല്യൂണാര്‍ റോവര്‍ എന്നറിയപ്പെടുന്നത്. അപ്പോളോ-15, 16, 17 എന്നീ ദൗത്യങ്ങളില്‍ മാത്രമാണ് ല്യൂണാര്‍ റോവര്‍ ഉപയോഗിപ്പെട്ടത്. ഈ ദൗത്യങ്ങളുടെ തിരിച്ചുവരവ് മാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളു.<br />
<br />
അപ്പോളോ-15, അപ്പോളോ-16 എന്നിവയുടെ വിക്ഷേപണം ചിത്രീകരിച്ചത് വിജയകരമായിരുന്നില്ല. അപ്പോളോ-16,17 എന്നിവയിലേ സ്വയം ഉയര്‍ന്നുതുറക്കുന്ന പാന്‍-അപ്പ് ('pan up')ക്യാമറ ഉണ്ടായിരുന്നുള്ളു. അപ്പോളോ-15 ലെ വിക്ഷേപണദൃശ്യത്തില്‍ ലാന്‍ഡറിനെ (Falcon)പിന്തുടരാന് ക്യാമറയ്ക്ക് കഴിയുന്നില്ല<a href="http://www.blogger.com/goog_1491976420">.</a>(</span><a href="http://www.youtube.com/watch?v=BMBcLg0DkLA">http://www.youtube.com/watch?v=BMBcLg0DkLA</a>)<span class="Apple-style-span" style="font-family: Meera; font-size: medium;"> പാന്‍-അപ്പ് ക്യാമറയുമായി ചിത്രീകരിച്ച അപ്പോളോ-16 ല്‍ ക്യാമറ ഉയര്‍ന്ന് പൊങ്ങുന്ന ലാന്‍ഡറിനെ(Orion) കുറച്ച് പിന്തുടരുന്നുണ്ട്.( </span><a href="http://www.youtube.com/watch?v=iVovICLaEaU">http://www.youtube.com/watch?v=iVovICLaEaU</a>).<span class="Apple-style-span" style="font-family: Meera; font-size: medium;">എന്നാല്‍ അപ്പോളോ-17 ന്റെ വിക്ഷേപണത്തില്‍ ഈ ക്യാമറ ശരിക്കും തൃപ്തികമായി പ്രവര്‍ത്തിക്കുകയും ലാന്‍ഡര്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് പിന്തുടരുകയും ചെയ്തു.<a href="http://www.blogger.com/goog_1491976425">(</a></span><a href="http://www.youtube.com/watch?NR=1&v=3fOSTfGXVN4)">http://www.youtube.com/watch?NR=1&v=3fOSTfGXVN4)</a><span class="Apple-style-span" style="font-family: Meera; font-size: medium;"> ആദ്യമായി കളര്‍ ക്യാമറ ഉപയോഗിച്ചതും അപ്പോളോ-17 ല്‍ ആയിരുന്നു. അപ്പോളോദൗത്യത്തിന്റെ ഭാഗമായി നാം കാണുന്ന പൊതുവായ ലാന്‍ഡര്‍ വിക്ഷേപണദൃശ്യങ്ങളെല്ലാം അപ്പോളോ-17 ന്റേതാണ്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
അതാവരുന്നു മറ്റൊരു ഹോക്സ് ചോദ്യ: അവസാനത്തെ ദൗത്യമായ അപ്പോളോ-17 ന്റെ സ്വയംവിക്ഷേപണദൃശ്യം ആരാണ് ഭൂമിയിലെത്തിച്ചത്? ഈ ചോദ്യം ഉയരുന്നത് മറ്റൊരു തെറ്റിദ്ധാരണയില്‍ നിന്നാണ്. അതായത് അപ്പോളോ 15, 16 എന്നിവയുടെ വിക്ഷേപണം ഷൂട്ട് ചെയ്ത് ലൂണാര്‍ റോവറില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന തെറ്റിദ്ധാരണയാണത്. പിന്നീടെത്തിയ ദൗത്യക്കാര്‍ അത് ശേഖരിച്ചുവെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അപ്പോളോ-17 ന്റെ കാര്യത്തിലാകട്ടെ, പിന്നെ ചന്ദ്രനില്‍ ചെന്ന് ദൃശ്യം വീണ്ടെടുക്കാന്‍ ആരുമവിടെ പോയിട്ടില്ലല്ലോ!? എന്നാല്‍ ഈ സംശയത്തിലും തീരെ കഴമ്പില്ല. കാരണം അപ്പോളോ ദൗത്യം ലൈവായി ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത അതേ സാങ്കേതികത ഉപയോഗിച്ചാണ് വിക്ഷേപണവും ഷൂട്ട് ചെയ്തത്. അതായത് സഞ്ചാരികള്‍ തങ്ങളുടെ സ്വയംവിക്ഷേപണം കണ്ടത് തിരിച്ച് ഭൂമിയില്‍ വന്നിട്ടാണെങ്കില് ഭൂമിയിലുള്ളവര്‍ കുറഞ്ഞത് നാലു ദിവസം മുമ്പ് നേരിട്ട് തന്നെ ഈ ദൃശ്യം കണ്ടിരുന്നു.<br />
<br />
റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുന്നതില്‍ ചന്ദ്രനും ഭൂമിയും തമ്മില്‍ ഏതാണ്ട് 1.3 സെക്കന്‍ഡ് മുതല്‍ 2 സെക്കന്‍ഡു വരെ താമസമുണ്ടാകും. അതിനാല്‍ വിക്ഷേപണത്തിന് കുറഞ്ഞത് 2 സെക്കന്‍ഡ് മുമ്പെങ്കിലും ക്യാമറയക്ക് ദൃശ്യം ഷൂട്ട് ചെയ്യാനും ഫോക്കസ് മെല്ലെ ഉയര്‍ത്താനുമുള്ള സന്ദേശം കൊടുത്തിട്ടുണ്ടാവണം. ഇത് ആറു സെക്കന്‍ഡ് വരെ നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഓര്‍ക്കുക, ലൂണാര്‍ മോഡ്യൂളിന്റെ മുകള്ഭാഗം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. കീഴ്ഭാഗം അപ്പടി വിക്ഷേപണതറയില്‍ ബാക്കിയുണ്ടാവും. ആദ്യം മുകള്ഭാഗം ഉയരുന്നത് ഏതാണ്ട് കുത്തനെതന്നെ ആണെങ്കിലും പിന്നീട് ചരിഞ്ഞ് 45 ഡിഗ്രിയിലേക്ക് ചായുന്നതിനാല്‍ ക്യാമറ മെല്ലെ അല്‍പ്പെ ഉയര്‍ത്തിയാല്‍ ('pan up')തന്നെ മോഡ്യൂ ള്‍ വലിയ ഉയരത്തിലെത്തി മറയുന്നതുവരെയുള്ള ദൃശ്യം ലൈവായി ഭൂമിയിലെത്തിക്കാനാവും. പാന്‍-അപ് ക്യാമറയുണ്ടായിട്ടും അപ്പോളോ 16 ന്റെ വിക്ഷേപണം ഇത്തരത്തില്‍ പൂര്‍ണ്ണ അളവില്‍ പിന്തുടരപ്പെട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. ആരെങ്കിലും(?) ചന്ദ്രനില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഇതിലും എത്രയോ നിലവാരമുള്ള വിക്ഷേപണദൃശ്യമായിരിക്കും ലഭിക്കുകയെന്ന് ആലോചിക്കേണ്ടതുണ്ട്. ഉയരത്തില്‍ (അതായത് ഏതാണ്ട് 14 കിലോമീറ്റര്‍ കഴിഞ്ഞ്) പലപ്രാവശ്യം കമാന്‍ഡ് മോഡ്യൂളിന് പിന്നാലെ കെഞ്ചി നടന്നശേഷമാണ് മിക്കപ്പോഴും ല്യൂണാര്‍മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മിലുള്ള സംഘാടനം (docking) ഡോക്കിംഗ് നടന്നത്. ഈ രംഗം കമാന്‍ഡ് മോഡ്യൂളിലിരുന്ന് കൊളിന്സും മറ്റ് ഭ്രമണക്കാരും ഷൂട്ട് ചെയ്തിട്ടുണ്ട്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifMQCO8LgY5IsOuHtsp-uJozE-OS43kJrQwLDIseqldfYT0r0jrE7qVk5SsGLgYWmH1_Mkt2lPTXTzGUzN1Qx46k0GEKyLxl8sKEBjbt7NQ8jHg0Kd3a9NO-2bsjvr6FaAmAtwKagAr1Y/s1600/Astronaut-Neil-A.-Armstrong.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="151" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifMQCO8LgY5IsOuHtsp-uJozE-OS43kJrQwLDIseqldfYT0r0jrE7qVk5SsGLgYWmH1_Mkt2lPTXTzGUzN1Qx46k0GEKyLxl8sKEBjbt7NQ8jHg0Kd3a9NO-2bsjvr6FaAmAtwKagAr1Y/s200/Astronaut-Neil-A.-Armstrong.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Armstrong landing<br />
picture from window camera</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-11 ലാന്‍ഡ് ചെയതശേഷം നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാല് കുത്തുന്നത് ഷൂട്ട് ചെയ്യാനായി ആരായിരുന്നു ചന്ദ്രനില്‍ തയ്യാറായിരുന്നത് എന്ന ചോദ്യവും സമാന കാറ്റഗറിയില്‍ പെട്ടതാണ്. ഈഗിളിന്റെ തുറന്ന ജനാലയില്‍ ഗോവേണിയിലെ ദൃശ്യം ഷൂട്ട് ചെയ്യാന്‍ പാകത്തില്‍ നീണ്ടുവരുന്ന ഒരു ക്യാമറ സ്ഥാപിച്ചിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു വയറ് വലിച്ച് ആംസ്ട്രോങ് തന്നെയാണ് ആ ക്യാമറ പ്രവര്‍ത്തനസജ്ജമാക്കിയത്. ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തുന്നത് ലോകത്തെ ലൈവായി കാണിക്കണമെന്ന് നാസയ്ക്ക് വാശിയുണ്ടായിരുന്നു. അഥവാ ഈ ക്യാമറയില്‍ മുഴുവന്‍ ദൃശ്യങ്ങളും കൃത്യമായി ഷൂട്ട് ചെയ്യാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍ ഓള്ഡ്രിന് മുകളില്‍ നിന്ന് ഈ ദൃശ്യം ഷൂട്ട് ചെയ്യാനുള്ള പരിപാടിയുമുണ്ടായിരുന്നുവത്രെ.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisDiFBKOnnLVFnW45cY0J1WmlXZhvB3HdYbG-_StmeCHw72mUXO4po5GbUStikQ6FxtQ1Sn6pmVlpi60JS5Etgh5wBDGt8lkkqcS4F_2lKgjkZQRMV_Spp9OkbmANgkpWXiR4BY4oMXz8/s1600/364289main_6900937_946-710.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisDiFBKOnnLVFnW45cY0J1WmlXZhvB3HdYbG-_StmeCHw72mUXO4po5GbUStikQ6FxtQ1Sn6pmVlpi60JS5Etgh5wBDGt8lkkqcS4F_2lKgjkZQRMV_Spp9OkbmANgkpWXiR4BY4oMXz8/s200/364289main_6900937_946-710.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Aldrin landing<br />
picture by Armstrong</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ആസ്ട്രോനോട്ടുകള് പരസ്പരം ഷൂട്ട് ചെയ്യാനുള്ള മറ്റൊരു ബദല്‍ പദ്ധതിയുമുണ്ടായിരുന്നു. ആര് ഷൂട്ട് ചെയ്താലും അന്നത്തെ സാങ്കേതികതമികവ് കാരണം ചിത്രത്തിന്റെ വ്യക്തതയില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാനിടയില്ലായിരുന്നു. വിന്‍ഡോ ക്യാമറ വഴി ഏതാനും പടികള്‍ മാത്രമുള്ള ഗോവേണി മുഴുവനും തറയും ഫോക്കസില്‍ വ്യക്തമായി കിട്ടിയതോടെ പാര്‍ശ്വവീക്ഷണം തന്നെയാണ് ഉത്തമമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNiFVVr6ktXsZ9ZkOONoiPVEYwVPM82IDe-hkeBFDA_BLQ0_QZJjkKTBQ9nQaTKSgFFJIbtmvbPCTf9_ww-riUf821ffm-SHJZta2gmFSJXBUn5G0mrqNvh-SUPr-AMlC1M_QjXluErqA/s1600/Picture2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNiFVVr6ktXsZ9ZkOONoiPVEYwVPM82IDe-hkeBFDA_BLQ0_QZJjkKTBQ9nQaTKSgFFJIbtmvbPCTf9_ww-riUf821ffm-SHJZta2gmFSJXBUn5G0mrqNvh-SUPr-AMlC1M_QjXluErqA/s1600/Picture2.jpg" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">ല്യൂണാര്‍ മോഡ്യൂള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവല്ലോ. അതില്‍ മുകളിലെ ഭാഗത്താണ് സഞ്ചാരികള്‍ ഇരുന്നത്. ഈ ഭാഗം മാത്രമാണ് ഉയര്‍ന്ന് പൊങ്ങിയത്. കമാന്‍ഡ് മോഡ്യൂളുമായി ഡോക്ക് ചെയ്ത ശേഷം ഈ ഭാഗവും ചന്ദ്രനിലേക്ക് വീഴ്ത്തുകയായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ് എന്ജിന് 15570 ന്യൂട്ടണ്‍ തള്ളല്‍ (upward thrust)പ്രദാനം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. സഞ്ചാരികള്‍ ഒഴികെ ഇന്ധനമുള്‍പ്പെടെയുള്ള മോഡ്യൂളിന്റെ ഭാരം 4547 കിലോഗ്രാമായിരുന്നു. സഞ്ചാരികള്‍ക്കായി 144 കിലോഗ്രാം ഭാരം സങ്കല്‍പ്പിച്ചാണ് നാസ കണക്കുകൂട്ടിയത്. അതായത് മൊത്തം വിക്ഷേപിക്കേണ്ട ഭാരം 4691 കിലോഗ്രാം. അതില്‍ 2358 കിലോഗ്രാം ഭാരം ഇന്ധനത്തിന്റേതാണ്. അതായത് മുഴുവന്‍ ഇന്ധനവും കത്തി തീര്‍ന്നാല്‍ അതിന്റെ ഭാരം (dry mass) കേവലം 2333 കിലോഗ്രാം മാത്രം. 7662 ന്യൂട്ടണാണ് ചന്ദ്രിലെ ഗുരുത്വം താഴോട്ട് നടത്തുന്ന പിടിവലി. ഉയര്‍ന്ന് പൊങ്ങി കഴിഞ്ഞാല്‍ ഗുരുത്വം കുറഞ്ഞതായതിനാല്‍ 14 കിലോ മീററ്ററാകുമ്പോഴേക്കും ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങാം. ഭൂമിയിലാണെങ്കില്‍ ഇത്രയു ഉയരത്തില്‍ ഭ്രമണത്തിന് തുനിഞ്ഞാല്‍ വിക്ഷേപണവസ്തു എപ്പോള്‍ താഴെ വീണെന്ന് ചോദിച്ചാല്‍ മതി. എന്‍ജിന്റെ ശക്തിയും പൈലോഡുമൊക്കെ പരിഗണിക്കുമ്പോള്‍ ചന്ദ്രനില്‍ പുറത്തുവരുന്നതില്‍ യാതൊരു സാങ്കേതിക പ്രശ്നവുമില്ലെന്ന് തെളിയുന്നു. അപ്പോളോ ദൗത്യത്തില്‍ ഒരിക്കലും പരാജയപ്പെടാത്ത ഉപകരണമാണ് ല്യൂണാര്‍ മോഡുകളെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചു. അത് നൂറ് ശതമാനം ശരിയല്ല. കാരണം വാഹനത്തിന് കാര്യമായ തകരാറൊന്നുമുണ്ടായില്ലെങ്കിലും മിക്ക ലാന്‍ഡിംഗുകളും ഉദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നു. എന്തിനേറെ പറയുന്നു ആംസ്ട്രോങിന്റെ മനസാന്നിധ്യം കാരണമാണ് അപ്പോളോ-11 ഒരു വലിയ കുഴിയില്‍ ചെന്ന് ലാന്‍ഡ് ചെയ്യുന്നതില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാന്‍ഡിംഗ് പോലല്ലല്ലോ വിക്ഷേപണം. അതില്‍ യാതൊരു തെറ്റും സംഭവിക്കാന്‍ പാടില്ല. ആറുതവണയും സംഭവിച്ചില്ലെന്നതില്‍ നിന്നും നാസ അതീവ സൂക്ഷ്മതയോടെ നിര്‍വഹിച്ച ഒരു കൃത്യമായിരുന്നു ചന്ദ്രനില്‍ നിന്നുള്ള വിക്ഷേപണമെന്ന് തെളിയുന്നു. അതിന്റെ വിജയം ഉറപ്പുവരുത്താനായി ചന്ദ്രോപരിതലത്തില്‍ നിന്നും കൊണ്ടുവരാവുന്ന പാറയും പൊടിയുമൊക്കെ നിര്‍ദ്ദിഷ്ട വാഹകശേഷിയിലും കുറഞ്ഞ അളവിലേ ശേഖരിച്ചിരുന്നുള്ളു. ഭാരം കൂടിയതുകൊണ്ട് ഒരു പ്രശ്നമുണ്ടാകരുതല്ലോ.<br />
<br />
സോവിയറ്റ് യൂണിയന്റെ ലൂണ-2(1959 സെപ്റ്റം-14) ആണ് ചന്ദ്രനില്‍ ആദ്യമായി ഇടിച്ചിറങ്ങിയ കൃത്രിമവാഹനം. ലൂണ-9 (1966 ഫെബ്രുവരി 6)ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. 1966 ജൂണ്‍ രണ്ടിന് ലാന്‍ഡ് ചെയ്ത സര്‍വെയര്‍-1 ആണ് ചന്ദ്രനില്‍ മൃദുവായി ഇറങ്ങിയ ആദ്യത്തെ അമേരിക്കന്‍ വാഹനം. ലൂണ-16,(1970), ലൂണ-20(1972) സോണ്ട്-8(1970) എന്നീ സോവിയറ്റ് വാഹനങ്ങള്‍ ചന്ദ്രനില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ആദ്യമായി ചന്ദ്രനില്‍ നിന്ന് തിരിച്ചുവന്നത് മനുഷ്യന് കയറിയ വാഹനം തന്നെയാണ്. അപ്പോളോ-11 ലെ സഞ്ചാരികള്‍ അത് സാധ്യമാക്കിയ 1969 ജൂലൈ 20 ന് മുമ്പ് പ്രോബുകള്‍ക്ക് അത് സാധിച്ചിരുന്നില്ല. ചന്ദ്രനില്‍ ചെന്നിറങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആംസ്ട്രോങും ഓള്‍ഡ്രിനും ഈഗിളില്‍ നിന്നും പുറത്തിറങ്ങിയത്. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവിട്ടു. തിരികെ ലൂണാര്‍ മോഡ്യൂളില്‍ കയറിയശേഷം അത്യാവശ്യ യന്ത്രപരിശോധനകള്‍ക്ക് ശേഷം ഉറങ്ങാനുള്ള നിര്‍ദ്ദേശമാണ് ഭൂമിയില്‍ നിന്ന് നല്‍കിയത്. ഓള്ഡ്രിന് മോഡ്യൂളിന്റെ മുകള്‍ഭാഗത്തെ തറയില്‍കിടന്ന് അസ്വസ്ഥമായ മനസ്സുമായി അല്‍പ്പം മയങ്ങി. ആംസ്ട്രോങ് ഉറങ്ങിയതേയില്ല. എത്ര ഉദ്വേഗജനകമായ നിമിഷങ്ങള്‍! നിങ്ങള്‍ക്കത് ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ടോ? അന്നേവരെ ഒരു വാഹനവും നിര്‍വഹിച്ചിട്ടില്ലാത്ത കാര്യമാണവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷെ എന്തിനും ഒരു തുടക്കം ആരെങ്കിലും കുറിച്ചല്ലേ പറ്റൂ. ഏതാണ്ട് മൂന്നു മണിക്കൂറിന് ശേഷം റോക്കറ്റുകള്‍ കത്തിച്ച് അവര്‍ കൊളിന്‍സിനെ തേടി പറന്നുയരുകയായിരുന്നു. അന്നത്തെ സാങ്കേതികവിദ്യയ്ക്ക് തീര്‍ച്ചയായും ചെയ്യാവുന്ന കാര്യം തന്നെയാണവര്‍ നിര്‍വഹിച്ചത്. ബാക്കി ചരിത്രം.<br />
<br />
ചാന്ദ്രോപരിതലത്തില്‍ നിന്ന് പുറത്തുവരാനാവില്ലെന്ന മട്ടില്‍ അമ്പിളിക്കുട്ടന്മാര് നടത്തുന്ന പ്രചരണം കഥയില്ലാത്തതാണെന്ന് വ്യക്തമാകുന്നു. 'തേന്മാവിന്കൊമ്പത്ത്' എന്ന ചലച്ചിത്രത്തില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ മൊത്തത്തില്‍ കഥയില്ലാത്ത ഒരു വാദം പരിശോധിച്ച് അതിലെ ഓരോ വാദവും കഥയില്ലാത്തതാണെന്ന് വാദിക്കുന്നതില്‍ കഥയില്ലെന്നറിയില്ലെങ്കില്‍.... പക്ഷെ ശാസ്ത്രം അപഹസിക്കപ്പെടുമ്പോള്‍, അന്ധവിശ്വാസികള്‍ അത് നിര്‍ദാക്ഷണ്യം വെട്ടിവിഴുങ്ങുമ്പോള്‍ ലളിതമായ ശാസ്ത്രസത്യങ്ങള്‍ സാധൂകരിക്കാന്‍ നമുക്ക് ഘോരഘോരം പ്രസംഗിക്കേണ്ടിവരുന്നു. പലതുകൊണ്ടും നാം ജീവിച്ചിരിക്കുന്ന കാലഘട്ടം നിര്‍ബന്ധപൂര്‍വം അതാവശ്യപ്പെടുന്നു.****</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com7tag:blogger.com,1999:blog-4646431131006072740.post-76695849288483733142011-10-01T00:19:00.000-07:002011-10-02T22:46:15.835-07:00ചത്ത കൊടി പറപ്പിക്കുന്നവര്‍<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="font-family: Meera; font-size: medium;">ചാന്ദ്രയാത്രയുടെ പഴയ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന </span><span class="Apple-style-span" style="font-family: Meera; font-size: medium;">ഹോക്സ് വീരന് </span><span class="Apple-style-span" style="font-family: Meera; font-size: medium;">റാല്‍ഫ് റെനെ ഒരു പ്രത്യേക ദൃശ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയത്രെ. അമേരിക്കന്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യമായിരുന്നുവത്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZwbfmG9_LmJk0kYlYLwMKjycBpoIpkdPRdTJ0-_FZFELeCM9c0RvbzQF4lU3CNK76g26tv35IXu1zPLiTVr0OnGN76Lmj50dBHET9HKSSXHbHz50fhR8z6Wyx6BiiHTrjzM-9-1N5Uck/s1600/images+%25283%2529.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="147" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZwbfmG9_LmJk0kYlYLwMKjycBpoIpkdPRdTJ0-_FZFELeCM9c0RvbzQF4lU3CNK76g26tv35IXu1zPLiTVr0OnGN76Lmj50dBHET9HKSSXHbHz50fhR8z6Wyx6BiiHTrjzM-9-1N5Uck/s200/images+%25283%2529.jpg" width="200" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">അത്ഭുതം! ചന്ദ്രനില്‍ പതാക പാറിപ്പറക്കുന്നു!! ദൃശ്യത്തോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവാതെ റെനെ ഏറെ ക്ളേശിച്ചു. ഉറപ്പ് വരുത്താനായി അദ്ദേഹമത് വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയ്ത് കണ്ടുനോക്കി. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടി പറക്കുകയോ? പില്ക്കാലത്ത് ഹോക്സ് സിദ്ധാന്തക്കാര്‍ വിജയഭാവത്തോടെ ലോകമെമ്പാടും നിര്‍ദ്ദയമായി അഴിച്ചുവിട്ട ചോദ്യത്തിന്റെ ജനിതകപാദര്‍ത്ഥം നല്‍കിയത് റെനെയുടെ മേല്‍ സൂചിപ്പിച്ച സംശയമാണെന്ന് അപ്പോളോ ഹോക്സ് സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേട്ടവരെല്ലാം അമ്പരന്നു. കാര്യം ശരിയാണല്ലോ! ഭൂമിയില്‍ കാറ്റടിക്കുമ്പാള്‍ കൊടി പറക്കാറുണ്ട്. ഇനിയഥവാ പറന്നില്ലെങ്കില്‍ പറപ്പിക്കും! </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">പക്ഷെ വായുവില്ലാത്ത ചന്ദ്രനില്‍ എങ്ങനെയിത് സാധിച്ചു?! പറന്നുകൊണ്ടിരിക്കുന്ന ഒരു അമേരിക്കന്‍ പതാകയുടെ ചിത്രമാണ് ഇതിന് ഉപോല്‍ബലകമായി തട്ടിപ്പുവാദക്കാര്‍ പ്രചരിപ്പിച്ചത്. അതായത് പതാകയുടെ നിശ്ചലദൃശ്യം(still photograph). മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ടില്ല'(പേജ്-11,12) എന്ന ഹോക്സ് പുസ്തകത്തില്‍ ഇത്തരത്തിലൊരു ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിതാണ്: ''ചന്ദ്രനില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാക'!! നിശ്ചലദൃശ്യം മുന്‍നിറുത്തി കൊടി പറക്കുകയാണോ അല്ലെയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ? ചോദ്യം ന്യായം. കടലാസുകൊണ്ടുണ്ടാക്കിയ പുസ്തകത്തില്‍ പിന്നെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താനാവുമോ?!!-'ഒരുമാതിരി'മറുപടി റെഡിയാണ്.<br />
<br />
കൊടി പറക്കുന്നോ ഇല്ലയോ എന്നറിയണമെങ്കില്‍ തീര്‍ച്ചയായും പറക്കലിന്റെ വിഡീയോ ദൃശ്യങ്ങള്‍ തന്നെ കാണണം. അത്ഭുതകരമെന്നു പറയട്ടെ, വീഡിയോദൃശ്യങ്ങള്‍ ആദ്യം കണ്ട ചിലരുടെയെങ്കിലും 'പറക്കല്‍'സംശയം ശക്തിപ്പെടുകയാണുണ്ടായത്! കാരണം മറ്റൊന്നുമല്ല, നാമഗ്രഹിക്കുന്നതാണ് പൊതുവെ നാം കാണുന്നത്(We see what we want to see). പില്ക്കാലത്ത് വീഡിയോ ദൃശ്യങ്ങളിലൂടെ തന്നെ ഈ സംശയത്തിന് വ്യക്തമായ വിശദീകരണം നല്കപ്പെട്ടതോടെ ഏതാണ്ട് മൃതമായിത്തീര്‍ന്ന ഒരു ഹോക്സ് വാദം കൂടിയാണിത്. ആധുനിക ഹോക്സ് ഗ്രന്ഥങ്ങളിലൊക്കെ 'കൊടിപ്പറക്കലിനെ' ചുറ്റിപ്പറ്റിയുള്ള യമണ്ടന്‍ ചോദ്യങ്ങള്‍ അധികം കാണാറില്ല. നിശ്ചദൃശ്യം കാണിച്ചിട്ട് കൊടി പറക്കുന്നതായി വാദിക്കുന്നത് ചാടി ഉയര്‍ന്ന് അന്തരീക്ഷത്തില്‍ നില്ക്കുന്ന ഒരാളുടെ നിശ്ചലദൃശ്യം കാണിച്ചിട്ട് അയാള്‍ ശരിക്കും വായുവില്‍ നില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നതിന് സമാനമാണ്. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">സാധാരണ ഏത് തുണിക്കടയിലും ലഭ്യമാകുന്ന വളരെ നേര്‍ത്ത നൈലോണ്‍ തുണിയിലാണ് ചന്ദ്രനിലേക്ക് കൊണ്ടുപോയ അമേരിക്കന്‍ പതാക നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതായത് വെറും സാദാ നൈലോണ്‍ തുണി. ചന്ദ്രനില്‍ നാട്ടിയ കൊടി ഇവിടെനിന്ന് ഒരു പ്രത്യേക രീതിയില്‍ പലതായി മടക്കിയാണ് കൊണ്ടുപോയത്. മടക്കുമൂലമുണ്ടായ ചുളിവുകള്‍ (wrinkles) കൊടിയില്‍ പ്രകടമായിരുന്നു. സ്വാഭാവികമായും ചിത്രമെടുക്കുമ്പോള്‍ ഈ ചുളിവുകള്‍ 'പറക്കുന്ന' (waving motion)പ്രതീതി സൃഷ്ടിക്കും. ഒപ്പം തുണി മെല്ലെ ആടിക്കൊണ്ടിരിക്കുക കൂടി ചെയ്താല്‍ നമ്മുടെ ദൃഷ്ടിയില് കൊടി ശരിക്കും പറന്നതുതന്നെ. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXehvaW-lsKSMjofKZo5Lq1sGiehDEJRrV_WJBhVFEV5H0u0ClkHEm_dfkreH6gdDzOTm73-ymQneNB7TjRft1miFCaj1RZiI1A2JttYAUq0b4cMwTY19IcUKYl-TO2qm81Qh6bXJXPEo/s1600/flag-assy.gif" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="142" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXehvaW-lsKSMjofKZo5Lq1sGiehDEJRrV_WJBhVFEV5H0u0ClkHEm_dfkreH6gdDzOTm73-ymQneNB7TjRft1miFCaj1RZiI1A2JttYAUq0b4cMwTY19IcUKYl-TO2qm81Qh6bXJXPEo/s200/flag-assy.gif" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The way Apollo flags folded</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഭൂമിയിലാണെങ്കില്‍ വളരെ നേര്‍ത്ത നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടിയാണെങ്കിലും ഭൂഗുരുത്വം കാരണം താഴേക്ക് അഴിച്ചിടുമ്പോഴേക്കും ചുളിവുകള്‍ ഏറെക്കുറെ നിവരേണ്ടതാണ്. ചന്ദ്രനിലാകട്ടെ ഗുരുത്വസമ്മര്‍ദ്ദം താരതമ്യേന കുറവായതിനാല്‍ കൊടിയുടെ ഭാരം വീണ്ടും കുറയുന്നു. സ്വഭാവികമായും ചുളിവ് പൂര്‍ണ്ണമായും നിവര്ക്കാന് ആവശ്യമായ ഗുരുത്വസമ്മര്‍ദ്ദവും ആനുപാതികമായി കുറയുകയാണ്. അതിനാല്‍ കുറേക്കൂടി സമയം കഴിഞ്ഞേ ചന്ദ്രനില്‍ ചുളിവുകള്‍ നിവരുകയുള്ളു. കുറെ ചുളിവുകള്‍, ഭൂമിയിലാണെങ്കില്‍പ്പോലും എത്ര സമയം കഴിഞ്ഞാലും നിവരുകയുമില്ല. അപ്പോള്‍ നാമെന്താണ് ചെയ്യുക? കൈകൊണ്ട് പതാക പിടിച്ചു നിവര്‍ത്തും. ചാന്ദ്രയാത്രികരും അത് ചെയ്തിട്ടുണ്ട്. കൊടി നാട്ടിയ ശേഷി പതാകത്തുണി കൈ കൊണ്ട് പിടിച്ച് നിവര്‍ത്തിയിട്ട് വിടുമ്പോള്‍ അത് പതാകയ്ക്ക് ചലനപ്രവേഗം സമ്മാനിക്കുമെന്നത് മറക്കരുത്.<br />
<br />
നിശ്ചലദൃശ്യത്തിലൂടെ ചലനം കാട്ടിത്തരാന്‍ കഴിയില്ലെന്ന കാര്യം തല്ക്കാലം അവിടെ നില്ക്കട്ടെ. എന്താണിവിടെ ശരിക്കും സംഭവിക്കുന്നതെന്ന് നോക്കാം. താഴെക്കാണുന്ന ചിത്രത്തില്‍ പതാകയിലെ ചുളിവുകളും വക്രതയും പറക്കുന്ന ഒരു കൊടിയുടേതായി നമ്മുടെ തലച്ചോറില്‍ ശേഖരിച്ചിരിക്കുന്ന നിശ്ചല ഇമേജിനോട് സാമ്യമുള്ളതാണ്. അതായത് പറക്കുന്ന കൊടിയുടെ ദൃശ്യ ഇമേജിന് ഈ ചിത്രവുമായി നല്ല സാമ്യമുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCKHrfyhiiQzuS_ISmV3w8yciU2Ez-2xGB7oo8C-e3MKmEYRdR21jt94LHjvYtICnQAoYTSi9lvIxfEAN8skxwy-gN_vfOXMOhKmln59ca4A23DbHQ6JS9naVtCvBHtFE5WKlg5AJ2iyM/s1600/flag.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCKHrfyhiiQzuS_ISmV3w8yciU2Ez-2xGB7oo8C-e3MKmEYRdR21jt94LHjvYtICnQAoYTSi9lvIxfEAN8skxwy-gN_vfOXMOhKmln59ca4A23DbHQ6JS9naVtCvBHtFE5WKlg5AJ2iyM/s1600/flag.jpg" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">ലഭ്യമായതും ശേഖരിക്കപ്പെട്ടതുമായി മുന്‍ ഡേറ്റകളുടേയും അനുഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് തലച്ചോറിന്റെ സവിശേഷമായ ഫോട്ടോഷോപ്പ് (photoshop) സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഏതൊരു ദൃശ്യം കണ്ണില്‍പ്പെട്ടാലും അതിനോട് ഏറ്റവും സാദൃശ്യമുള്ള ഇമേജിലേക്ക് അല്ലെങ്കില്‍ നിഗമനത്തിലേക്ക് മസ്തിഷ്ക്കം പെട്ടെന്ന് വഴുതി വീഴും. കാണുന്ന വസ്തുക്കളെയെല്ലാം മുമ്പ് കണ്ട ഏതെങ്കിലും വസ്തുവുമായി താരതമ്യപ്പെടുത്തി നിര്‍ധാരണം ചെയ്യാനാണ് മസ്തിഷ്ക്കം ശ്രമിക്കുക. സിമുലേഷന്‍ സോഫ്റ്റ് വെയര്‍ (simulation software) എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpnDkHenPJnUXlxrxODSoZrMtxpng0MpdGDLTh4Ps6_AoELrbXgJ0bO7bkFUnPn1o9OwLmF9nyM55vTBk6HzvFXnRPRvFGHSws6SNj-Wl5-FaqT8x3Sc_Ivd-y4B9LjxCUoL_q84yOt_I/s1600/duryodhana_and_draupadi.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpnDkHenPJnUXlxrxODSoZrMtxpng0MpdGDLTh4Ps6_AoELrbXgJ0bO7bkFUnPn1o9OwLmF9nyM55vTBk6HzvFXnRPRvFGHSws6SNj-Wl5-FaqT8x3Sc_Ivd-y4B9LjxCUoL_q84yOt_I/s200/duryodhana_and_draupadi.jpg" width="200" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">പലപ്പോഴും സ്ഥലജലഭ്രമമുണ്ടാകുന്നത് ഒരു ഇമേജില്‍ നിന്ന് മറ്റൊന്നിലേക്ക് മസ്തിഷ്ക്കം ദ്രുതഗതിയില്‍ തെന്നിമാറുന്നതു കൊണ്ടാണ്. കാഴ്ചയില്‍ ജലത്തിന് സമാനമായ വസ്തുക്കളെല്ലാം ജലമാണെന്ന പ്രാഥമിക നിഗമനമായിരിക്കും ആദ്യമുണ്ടാവുക. ഗ്രാനൈറ്റോ മാര്‍ബിളോ പതിച്ച തറയില്‍ പെട്ടെന്ന് നോക്കുമ്പോള്‍ പലപ്പോഴും വെള്ളം കിടക്കുന്നതായി തോന്നാറില്ലേ. ഗ്രാനൈറ്റിലും സ്ഫടികത്തിലുമൊക്കെ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദൃശ്യ അലകള്‍ ജലത്തില്‍ പ്രകാശം തട്ടിത്തെറിക്കുന്നതിന് സമാനമായ ദൃശ്യപ്രതീതി സൃഷ്ടിക്കുന്നതുകൊണ്ടാണിത്. പണ്ട് ഇന്ദ്രപ്രസ്ഥത്തില്‍വെച്ച് ദുര്യോധനന് പറ്റിയ അമളിയും മറ്റൊന്നാവാനിടയില്ല. പുള്ളിക്കാരന് സ്ഫടികത്തില്‍ വീണ് ചിതറിയ പ്രകാശ അലകള്‍ ജലത്തിലെ അലകളായി തെറ്റിദ്ധരിച്ചു നനയാതിരിക്കാനായി വസ്ത്രമുയര്‍ത്തി! തലച്ചോര്‍ പറ്റിച്ച പണി! തുടര്‍ന്ന് ശരിക്കും വെള്ളമുള്ളിടത്ത് ചെന്നപ്പോള്‍ പഴയ അമളിയോര്‍ത്ത് തലച്ചോര്‍ അതിബുദ്ധി കാട്ടിയത് വീണ്ടും വിനയായി. ദുര്യോധനന് നനഞ്ഞുവാരിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതൊക്കെ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിക്കാതിരിക്കാനുള്ള സാമാന്യബോധം ദ്രൗപതിക്കുണ്ടാകാഞ്ഞതാണ് കുരുക്ഷേത്രയുദ്ധത്തിന്റെ അടിത്തട്ട് പ്രചോദനമായി മാറിയതെന്ന് ചില കുട്ടികൃഷ്ണമാരാര്‍മാര്‍ നിര്‍ദാക്ഷിണ്യം തെളിയിച്ചിട്ടുണ്ട്.<br />
<br />
ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കൊടി 'പറക്കുന്നതായിരിക്കും' എന്നാണ് നമ്മുടെ മസ്തിഷ്ക്കത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരം(collected data). കാരണം ഭൂമിയില്‍ കൊടി പറക്കും, പറന്നാല്‍ ഏകദേശം ഇങ്ങനെയിരിക്കുകയും ചെയ്യും. അതിന് കാരണം വായുപ്രവാഹമാണ്. ഈ നിശ്ചലദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പരിചിതമായ അനുബന്ധചിന്തകള്‍ തലച്ചോര്‍ രൂപപ്പെടുത്തുന്നു. ഒരുവശത്ത് തലച്ചോര്‍ ഈ പണി തുടങ്ങുമ്പോഴേക്കും പിന്നാലെയെത്തുന്ന ഹോക്സര്‍മാരുടെ വിശദീകരണം സംശയം ആളിക്കത്തിക്കും. കൊടി പറക്കുക തന്നെയാണ്! പിന്നെ മസ്തിഷ്ക്കം കൂടുതല്‍ ചിന്തിക്കില്ല. കൊടി പറന്നുകഴിഞ്ഞു.<br />
<br />
നിശ്ചലദൃശ്യമനുസരിച്ച് ഒരിക്കലും 'പറക്കല്‍' തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് ചിന്തിക്കുന്നവര്‍ മാത്രമേ പിന്നീട് തുടരന്വേഷണം നടത്തൂ. അതിനായി ആദ്യം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം. അപ്പോളോ-11 ന്റെ ഈ വീഡിയോ തന്നെയാണ് ഇക്കാര്യത്തിലും വിവാദമായി തീര്‍ന്നത്. അപ്പോളോ ഹോക്സ് സിദ്ധാന്തക്കാര്‍ ആശ്രയിക്കുന്ന ചിത്രങ്ങളിലും വീഡിയോകളുടേയും 50 ശതമാനത്തിലധികം ആദ്യ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്.<br />
<br />
വാസ്തവത്തില്‍ അപ്പോളോ-11 ഒറിജിനല്‍ നാസാ വീഡിയോയില്‍ കൊടി പറക്കുന്നില്ല(<a href="http://www.youtube.com/watch?v=RMINSD7MmT4&feature=related">http://www.youtube.com/watch?v=RMINSD7MmT4&feature=related</a>). മടക്കിവെച്ചിരുന്ന കൊടിയുടെ തുണി നിവര്‍ത്തിയിടുമ്പോള്‍ അതില്‍ ശേഖരിക്കപ്പെട്ട സ്ഥാനികോര്‍ജ്ജം(potential energy) കൊടിയെ ഇളക്കുന്നു. ജഡത്വം(inertia) മൂലം സംജാതമാകുന്ന ഊര്‍ജ്ജമാണ് മടക്ക് നിവര്‍ക്കുമ്പോള്‍ മോചിതമാകുന്നത്. ഈ ശക്തിയില്‍ കൊടി മൂന്നുനാലു തവണ അങ്ങോട്ടുമിങ്ങോട്ടും ആടുന്നുണ്ട്. തുടര്‍ന്നത് വിശ്രമാവസ്ഥയില്‍ എത്തിച്ചേരുന്നു. പിന്നെ അനക്കമില്ല. ശരിക്കും മരിച്ച പതാക തന്നെ! ആസ്ട്രോനോട്ടുകള് എപ്പോഴൊക്കെ പതാകത്തുണിയില്‍ ബലം പ്രയോഗിക്കുകയോ അതനക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് കൊടി അനങ്ങുന്നുള്ളു. അല്ലാത്തപ്പോഴൊക്കെ അതവിടെ ശരിക്കും ചലനരഹിതമായി നില്‍ക്കുകയാണ്. ഈ വീഡിയോവില്‍ തന്നെ ആസ്ട്രോനോട്ടുകള് കൊടിയുടെ വളരെ അകലെക്കൂടി ചലിക്കുന്ന സന്ദര്‍ഭം പ്രത്യേകം പരാമര്‍ശിക്കുന്നുന്നുണ്ട്. അപ്പോഴൊക്കെ സഞ്ചാരികള്‍ ചലിക്കുന്നു, പക്ഷെ കൊടി നിശ്ചലം. മാത്രമല്ല അപ്പോളോ ദൃശ്യങ്ങളില്‍ പിന്നീട് കാണുന്ന കൊടികളൊന്നും ചലിക്കുന്നില്ല. ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPVPcMUkkf96aynoFAXfi7p_NfVLnnvwykmFV5V-SEoRlfqRL8N_J1W_mhFtaP1wXaCn9tDsVQ7FuL1LcWSUoel5rVKBrJ3vBY15wik7TYILysfHz8w7Pqyu2PTSc-sihL1kz5n9cNmBY/s1600/as15_88_11901.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="193" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPVPcMUkkf96aynoFAXfi7p_NfVLnnvwykmFV5V-SEoRlfqRL8N_J1W_mhFtaP1wXaCn9tDsVQ7FuL1LcWSUoel5rVKBrJ3vBY15wik7TYILysfHz8w7Pqyu2PTSc-sihL1kz5n9cNmBY/s200/as15_88_11901.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Lunar Rover</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">പില്ക്കാല അപ്പോളോ ദൗത്യങ്ങളില്‍ ലൂണാര്‍ റോവറില്‍ അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ. അപ്പോഴൊക്കെ റോവറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചാന്ദ്രധൂളി(lunar dust) മുകളിലേക്ക് തെറിച്ചുപൊന്തുന്നുണ്ട്. ഇതിനെ താരതമ്യപ്പെടുത്തേണ്ടത് ഭൂമിയില്‍ സമാന സാഹചര്യത്തില്‍ വണ്ടിയോടിക്കുന്നതുമായിട്ടാണ്. ഇവിടെ വണ്ടിചക്രങ്ങള്‍ പൂഴിമണ്ണിലൂടെ സഞ്ചരിച്ചാല്‍ അതുമൂലം പൊടി ഉയര്‍ന്ന് അത് അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങി നില്ക്കും. അടുത്ത് ചെന്നാല്‍ കണ്ണിലും മൂക്കിലുമൊക്കെ കയറിയെന്നും വരാം. ഉണങ്ങിവരണ്ട കാലാവസ്ഥയാണെങ്കില്‍ പറയുകയുംവേണ്ട. അതിരൂക്ഷ വര്‍ള്‍ച്ചയുള്ള ചന്ദ്രനിലും ഇത്തരത്തില്‍ ചക്രങ്ങള്‍ മൂലം പൊടി തെറിച്ചുപൊങ്ങും. എന്നാല്‍ പെട്ടെന്നുതന്നെ വെട്ടിയിട്ട വാഴക്കൈ പോലെ താഴെ വീഴുന്നു. ശരിക്കും ഭൂമിയില്‍ കല്ലുംമണ്ണും വീഴുന്നപോലെ. പിന്നെ ചാന്ദ്രധൂളി പൊങ്ങുന്നില്ല, ചുറ്റും പ്രസരിക്കുന്നില്ല, തങ്ങിനില്ക്കുന്നുമില്ല. ഭൂമിയില്‍ അചിന്ത്യമായ കാര്യമാണിത്. ഭൂമിയുടെ ഗുരുത്വം ചന്ദ്രനുണ്ടായിരുന്നുവെങ്കില്‍ പൊടി താഴേക്കുവീഴുന്നത് കുറേക്കൂടി പെട്ടെന്നാകുമായിരുന്നു. ഇനി ചന്ദ്രനിലെ ഗുരുത്വാകര്ഷണമായിരുന്നു ഭൂമിയിലെങ്കില്‍ ഇവിടെ പറന്നുപൊന്തുന്ന ധൂളിയില്‍ ഒരുപങ്ക് ഒരിക്കലും തറയില്‍ തിരിച്ചെത്തുമായിരുന്നില്ല.<br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പാളോ-11 ലെ യാത്രികര്‍ പറഞ്ഞത് പാതകക്കമ്പ് (flag pole) കുഴിച്ച് വെക്കാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടെന്നാണ്. അടിച്ചു താഴ്ത്താനുള്ള കൊട്ടുവടി (hammer)ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടുള്ള ദൗത്യങ്ങളില്‍ പതാകക്കമ്പിന്റെ മുകള്‍ ഭാഗം കൊട്ടുവടി വെച്ച് അടിക്കാവുന്ന രീതിയില്‍ പരത്തിക്കൊണ്ടാണ് സഞ്ചാരികള്‍ പോയത്. പതാകകമ്പായി ഉപയോഗിച്ചത് ഒരു അലുമിനിയം ദണ്ഡാണ്, അടിയിലെ കൂര്‍ത്ത അഗ്രഭാഗം സ്റ്റീലും. ദണ്ഡിന്റെ മുകളില്‍ പതാക തൂക്കിയിടാനുള്ള നേര്‍ത്ത സമാന്തര ദണ്ഡ്(a horizontal support) ഉറപ്പിച്ചിരുന്നു. നാം അശയില്‍ തുണി വിരിച്ചിടുന്നപോലെയാണ് ഈ ബാറില്‍ പതാക വിരിഞ്ഞ് തൂങ്ങിക്കിടന്നത്. സാധാരണ ഭൂമിയില്‍ കാണുന്ന പതാകകള്‍ പൊതുവെ പതാകക്കമ്പില്‍ രണ്ടിടത്തായി വലിച്ച് കെട്ടാറാണ് (fasten)പതിവ്. ദണ്ഡില്‍ നിന്നും സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ദണ്ഡില്‍ പതാക തൂക്കിയിടാറില്ല. കാരണം ഭൂമിയിലെ പതാക കാറ്റത്ത് നല്ലപോലെ പാറിക്കളിക്കും. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTTXDkWRzlj1QsA63e7CDTMyBCD82uQbLmmWQZcl0GuVVZpHUE_V3YvXl4bxLmfQ6WGRX5bk63SOh6nf13tIXnf3yP4J91B4O-KkrE0_U5NqErutueONLt21OZUm0AcNqL40_gP4noW8I/s1600/us-flag-flying.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="154" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTTXDkWRzlj1QsA63e7CDTMyBCD82uQbLmmWQZcl0GuVVZpHUE_V3YvXl4bxLmfQ6WGRX5bk63SOh6nf13tIXnf3yP4J91B4O-KkrE0_U5NqErutueONLt21OZUm0AcNqL40_gP4noW8I/s200/us-flag-flying.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Flag flying in the Earth</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സമാന്തരമായി ദണ്ഡില്‍ കൊരുത്ത് വിരിച്ചിട്ടില്ലെങ്കില്‍ പതാക കമ്പിനോട് ചേര്‍ന്ന് ഉണങ്ങിയ തേയിലസഞ്ചിപോലെ ഒട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടക്കും. അപ്പോളോ യാത്രികര്‍ ഉയര്‍ത്തിയ പതാകയില്‍ മൂന്ന് ബന്ധനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം, ഭൂമിയിലെ പതാകയിലെന്നപോലെ, മുഖ്യദണ്ഡില്‍ താഴെയും മുകളിലുമായി വലിച്ചുകെട്ടിയതാണ്. മൂന്നാമത്തെ ബന്ധനം സമാന്തരമായ ബാറില്‍ കൊരുത്തിട്ടതും. ഓര്‍ക്കുക, ചന്ദ്രനില്‍ നാട്ടാനുള്ള പതാകയിലേ ഈ കരുതല്‍ വേണ്ടതായിട്ടുള്ളു. തൂക്കിയിട്ട പതാകയുടെ നാലാമത്തെ മൂല മാത്രമാണ് ചലനക്ഷമമായി സ്വതന്ത്രമായി നിലകൊണ്ടത്. ചാന്ദ്രോപരിതലത്തിലെ ധൂളീഭാഗം കഴിഞ്ഞാല്‍ സാന്ദ്രത കൂടിയ പാറയുടെ അടരുകളാണുള്ളത്. അതിലേക്ക് മൂര്‍ച്ചയേറിയ കീഴ്ഭാഗം തുളച്ചുകയറ്റാനായി പതാകദണ്ഡ് വശങ്ങളിലേക്ക് വീശി പിരിച്ചുകയറ്റുകയായിരുന്നു(drill). ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പതാകദണ്ഡിലും പതാകയിലും തങ്ങിനിന്ന ഊര്‍ജ്ജം സ്വന്തന്ത്രമാകുന്നതിന്റെ ഫലമായി പാതകയുടെ സ്വതന്ത്രഭാഗത്ത് ചലനങ്ങളുണ്ടാകുന്നത് വീഡിയോയില്‍ കാണാം.<br />
<br />
ഒരു ദണ്ഡ് മണ്ണിലേക്ക് ആഴ്ന്നിറക്കാനായി കയ്യില്‍വെച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആ ദണ്ഡിന് മൊത്തത്തില്‍ ഒരു ചാക്രിക ത്വരണം (angular momentum) ഉണ്ടാകുന്നുണ്ട്. ഇതുമൂലം സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ദണ്ഡ് മുകളറ്റത്ത് കുറഞ്ഞത് 1.5 മീറ്റര്‍ ആരത്തില്‍ ഒരു അര്‍ദ്ധവലയം(arc) </span><span class="Apple-style-span" style="font-family: Meera; font-size: medium;">സൃഷ്ടിക്കുന്നുണ്ട്.</span><span class="Apple-style-span" style="font-family: Meera; font-size: medium;"> ദണ്ഡിന്റെ ഈ ത്വരണം ദണ്ഡുമായി ബന്ധിച്ചിരിക്കുന്ന പതാകയിലേക്കും സന്നിവേശിക്കപ്പെടും. മൂന്ന് ഭാഗങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും പതാകയുടെ ബന്ധിതമല്ലാത്ത കീഴറ്റം സ്വതന്ത്രമാണെന്ന് കണ്ടല്ലോ. കൊടി നാട്ടി കഴിഞ്ഞാല്‍ ഈ ത്വരണം മെല്ല് പുറത്തേക്ക് പ്രവഹിച്ച് വിശ്രമാസ്ഥയിലാകാന്‍ നൈലോണ്‍ തുണി ശ്രമിക്കുമ്പോഴാണ് കൊടിയുടെ കീഴറ്റം കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും ആടുന്നത്. ഇത് വായുപ്രവാഹം മൂലമല്ലെന്ന് മനസ്സിലാക്കാന്‍ ആട്ടം നിന്നും കഴിഞ്ഞതിന് ശേഷം പതാക ശ്രദ്ധിച്ചാല്‍ മതി. ഹോക്സ് വാദക്കാര്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് വീഡിയോകള്‍ കൂടി കണ്ടുനോക്കൂ. ഇവിടെ പതാകത്തുണി വളയുകയും ഒടിയുകയും ആടുകയുമൊക്കെ ചെയ്യുന്നത് അതില്‍ സഞ്ചാരികള്‍ ബലം പ്രയോഗിക്കുന്നതിനനുസരിച്ച് മാത്രമാണ്. അല്ലാത്തപ്പോള്‍ ഏതാണ്ടൊരു ഖരവസ്തുവിനേപ്പോലാണ് പതാകത്തുണി പെരുമാറുന്നത്(<a href="http://www.youtube.com/watch?v=-3aRRzN5FeI">http://www.youtube.com/watch?v=-3aRRzN5FeI</a>) 2. <a href="http://www.youtube.com/watch?feature=fvwp&NR=1&v=mlZS68ibyCc">http://www.youtube.com/watch?feature=fvwp&NR=1&v=mlZS68ibyCc</a></span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> ചന്ദ്രനില്‍ നാട്ടിയ പതാകകള്‍ ആദ്യത്തെ 'ഇളക്ക'ത്തിന് ശേഷം നിര്‍ജ്ജീവമായി നില്‍ക്കുന്നതാണ് നാം കാണുന്നത്. ആസ്ട്രോനോട്ടുകള് അടുത്തെത്തി ബലം പ്രയോഗിക്കുകയോ തൊടുകയോ ചെയ്യാത്തിടത്തോളം പതാകയില്‍ യാതൊരു ഭാവമാറ്റവുമില്ല. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത്. അന്തരീക്ഷമുണ്ടായിരുന്നെങ്കില്‍ ഈ ചലനം വായുവിന്റെ പ്രതിരോധം മൂലം തടസ്സപ്പെടുമായിരുന്നു. എഞ്ചിനീയറിംങ് ഭാഷയില്‍ 'damped' ഇതിന് എന്നാണ് പറയുക. അതായത് ഭൂമിയിലായിരുന്നെങ്കില്‍ കാറ്റത്ത് കൊടി പാറിക്കളിക്കുമായിരുന്നു,പക്ഷെ ചന്ദ്രനിലെ പതാകയില്‍ കണ്ടതുപോലുള്ള 'ആട്ടവും ഇളക്കവും' ഉണ്ടാകില്ല. മാത്രമല്ല, പറക്കുമായിരുന്നുവെങ്കില്‍ ചന്ദ്രനില്‍ കൊണ്ടുപോയ മറ്റ് പല വസ്തുക്കളും പറക്കേണ്ടതാണ്. ഉദാഹരണമായി അപ്പോളോ 15 ലെ സഞ്ചാരിയായ കമാണ്ടര്‍ ഡേവിഡ് സ്ക്കോട്ട് ഒരു പക്ഷിത്തൂവലും ഹാമറും ഒരേസമയം നിലത്തിട്ട് പരീക്ഷണം നടത്തുന്ന രംഗം ശ്രദ്ധിക്കുക(<a href="http://www.youtube.com/watch?v=KDp1tiUsZw8">http://www.youtube.com/watch?v=KDp1tiUsZw8</a>). രണ്ടും കല്ലുപോലെ ഒരേ സമയം നിലംപതിക്കുന്നു. അന്തരീക്ഷമുള്ള ഭൂമിയില്‍ ഇതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിലാകട്ടെ തൂവല്‍ പറന്നുപോവുകയോ തങ്ങിനില്ക്കുകയോ ചെയ്യുന്നില്ല.<br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ചുരുക്കത്തില്‍ ചന്ദ്രനില്‍ അമേരിക്കന്‍ കൊടി പറന്നത് 'എങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരുന്നില്ല, എന്തെന്നാല്‍ കൊടി പറന്നിട്ടില്ല. അപ്പോളോ സഞ്ചാരികള്‍ നാട്ടിയ പതാകയിലുണ്ടായ ബഹുവിധചലനങ്ങളും ചുരുട്ടിവെച്ച് കൊണ്ടുച്ചെന്ന പതാകത്തുണിയിലെ ചുളിവുകളും പറക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന നിശ്ചലചിത്രം നമുക്ക് സമ്മാനിച്ചുവെന്നേയുള്ളു. അതല്ലാതെ അവിടെ പതാക പാറിക്കളിച്ചിട്ടില്ല, സ്വാഭാവികമായി അങ്ങനെ സംഭവിക്കുകയുമില്ല-അതുകൊണ്ട് തന്നെ 'എങ്ങനെ പറന്നു?' എന്ന ചോദ്യം മരിച്ചുവീഴുന്നു.***</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com25tag:blogger.com,1999:blog-4646431131006072740.post-40509002892071541572011-09-18T02:55:00.000-07:002011-09-18T04:20:08.910-07:00ചിത്രവധവും നിഴല്‍യുദ്ധവും<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj51k5KpLbf9md-QLyMHZENo6OI86PSB7SJR2c3eSxu-ZKhHS9lLcVm8dGy3sjIblIApQ1Q4TYzYF0JiATpNVqY9QHTfyt-fuA525TMVmmMERMxF2kjZmWokFZD8cfdTE5aTw3SaOrw2ZQ/s1600/man-moon.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj51k5KpLbf9md-QLyMHZENo6OI86PSB7SJR2c3eSxu-ZKhHS9lLcVm8dGy3sjIblIApQ1Q4TYzYF0JiATpNVqY9QHTfyt-fuA525TMVmmMERMxF2kjZmWokFZD8cfdTE5aTw3SaOrw2ZQ/s320/man-moon.gif" width="160" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">തങ്ങളല്ല മറിച്ച് നാസ പുറത്തിറക്കിയ ചിത്രങ്ങള്‍ തന്നെയാണ് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്നതെന്ന് അമ്പിളിക്കുട്ടന്മാര് പലപ്പോഴും പറയാറുണ്ട്. അവരുടെ അഭിപ്രായമനുസരിച്ച് ചിത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന സത്യം വിളിച്ചുപറയുന്നുവെന്ന കുറ്റം മാത്രമേ അവര്‍ ചെയ്യുന്നുള്ളു. നാസാചിത്രങ്ങളില്‍ ഇവര്‍ കൗശലപൂര്‍വം ആരോപിക്കുന്ന 'ക്രമക്കേടുകളും വൈചിത്ര്യ'ങ്ങളുമാണ് പലപ്പോഴും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഛായാഗ്രഹണത്തിന്റെ (Photography) സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് മഹാഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലെന്നത് ഹോക്സ് വീരന്മാര്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. അതിശയോക്തി തട്ടിപ്പുവാദത്തിന്റെ കൂടെപ്പിറപ്പാണ്. മനപ്പായസത്തില്‍ മധുരം അല്‍പ്പം കൂടിയതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന ലൈന്‍. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനായി പല അപ്പോളോചിത്രങ്ങളും തങ്ങളുടെ അജണ്ടയനുസരിച്ച് എഡിറ്റ് ചെയ്യാനും ബ്ളാക്ക്&വെറ്റ് ചിത്രങ്ങള്‍ക്ക് നിറംകൊടുത്ത് നിഴലുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി അവതരിപ്പിക്കാനും തട്ടിപ്പുവാദക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYqZvCNMocH1zSRh0UsBQVgy0HnalHpHarUBIqD_y5OsFgAJdcmFDBWFQe5oRxcnIlEQOArz0ptmtMLRPGPuYrKPE3NnOiIZ1eKgqAOKHTNN0VQSGPcbx6P6JHE4lYJPBwUosSD6YZhak/s1600/Buzz-Aldrin-on-moon-001.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYqZvCNMocH1zSRh0UsBQVgy0HnalHpHarUBIqD_y5OsFgAJdcmFDBWFQe5oRxcnIlEQOArz0ptmtMLRPGPuYrKPE3NnOiIZ1eKgqAOKHTNN0VQSGPcbx6P6JHE4lYJPBwUosSD6YZhak/s320/Buzz-Aldrin-on-moon-001.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Aldrin's visor in focus</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">2004 ലെ കണക്കനുസരിച്ച് 4 ബില്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഹോക്സ് വ്യവസായത്തിന്റെ ജീവനാഡിയായ ചിത്രവിചാരണ ഇന്റര്‍നെറ്റിലും വന്‍തോതില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനെല്ലാം കിറുകൃത്യമായ വിശദീകരണങ്ങള്‍ എതിര് സൈറ്റുകളിലും ലഭ്യമാണെന്നത് വേറെ കാര്യം.<br />
ഛായാഗ്രഹണം സംബന്ധിച്ച വിശദീകരണം പലപ്പോഴും സാങ്കേതികതയുടെ അതിപ്രസരമുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് അല്‍പ്പം ദുര്ഗ്രാഹ്യമായി തോന്നാം. എന്നാല്‍ ഒന്ന് മനസ്സിരുത്തിയാല്‍ </span><span class="Apple-style-span" style="font-family: Meera; font-size: medium;">ഗ്രഹിക്കാനാവാത്ത</span><span class="Apple-style-span" style="font-family: Meera; font-size: medium;"> സങ്കീര്‍ണ്ണതയൊന്നും അവയിലില്ലതാനും. അപ്പോളോചിത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ കൂടുതലും ഉയര്‍ത്തിയിട്ടുള്ള ഡേവിഡ് പെര്‍സിയും മാര്‍ക്ക് ബെന്നറ്റും ചേര്‍ന്ന് രചിച്ച'ഡാര്‍ക്ക് മൂണിലാണ്'('Dark Moon'). ചിത്രവിസ്താരത്തിലൂടെ അപ്പോളോദൗത്യങ്ങളെ അപഹസിക്കുന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. പെര്‍സിയും കൂട്ടരും ഉന്നയിക്കുന്നതും പ്രമുഖ ഹോക്സ് സൈറ്റുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ 'വിവാദ'ചിത്രങ്ങളില്‍ പ്രാതിനിധ്യസ്വഭാവമുള്ള ചിലവ നമുക്കിവിടെ പരിശോധിക്കാം.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ബുസ് ഓള്‍ഡ്രിന്റെ വിഖ്യാതമായ ഈ ചിത്രം ലോകപ്രശസ്തമാണ്. അപ്പോളോ-11 ദൗത്യം സമ്മാനിച്ച് ഏറ്റവും മിഴിവുള്ള ചിത്രവുമാണിത്. മിക്കപ്പോഴും പുസ്തകങ്ങളിലും നോട്ടുബുക്കിന്റെ പുറംചട്ടയിലുമൊക്കെ ആദ്യത്തെ ചാന്ദ്രമനുഷ്യനായി('The First Moon man') തിളങ്ങുന്നത് ആംസ്ട്രോങല്ല മറിച്ച് ഓള്‍ഡ്രിനാണ്. അപ്പോളോ ചിത്രങ്ങളില്‍ ഏറ്റവുമധികം വിചാരണ ചെയ്യപ്പെട്ട ഒരു ചിത്രമാണിത്; ഒരുപക്ഷെ ഹോക്സ് വീരന്മാരുടെ ഏറ്റവും പ്രിയപ്പെട്ടതും. 'ബഹുവിധക്രമക്കേടു'കളാണ്(Multiple anomalies) ഈ ചിത്രത്തില്‍ ആരോപിക്കപ്പെടുന്നത്. </span><br />
<div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ആംസട്രോങിന്റെ നെഞ്ചിലുറപ്പിച്ചിരിക്കുന്ന ഹാസല്‍ ബാള്‍ഡ് ക്യാമറ വഴിയാണ് ഫോട്ടോ എടുത്തതെങ്കില്‍ ഓള്‍ഡ്രിന്റെ ഹെല്‍മെററിന്റെ പിറകുവശം എങ്ങനെയാണ് ചിത്രത്തില്‍ പതിയുന്നത്? ചിത്രത്തിലെ ഹെല്‍മറ്റിന്റ മുഖാവരണത്തിലുള്ള നിഴലുകള്‍ ഏങ്ങോട്ടൊക്കെയാണ് പായുന്നത്? ഓള്‍ഡ്രിന്റെ നിഴലിന് ആംസ്ട്രോങിന്റെ നിഴലിനേക്കാള്‍ ഇത്രയധികം നീളമുണ്ടാകാന്‍ കാരണമെന്ത്? ഒരേ പ്രകാശ സ്രോതസ്സാണെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലതന്നെ. ഓള്‍ഡ്രിന്റെ ചിത്രത്തില്‍ കൈയുടെ നിഴല്‍ കാണാനില്ല, എന്നാല്‍ ഷൂ കറുത്തിരുണ്ടിരിക്കുന്നു. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ പശ്ചാത്തലത്തിലുള്ള ചക്രവാളം വരെ പ്രകാശപൂര്‍ണ്ണമായി കാണേണ്ടതല്ലേ? ഇവിടെ ശരിക്കും ഭൂമിയിലെന്നപോലെയാണ് പശ്ചാത്തലം ഇരുണ്ട് കാണുന്നത്. ചക്രവാളമൊട്ടു കാണാനുമില്ല. ഇനി, ഓള്‍ഡ്രിന്റെ ഹൈല്‍മറ്റിന്റെ ദര്‍പ്പണസമാനമായ മുഖകവചം (face plate)നോക്കുക. അതില്‍ ഫോട്ടോയെടുക്കുന്ന ആംസ്ട്രോങുണ്ട്. ഒപ്പം മറ്റു രണ്ടുപേര്‍ കൂടി! ചന്ദ്രനില്‍ ഇറങ്ങിയത് ആംസ്ട്രോങും ഓള്‍ഡ്രിനും മാത്രം. അപ്പോള്‍ ബാക്കി രണ്ടുപേര്‍ ആരാണ്?(ചോദ്യം തമാശയായി തള്ളരുത്).<br />
<br />
ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇരുനൂറിലധികം ഹോക്സ് വീഡിയോ ക്ളിപ്പുകള്‍ കാണാനിടവന്നിട്ടുണ്ട്. ഇത്തരം വിഡീയോ ക്ളിപ്പുകളിലെ വാദങ്ങളും വിശദീകരണങ്ങളും പലപ്പോഴും തീരെ താഴ്ന്ന നിലവാരത്തിലുള്ളതാണ്. മലയാളത്തില്‍ ശരിക്കും 'ചവര്‍' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹമായവ. എങ്കിലും കൊതുകത്തിന്റെ പേരില്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അവ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം വളരെ വലുതാണെന്നറിയണം. ഇതെഴുമ്പോള്‍ ഏതാണ്ട് 3.10 ലക്ഷം പേര് ഇതിനകം കണ്ട യൂ-ട്യൂബിലെ ഒരു വീഡിയോ ക്ളിപ്പിന്റെ ലിങ്കാണ് താഴ:</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">http://www.youtube.com/watch?v=YWgXM6I_bvE&feature=related</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> തീര്‍ച്ചയായും ആയിരങ്ങള്‍ ഇതില്‍ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ടുണ്ടാവണം.കുറേപ്പര്‍ക്ക് നല്ല സംശയവുമുണ്ടായിട്ടുണ്ടാവാം. ഈ വിഖ്യാതചിത്രം ഓള്‍ഡ്രിന്റയല്ല മറിച്ച് നീല്‍ ആംസ്ട്രോങിന്റെയാണെന്നാണ് ഈ ക്ളിപ്പ് സധൈര്യം വിളിച്ചു പറയുന്നത്! മാത്രമല്ല ആംസ്ട്രോങ് ഒരു സ്ത്രീയാണെന്ന് തെളിഞ്ഞതായും ഈ വളരെ അനായാസം തെളിയിക്കുന്നു! ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് ഭംഗി. നാല്‍പ്പത് വര്‍ഷത്തിന് മുമ്പ് ചന്ദ്രനില്‍ പോയെങ്കില്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ പോകുന്നില്ല?, അന്ന് ചന്ദ്രനിലേക്ക് ബഹിരാകാശയാനങ്ങള്‍ അയച്ചിരുന്നെങ്കില്‍ ഇന്നെന്താ കേവലം സ്പേസ്ഷട്ടിലിലേക്ക് പരിമിതപ്പെടുന്നു?...തുടങ്ങിയ കുട്ടിച്ചോദ്യങ്ങളില്‍ അഭിരമിക്കുന്ന ക്ഷമ തീരെയില്ലാത്ത അതിബുദ്ധികളാണെങ്കില്‍ 'രണ്ടിലൊന്നുറപ്പിക്കാന്‍' ഈ ക്ളിപ്പ് തന്നെ ധാരാളം! അന്വേഷണബുദ്ധിയുള്ളവര്‍ക്കാകട്ടെ നിലവാരമില്ലാത്ത ഫലിതബിന്ദുക്കള്‍ ആസ്വദിക്കുന്ന സംത്യപ്തിയാണിത് പ്രദാനം ചെയ്യുന്നത്.<br />
<br />
തല്ക്കാലം ഈ ക്ളിപ്പ് വിട്ടുകളയാം. മേല്‍ക്കാണിച്ചിരിക്കുന്ന ചിത്രത്തിലേക്ക് തിരിച്ചുവരാം. 'ചിത്രവിചാരണ'യ്ക്ക് ഏറ്റവും അനുയോജ്യമായ ചിത്രം തന്നെയാണിത്. കാരണം ഇതിലൂടെ അപ്പോളോചിത്രങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന സമാനസ്വഭാവമുള്ള ഒരു പിടി ആരോപണങ്ങള്‍ക്ക് വിശദീകരണം കണ്ടെത്താനാവും. ആദ്യമായി പറയട്ടെ, ചിത്രം ഓള്‍ഡ്രിന്റെ തന്നെയാണ്, ചിത്രീകരിച്ചത് നീല്‍ ആംസ്ട്രോങും.<a href="http://fineartamerica.com/featured/apollo-11-buzz-aldrin-granger"> http://fineartamerica.com/featured/apollo-11-buzz-aldrin-granger </a>എന്ന സൈറ്റില്‍ ചിത്രത്തിന്റെ ഒരേ ഭാഗവും വലുതാക്കി കാണാനാവും). ഓള്ഡ്രിന് നിന്നത് ഒരു ചെറിയ കുഴി (crater)യിലായിരുന്നുവെന്ന് പിന്നീട് ആംസ്ട്രോങ് പറഞ്ഞിട്ടുണ്ട്. ആംസട്രോങ് പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കേണ്ടതില്ല. ഓള്‍ഡ്രിന്റെ ഹെല്‍മെറ്റിന്റെ മുഖാവരണത്തിലെ പ്രതിഫലനചിത്രത്തില്‍ ആംസ്ട്രോങ് അല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്നുവെന്ന് വ്യക്തമാണ്. ഓള്ഡ്രിന് സൂര്യന് പ്രതിമുഖമായാണ് നില്ക്കുന്ന</span><span class="Apple-style-span" style="font-family: Meera; font-size: medium;">ത്</span><span class="Apple-style-span" style="font-family: Meera; font-size: medium;">. അദ്ദേഹത്തിന്റെ ഇടതുവശത്ത് ചക്രവാളത്തിലാണ് സൂര്യന്. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">കനകഛായ(golden tint) ചിത്രത്തില്‍ വീണിരിക്കുന്നത് ല്യൂണാര്‍ മോഡ്യൂളായ 'ഈഗിളി'ലെ (The Eagle)സ്വര്‍ണ്ണനിറമുള്ള അലൂമിനിയം കവചപാളികളില്‍ നിന്നുള്ള പ്രതിഫലപ്രകാശം മൂലമാണ്. ബ്ളാക്ക്&വൈറ്റ് ചിത്രത്തില്‍ ഇത് പ്രകടമാകില്ല. കളര്‍ ചിത്രത്തില്‍ ആള്‍ഡ്രിന്റെ സ്പേസ് സ്യൂട്ട് സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചതായി തോന്നും. 'ഈഗിള്‍' സമീപത്തുണ്ടായിരുന്നില്ലെങ്കില്‍ ഓള്‍ഡ്രിന്റെ ചിത്രം കുറേക്കൂടി ഇരുളുമായിരുന്നുവെന്നതിലും സംശയമില്ല. സ്വീകരിക്കുന്ന പ്രകാശത്തില്‍ പകുതിയിലധികവും പുറത്തേക്ക് പ്രതിഫലിപ്പിച്ച് കളയാന്‍ ശേഷിയുള്ള സ്വര്‍ണ്ണവര്‍ണ്ണമുള്ള ഈ അലൂമിനിയം പാളി 'ഈഗിളി'നെ കടുത്ത ചൂടില്‍നിന്നും രക്ഷിക്കാനായി പൊതിഞ്ഞിട്ടുള്ളതാണ്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_6PyU0BHClUACXGu-C1u5la4t9SiMBT_Wso9xc0mQ6P7PiassnAZF8nzoqoG_G2aX6Jv3P_2dYXDlmZuE7E2obWmdaSBkoBJknFrBghpU8ysG9Q-l0aaN-QkfFaa84dP_17YZ7PYvIEY/s1600/Picture3.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="165" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_6PyU0BHClUACXGu-C1u5la4t9SiMBT_Wso9xc0mQ6P7PiassnAZF8nzoqoG_G2aX6Jv3P_2dYXDlmZuE7E2obWmdaSBkoBJknFrBghpU8ysG9Q-l0aaN-QkfFaa84dP_17YZ7PYvIEY/s200/Picture3.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Aldrin with handicam<br />
in training session</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഹാസല്‍ബാള്‍ഡ് ക്യാമറ (chest camera)ഉപയോഗിച്ച് മാത്രമാണ് ചിത്രങ്ങളൊക്കെ എടുത്തിരിക്കുന്നതെന്ന വാദം ശരിയല്ലെന്ന് നാം കണ്ടതാണ്. ഈ ചിത്രത്തില്‍ ഹെല്‍മറ്റിലെ പ്രതിരൂപങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ ആംസ്ട്രോങ് കയ്യില്‍ പിടിച്ചിരിക്കുന്ന ക്യാമറ (handicam) ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അപ്പോളോ പരിശീലനത്തിനിടെ ഹാന്‍ഡിക്യാം ഉപയോഗിച്ച് ചിത്രമെടുക്കാനുള്ള പരിശീലനവും സഞ്ചാരികള്‍ക്ക് നല്കിയിരുന്നുവല്ലോ. ഇനി നെഞ്ചിലുറപ്പിച്ചിരിക്കുന്ന ക്യാമറ വെച്ച് എടുത്താലും ഓള്ഡ്രിന് നില്ക്കുന്ന പ്രതലത്തിന്റെ താഴ്ച പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹെല്‍മെറ്റിന്റെ പിറകുവശവും ബാക്ക്ബോക്സും ചിത്രത്തില്‍ പതിയുമായിരുന്നു. അതേസമയം ഓള്‍ഡ്രിനും ആംസ്ട്രോങും സമനിരപ്പുള്ള പ്രതലത്തിലാണ് നിന്നിരുന്നതെങ്കില്‍ ഇത്തരമൊരു ചിത്രം ലഭിക്കില്ലെന്ന ഹോക്സ് വാദം സാധുവാണ്. അങ്ങനെയെങ്കില്‍ ഹെല്‍മെറ്റിന്റെ പിറകുഭാഗം പതിയുകയുമില്ലെന്നും സമ്മതിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചന്ദ്രനില്‍ ഒരൊറ്റ പ്രകാശസ്രോതസ്സേ ഉള്ളുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ അട്ടിമറിക്കപ്പെടുന്നില്ല. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfkH12VWDmD7k4PDZqd6nzeGI8EpNLiXppfRHl41OESIzbajHXTMIuvGmEjbdqDER7xQdIUens0Cs7XWsWEFgXhZxKgVvLR6WjG8iqfHDOm-O-L5UViiOr2e4i0iR3-_K1mUOwwv0ctEY/s1600/Apollo-11-Aldrin-LM.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfkH12VWDmD7k4PDZqd6nzeGI8EpNLiXppfRHl41OESIzbajHXTMIuvGmEjbdqDER7xQdIUens0Cs7XWsWEFgXhZxKgVvLR6WjG8iqfHDOm-O-L5UViiOr2e4i0iR3-_K1mUOwwv0ctEY/s200/Apollo-11-Aldrin-LM.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Lunar Module covered with<br />
heat protection foils at the bottom</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ശരിയാണ്, സൂര്യനാണ് ഏക പ്രകാശസ്രോതസ്സ്. കൃത്രിമ പ്രകാശം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രനില്‍ വിവിധങ്ങളായ പ്രതിഫലനപ്രകാശം(reflected light)നിലനില്‍ക്കുന്നുണ്ട്. ചന്ദ്രോപരിതലത്തില്‍ വെച്ച് ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വിശകലനം ചെയ്യുമ്പോള്‍ അതുംകൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഭൂമിയില്‍നിന്ന് ചന്ദ്രനെക്കാണുന്നതിലും 69 ഇരട്ടി പ്രകാശതീവ്രതയോടെ ചാന്ദ്രാകാശത്ത് നില്ക്കുന്ന ഭൂമി സൂര്യപ്രകാശം ചന്ദ്രനിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്. ചന്ദ്രോപരിതലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ 10 ശതമാനം അത് സ്വയം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോളോ സഞ്ചാരികളുടെ സ്പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ടാണ് പൊതിഞ്ഞിട്ടുള്ളത്. ഇനി ലൂണാര്‍ മോഡ്യൂളിനെ പൊതിഞ്ഞിരിക്കുന്ന അലുമിനിയം കലര്‍ന്ന ആവരണപാളി പകുതിയിലധികം പ്രകാശമാണ് പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുള്ള കാഴ്ചയില്‍ തോന്നുന്നതിലധികം സ്വാധീനം ഫോട്ടോഗ്രാഫിലുണ്ടാക്കാന്‍ ഈ പ്രതിഫലനങ്ങള്‍ക്ക് സാധിക്കും. ഫോട്ടോഗ്രാഫി എന്നാല്‍ പ്രകാശം കൊണ്ടുള്ള എഴുത്ത് എന്നാണല്ലോ അര്‍ത്ഥം ('writing by light'/ photo-light, graphein-to write). സഞ്ചാരിയുടെ സ്പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെയുള്ള വസ്തുക്കള്‍ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ട് പൊതിഞ്ഞില്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ ഓള്ഡ്രിന് അപ്പാടെ ഇരുണ്ടുപോകുമായിരുന്നു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLZy8f5y7PSQWVRN7uqo_zYV8OiyY9N_u0vTTnDoBpIQiHm_ZCctKUM8uWR863-LWfL3cDIk18bDAxFekpKCCSQNCAmH7BtrFhAk20qO_7JOWpaGCq_DPtctLyeslODdZQRERwhOe0ENs/s1600/as11-mirror.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="149" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLZy8f5y7PSQWVRN7uqo_zYV8OiyY9N_u0vTTnDoBpIQiHm_ZCctKUM8uWR863-LWfL3cDIk18bDAxFekpKCCSQNCAmH7BtrFhAk20qO_7JOWpaGCq_DPtctLyeslODdZQRERwhOe0ENs/s200/as11-mirror.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Picture of Aldrin's visor enlarged</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഈ ചിത്രത്തില്‍ കാണുന്ന മറ്റ് 'രണ്ടുപേര്‍' യഥാര്‍ത്ഥത്തില്‍ മനുഷ്യരല്ല മറിച്ച് അമേരിക്കന്‍ പതാകയും സൗരവാതം (solar wind) ആഗിരണം ചെയ്ത് പഠനവിധേയമാക്കാനായി സ്ഥാപിച്ചിരിക്കുന്ന ഉപകരണവുമാണ്(Solar Wind Composition Experiment). </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQOV_bn-D2AJnRTF2yDkjR3kxA7wUY1z5VAmS0lZmAjnmq_6fVaHokJOIaVhh2u8OZe7_HtLtGesfN3FsPkA27T8Kf3sGoZRUNYrVAHn8RXDTPZ20P51pR5H8X_ByKfO17lfV9bN3sHMY/s1600/SWC_5916.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQOV_bn-D2AJnRTF2yDkjR3kxA7wUY1z5VAmS0lZmAjnmq_6fVaHokJOIaVhh2u8OZe7_HtLtGesfN3FsPkA27T8Kf3sGoZRUNYrVAHn8RXDTPZ20P51pR5H8X_ByKfO17lfV9bN3sHMY/s200/SWC_5916.jpg" width="163" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Solar wind composition<br />
Experiment</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ചാന്ദ്രോപരിതലത്തില്‍ വിന്യസിച്ചിട്ടുണ്ട്. ALSEP(The Apollo Lunar Surface Experiments Package )എന്നാണ് ഈ പരീക്ഷണപദ്ധതിയുടെ ചുരുക്കപ്പേര്. സൗരവാതം പ്രധാനമായും ചാര്‍ജുള്ള കണങ്ങളുടെ(charged particles) പ്രവാഹമാണെന്ന് കരുതപ്പെടുന്നു. ചുറ്റുമുള്ള കാന്തികമണ്ഡലം കാരണം ഇത് ഭൂമിയെ ബാധിക്കില്ല. എന്നാല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ നിന്നും വളരെ അകന്നു നില്ക്കുന്ന ചന്ദ്രനില്‍ സൗരവികരണങ്ങള്‍ ആഗിരണം ചെയ്ത് പഠിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഉപകരണം അവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ചന്ദ്രനില്‍ സൗരവികിരണങ്ങള്‍ പതിക്കുമ്പോള്‍ അത് ഭൂമിയിലിരുന്ന് വിശകലനം ചെയ്യാനാവും. ചിലരെങ്കിലും ഈ ചിത്രത്തിലെ അമേരിക്കന്‍ പതാകയും സൗരവാത ഉപകരണവും തമ്മില്‍ പരസ്പരം മാറ്റി പറയാറുണ്ട്. പക്ഷെ ഈ രൂപത്തിന്റെ കീഴ്ഭാഗം ശ്രദ്ധിച്ചാല്‍ അത് സൗരവാത ഉപകരണം തന്നെയാണെന്ന് വ്യക്തമാകും. മാത്രമല്ല, മറ്റ് അപ്പോളോ ചിത്രങ്ങളില്‍ ലൂണാര്‍മോഡ്യൂളുമായുള്ള അതിന്റെ സാമീപ്യം ഒത്തുനോക്കുമ്പോഴും അത് പതാകയല്ല സൗരവാത ഉപകരണമാണെന്ന് സ്ഥിരീകരിക്കാം. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3uCZQU-L_rhWtUdnPEEaH5FJGDvDcXXdtOsJYKr0EftPnxmJE0JUAwH3V1ezlkExyxVuoo4GlfszoK9OKc3fqKHgtaiHcJllGr3nl2-LG8TsxjpqKrWVs3EHvPGJKW0HxHR1NwUKm-Ps/s1600/Picture1.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3uCZQU-L_rhWtUdnPEEaH5FJGDvDcXXdtOsJYKr0EftPnxmJE0JUAwH3V1ezlkExyxVuoo4GlfszoK9OKc3fqKHgtaiHcJllGr3nl2-LG8TsxjpqKrWVs3EHvPGJKW0HxHR1NwUKm-Ps/s320/Picture1.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Austronauts at different planes<br />
shadows dissimilar<br />
<br />
</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഇവിടെ നിഴലുകളുടെ കാര്യത്തിലുള്ള സംശയവും കഴമ്പില്ലാത്തതാണ്. ഒരേ ഉപരിതലത്തില്‍ നില്ക്കുമ്പോള് തന്നെ പ്രതലത്തിന്റെ നിമ്ന്നോന്നതിയനുസരിച്ച് ഒരേ പൊക്കമുള്ള രണ്ടുപേരില്‍ ഒരാളുടെ നിഴലിന് നീളം കൂടുക സാധാരണമാണ്. ഇവിടെ താഴ്ചയില്‍ നില്ക്കുന്ന ഓള്‍ഡ്രിന്റെ നിഴലിന് നീളം കൂടിയത് തികച്ചും സ്വഭാവികം മാത്രം. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyd04ulH4nghsX6pbV9IRT5zJNDR4O7Fri-RBAyU16UEpz85qdwZuREefiKPoOZZYYkUnIpYOSPbO5VOsLl2dyO1giN2-4_fWWLdM0qisN-Szi_u3IDrKvS2kWu34BrKOaBUkSfcHgtsM/s1600/f786340634cc.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><span class="Apple-style-span" style="color: black; font-size: x-small;"><img border="0" height="122" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyd04ulH4nghsX6pbV9IRT5zJNDR4O7Fri-RBAyU16UEpz85qdwZuREefiKPoOZZYYkUnIpYOSPbO5VOsLl2dyO1giN2-4_fWWLdM0qisN-Szi_u3IDrKvS2kWu34BrKOaBUkSfcHgtsM/s200/f786340634cc.jpg" width="200" /></span></a></td></tr>
<tr><td class="tr-caption" style="text-align: center;">Astronauts at the same place<br />
shadows having similar<br />
length</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ല്യൂണാര്‍ മോഡ്യൂളിന്റെയും ആംസ്ട്രോങിന്റേയും നിഴല്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന ഹോക്സ് വാദവും നിലനില്‍ക്കില്ല. </span><span class="Apple-style-span" style="font-family: Meera; font-size: medium;">പ്രതലത്തിന്റെ നിമ്നോന്നതിയും സൂര്യന്റെ സ്ഥാനവും ചിത്രമെടുക്കുന്ന കോണളവും സൃഷ്ടിക്കുന്ന വ്യതിയാനം തന്നെയാണ് ഈ നിഴലുകളുടെ വിന്യാസത്തിലും പ്രതിഫലിക്കുന്നത് ഫോട്ടോഗ്രാഫിയുടെ പ്രാഥമികതത്വമാണിവിടെയും മനസ്സിലാക്കാനുളള്ളത്. അപ്പോളോ സഞ്ചാരികള്‍ വ്യത്യസ്ഥസ്ഥാനങ്ങളില്‍ വരുമ്പോള്‍ നിഴലുകളുടെ നീളം കൂടുകയും കുറയുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">അതേ സമയം ഏതാണ്ട് ഒരേസ്ഥലത്ത് ഒരുമിച്ച് നില്ക്കുമ്പോള് ഈ വ്യത്യാസം കാണാനുമില്ല. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsVwIQsMoZwJtxyhfQbQ3IW5FlO1X2HaY8jeXjZIxJc7krKsEaQvDKAUKHURtDwXavwabtCk85tdH-nTQKcrEiDp6TElqAayVUEfnsIbQMHYhxUJbF5N-snH8QOe4aWKb8OYob5YGXbbM/s1600/Computer-generated+images+of+objects+of+identical+height+casting+shadows+of+different+length+on+an+uneven+surface..jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsVwIQsMoZwJtxyhfQbQ3IW5FlO1X2HaY8jeXjZIxJc7krKsEaQvDKAUKHURtDwXavwabtCk85tdH-nTQKcrEiDp6TElqAayVUEfnsIbQMHYhxUJbF5N-snH8QOe4aWKb8OYob5YGXbbM/s1600/Computer-generated+images+of+objects+of+identical+height+casting+shadows+of+different+length+on+an+uneven+surface..jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Things of same height<br />
at different planes causing<br />
different shadows</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഇവിടെ സൂര്യന് ചന്ദ്രനില്‍ ഒരു പ്രകാശസ്രോതസ്സാണുള്ളത്. അതേസമയം ഛായാഗ്രഹണത്തെ സ്വാധീനിക്കാനാവുന്ന തരത്തില്‍ പ്രതിഫലിക്കപ്പെടുന്ന(reflected light) പ്രകാശവുമുണ്ട്. ചിത്രം ശ്രദ്ധിച്ചാലറിയാം ആംസ്ട്രോംങും മോഡ്യൂളും സമാന്തരമായല്ല നിലകൊള്ളുന്നത്. പ്രതലത്തിന്റെ നിരപ്പിലും വ്യത്യാസമുണ്ട്. ആംസ്ട്രോങും മോഡ്യൂളും തമ്മിലുള്ള അകലവും നിലകൊള്ളുന്ന പ്രതലത്തിന്റെ നിമ്ന്നോന്നതിയും സൂര്യന്റെ കോണളവും കൂടി പരിഗണിക്കുമ്പോള്‍ നിഴലിലുണ്ടാകുന്ന ഈ വ്യതിയാനം പ്രതീക്ഷിതം തന്നെ. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguVR3wCji1nZK9R_88at5ZWdSo4_-mlOVw_N1DSurJXUPgOV48uTd7NlEV5IUOAMrGlHLYpVFxODtgBSc5deKDfYMYo74dcmp_P4lb2QfWvY-NNZey_PRCTzTq_dCyCCNoKHzIEsyrQjY/s1600/Picture2.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="143" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguVR3wCji1nZK9R_88at5ZWdSo4_-mlOVw_N1DSurJXUPgOV48uTd7NlEV5IUOAMrGlHLYpVFxODtgBSc5deKDfYMYo74dcmp_P4lb2QfWvY-NNZey_PRCTzTq_dCyCCNoKHzIEsyrQjY/s200/Picture2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">These poles are of same height<br />
yet the shadows keep deviating</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഒന്നിലധികം പ്രകാശസ്രോതസ്സുണ്ടെങ്കില്‍ ഒരു വസ്തുവിന് തീര്‍ച്ചയായും ഒന്നിലധികം നിഴലുകളുണ്ടാകണം. ഭൂമിയിലായാലും ചന്ദ്രനിലായാലും അക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല. അതേസമയം ഒരു പ്രകാശസ്രോതസ്സുള്ളപ്പോഴും പ്രകാശത്തിന്റെ പ്രഭവ കോണളവും ചിത്രീകരിക്കുന്ന വസ്തുവിന് പ്രതലവുമായ ഉയരവും നിഴലുകളുടെ നീളവും ദിശയും വ്യതിയാനപ്പെടുത്തും. അന്തരീക്ഷമുള്ള ഭൂമിയിലായാലും ഇതുതന്നെ സംഭവിക്കും. ഈ ചിത്രം ശ്രദ്ധിക്കുക. തുല്യ ഉയരമുള്ള ഈ കുറ്റികള്‍ നാട്ടിയിരിക്കുന്നത് ഏറെക്കുറെ സമാന്തരമായാണ്. എന്നിട്ടും അവയുടെ നിഴലുകള്‍ വ്യതിയാനപ്പെട്ട് പോവുകയാണ്.<br />
<br />
ഓള്‍ഡ്രിന്റെ 'വിവാദ'ചിത്രത്തിലേക്ക് തിരിച്ചുവരാം. ചന്ദ്രനില്‍ നില്ക്കുന്ന ഒരു വസ്തുവിനും ഒന്നിലധികം നിഴലുകളിലെന്ന് നാം കണ്ടതാണല്ലോ. മാത്രമല്ല ഈ ചിത്രത്തില്‍ സൂര്യന് പ്രതിമുഖമായി നില്ക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴല്‍ കൃത്യമായും പിറകില്‍ തന്നെയാണ് പതിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുപ്രകാശസ്രോതസ്സ് (Multiple sources of light) എന്ന ഡേവിഡ് പെര്‍സിയുടെ ആരോപണം പൂര്‍ണ്ണമായും റദ്ദാക്കപ്പെടുകയാണ്. നിഴലിന്റെ നീളം കൂടുന്നതും വശങ്ങളിലേക്ക് മാറുന്നതുമൊക്കെ ഭൂമിയില്‍പ്പോലും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടുകഴിഞ്ഞു. 'Dark Moon' ല്‍ ബെന്നറ്റും പെര്‍സിയും 'നിഴല്‍യുദ്ധം'നടത്തുന്നത് ചാന്ദ്രോപരിതലം സമനിരപ്പാണെന്ന ധാരണയിലാണ്. ഒന്നുകില്‍ അവരതിനെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ല, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മന:പൂര്‍വം വിട്ടുകളയുന്നു.<br />
<br />
ഓള്‍ഡ്രിന്റെ കൈയുടെ നിഴലില്ലാതിരിക്കുമ്പോള്‍ ഷൂ കറുത്തിരിക്കുന്നതെന്തെന്ന സംശയത്തിനും കൃത്യവും ലളിതവുമായ വിശദീകരണമുണ്ട്. സൂര്യന് ഓള്‍ഡ്രിന്റെ പിറകില്‍ ഇടതുവശത്താണ്. സ്വഭാവികമായും നിഴല്‍ മുന്നില്‍ വലതുവശത്ത് വീഴുന്നു. കൈയുടെ നിഴല്‍ ശരീരത്തില്‍ വീഴാതിരിക്കാന്‍ കാരണമതാണ്. എന്നാല്‍ കാല്‍പ്പാദത്തോട് (feet)ചേര്‍ന്ന കണങ്കാലിന്റെ (shin)നിഴല്‍ നേരിട്ട് പാദത്തില്‍ തന്നെ വീഴുന്നു. അതിനാലാണ് പാദം ഇരുണ്ട് കാണപ്പെടുന്നത്. ഇതൊഴിവാക്കണമെങ്കില്‍ പ്രകാശസ്രോതസ്സ്(സൂര്യന്) പിറകില്‍നിന്നും മാറി കുറഞ്ഞപക്ഷം സമാന്തരമായെങ്കിലുമായി നിലകൊള്ളേണ്ടതുണ്ട്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcApb2NI0fL5OUHeUTpLRj1h1hgTlG9bCMoEKYHumLasXUpIfVgRrEdjzrNo0IUXj7ncf9ym7kl2WLJgUALN9smC-Cd7hXAiKEARdsgkSqLAa34Oq3QQaW_cM66wZkoSD3AWlq-I6Mg4c/s1600/oquirrhs.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="68" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcApb2NI0fL5OUHeUTpLRj1h1hgTlG9bCMoEKYHumLasXUpIfVgRrEdjzrNo0IUXj7ncf9ym7kl2WLJgUALN9smC-Cd7hXAiKEARdsgkSqLAa34Oq3QQaW_cM66wZkoSD3AWlq-I6Mg4c/s200/oquirrhs.jpg" width="200" /></a>P</td></tr>
<tr><td class="tr-caption" style="text-align: center;">Picture taken in Earth. The distant<br />
mountain ranges look brighter<br />
though not clear</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ചക്രവാളം വ്യക്തമായി കാണാനാവാത്തത് ചന്ദ്രനില്‍ അസ്വഭാവികമാണെന്ന വാദവും ശരിയല്ല. ചന്ദ്രനിലായാലും ദൃശ്യപരിധി വര്‍ദ്ധിക്കുന്നതിനുസരിച്ച് ദൃശ്യം ക്രമേണ മറഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. അന്തരീക്ഷമുള്ള ഭൂമിയില്‍ പശ്ചാത്തലത്തിലെ ദൂരെയുള്ള വസ്തുക്കള്‍ അവ്യക്തമായി മാഞ്ഞുപോകുന്നതായി (fade) കാണാം. അന്തരീക്ഷവായു പ്രകാശം ചിതറിപ്പിക്കുന്നതുകൊണ്ടാണ് ദൂരദൃശ്യങ്ങള്‍ ഇത്തരത്തില്‍ മാഞ്ഞുപോകുന്നതായി കാണപ്പെടുന്നത്. പക്ഷെ അതോടൊപ്പം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ മാഞ്ഞുപോകുമ്പോഴും പിന്‍ദൃശ്യങ്ങള്‍ അവ്യക്തമാണെങ്കിലും കൂടുതല്‍ പ്രകാശമാന(bright)മായിരിക്കുമെന്നതാണ്. നമുക്കത് ധവളിമയായി തോന്നും. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ഭൂമിയിലെ കാര്യമെടുക്കാം. ദൂരെനിന്നും നീണ്ടു നിവര്‍ന്നുകിടക്കുന്ന പര്‍വതനിരകളുടെ ചിത്രമെടുത്താല്‍ ഏറ്റവും പിറകില്‍ നില്ക്കുന്ന പര്‍വതങ്ങളായിരിക്കും തൊട്ടുമുന്നിലുള്ളവയേക്കാള്‍ പ്രകാശമാനമായി കാണുക. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അത് സംഭവിക്കില്ല. അതിനാല്‍ ഇവിടെ പശ്ചാത്തലം കറുത്തിരുണ്ട് കാണപ്പെടും ഭൂമിയിലെപ്പോലെ വിദൂര പശ്ചാത്തലം പ്രകാശമാനമാകുന്നിമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെ ചിത്രം അന്തരീക്ഷരഹിതമായ സാഹചര്യത്തിലാണ് ഈ ചിത്രം എടുത്തതാണെന്ന് വ്യക്തമാകുന്നു. ഇനി സ്റ്റുഡിയോയില്‍ കറുത്ത തുണി പിറകില്‍ വിരിച്ച് ഷൂട്ട് ചെയ്തതാണെന്ന് വാദിച്ചാലും പശ്ചാത്തലവും </span><span class="Apple-style-span" style="font-family: Meera; font-size: medium;">സ്ക്രീനുമായി</span><span class="Apple-style-span" style="font-family: Meera; font-size: medium;"> ചേരുന്ന ഭാഗത്തിന് അതിന് തൊട്ടുമുമ്പുള്ള ഭാഗത്തേക്കാള്‍ തെളിച്ചമുണ്ടാകേണ്ടതാണ്. ഈ ചിത്രത്തില്‍ ദൃശ്യപരിധി വര്‍ദ്ധിക്കുന്തോറും പ്രകാശമാനം കുറയുകയാണ്. ഫലത്തില്‍ ഈ ഹോക്സ് വാദവും അപ്പോളോ ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നു. ചിത്രവധവും നിഴല്‍ യുദ്ധവും വഴി ഒരിക്കലും യാഥാര്‍ത്ഥ്യത്തെ ഞെക്കികൊല്ലാനാവില്ല. ഭാവന പിന്‍വലിച്ചാലും നിലനില്ക്കുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">(തടുരും)<a href="http://www.youtube.com/watch?v=YWgXM6I_bvE&feature=related">http://www.youtube.com/watch?v=YWgXM6I_bvE&feature=related</a></span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com3tag:blogger.com,1999:blog-4646431131006072740.post-37181535528706350942011-09-13T09:40:00.000-07:002011-09-13T11:05:06.149-07:00നക്ഷത്രങ്ങള്‍ സാക്ഷി<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMYcLFqEVLRQ12oN0p6YsQoACUMeeK_PABCAYLJdPW6Rw-QToYSqDInl7hDef0Q2DDPP78NeTBchyphenhyphenjwcXZAbOu9vhBRjMd5-oPxPfm6gI-GhQriSVAN2GKRPPK-1N_fi6pzD8FGumlVLw/s1600/draft_lens4202442module28954332photo_1240378282AS11-40-5948.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMYcLFqEVLRQ12oN0p6YsQoACUMeeK_PABCAYLJdPW6Rw-QToYSqDInl7hDef0Q2DDPP78NeTBchyphenhyphenjwcXZAbOu9vhBRjMd5-oPxPfm6gI-GhQriSVAN2GKRPPK-1N_fi6pzD8FGumlVLw/s1600/draft_lens4202442module28954332photo_1240378282AS11-40-5948.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Lunar sky devoid of stars</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-11 ലെ യാത്രികര്‍ ചന്ദ്രനില്‍വെച്ച് എടുത്ത ചിത്രങ്ങളിലെല്ലാം പശ്ചാത്തലമായി കറുത്തിരുണ്ട് താരരഹിതമായ ശൂന്യാകാശമാണുള്ളത്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയപ്പോഴും തങ്ങള്‍ക്ക് ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളെ കാണാനായില്ലെന്നാണ് യാത്രയ്ക്ക് ശേഷം ഹൂസ്റ്റണില്‍ വെച്ച് നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ വെച്ച് നീല്‍ ആംസ്ട്രോങും ലോകത്തോട് പറഞ്ഞത്(See http://www.youtube.com/watch?v=BI_ZehPOMwI). ഇതെങ്ങനെ സാധ്യമാകും? അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നക്ഷത്രങ്ങളെ കൂടുതല്‍ തെളിമയോടെ കാണേണ്ടതല്ലേ? എവിടെപ്പോയി നക്ഷത്രങ്ങളൊക്കെ?! തങ്ങള്‍ മാത്രമാണ് അവിടെയുള്ള 'താര'ങ്ങളെന്ന് ആംസ്ട്രോങിനും കൂട്ടുകാരനും തോന്നയതാവുമോ? താരാരഹിതമായ ചാന്ദ്രകാശത്തെ കുറിച്ചുള്ള അവകാശവാദം അപ്പോളോ സഞ്ചാരികള്‍ ശരിക്കും ചന്ദ്രനില്‍ പോയിട്ടില്ലെന്നതിന്റെ ശക്തമായ തെളിവായി ഹോക്സ് പുസ്തകങ്ങളില്‍ ആദ്യം മുതലേ സ്ഥാനം പിടിച്ചിട്ടുണ്ട്. ബില്‍ കെയിസിംഗ് ഇത് തന്റെ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മുന്‍ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലോ. അതനുസരിച്ച് മനുഷ്യന് ചന്ദ്രനില്‍ പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവണം, കണ്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്നുതന്നെ! ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആംസ്ടോങും ഓള്‍ഡ്രിനും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അവരിരുവരും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി നടന്നപ്പോള്‍ മുകളില്‍നിന്ന് സാക്ഷ്യംവഹിച്ച താരാഗണങ്ങള്‍ ഒരുപക്ഷെ അത്ഭുതംകൊണ്ട് കണ്ണു ചിമ്മിയിട്ടുണ്ടാവാം!<br />
<br />
നാമിവിടെ നിന്ന് ചന്ദ്രനെ കാണുന്നതിലും എത്രയോ ഇരട്ടി പ്രശോഭയോടെ </span>കറുത്തിരുണ്ട ചാന്ദ്രാകാശത്ത് താരനിബിഡമായ പശ്ചാത്തലത്തില്‍ <span class="Apple-style-span" style="font-family: Meera; font-size: medium;"> ഭൂമിയെ കാണേണ്ടതാണ്! ചാന്ദ്രോപരിതലം സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന പ്രകാശത്തിന്റെ പത്ത് ശതമാനം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനെ കാണുന്നതിന്റെ 69 ഇരട്ടി പ്രകാശമാനവുമായിട്ടാണ് ഭൂമിയെ ചന്ദ്രനില്‍ നിന്ന് നോക്കികാണാനാവുക. ചന്ദ്രനിലെ 'ഭൂനിലാവ്' എത്ര സമുജ്ജ്വലമായിരിക്കുമെന്ന് ഊഹിച്ചു നോക്കൂ. അതും അന്തരീക്ഷത്തിന്റെ തടസ്സവുമില്ലാതെ പരന്നൊഴുകുന്ന ആ പൂനിലാവ്! ഭൂമിക്ക് അഭിമുഖമായി വരുന്ന ചന്ദ്രന്റെ അര്‍ദ്ധപകുതിയില്‍ സത്യത്തില്‍ രാത്രിയുണ്ടോ എന്നുതന്നെ സംശയിക്കണം. എഴുതാനും വായിക്കാനും വേണ്ട പ്രകാശം തീര്‍ച്ചയായും ഭൂനിലാവില്‍ ചന്ദ്രനിലുണ്ടാവും. ചന്ദ്രനില്‍നിന്ന് നോക്കുമ്പോള്‍ ഭൂമി വളരെ തിളക്കമുള്ള ഗ്രഹമാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളെ കാണാനാവില്ല. അപ്പോളോ യാത്രികരെടുത്ത ഭൂമിചിത്രങ്ങളില്‍ നക്ഷത്രങ്ങളില്ല. കറുത്തിരുണ്ട ചാന്ദ്രാകാശത്ത് കൃത്യമായും ഭൂമി മാത്രം!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> ഭൂമിയില്‍നിന്ന് പകല്‍സമയത്ത് ആകാശത്തേക്ക് നോക്കിയാലും ചിത്രങ്ങളെടുത്താലും നക്ഷത്രങ്ങളുണ്ടാവില്ല. പകല്‍ സമയത്ത് പലപ്പോഴും ചന്ദ്രനും ദൃശ്യമായിരിക്കില്ല. സൂര്യന്റെ തീഷ്ണപ്രകാശം, ഭൗമാന്തരീക്ഷത്തില്‍ സൗരപ്രകാശത്തിന് സംഭവിക്കുന്ന അപഭ്രംശങ്ങള്‍, അന്തരീക്ഷത്തിലെ കാര്മേഘപാളികള് എന്നിവയൊക്കെ തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്ന് നമുക്കറിയാം. പക്ഷെ ചന്ദ്രനില്‍ സൗരവികരണങ്ങള്‍ക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ അവിരാമവും നിര്‍ദ്ദയവുമായ സൗരപ്രഹരമാണ് ചാന്ദ്രോപരിതലം ഏറ്റുവാങ്ങുന്നത്. അതും പതിനാലര ദിവസം വീതം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും! അപ്പോളോ യാത്രികര്‍ ചെന്നിറങ്ങിയ സ്ഥലത്തൊക്കെ പകല്‍ സമയമായിരുന്നു-ഒന്നുകില്‍ പ്രഭാതവേള അല്ലെങ്കില്‍ വൈകുന്നേരം. ഇനി രാത്രിയിലായിരുന്നെങ്കിലും ചിത്രത്തില്‍ നക്ഷത്രങ്ങള്‍ കടന്നുവരാന്‍ സാധ്യത കുറവാണെന്നതാണ് വാസ്തവം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQylM-4xkmUhBlVoH_9qUjb0dUBC9fROnA9TSFO1jHCVBuo5AGs1AdNyjdYPKctxckex8TyStCiE4862Y9trX1wOpfpr2FSTemBLFHHxVsf-KS0M9mGony9oOw8kjRehbeg0CWm9w6iI4/s1600/images.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQylM-4xkmUhBlVoH_9qUjb0dUBC9fROnA9TSFO1jHCVBuo5AGs1AdNyjdYPKctxckex8TyStCiE4862Y9trX1wOpfpr2FSTemBLFHHxVsf-KS0M9mGony9oOw8kjRehbeg0CWm9w6iI4/s200/images.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Earth from Moon.<br />
No stars in the backdrop</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">താരതമ്യേന വലിയ പ്രകാശമുള്ള വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമെടുക്കുമ്പോള്‍ ചുറ്റുമുള്ള ചെറിയ പ്രകാശമുള്ള വസ്തുക്കള്‍ പശ്ചാത്തലത്തില്‍ പതിയാന്‍ സാധ്യത തീരെക്കുറവാണ്. അതല്ലെങ്കില്‍ ക്യാമറയുടെ എക്സ്പോഷര്‍(Exposure)സമയം വര്‍ദ്ധിപ്പിച്ച് പശ്ചാത്തലം കൂടി പതിയുന്നതിന് അവസരമൊരുക്കണം. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ചാന്ദ്രാകാശത്തുള്ള താരകങ്ങളുടെ ചിത്രമെടുക്കാം. ഭൗമാകാശത്തും ഇത് സാധ്യമാണ്. മറിച്ചായാല്‍ പൊട്ടുപോലുള്ള നക്ഷത്രങ്ങള്‍ പതിയില്ല. ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനിലെ ക്യാമറകള്‍ മുഖേനയും ഹബിള്‍സ് ടെലസ്ക്കോപ്പ് വഴിയും ബഹിരാകാശത്തില്‍ നിന്ന് ഭൂമിയുടെ ചിത്രമെടുത്തതില്‍ നക്ഷത്രങ്ങളുണ്ടാകാറില്ലെന്നത് ശ്രദ്ധിക്കണം. എന്നാല്‍ എക്സ്പോഷര്‍ സമയം വര്‍ദ്ധിപ്പിച്ചാല്‍ താരകങ്ങള്‍ പതിയുകയും ചെയ്യും. അങ്ങനെയുള്ള ചിത്രങ്ങളും നമുക്ക് ലഭ്യമാണ്. ഹബിള്‍സ് ക്യാമറ വഴി എടുത്ത ഭൂമിയുടെ ചിത്രങ്ങളാണ് താഴെയുള്ളത്. ആദ്യത്തേത് എക്സ്പോഷര്‍ സമയം കുറഞ്ഞതും രണ്ടാമത്തേത് വര്‍ദ്ധിപ്പിച്ച എക്പോഷര് സമയമുള്ളതും. അള്‍ട്രാവയലറ്റ് രശ്മികളുപയോഗിക്കുന്ന ക്യാമറയിലും പശ്ചാത്തലത്തിലുള്ള താരങ്ങള്‍ പതിയും.സാധാരണ കാമറ ഉപയോഗിച്ചവര്‍ക്കുപോലും എളുപ്പം മനസ്സിലാകുന്ന ഒരു സാങ്കേതിക വിവരമായതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു കരുതാം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8z1IFQS-SFhOO6-i_3_NvOSUJgeuJOf2UW8Zoj5YxWXrlLY2Zc-oeqPtMPqFitmaoMNp_QNoDTmZ3ibcA9BGxexLeYH4CyxvpCK1qB3E9kuMyaM4F9IO4evkTaWYZJz8iqlW7ALZclf4/s1600/Apollo_16_UV_photo_of_Earth_rotated.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8z1IFQS-SFhOO6-i_3_NvOSUJgeuJOf2UW8Zoj5YxWXrlLY2Zc-oeqPtMPqFitmaoMNp_QNoDTmZ3ibcA9BGxexLeYH4CyxvpCK1qB3E9kuMyaM4F9IO4evkTaWYZJz8iqlW7ALZclf4/s200/Apollo_16_UV_photo_of_Earth_rotated.jpg" width="190" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-16 astronauts filmed Earth <br />
with starry background<br />
using ultra violet photography</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ചാന്ദ്രയാത്രികര്‍ പെട്ടെന്ന് ഫോക്കസ് ചെയ്ത് ഒറ്റയടിക്കെടുത്ത ചിത്രങ്ങളാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. അവര്‍ക്ക് ചാന്ദ്രോപരിതലത്തില്‍ മറ്റു നിരവധി പരീക്ഷണദൗത്യങ്ങളും നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ചാന്ദ്രയാത്രികര്‍ക്ക് ചിത്രങ്ങളെടുക്കുന്നതിന് മുന്‍പരിശീലനം നല്‍കിയിരുന്നുവെങ്കിലും അവരവിടെ ഫോട്ടോഗ്രാഫി മത്സരത്തിന് പോയതൊന്നുമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. തുടരെ ക്ളിക്ക് ചെയ്ത് പരമാവധി ചിത്രങ്ങളെടുക്കുകയെന്ന ഉദ്ദേശ്യമായിരിക്കും അവരെ ഭരിച്ചത്. സഞ്ചാരികളുടെ സ്പേസ് സ്യൂട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയ്ക്കൊപ്പം കയ്യില്‍പ്പിടിക്കാവുന്ന ക്യാമറയും (handicam) അവരുപയോഗിച്ചു. ഓട്ടോഫോക്കസ് (automatic focus), ഓട്ടോ എക്സ്പോഷര്‍ (automatic exposure) തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളൊന്നും അവയിലില്ലായിരുന്നു. ഇന്ന് സാധാരണ മൊബൈല്‍ ഫോണുകളില്‍ പോലും ലഭ്യമായ വ്യൂഫൈന്‍ഡറും (view finder) ലഭ്യമായിരുന്നില്ല. എന്നുകരുതി ഇവയൊന്നുമില്ലാതെ ചിത്രങ്ങളെടുക്കാനാവില്ലെന്ന് വാദിക്കരുത്. ഇവയൊന്നുമില്ലാതെ തന്നെയാണ് അറുപതുകളില്‍ മനുഷ്യന് മനോഹരമായ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നത്. Manual focussing വളരെ പ്രയാസകരമാണൊന്നും പറഞ്ഞേക്കരുത്. പരിശീലനമുള്ളവര്‍ക്ക് അനായാസമത് സാധിക്കും. പിന്നെ വേണ്ടത് ദൃശ്യപശ്ചാത്തലം, ദൃശ്യകോണ്‍, പ്രകാശസംവിധാനം എന്നിവയെക്കുറിച്ചുള്ള അവബോധവമാണ്. അതൊക്കെ നേടിയ ശേഷമാണ് അപ്പോളോ സഞ്ചാരികളെല്ലാം ചന്ദ്രനില്‍ കാലുകുത്തിയത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj7XoAgDdQUO8wTyZDufnaGjG6enxjU4CZ3NnJ2JK-Dgnf89Ikiwd7NUGWr8gpXQufzyhSRmb38oN0385L6nF3b9qVhbESFV53-UmRLIsVrYxuRJPSm12dvjkDWuCW5H6wLRg_WoYGohU/s1600/800px-213177main_s122e010982_hires.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="132" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj7XoAgDdQUO8wTyZDufnaGjG6enxjU4CZ3NnJ2JK-Dgnf89Ikiwd7NUGWr8gpXQufzyhSRmb38oN0385L6nF3b9qVhbESFV53-UmRLIsVrYxuRJPSm12dvjkDWuCW5H6wLRg_WoYGohU/s200/800px-213177main_s122e010982_hires.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ISS from Mir(2008). See the <br />
background without stars</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ യാത്രികര്‍ മൊത്തം 4834 മിനിറ്റുകള്‍ ചന്ദ്രനില്‍ ചെലവിട്ടതിന്റെ സ്മാരകമായി 5771 ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതായത് ഓരോ അമ്പതു സെക്കന്‍ഡ് കൂടുമ്പോഴും ഒരു എക്സ്പോഷര്‍ എന്ന നിരക്കില്‍! ഇതില്‍ 'അമ്പിളിക്കുട്ടന്മാര്'ക്ക് സംശയമുണ്ട്. പെട്ടെന്നു ചിത്രങ്ങള്‍ എടുക്കുകയാണെങ്കില്‍ ഒരു മിനിട്ടില്‍ 20-30 ചിത്രങ്ങളെടുക്കാനാവും. അപ്പോള്‍ 50 സെക്കന്‍ഡില്‍ ഒരു എക്സ്പോഷര്‍ എന്ന കണക്കില്‍ അസ്വഭാവികതയൊന്നുമില്ല. മാത്രമല്ല ഇവിടെ മഹാഭൂരിപക്ഷവും ശരീരത്തില്‍ ഉറപ്പിച്ചിരുന്ന ക്യാമറ വഴി എടുത്തവയാണ്. അപ്പോളോ യാത്രികരെടുത്ത ചിത്രങ്ങളൊക്കെ അവിശ്വസനീയമായവിധം പൂര്‍ണ്ണതയോട് അടുത്തവയാണെന്നാണ് (nearing perfection)ഹോക്സര്‍മാരുടെ വാദം. </span>കൃ<span class="Apple-style-span" style="font-family: Meera; font-size: medium;">ത്രിമ സെറ്റിട്ട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെച്ച് ഷൂട്ട് ചെയ്തതിനാലാണ് ഇത്ര മിഴിവുറ്റ ചിത്രങ്ങള്‍ കിട്ടിയതെന്ന് അവര്‍ ആരോപിക്കുന്നു. പക്ഷെ ഈ ആരോപണത്തിലുമ യാതൊരു കഴമ്പുമില്ല. ആരോപിക്കുന്ന തോതിലുള്ള പൂര്‍ണ്ണത (perfection) അപ്പോളോയാത്രികരുടെ ചിത്രങ്ങള്‍ക്കില്ലെന്ന് നാസയുടെ ഫിലിം ശേഖരം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjW7HLdV8UZcusVW94U91FRTIATzxDnmuxvDpJv9t00mjPoYmlkU5zfUfJyOqTuOtvT7i6-OJd-CmHb7vYCM0zEMIfHTLOiGysIs0a99NiS8yJnsAtxziuAMZdnj3GwfWivtiufiOaZ3Ik/s1600/magleak1.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjW7HLdV8UZcusVW94U91FRTIATzxDnmuxvDpJv9t00mjPoYmlkU5zfUfJyOqTuOtvT7i6-OJd-CmHb7vYCM0zEMIfHTLOiGysIs0a99NiS8yJnsAtxziuAMZdnj3GwfWivtiufiOaZ3Ik/s200/magleak1.jpg" width="198" /></a></td></tr>
<tr><td class="tr-caption" style="text-align: center;">A 'sun struck' frame</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">നാസയുടെ അപ്പോളോ ഫോട്ടോശേഖരത്തില്‍ നിലവാരം കുറഞ്ഞ ആയിരക്കണക്കിന് ചിത്രങ്ങളുണ്ട്. കൊച്ചുകുട്ടികള്‍ പോലും വരുത്താത്ത അപാകതകളാണ് അവയില്‍ ചിലവയ്ക്കുള്ളത്. വിലക്ഷണ കോണുകളില്‍ നിന്ന് എടുത്തവ, അരികും മൂലയുമില്ലാത്തവ, നിഴല്‍ പരന്നവ ...തുടങ്ങി ഭൂമിയില്‍ നാം ഫോട്ടോ എടുക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള എല്ലാ ന്യൂനതകളും അപ്പോളോ ചിത്രങ്ങള്‍ക്കുമുണ്ട്. അതായത് ഫിലിം ദുര്‍വ്യയം ചെയ്യുന്നതില്‍ വിഖ്യാതരായ ചാന്ദ്രസഞ്ചാരികളും അത്ര പിന്നാക്കമായിരുന്നില്ല. അപ്പോളോ ഫിലിം റോള്‍ (the Apollo film rolls)പരിശോധിച്ചാല്‍ അതില്‍ പല ഫിലിമുകളും ഇരുണ്ടതോ ശൂന്യമോ ആണെന്ന് കാണാം. ഒരു റോള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ ശരിയായ ഫ്രെയിം ലഭിക്കാനായി ആദ്യത്തെ കുറെ ഫിലിമുകള്‍ റോള്‍ ചെയ്ത് മുന്നോട്ടു വിടുന്നതിനാലാണിത് സംഭവിക്കുന്നത്. ക്യാമറയുടെ മാഗസിനിലൂടെ (magazine)പ്രകാശം അരിച്ചുകയറിയതിന്റെ ബാക്കി പത്രമാണ് മറ്റു ചില ഫിലിമുകള്‍ കാഴ്ചവെക്കുന്നത്(താഴത്തെ ചിത്രം കാണുക). ഒരു റോള്‍ തീരുമ്പോള്‍ ഊരിയെടുത്ത് അടുത്തത് ഇടാന്‍ ശ്രമിക്കുമ്പോഴാണ് തീര്‍ന്ന റോളിന്റെ അവസാന ഫ്രെയിമില്‍ ഇത്തരത്തില്‍ ബാഹ്യപ്രകാശം കടക്കാന്‍ സാദ്ധ്യതയുണ്ട്. ചുരുക്കത്തില്‍ അപ്പോളോ ഫിലിം റോളുകളുടെ ആദ്യത്തേതും അവസാനത്തേതുമായ പല ഫ്രെയിമുകളും ഉപയോഗശൂന്യമായിപ്പോയി. വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ ഭൂമിയില്‍വെച്ചായാലും സംഭവിക്കാനിടയുള്ള ഒരു കാര്യമാണിത്. എന്നാല്‍ പ്രൊഫഷണല്‍ വിദഗ്ധര്‍ ഇത്തരം അപാകതകള്‍ ഒഴിവാക്കും. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCoaOM3huhuC6eSXinaIJCyfc86gQDkyFJqG7VQb9l7lqvCVup24il5Pv3qfUVkzRRv_kKgiJoDLNsVeMq6qXH_AGU-spavhug4LvcqRuD4COOJGBOQ3spmI4GESiz0YhkccsVeo_xP8Y/s1600/magstart2.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="172" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCoaOM3huhuC6eSXinaIJCyfc86gQDkyFJqG7VQb9l7lqvCVup24il5Pv3qfUVkzRRv_kKgiJoDLNsVeMq6qXH_AGU-spavhug4LvcqRuD4COOJGBOQ3spmI4GESiz0YhkccsVeo_xP8Y/s200/magstart2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">an over exposed frame<br />
released by NASA</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ ഫിലിം റോളിന്റെ ചില ഫ്രെയിമുകളില്‍ ലെന്‍സ് ഫ്ളെയറുകളുടെ(lens flares)സാന്നിദ്ധ്യം ദൃശ്യമാണ്. സാധാരണ നാം ഉപയോഗിക്കുന്ന ക്യാമറ ലെന്‍സ് നിരവധി ചെറിയ ലെന്‍സുകള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു സംയുക്ത(compound lens)ദര്‍പ്പണമാണ്. ക്യാമറയില്‍ പതിയുന്ന പ്രകാശം ഈ ലെന്‍സുകള്‍ക്കിടയില്‍ തെന്നി തെറിക്കുമ്പോള്‍ (bounce between the lens)ചിത്രത്തില്‍ ചില പുള്ളികളും കുത്തുകളും ധവളിമയുമൊക്കെ പ്രത്യക്ഷപ്പെടാം. ഇതിനെയാണ് പൊതുവില്‍ ലെന്‍സ് ഫ്ളെയേഴ്സ് എന്നുവിളിക്കുന്നത്. ക്രമരഹിതമായ പ്രകാശമുള്ളപ്പോഴും വശങ്ങളില് നിന്ന് ചിത്രമെടുക്കുമ്പോഴും ലെന്‍സ് ഫ്ളെയേഴ്സിന്റെ സാധ്യത വര്‍ദ്ധിക്കും. ലോക</span>പ്രശസ്ത<span class="Apple-style-span" style="font-family: Meera; font-size: medium;"> ജര്‍മ്മന്‍ കമ്പനിയായ സീസ് (Zeiss) നിര്‍മ്മിച്ച ക്യാമറയില്‍ ഇത്രയധികം ലെന്‍സ് ഫ്ളെയ്ഴ്സ് വന്നതിനെ തട്ടിപ്പുവാദികള്‍ ചോദ്യം ചെയ്യാറുണ്ട്. അതങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും സൂര്യനല്ലാതെ മറ്റേതോ കൃത്രിമപ്രകാശത്തിന്റെ(artificial light)പശ്ചാത്തലത്തില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തതു കൊണ്ടു സംഭവിച്ചവയാണെന്നുമാണ് ഹോക്സ് സിദ്ധാന്തം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN7RjNMzMO5B-pX4dtofSYvMT_hnJkSVBN0WY7m6aLUnlItlTV014MkgmLeiMrUzJDUAEtvHpriahqctdiFh17IJe9DI4w1TksULn1WW65pqHYDVRLyfJt4wN5RHDubsHlr2A4ciAWcjo/s1600/flare-ex.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="187" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN7RjNMzMO5B-pX4dtofSYvMT_hnJkSVBN0WY7m6aLUnlItlTV014MkgmLeiMrUzJDUAEtvHpriahqctdiFh17IJe9DI4w1TksULn1WW65pqHYDVRLyfJt4wN5RHDubsHlr2A4ciAWcjo/s200/flare-ex.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Optical illusions created by <br />
Lens flares</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">സീസ് കമ്പനി ലെന്‍സ് നിര്‍മ്മാണത്തില്‍ അദ്വതീയരാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം തന്നെയാണവര്‍ നാസയ്ക്ക് കൈമാറിയത്. അതേസമയം ശരിയായ രീതിയില്‍ ചിത്രമെടുത്താന്‍ ലെന്‍സ് ഫ്ളെയര്‍ ഒഴിവാക്കാനാവുമെന്നതില്‍ സംശയമില്ല. സീസിന്റേതല്ല അതിലും നിലവാരം കുറഞ്ഞ ലെന്‍സായാലും പ്രശ്നമില്ല. ലെന്‍സ് ഫ്ളെയര്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ലെന്‍സിനല്ല മറിച്ച് ഛായാഗ്രാഹകനാണ്. പ്രകാശസത്രോതസ്സുകളെക്കുറിച്ചും ദൃശ്യകോണുകളെ കുറിച്ചും സാങ്കേതികജ്ഞാനവും സൗന്ദര്യപരമായ അവബോധവുമുള്ള ഏതൊരാള്‍ക്കും ലെന്‍സ് ഫ്ളെയേഴ്സ് ഒഴിവാക്കാന്‍ പ്രയാസമില്ല. എന്നാല്‍ അപ്പോളോ യാത്രികര്‍ സൗന്ദര്യശാസ്ത്രപരമായ നിലപാട് സ്വീകരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ലഭ്യമായ സമയത്തിനുള്ളില്‍ പരമാവധി ചിത്രങ്ങളെടുക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. മറ്റു സാങ്കേതികതകള്‍ ശ്രദ്ധിക്കുക അവര്‍ക്കത്ര എളുപ്പമായിരുന്നില്ല. view finder ഉണ്ടായിട്ടുകൂടി ഇന്ന് നാമെടുക്കുന്ന ചിത്രങ്ങള്‍ പാളിപ്പോകുന്നുവെന്നോര്‍ക്കുക.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> പില്ക്കാലത്ത് നാസ പ്രസിദ്ധീകരിച്ച അപ്പോളോ ചിത്രങ്ങളില്‍ മിക്കതും നല്ലരീതില്‍ എഡിറ്റിംഗിനും ക്രോപ്പിംഗിനും(Editing and Cropping)the Apollo film rolls വിധേയമായവ തന്നെയാണ്. ഇതൊക്കെ ചെയ്തത് ചിത്രങ്ങളില്‍ കൃത്രിമം കാട്ടാനായിരുന്നുവെന്ന് എടുത്തുചാടി വ്യഖ്യാനിക്കരുത്. ഒരു വിവാഹത്തിന്റെ ആല്‍ബം തയ്യാറാക്കുമ്പോള്‍ അപ്രസക്തവും ന്യൂനതകളുള്ളവയുമായ പല ചിത്രങ്ങളും ഒഴിവാക്കപ്പെടാറില്ലേ. അല്ലാത്തവയുടെ മികവ് വര്‍ദ്ധിപ്പിക്കാനായി ക്രോപ്പിംഗും എഡിറ്റിംഗും നടത്തുന്നതും സാധാരണയാണ്. ഇത്തരം കടലാസുപണികള്‍ നടത്തുന്നതുകൊണ്ട് വിവാഹം കൃത്രിമമായിരുന്നുവെന്ന് ആരും ആരോപിക്കാറില്ലല്ലോ. നാസയുടെ പ്രസിദ്ധീകരണവിഭാഗവും അത്രയേ ചെയ്തുള്ളു. കൊള്ളാവുന്ന ചിത്രങ്ങള്‍ തെരഞ്ഞുപിടിച്ച് എഡിറ്റിംഗിലൂടെ അവയുടെ മികവ് വര്‍ദ്ധിപ്പിച്ച് പ്രസിദ്ധീകരിച്ചു. അപ്പോളോ ചിത്രങ്ങളില്‍ സങ്കലനചിഹ്നങ്ങള്‍ അഥവാ ക്രോസ് വയേഴ്സ് (cross wires)വ്യത്യസ്ത സ്ഥാനങ്ങളില്‍ വരാന്‍ കാരണമതാണ്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWphMs8CRHOT665gNdJADYPIOvmBNQAFF2d7M5nk5DiF0APBcp5LUZDYEN0SXPFwEfM1uxrWXDJV9dDYEJ6jfmMvIfWLeyPVWGYbvrk5LS6d2judhFvDw8yehJeVPQ7PCBCSG99Lo8C6g/s1600/magstart3.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWphMs8CRHOT665gNdJADYPIOvmBNQAFF2d7M5nk5DiF0APBcp5LUZDYEN0SXPFwEfM1uxrWXDJV9dDYEJ6jfmMvIfWLeyPVWGYbvrk5LS6d2judhFvDw8yehJeVPQ7PCBCSG99Lo8C6g/s1600/magstart3.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">One of the defective pictures<br />
in the NASA archives</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">കൃത്യതയും വ്യക്തതയുമില്ലാത്ത ചിത്രങ്ങളുടെ ഒരു വന്‍ശേഖരം തന്നെ നാസയുടെ പക്കലുണ്ടായിരുന്നുവെന്ന് സൂചിപ്പച്ചല്ലോ. അടുത്തിടെവരെ അവരത് പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് പ്രസാധകര്‍ക്കോ അന്വേഷകര്‍ക്കോ വലിയ പ്രയോജനമില്ലല്ലോ. എന്നാല്‍ ഈയിടെ ആ ചിത്രങ്ങളില്‍ പലതും നാസ പുറത്തുവിട്ടു. അവയൊക്കെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. അത്തരം അവ്യക്തചിത്രങ്ങള്‍ പരിഷ്ക്കരിക്കാനും പുന:സംഘടിപ്പിക്കാനും സഹായകരമായ ഡിജിറ്റല്‍ സാങ്കേതികത ഇന്ന് നമുക്ക് സ്വന്തമാണ്. ഒരുപക്ഷെ അതുവഴി പ്രസ്തുത ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ലോകമെമ്പാടുമുള്ള സാങ്കേതികവിദഗ്ധര്‍ക്ക് കഴിഞ്ഞേക്കും. പൂര്‍ണ്ണതയില്ലെങ്കിലും അമൂല്യങ്ങളാണവ. അപ്പോളോ ചിത്രങ്ങളെല്ലാം അവിശ്വസനീയമായ രീതിയില്‍ പൂര്‍ണ്ണതുയുള്ളവയാണെന്ന തട്ടിപ്പുവാദത്തില്‍ കഥയില്ലെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഇതേ വാദം പിന്നീട് അമ്പിളിക്കുട്ടന്മാര് തന്നെ തിരുത്തിയതായി കാണാം. എല്ലാ അപ്പോളോ ചിത്രത്തിലും എന്തെങ്കിലും ന്യൂനതയോ ക്രമക്കേടോ ഉണ്ടെന്ന വിപരീത നിലപാടാണ് പില്ക്കാലത്ത് ബെന്നറ്റും ഡേവിഡ് പെര്‍സിയും 'Dark Moon' എന്ന കൃതിയില്‍ സ്വീകരിച്ചത്. കുഴപ്പമുണ്ടെങ്കില്‍ കുറ്റം, ഇല്ലെങ്കില്‍ കുറ്റം!!<br />
<br />
<b><span class="Apple-style-span" style="color: red;">വിളറിയ ദൃശ്യങ്ങള്‍ </span></b></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnRtAcZp2JIorCGky6pZFVs1Dw2tUaNNO6a4ZsForqmexhhw6oOTtjPKYwqukpFraXP6yOqieSAVUYP3enIPFLGtQw5vaWpduccwcY0mbScntDxjm96lP1roCpw-topMkdai5EL0CSsXg/s1600/090716moon_landing.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnRtAcZp2JIorCGky6pZFVs1Dw2tUaNNO6a4ZsForqmexhhw6oOTtjPKYwqukpFraXP6yOqieSAVUYP3enIPFLGtQw5vaWpduccwcY0mbScntDxjm96lP1roCpw-topMkdai5EL0CSsXg/s200/090716moon_landing.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Poor video of the first Moon landing</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും അത്ര വ്യക്തമല്ലല്ലോ. അപ്പോളോ-11 യാത്ര സംബന്ധിച്ച നിശ്ചലചിത്രങ്ങളൊക്കെ പൊതുവെ മിഴിവുറ്റതും വീഡിയോ നിലവാരം കുറഞ്ഞതുമായതാണ് മറ്റു ചിലരുടെ പുരികമുയര്‍ത്തുന്നത്. എന്തുകൊണ്ട് ഈ അന്തരം? അമേരിക്കയിലെ നെവാദ മരുഭൂമിയിലെ അപ്പോളോ യാത്രികരുടെ പരിശീലനക്യാമ്പില്‍ തയ്യാറാക്കിയ കൃത്രിമ സെറ്റിലാണ് ചാന്ദ്രദൃശ്യങ്ങള്‍ മുഴുവന്‍ ഷൂട്ട് ചെയ്ത ആരോപണമാണല്ലോ അമ്പിളിക്കുട്ടന്മാര് പ്രധാനമായും ഉന്നയിക്കാറുള്ളത്. മുമ്പ് മനുഷ്യന് ഉള്‍പ്പെടാത്ത ചാന്ദ്രദൗത്യങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ ഈ സെറ്റിട്ടത്. ആരോപണം സാധൂകരിക്കാനായി അപ്പോളോ യാത്രികര്‍ നെവാദ മരുഭൂമിയില്‍ ലൂണാര്‍റോവര്‍ ഓടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അവര്‍ ഉദ്ധരിക്കാറുമുണ്ട്(താഴത്തെ ചിത്രം ശ്രദ്ധിക്കുക). സത്യത്തില്‍ മനുഷ്യന് ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് തെളിയാന്‍ ഈ ചിത്രങ്ങളും അസ്സല് അപ്പോളോ ചിത്രങ്ങളും താരതമ്യം ചെയ്താല്‍ മാത്രം മതിയാകും. അത്രമാത്രമുണ്ട് അവയ്ക്കിടയിലെ വ്യത്യാസങ്ങള്‍. ദൃശ്യഘടന, പശ്ചാത്തലം, പ്രകാശവിതരണം തുടങ്ങിയവയൊക്കെ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മാത്രമല്ല നിശ്ചലചിത്രങ്ങള്‍ കമനീയമായി ചിത്രീകരിക്കാമെങ്കില്‍ വിഡിയോചിത്രങ്ങളുടെ മാത്രം നിലവാരം മാത്രം ഇടിയാന്‍ കാരണമെന്ത്? 'തട്ടിപ്പ് രഹസ്യങ്ങള്‍'മറയ്ക്കാനാണത്രെ നാസ വിഡിയോ മന:പൂര്‍വം അവ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ നിശ്ചലചിത്രങ്ങള്‍ കൂടി അവ്യക്തമാക്കി കൂടായിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരവും അവ്യക്തം!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcxarqfZ3sPVFU71QCeXHghGucoa8vw6Y4TDv6bOAntieAAbghgA0VcPeYkdEM-vmQs-Za-dZOpFtv_BJSUa6sdCyrnV1dMI_6SrKkqMCpIEpeVx2SebnwKVzun5DldabaiPawHtuFJ5Q/s1600/slide_2090_27289_large.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="145" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcxarqfZ3sPVFU71QCeXHghGucoa8vw6Y4TDv6bOAntieAAbghgA0VcPeYkdEM-vmQs-Za-dZOpFtv_BJSUa6sdCyrnV1dMI_6SrKkqMCpIEpeVx2SebnwKVzun5DldabaiPawHtuFJ5Q/s200/slide_2090_27289_large.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Aldrin -Photo taken by Armstrong<br />
The Apollo-11 stills were <br />
relatively clear</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">വാസ്തവത്തില്‍ ഈ ഹോക്സ് വാദം വളരെ രസകരമാണ്. ഇത്ര കാര്യമായി ഹോംവര്‍ക്ക് ചെയ്ത് ചാന്ദ്രസമാനമായ സാഹചര്യം നെവാദ മരുഭൂമിയില്‍ ഒരുക്കേണ്ടതുണ്ടോ? ന്യായമായ ചോദ്യം! ചന്ദ്രനിലെ സാഹചര്യം എങ്ങനെയെന്ന് ഭൂമിയിലുള്ള ആര്‍ക്കുമറിയില്ല. ചന്ദ്രനിലെ സാഹചര്യം ഇവിടെയിരുന്ന് ഊഹിക്കുന്നതിനുമില്ലേ ഒരതിര്?! അന്നുവരെ ആരുമവിടെ പോയിട്ടില്ല-ഹോക്സ് സിദ്ധാന്തമനുസരിച്ച് ഭാവിയിലും ആര്‍ക്കുമവിടെ പോകാനുമാവില്ല-പിന്നെയെന്തിന് ശീതയുദ്ധകാലത്ത് 'സമാനമായ' സാഹചര്യം സൃഷ്ടിക്കാന്‍ നാസ ഇത്രയധികം കഷ്ടപ്പെടണം? ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ഇറങ്ങിയാല്‍ കള്ളി വെളിച്ചത്താവുമെന്ന് ഭയന്നാണോ? അങ്ങനെയെങ്കില്‍ മനുഷ്യന് ചന്ദ്രനില്‍ ചെന്നിറങ്ങാമെന്ന് നാസ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നുവെന്നുറപ്പ്. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ 'തട്ടിപ്പ്' നടത്താന്‍ നാസ ഒരിക്കലും തുനിയുകയില്ലായിരുന്നു.<br />
<br />
ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ അമേരിക്ക ഉപേക്ഷിച്ചുപോയ നിരവധി വാഹനങ്ങളുടേയും യന്ത്രഭാഗങ്ങളുടേയും അവശിഷ്ടം കാണിച്ചു കൊടുക്കാന്‍ ലോകം നാസയോട് ആവശ്യപ്പെടില്ലേ? അതൊക്കെ പോകട്ടെ, അമ്പത് അമേരിക്കന്‍ സംസ്ഥാനങ്ങളെ (പ്യൂര്‍ട്ടോറിക്കയും ഡിസ്ട്രിക്റ്റ് കൊളംബിയയും ചേരുമ്പോള്‍ ഭാവിയില്‍ അത് 52 ആയിക്കൂടെന്നില്ല)പ്രതിനിധീകരിക്കുന്ന 50 നക്ഷത്രങ്ങളുള്ള അമേരിക്കന്‍ പതാകകള്‍ ആറെണ്ണം നാട്ടിയ രൂപത്തില്‍ അവിടെയുണ്ടാവേണ്ടതല്ലേ? ഒരു പക്ഷെ അമേരിക്കന്‍ യാത്രികര്‍ ചന്ദ്രനില്‍ കണ്ട നക്ഷത്രങ്ങള്‍ ഇവ മാത്രമായിരിക്കുമോ?! അപ്പോളോ യാത്രികര്‍ നാട്ടിയ പതാകകളില്‍ ചിലത് മടക്കയാത്രയ്ക്കായി റോക്കറ്റ് കത്തിച്ചപ്പോഴുണ്ടായ സ്ഫോടനത്തില്‍ ആടിയുലഞ്ഞ് ചിതറുന്നതായി വീഡിയോ ദൃശ്യത്തില്‍ കാണുന്നുണ്ട്. ഒരുപക്ഷെ അവയില്‍ ചിലതെങ്കിലും നശിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച ആറു പതാകകളും അവിടെയുണ്ടാവും;കുറഞ്ഞപക്ഷം അവയുടെ അവശിഷ്ടങ്ങളെങ്കിലും. മനുഷ്യന് കയറാത്ത പ്രോബുകളില്‍ ചന്ദ്രനിലെത്തിക്കപ്പെട്ട നിരവധി അമേരിക്കന്‍-സോവിയറ്റ് പതാകകള്‍ ചാന്ദ്രോപരിതലത്തില്‍ വേറെയുമുണ്ടാവും. എങ്ങനെ നോക്കിയാലും കണ്ടുപിടിക്കുമെന്ന് ഉറപ്പുള്ള ഒരു 'തട്ടിപ്പാ'ണിത്. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തവരായിരുന്നോ നാസയിലും അമേരിക്കന്‍ ഭരണനേതൃത്വത്തിലുമുണ്ടായിരുന്നത്?!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjv31F2Dq5RLkyZPSxItqqm8BmJF_H2Q_0j2YoPqgSF-CC5XFHftSO9S3q1bfCYNbXQIEzQB4JkNzrmVBAlbh6IOTbqsiWXua0luQWByTA6TMNToeT1bDb0HcbgM1YhpzVihdZIHfTz7lI/s1600/as12-47-6988.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjv31F2Dq5RLkyZPSxItqqm8BmJF_H2Q_0j2YoPqgSF-CC5XFHftSO9S3q1bfCYNbXQIEzQB4JkNzrmVBAlbh6IOTbqsiWXua0luQWByTA6TMNToeT1bDb0HcbgM1YhpzVihdZIHfTz7lI/s200/as12-47-6988.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-12 LM with the <br />
transmitting antenna</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-11 ലെ ല്യൂണാര്‍ മോഡ്യൂളില്‍ (LM) ഉറപ്പിച്ചിരുന്ന ആന്റിനയും (antenna)അതിലെ ബാറ്ററിശേഖരം പ്രദാനം ചെയ്തിരുന്ന വൈദ്യുതിയുടേയും സഹായത്തോടെയാണ് ഭൂമിയിലേക്ക് ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്തിരുന്നത്. ദൃശ്യ സിഗ്നലുകളുടെ ബാന്‍ഡ് വിഡ്ത്ത്(band width) പരിമിതമായിരുന്നു. അപ്പോളോ-11 ല്‍ ഉപയോഗിച്ച ടി.വി ക്യാമറ ബ്ളാക്ക്-വെറ്റ് ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളു. 10 frames-per-second ആയിരുന്നു അതിന്റെ സ്കാന്‍ നിരക്ക്. 320 lines-per-frame ആയിരുന്നു ഒരു ഫ്രെയിമിലെ വരികളുടെ നിരക്ക്. പുറം ലോകത്തേക്ക് സംപ്രേഷണം ചെയ്യണമെങ്കില്‍ കേമേഴസ്യല്‍ ടി.വി മാനദണ്ഡങ്ങളിലേക്ക്(EIA standard) ഇത് മാറ്റേണ്ടതുണ്ടായിരുന്നു. 10 frames/second എന്നു പറയുമ്പോള്‍ നമ്മുടെ സ്ളോമോഷനിലും കുറഞ്ഞ വേഗതയേ ദൃശ്യത്തിനുണ്ടാകൂ; ഏതാണ്ട് മുറിഞ്ഞു മുറിഞ്ഞു മുന്നോട്ടുപോകും.<br />
<br />
അമേരിക്കയിലെ കമേഴ്സ്യല്‍ ടി.വി സംപ്രേഷണ നിരക്ക് ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിമുകളാണ്(29.97 frames-per-second at 525 lines-per-frame). ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് (data-carrying capacity)ഉണ്ടെങ്കിലേ ഉന്നത നിലവാരത്തിലുള്ള ടി.വി ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനാവുകയുള്ളു. അപ്പോളോ-11 ല്‍ ഇതിനായി ഉപയോഗിച്ചത് ലൂണാര്‍ മോഡ്യൂളില്‍ തന്നെയുള്ള കേവലം ഒരു മീറ്റര്‍ വ്യാസമുള്ള ആന്റനയാണ്(The LM built-in antenna). പരമാവധി ബ്ളാക്ക്&വൈറ്റ് ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള </span>ശേഷി<span class="Apple-style-span" style="font-family: Meera; font-size: medium;">യേ ഇതിന്റെ ട്രാന്‍സ്മിറ്ററിനുള്ളു. എന്നാല്‍ കുറേക്കൂടി ശേഷിയുള്ള ഉപരിതലത്തില്‍ സ്ഥാപിക്കാവുന്ന പ്രത്യേക ആന്റനയാണ് (free-standing S-band antenna) അപ്പോളോ-12, 14 എന്നീ ദൗത്യങ്ങളില്‍ ഉപയോഗിച്ചത്. ഇതുവഴിയാണ് നമുക്ക് കളര്‍ ദൃശ്യചിത്രങ്ങള്‍ ലഭിച്ചത്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഈ ആന്റിന ചാന്ദ്രോപരിതലത്തില്‍ സ്ഥാപിക്കാനായി ആവശ്യമുണ്ട്. അപ്പോളോ-11 യാത്രികര്‍ ആകെ 2.32 മണിക്കൂറാണ് ചെലവഴിച്ചത്. ഇതില്‍ 30 മിനിറ്റ് ആന്റിന ഉറപ്പിക്കാനായി മാറ്റിവെക്കാനാവുമായിരുന്നില്ല. മാത്രമല്ല ആദ്യത്തെ മനുഷ്യന് ചന്ദ്രനില്‍ കാലു കുത്തുന്നത് സമാനതകളില്ലാത്ത ചരിത്ര മുഹൂര്‍ത്തമാണ്. അതിന്റെ പവിത്രത നഷ്ടപ്പെടുത്തുക അചിന്ത്യമായിരുന്നു. ആന്റന സ്ഥാപിക്കാനായി ആദ്യമിറങ്ങി വന്നിട്ട് പിന്നീട് കയറി തിരികെപോയി വീണ്ടുമിറങ്ങി വരുന്നത് ചരിത്രത്തെ അപഹസിക്കലാവും.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ശേഷി കുറഞ്ഞ ല്യൂണാര്‍ മോഡ്യുള്‍ ആന്റന വഴി സംപ്രേഷണം ചെയ്തതു കൊണ്ടാണ് അപ്പോളോ-11 ബ്ളാക്ക്&വൈറ്റ് സംപ്രേഷണത്തിന്റെ നിലവാരം തീരെ കുറഞ്ഞുപോയത്. ബ്ളാക്ക്&വൈറ്റ് സംപ്രേഷണത്തിലൂടെ ബാന്‍ഡ് വിഡ്ത്ത് മൂന്നില്‍ രണ്ട് ഭാഗം കുറയ്ക്കാനും അതുവഴി LM ലെ ബാറ്ററിചാര്‍ജ്ജ് കുറച്ച് ലാഭിക്കാനും സാധിച്ചു. ല്യൂണാര്‍ മോഡ്യൂളിന്റെ മൊത്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ബാറ്ററിയില്‍ നിന്നാണ് സിഗ്നല്‍ ട്രാന്‍സ്മിറ്ററിലേക്കുള്ള വൈദ്യുതിയും എത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ ചിത്രസിഗ്നലുകള്‍ കുറഞ്ഞ ബാന്‍ഡ്വിഡ്ത്തിലേക്കി മാറ്റി ലളിതവല്‍ക്കരിക്കുകയെന്നത് അപ്പോളോ-11 നെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. അമേരിക്കയില്‍ കളര്‍ ടെലിവിഷന്‍ പ്രചാരത്തിലുണ്ടായിരുന്നിട്ടും കളര്‍ ഇന്‍ഫര്‍മേഷന്‍ (colour information) ഉപേക്ഷിച്ച് ബ്ളാക്ക്&വൈറ്റ് മോഡുലേഷന് തെരഞ്ഞെടുത്തതും സിഗ്നല്‍ ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. ആദ്യ സംരഭത്തിലുണ്ടായിരുന്ന ഈ പരിമിതികള്‍ പിന്നീടുള്ള ദൗത്യങ്ങളില്‍ തൃപ്തികരമായി പരിഹരിച്ചുവെന്നത് വേറെ കാര്യം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj96RQvDEheDS4rHPpnPvgYhyvt3WTizgellivnKQ0h-uwE4QnAdQ52Ip1_-IxiIfRn5ltlv-tF7uad-HHdFQNWadNqWCB-egXeX8L7XlVD5OLbrKsIZ56IE2J2Y6RFMfi3cRYu0C4DuKM/s1600/csm-hg.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="128" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj96RQvDEheDS4rHPpnPvgYhyvt3WTizgellivnKQ0h-uwE4QnAdQ52Ip1_-IxiIfRn5ltlv-tF7uad-HHdFQNWadNqWCB-egXeX8L7XlVD5OLbrKsIZ56IE2J2Y6RFMfi3cRYu0C4DuKM/s200/csm-hg.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">S-band antenna in Command Module</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അതേസമയം തന്നെ കമാന്‍ഡ് മോഡ്യൂള്‍(Command Module) വഴി അപ്പോളോ-11 ല്‍ നിന്ന് കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കിയതെങ്ങനെ എന്ന ബാര്‍ട്ട് സിബ്രലിന്റെ ചോദ്യം ഇലിടെ വിട്ടുകളയേണ്ടതില്ല. കമാന്‍ഡ് മോഡ്യൂളും (CM) ല്യൂണാര്‍ മോഡ്യൂളും(LM) രണ്ടാണ്. ല്യൂണാര്‍ മോഡ്യൂള്‍, സഞ്ചാരികള്‍, പരീക്ഷണസാമഗ്രികള്‍ തുടങ്ങിയവയെല്ലാം വഹിച്ചുകൊണ്ട് ചന്ദ്രനെ ചുറ്റിയ ചാന്ദ്രവാഹനമാണ് കമാന്‍ഡ് മോഡ്യൂള്‍. അതില്‍ കളര്‍ ചിത്രങ്ങള്‍ക്ക് വേണ്ട സിഗ്നലുകള്‍ അയക്കാന്‍ ശേഷിയുള്ള എസ്-ബാന്‍ഡ് ആന്റന സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഊര്‍ജ്ജം ഉദ്പാതിച്ചിരുന്നത് ബാറ്ററിയില്‍ നിന്നായിരുന്നില്ല, മറിച്ച് അതില്‍ സ്ഥാപിച്ചിരുന്ന ഇന്ധന സെല്ലുകളില്‍(fuel cells) നിന്നായിരുന്നു. അതാകട്ടെ, ല്യൂണാര്‍ മോഡ്യൂളില്‍ ലഭ്യമായ ബാറ്ററിശേഖരത്തില്‍ നിന്നും വളരെ കൂടുതലുമായിരുന്നു. കമാന്‍ഡ് മോഡ്യൂളിലെ എസ്-ബാന്‍ഡ് ക്യാമറ വഴി താഴെയുള്ള ലൂണാര്‍ മോഡ്യൂളിലെ സിഗ്നലുകള്‍ നേരിട്ട് സ്വീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് CM ല്‍ നിന്ന് കളര്‍ സംപ്രേഷണംതന്നെ സാധ്യമാകുമായിരുന്നില്ലേ? തീര്‍ച്ചയായും സാധിക്കുമായിരുന്നു. എന്നാല്‍ അവിടെ പ്രശ്നം മറ്റൊന്നായിരുന്നു. കമാന് മോഡ്യൂള്‍ എപ്പോഴും ചന്ദ്രനെ പ്രദക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരിക്കും. അതിനാല്‍ പ്രദക്ഷണത്തിന്റെ പകുതിസമയം അത് ചന്ദ്രന്റെ മറ്റേ വശത്തായിരിക്കും. അപ്പോഴൊക്കെ ഭൂമിക്ക് അഭിമുഖമല്ലാത്തതിനാല്‍ ഭൗമസ്റ്റേഷനുമായുള്ള ബന്ധം തടസ്സപ്പെടും. അപ്പോളോ-11 യാത്രികര്‍ ചന്ദ്രനില്‍ ചെലവിട്ട രണ്ടര മണിക്കൂര്‍ സമയം പലകുറി കമാന്‍മോഡ്യൂളിലിരുന്ന മൈക്കല്‍ കൊളിന്‍സിന് ല്യൂണാര്‍ മോഡ്യൂളുമായും ഭൗമസ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ കളര്‍ സംപ്രേഷണത്തെപ്പറ്റി ആലോചിക്കാനാവുമായിരുന്നില്ല.<br />
<br />
ചന്ദ്രനില്‍നിന്ന് ല്യൂണാര്‍ മോഡ്യൂളിലെ ചെറിയ ആന്റന വഴി സംപ്രേഷണം ചെയ്ത ദുര്‍ബല ദൃശ്യസിഗ്നലുകള്‍ ആദ്യം ഓസ്ട്രേലിയയിലെ Honeysuckle Creek's സ്റ്റേഷന്റെ ഡിഷ് ആന്റിനവഴിയാണ് പിടിച്ചെടുത്തത്. പിന്നീടത് ഹൂസ്റ്റണിലുള്ള മിഷന് കണ്ട്രോളിലെ പത്തിഞ്ച് വലുപ്പുള്ള ഒരു ബ്ളാക്ക്&വൈറ്റ് മോണിറ്ററിലാണ് തെളിഞ്ഞത്. അതായത് ഇന്നു നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ(സ്റ്റാന്‍ഡേര്‍ഡ്-15 ഇഞ്ച്) മൂന്നില്‍ രണ്ട് വ്യപ്തി മാത്രമുള്ള ഒരു സ്ക്രീനായിരുന്നുവത്. ആ സ്ക്രീനില്‍ നിന്നാണ് അതിലേലേക്ക് ഫോക്കസ് ചെയ്തുവെച്ചിരുന്ന ഒരു വിഡികോണ്‍ കാമറ (vidicon camera)വഴി ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ടി.വി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ഈ സ്ക്രീനിലെ ചെറിയ പൊടിപടലവും അഴുക്കുപാടുകളുമൊക്കെ വീഡിയോയില്‍ കലര്‍പ്പുണ്ടാക്കി. അതാകട്ടെ വീഡിയോ ദൃശ്യങ്ങള്‍ കുറേക്കൂടി മോശമാക്കി. അതേസമയം നിശ്ചലചിത്രങ്ങളില്‍(stills) മിക്കതും ഭദ്രമായി സൂക്ഷിച്ച് ഭൂമിയില്‍ കൊണ്ടുവന്ന് വികസിപ്പിച്ചടുക്കുകയായിരുന്നു. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK1CsNeQeAYKHBLcEg8a_Q4lXGWP1BdCHX0kCfDzXRRF3-ghhvo8yHttbYCswTpnw4VmQBhPugS9y_HdGpw0OKgA9_hkhiAkUWjFUMQpUBvVZS4e5KSwtQZNng0ZyC3gWCU4u7zG5HV98/s1600/ed_von_r_tv_sm.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="185" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK1CsNeQeAYKHBLcEg8a_Q4lXGWP1BdCHX0kCfDzXRRF3-ghhvo8yHttbYCswTpnw4VmQBhPugS9y_HdGpw0OKgA9_hkhiAkUWjFUMQpUBvVZS4e5KSwtQZNng0ZyC3gWCU4u7zG5HV98/s200/ed_von_r_tv_sm.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Honey suckle creek's station</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രനില്‍ നിന്നുള്ള ശബ്ദസംപ്രേഷഷണം ഏഴു സെക്കന്‍ഡ് വൈകിയാണ് പുറംലോകത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ആസട്രോനോട്ടുകളുടെ വാചകത്തില്‍ സംഭവിക്കുന്ന പാകപ്പിഴകളും ഉച്ചാരണപ്പിശകും ഗ്രൗണ്ട് കണ്ട്രോള് എഞ്ചിനീയര്‍മാര്‍ക്ക് തിരുത്താന്‍ അവസരമൊരുക്കാനായിട്ടായിരുന്നു വൈകിപ്പിച്ചത്. അപ്പോളോ-7 ലെ യാത്രികര്‍ക്കും ഗ്രൗണ്ട് കണ്ട്രോള് മിഷനുമിടയ്ക്കുണ്ടായ സ്വരചേര്‍ച്ചയില്ലായ്മ ശബ്ദസംപ്രേഷണത്തിന്റെ കാര്യത്തില്‍ എഡിറ്റിംഗ് നടത്താന്‍ നാസയെ പ്രേരിപ്പിച്ച ഘടകമാണ്. ചന്ദ്രനില്‍ നിന്നും ശബ്ദം ഇവിടെ ലഭിക്കാനും തിരിച്ചു മറുപടി നല്‍കുന്നതിനും ഇടയ്ക്ക് ഏതാണ്ട് രണ്ടു സെക്കന്‍ഡിന്റെ അന്തര(lag)മുണ്ടാവും. സംഭാഷണം ശ്രദ്ധിക്കുന്ന ശ്രോതാക്കള്‍ക്ക് ഇത് അലോരസമുണ്ടാക്കും. അതുകൊണ്ടും എഡിറ്റിംഗ് ആവശ്യമായിരുന്നു. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന രാജ്യരക്ഷാതാല്‍പര്യം സംരക്ഷിക്കാന്‍ നാസയ്ക്ക് നിയമപരമായ അവകാശവുമുണ്ടെന്നതും പരിഗണിക്കണം. വിഡിയോയുടെ കാര്യത്തില്‍ സംഭവിച്ച വൈകിക്കലാകട്ടെ(delay) മേല്‍ വിശദീകരിച്ചതുപോലെ സാങ്കേതികവുമായിരുന്നു.<br />
<br />
ചന്ദ്രനില്‍ ഇറങ്ങി സുരക്ഷിതമായി തിരിച്ചുപോരുകയെന്നത് മാത്രമായിരുന്നു അപ്പോളോ-11 ന്റെ പ്രഖ്യാപിതലക്ഷ്യം. 1961 ല്‍ കെന്നഡി മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെ നിന്ന് പാറ കൊണ്ടുവരുമെന്നോ അത് ടി.വി യില്‍ ലൈവായി ലോകത്തെ കാണിക്കുമെന്നോ ചാന്ദ്രോപരിതലത്തില്‍ പരീക്ഷണം നടത്തുമെന്നോ സൂചിപ്പിച്ചിരുന്നില്ല. അതൊക്കെ പിന്നീട് കാലാനുസാരിയായി അപ്പോളോപദ്ധതിയോട് കൂട്ടിച്ചേര്‍ത്തതാണ്. പിന്നീട് കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ക്ക് കുറച്ച് ശ്രദ്ധ കൊടുക്കാനേ നാസയ്ക്കായുള്ളു. പിന്നിടുള്ള ദൗത്യങ്ങളില്‍ കൂടുതല്‍ കൃത്യവും വ്യക്തവും ദൈര്‍ഘ്യമേറിയതുമായ ദൃശ്യചിത്രങ്ങള്‍ ലഭിച്ചുവെന്നതോര്‍ക്കുക. 'തട്ടിപ്പ്' ഒളിപ്പിക്കാനായി അപ്പോളോ-11 ന്റെ വിഡീയോ മന:പൂര്‍വം അലങ്കോലപ്പെടുത്തിയെന്ന് (ആസ്ട്രോനോട്ടുകളെ കെട്ടിയിറിക്കിയ കേബിള്‍ വയറുകള്‍ കാണാതിരിക്കാനായി/' to hide the wires') ആരോപിക്കുന്ന റാല്‍ഫ് റെനയെ കൂട്ടരും പിന്നീടുള്ള ദൗത്യങ്ങളിലെ വ്യക്തത കൂടിയ ചിത്രങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നത് ദുരൂഹമല്ലേ.<br />
<br />
<b><span class="Apple-style-span" style="color: red;">അത്യുഷ്ണവും അതിശൈത്യവും</span></b><br />
ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ക്യാമറ പൊട്ടിത്തെറിക്കുമെന്നും ഉള്ളിലെ ഫിലിം ഉരുകിയൊലിക്കുമെന്നുമാണ് മറ്റൊരു ഹോക്സ് വാദം. അപ്പോളോദൗത്യത്തിനായി ക്യാമറ നിര്‍മ്മിച്ച് കൊടുത്തത് വിശ്രുതമായ ഹസല്‍ബാള്‍ഡ് കമ്പനിയാണ്. ചാന്ദ്രയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യമറയാണ് (Hassalbald-500 EL)ഉപയോഗിച്ചത്. ക്യാമറയ്ക്കുള്ളില്‍ ഉപയോഗിക്കേണ്ട ഫിലിം നിര്‍മ്മിച്ചതാകട്ടെ കോഡാക്കും(Codak). തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രനിലെ കാലവസ്ഥയില്‍ ന്യൂനതകളില്ലാതെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ കോഡാക്കിനോ ഹസല്‍ബാള്‍ഡിനും അന്നുമിന്നും സംശയമൊന്നുമില്ല. ചന്ദ്രനില്‍ ഉപയോഗിക്കാന്‍ സവിശേഷ ഫിലിമൊന്നും കൊണ്ടുപോയില്ലെന്ന് നാസ വെളിപെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ കാലാവസ്ഥ അതിരൂക്ഷമാണെന്നതില്‍ സംശയമില്ല. 280 Fഅല്ലെങ്കില്‍ 136 ഡിഗ്രി സെന്റിഗ്രേഡാണ്(അല്ലെങ്കില്‍ ഡിഗ്രി സെല്‍ഷ്യസ്, രണ്ടും ഫലത്തില്‍ ഒന്നുതന്നെ. സ്വീഡിഷ് അസ്ട്രോണമറായ ആന്‍ഡേഴ്സ് സെല്‍ഷ്യസാണ് (Anders Celsius-1701-44)നൂറിന്റെ അംശങ്ങളായി താപമാനദണ്ഡം കണക്കാക്കുന്ന രീതി ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് 1948 ല്‍ ഡിഗ്രി സെല്‍ഷ്യസ് എന്ന് ഈ യൂണിറ്റ് പുനര്‍നാമകരണം ചെയ്തത്) പൂര്‍ണ്ണ സൂര്യപ്രകാശത്തില്‍ ചന്ദ്രോപരിതലത്തിലെ ഊഷ്മാവ്. ഇത് ഏതാണ്ട് മധ്യരേഖയിലെ ഉച്ചനേരത്തെ ശരാശരി ഉപരിതല ഊഷ്മാവാണ്(surface temperature). ഭൂമിയില്‍ നാം പൊതുവില്‍ അനുഭവിക്കുകയും പരാമര്‍ശിക്കുകയും അന്തരീക്ഷ ഊഷ്മാവുമായി(atmosperic temperature)ഇതിനെ താരതമ്യം ചെയ്യരുത്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അന്തരീക്ഷ ഊഷ്മാവെന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഉപരിതലത്തിലെ വസ്തുക്കളുടെ പ്രതിഫലനനിരക്കനുസരിച്ച് 138 ഡിഗ്രി സെല്‍ഷ്യസ് എന്ന കണക്ക് വ്യത്യാസപ്പെടാം. ചാന്ദ്രോപരിതലത്തിന്റെ വിവിധഭാഗങ്ങളില്‍ അതാത് സ്ഥലങ്ങളെ പൊതിഞ്ഞിരിക്കുന്ന വസ്തുക്കളുടെ പ്രതിഫലനശേഷിയനുസരിച്ച്(ability to reflect light) താപനില കൂടിയും കുറഞ്ഞുമിരക്കും. ഭൂമിയിലെന്നപോലെ, ചാന്ദ്രോപരിതലത്തിലെ ഉരരിതല ഊഷ്മാവ് ചന്ദ്രനിലെവിടെയും ഒരുപോലെയാവില്ല. ഇവിടെയായാലും ഉച്ചനേരത്ത് ടാറിട്ട റോഡില്‍ ചവിട്ടുന്നതുപോലെയല്ലല്ലോ പച്ചമണ്ണില്‍ ചവിട്ടുന്നത്. അപ്പോളോ വാഹനങ്ങള്‍ ചെന്നിറങ്ങിയ ചാന്ദ്രോപരിതലത്തിലെ സ്ഥലങ്ങളിലെ ശരാശരി കൂടിയതാപനിലയും കുറഞ്ഞ താപനിലയും +180F നും -180 F നും ഇടയ്ക്കായിരുന്നുവെന്നാണ് നാസ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അതായത് മുമ്പ് പരാമര്‍ശിച്ച +280F എന്നത് മധ്യരേഖാപ്രദേശത്തെ ഉയര്‍ന്ന ശരാശരിയാണ്. ഇതാകട്ടെ, വീണ്ടും പറയട്ടെ, ചന്ദ്രോപരിതലത്തിലെ പാറയുടേയും ചാന്ദ്രധൂളിയുടേയും ഊഷ്മാവാണ്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-VJR11H2I5lkU3C2VRKzKcT1viqqRwepHgfBwaFfOgiLChtvwpQQlc5JqgEJsiY6JCwddu3toX3PFQjyT-3pYi9pMkA-O0VjYIh2EVOQ-9agRJehaJrqk1eBLjdvpvjMRr6_e9nb664/s1600/c9a1fc4a-ebaa-4682-9936-74c2a0380347-500_ELM_70.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="164" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-VJR11H2I5lkU3C2VRKzKcT1viqqRwepHgfBwaFfOgiLChtvwpQQlc5JqgEJsiY6JCwddu3toX3PFQjyT-3pYi9pMkA-O0VjYIh2EVOQ-9agRJehaJrqk1eBLjdvpvjMRr6_e9nb664/s200/c9a1fc4a-ebaa-4682-9936-74c2a0380347-500_ELM_70.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Hassal bald 500-EL</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഡോ. ഡേവിഡ് ഗ്രോവ്സിനെ (Dr.David Groves) ഉദ്ധരിച്ചുകൊണ്ട് ബെന്നറ്റും പെര്‍സിയും 'Dark Moon' ല്‍ നടത്തുന്ന വാദമൊക്കെ രൂക്ഷമായ ചൂടിനും തണുപ്പിനും ശരാശരി നാലു മണിക്കൂര്‍ ഫിലിമും ക്യാമറയും വിധേയമായതായി സങ്കല്‍പ്പിച്ചുകൊണ്ടാണ്. അങ്ങനെയാണ് ഫിലിം ഉരുകുമെന്നും ക്യാമറ പൊട്ടിത്തെറിക്കുമെന്നും അവര്‍ അവകാശപ്പെടുന്നത്. ഡോ.ഗ്രോവ്സ് ഭൂമിയിലെ ഒരു ചൂളയില്‍ ഈ പരീക്ഷണം നടത്തി ഫിലിം ഉരുക്കി കാണിക്കുക കൂടി ചെയ്തു! ഭൂമിയില്‍ നടക്കുന്ന അന്തരീക്ഷത്തിലൂടെയുള്ള താപസംവഹനപ്രക്രിയ (convective heat transfer) ചന്ദ്രനില്‍ അസംഭവ്യമാണെന്ന് അടിസ്ഥാനവിവരം കൂടി അദ്ദേഹം മറന്നുവെന്നത് അതിശയകരമാണ്. തുടര്‍ച്ചയായി കുറഞ്ഞത് 4 മണിക്കൂറെങ്കിലും അപ്പോളോ സഞ്ചാരികള്‍ ക്യാമറ സൂര്യന് നേരെ ഉയര്‍ത്തിപിടിച്ചുകൊണ്ട് നിന്നാലേ +180Fഎന്ന താപനില ആര്‍ജ്ജിക്കാനാവൂ. പക്ഷെ അവരൊരിക്കലും അങ്ങനെ ക്യാമറ 'ചൂടാക്കാന്‍' നില്‍ക്കുകയായിരുന്നില്ലെന്ന് നമുക്കറിയാം. സഞ്ചാരികള്‍ പല കാര്യങ്ങള്‍ ചെയ്യുകയും സദാ ചലിക്കുകയും ചെയ്തുകൊണ്ടിരുന്നു. സൂര്യനഭിമുഖമായും പ്രതിമുഖമായും സഞ്ചരിക്കവെ ക്യാമറയും ഫിലിമും പ്രകാശത്തിലും നിഴലിലും മാറിമാറി കടന്നുപൊയ്ക്കൊണ്ടിരുന്നു. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ നിഴലിന് നല്ല തണുപ്പായിരിക്കുമെന്നോര്‍ക്കുക. തണുപ്പിലെത്തുന്ന വസ്തു ചൂടുപിടിക്കാനും ചൂടുപിടിച്ച വസ്തു പൂര്‍ണ്ണമായി തണുക്കാനും നേരം കുറെ പിടിക്കുമെന്നതിനാല്‍ അപ്പോളോ സഞ്ചാരികള്‍ ഉപയോഗിച്ച ക്യാമറ +180F/ -180 F എന്ന താപനില കൈവരിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാണ്. ചൂടുപോലെതന്നെ സ്പേസിലെ കൊടുംതണുപ്പ് ഫിലിമിനും ക്യാമറയ്ക്കും അതിജീവിക്കാനാവില്ലെന്ന വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇന്നും സ്പേസില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്യാമറകള്‍ ഈ പ്രസ്താവത്തെ നോക്കി ചിരിക്കുകയാണ്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ5JV1VJvkRL_Ir6fATgqPYnBw4U53joWvYtxsk-Y7S7Ego71hfVN2kzX5wJxwqPpHtwHQ6zvvgICoPjpFCEA5XwF6PZcaaAXUjy7cewn-tuyzoChDLxMsGHZ675i20ugwftMUB8Jy6X0/s1600/hasselblad.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="158" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ5JV1VJvkRL_Ir6fATgqPYnBw4U53joWvYtxsk-Y7S7Ego71hfVN2kzX5wJxwqPpHtwHQ6zvvgICoPjpFCEA5XwF6PZcaaAXUjy7cewn-tuyzoChDLxMsGHZ675i20ugwftMUB8Jy6X0/s200/hasselblad.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-12 Astronaut <br />
with chest camera on</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">സൂര്യരശ്മികള്‍ കൂടുതല്‍ ലംബമായി പതിക്കുന്നതിനാല്‍ ചന്ദ്രനിലും ഉച്ചനേരത്ത് പ്രഭാത-പ്രദോഷ വേളകളെക്കാള്‍ താരതമ്യേന ചൂട് കൂടുതലായിരിക്കും. സഞ്ചാരികള്‍ കൃത്യമായും പ്രഭാത-സായന്തനവേളകളില്‍ ചെന്നിറങ്ങത്തക്ക വിധമാണ് അപ്പോളോ യാത്രകള്‍ സംവിധാനം ചെയ്തിരുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. എങ്കിലും പ്രത്യേക ബൂട്ടുകളില്ലാതെ പകല്‍ സമയത്ത് ചന്ദ്രനില്‍ ചവിട്ടി നില്ക്കാന് പ്രയാസമായിരിക്കും. പക്ഷെ ഉപരിതലത്തിന്റെ അതേ ചൂട് മുകളിലോട്ട് ആസ്ട്രോനോട്ടുകള്‍ക്ക് താങ്ങേണ്ടി വന്നിട്ടുണ്ടാവില്ല. സ്പേസ് സ്യൂട്ടിന് പുറത്ത് ലേപനം ചെയ്തിരുന്ന അലൂമിനിയം കവചം സൂര്യനില്‍ നിന്ന് നേരിട്ട് പതിക്കുന്ന പ്രകാശത്തിന്റെ പകുതിയും പ്രതിഫലിപ്പിച്ച് പുറത്തുവിടാന്‍ ശേഷിയുള്ളതായിരുന്നു. മാത്രമല്ല ഉപരിതലോഷ്മാവ് മുകളിലേക്ക് ബാധിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ലല്ലോ. ഭൂമിയില്‍ തന്നെ ഉപരിതലത്തില്‍ നിന്ന് മുകളിലോട്ട് പോകുന്തോറും ഊഷ്മാവ് കുറയുന്നതോര്‍ക്കുക. നല്ല സൂര്യപ്രകാശമുള്ളപ്പോഴും അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മണ്ഡലങ്ങളില്‍ ഊഷ്മാവ് പൂജ്യത്തിലും താഴെയാണല്ലോ. ആ നിലയ്ക്ക് ചന്ദ്രനില്‍ നില്ക്കുന്ന ഒരാളുടെ പാദവും ശിരസ്സും തമ്മില്‍ ഊഷ്മാവിന്റെ കാര്യത്തില്‍ അന്തരമുണ്ടാകും. ഇതേ വ്യത്യാസം സൂര്യനഭിമുഖമായും പ്രതിമുഖമായും നില്ക്കുന്ന ശരീരഭാഗങ്ങള്‍ക്കിടയിലുമുണ്ടാകും. ചന്ദ്രനില്‍ നിങ്ങള്‍ കൈപ്പത്തി ഉയര്‍ത്തി സൂര്യനെ മറയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈയ്യുടെ പുറം ചൂടായി കൊണ്ടിരിക്കുന്നതനുസരിച്ച് ഉള്‍വശം തണുത്തുകൊണ്ടിരിക്കും! പറഞ്ഞു വരുന്നതിതാണ്-സഞ്ചാരികളുടെ കയ്യിലും നെഞ്ചത്തും നിലകൊള്ളുന്ന ക്യാമറയ്ക്ക ചന്ദ്രനിലെ ഉപരിതല താപനിലയിലും കുറഞ്ഞ ഊഷ്മാവേ നേരിടേണ്ടിവരുകയുള്ളു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">ഹാസല്‍ബാള്‍ഡ് ക്യാമറയുടെ പുറംചട്ടയിലാകമാനം പ്രകാശം പ്രതിഫലിപ്പിക്കുന്ന അലുമിനിയം മിശ്രിതം (a shiny polished metal finish)പൂശിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഒരു മുന്‍കരുതലെന്ന നിലയില്‍ ക്യാമറയുടെ പുറംകവചത്തിനുള്ളിലും താപം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള പ്ളേറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് ഹാസല്‍ബാള്‍ഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് എത്ര സമയം ഫിലിം അതിതാപകാലവസ്ഥയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നുവെന്നതാണ്. ക്യാമറയുടെ മുകളില്‍ പതിക്കുന്ന പ്രകാശത്തില്‍ നല്ലൊരു ശതമാനം പ്രതിഫലനം ചെയ്ത് പുറത്തുപോകും. ബാക്കിയുള്ള താപം ഫിലിമിനെ ബാധിക്കണമെങ്കില്‍ ക്യാമറയിലൂടെ താപവിനിമയം നടന്ന് ഫിലിം ഇരിക്കുന്ന സ്ഥാനത്തെ ചൂടുപിടിപ്പിക്കണം. എങ്കില്‍ മാത്രമേ ഫിലിമുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ക്യാമറാഭാഗം(the camera body) വഴി ഫിലിമിന് ചൂടേല്‍ക്കുകയുള്ളു. 65 ഡിഗ്രി സെല്‍ഷ്യസില്‍ തങ്ങളുടെ ഫിലിം ഉരുകുമെന്നാണ് കോഡാക്ക് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മേല്‍ വിശദീകരിച്ചതില്‍ നിന്നും ഫിലിമില്‍ അത്രയും ഉയര്‍ന്ന താപമേല്‍ക്കാനുള്ള സാധ്യത തീരെയില്ലെന്ന് കാണാം. പ്രഭാത-സായന്തന നേരങ്ങളില്‍ പകല്‍താപനില കുറവാണ്. സുരക്ഷാ കവചമുള്ളതിനാല്‍ ഫിലിമില്‍ നേരിട്ട് സൂര്യപ്രകാശം വീഴുന്നുമില്ല. അന്തരീക്ഷമില്ലാത്തതിനാല്‍ മറ്റുരീതിയിലുള്ള താപവിനിമയങ്ങളൊന്നും ചന്ദ്രനില്‍ നടക്കുന്നില്ല. വളരെ പെട്ടെന്ന് ക്ളിക്ക് ചെയ്യുകയും പെട്ടെന്നടയ്ക്കുകയും ചെയ്താല്‍ ഫിലിം ചൂടാകാനുള്ള സാധ്യത വീണ്ടും കുറയുകയാണ്. ശരിക്കും അങ്ങനെ തന്നെയാണല്ലോ നാം ഫോട്ടാ എടുക്കുന്നത്. പക്ഷെ ഫിലിം കൂടുതല്‍ സമയം തുറന്നുവെച്ചിരുന്നാല്‍ ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ഫിലിമിന് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ഫിലിമിന്റെ തുറന്നുവെക്കല്‍ സമയം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ചാന്ദ്രയാത്രികര്‍ക്ക് നല്‍കിയിരുന്നു. അതാകട്ടെ, പരോക്ഷമായി, ചാന്ദ്രാകാശത്തിലെ നക്ഷത്രങ്ങളെ ഷൂട്ട് ചെയ്തെടുത്തില്ലെന്ന പരാതിക്കും കാരണമായി. ഫിലിം കുടുതല്‍ സമയം തുറന്നുവെച്ചിരുന്നുവെങ്കില്‍ ഫിലിമിന് കേടുപാടു സംഭവിച്ച് ഷൂട്ടിംഗ് തന്നെ മുടങ്ങുമായിരുന്നു. നന്നായി എക്സ്പോസ് ചെയ്യാത്തതനാല്‍ നക്ഷത്രങ്ങളെ കിട്ടിയതുമില്ല! നോക്കണേ, സാഹചര്യങ്ങളുടെ ഓരോരോ സമ്മര്‍ദ്ദങ്ങള്‍!!<br />
(തുടരും)</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com10tag:blogger.com,1999:blog-4646431131006072740.post-69745201732409341432011-09-03T11:11:00.000-07:002011-09-03T20:06:50.749-07:00പടയില്‍ തോറ്റതും പന്തയത്തില്‍ ജയിച്ചതും<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOeVl5Iv2vu9MmFL_O_2OUUN7FOZKw_8sOeoLvMz6lUvnauEJTcdsF3wsuhbuR_-rm9mit90-BCUlgEXSqnifc4kZw6Nb9Gl5QNKfDonApkHu-Gu8jBntI8Uz79vGIM0axcOTZbsxknwE/s1600/war_history_p1.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="152" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOeVl5Iv2vu9MmFL_O_2OUUN7FOZKw_8sOeoLvMz6lUvnauEJTcdsF3wsuhbuR_-rm9mit90-BCUlgEXSqnifc4kZw6Nb9Gl5QNKfDonApkHu-Gu8jBntI8Uz79vGIM0axcOTZbsxknwE/s200/war_history_p1.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The award winner picture (from <br />
Vietnam war site)</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അമേരിക്ക ചന്ദ്രനില്‍ പൊ</span>യെ<span class="Apple-style-span" style="font-family: Meera; font-size: medium;">ന്ന് കെട്ടുകഥയുണ്ടാക്കിയത് വിയറ്റ്നാം യുദ്ധത്തിലെ പരാജയം മറച്ചുവെക്കാനായിരുന്നുവോ?! ചന്ദ്രനെ കീഴടക്കിയ ശേഷവും അമേരിക്ക വിയറ്റ്നാമില്‍ തോറ്റെന്ന് ചരിത്രം. വടക്കന്‍ </span>വിയറ്റ്നാമിനും <span class="Apple-style-span" style="font-family: Meera; font-size: medium;">തെക്കന്‍ വിയറ്റ്നാമിനും ഇടയില്‍ നടന്ന 1950 മുതല്‍ 1975 വരെ നീണ്ട അനുസ്യൂതമായ ആഭ്യന്തരയുദ്ധത്തെയാണ് നാം 'വിയറ്റ്നാം യുദ്ധ'മെന്ന് വിളിക്കുന്നത്. കമ്പോഡിയ, ലോവോസ് പോലുള്ള രാജ്യങ്ങളും അതില്‍ ഭാഗഭാക്കുകളായിരുന്നു. വിദേശശക്തികളുടെ സാന്നിധ്യമാണ് ഈ ആഭ്യന്തരയുദ്ധത്തിന് ആഗോളമാനം നല്‍കിയത്. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">വടക്കന്‍ വിയറ്റ്നാമിന്റെ സ്പോണ്സര് സോവിയറ്റ് യൂണിയനായിരുന്നു. തെക്കന്‍ വിയ്റ്റനാമിന് പിന്തുണ നല്കിയതാകട്ടെ അമേരിക്കയും ഓസ്ട്രിലിയ</span>യും <span class="Apple-style-span" style="font-family: Meera; font-size: medium;">ഫിലപ്പൈന്‍സും മറ്റും. അതായത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള നിഴല്യുദ്ധമായിരുന്നു വിയറ്റ്നാം യുദ്ധം. ഇരുകൂട്ടരും പ്രത്യക്ഷമായും പരോക്ഷമായും സൈനികര്‍, ആയുധങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ വിയറ്റ്നാമില്‍ വിന്യസിച്ചു. തങ്ങളുടെ കൂട്ടാളികള്‍ക്ക് സൈനികപരീശീലനം നല്കി. അവസാനം സോവിയറ്റ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വടക്കന്‍ വിയറ്റ്നാം വിജയം വരിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. പരമാവധി പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും 1973 ആയപ്പോഴേക്കും അമേരിക്കയ്ക്ക് അവിടെനിന്നും പൂര്‍ണ്ണമായും പിന്മാറേണ്ടി വന്നു. അതിനുശേഷവും ഇടപെടണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. യുദ്ധവിരാമസന്ധി പാലിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും രംഗത്തെത്തുമെന്നൊക്കെ പ്രസിഡന്റ് നിക്സണ് </span>ഭീ<span class="Apple-style-span" style="font-family: Meera; font-size: medium;">ഷണിപ്പെടുത്തിയിരുന്നതാണ്. പക്ഷെ അമേരിക്കയുടെ പ്രതീക്ഷയനുസരിച്ച് ഒന്നും നടന്നില്ല. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8V4SqMRZsLa-f6aqptPUjYdRGReN37gws00p33rOBgStqXjF5RLYdWWps4t2fCwC9Fwit64O1zoc5udAjvlWZktppXQDQvqIjlwc1axy3pqyQYGzbOUjugACA1yKHwaKipD7LwMQmOjA/s1600/vietnamwar.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="143" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8V4SqMRZsLa-f6aqptPUjYdRGReN37gws00p33rOBgStqXjF5RLYdWWps4t2fCwC9Fwit64O1zoc5udAjvlWZktppXQDQvqIjlwc1axy3pqyQYGzbOUjugACA1yKHwaKipD7LwMQmOjA/s200/vietnamwar.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">American choppers in vietnam</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അമേരിക്കയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസത്തിനും സോവിയറ്റ് യൂണിയനുമെതിരായ യുദ്ധമായിരുന്നു വിയറ്റ്നാമില്‍ നടന്നത്. ജയിക്കാമായിരുന്ന ഒരു യുദ്ധത്തില്‍നിന്ന് അണുബോംബ് കയ്യിലുണ്ടായിരുന്ന അമേരിക്ക പിന്മാറിയത് വിയറ്റ്നാമികളുടെ പോരാട്ടവീര്യവും ഒളിപ്പോര് തന്ത്രവും </span>കൊണ്ടു മാത്രമാണെന്ന് പറയുമ്പോള്‍ അവിടെ കാര്യങ്ങള്‍ വല്ലാതെ ലഘൂകരിക്കപ്പെടുകയാണ്.<span class="Apple-style-span" style="font-family: Meera; font-size: medium;"> യു.എസ് സൈനികരുടെ ശവം തിരികെവരുമ്പോഴുണ്ടായ പ്രതിഷേധവും യുദ്ധവിരുദ്ധറാലികളുമൊക്കെ അമേരിക്കയില്‍ അരങ്ങേറിയിട്ടുണ്ട്. തീര്‍ച്ചയായും അതൊക്കെ പിന്മാറ്റത്തില് അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാകാം. പക്ഷെ, ആലോചിക്കുക, പൂച്ച എത്ര മിടുക്കനായാലും പുലിയുടെ മുന്നില്‍ രക്ഷയില്ല. സോവിയറ്റ് യൂണിയനായിരുന്നു വിയറ്റ് നാം ജനതയുടെ പിന്നില്‍ മറഞ്ഞുനിന്ന് 'റാവുത്തര്‍'(വിയറ്റ്നാം കോളനിയിലെ 'റാവുത്തര്‍' എന്ന കഥാപാത്രത്തെ ഓര്‍ക്കുക. റാവുത്തരെ കണ്ടാണ് ഓട്ടോക്കൂലിക്ക് തര്‍ക്കിച്ച് നിന്ന ഡ്രൈവര്‍ കൂലിയും കളഞ്ഞ് ജീവനും കൊണ്ടോടുന്നത്).</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">വിയറ്റ്നാം യുദ്ധം മുറുകുന്നത് 1965-70 കാലഘട്ടത്തിലാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഉഗ്രശപഥം കെന്നഡി പ്രഖ്യാപിച്ചത് 1961 ലും. അന്നും വിയറ്റ്നാമില്‍ സംഘര്‍ഷം രൂക്ഷമാണ്;അതിന് ദശകങ്ങള്‍ക്കു മുമ്പും ശേഷവും അവിടെ പോരാട്ടമുണ്ട്. തീര്‍ച്ചയായും കെന്നഡിക്കും വിയറ്റ്നാം തലവേദനയായിരുന്നു. പക്ഷെ വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് മനുഷ്യന് ഒരു ദശകത്തിനുള്ളില്‍ ചന്ദ്രനിലിറക്കുമെന്ന് കെന്നഡി പ്രസ്താവിച്ചതെന്ന് ആരും വാദിക്കില്ലല്ലോ. കാര്യങ്ങള്‍ നേരാംവണ്ണം പോയിരുന്നെങ്കില്‍ </span>ഒരുപക്ഷെ <span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-7 ന് മുമ്പേ മനുഷ്യന് ചന്ദ്രനിലിറങ്ങുമായിരുന്നു. അപ്പോളോ ദൗത്യത്തിലെ ആദ്യവാഹനമായ അപ്പോളോ-1 വിക്ഷേപിക്കുന്നത് 1967 ലാണ്. അന്ന് വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക തോറ്റിട്ടില്ല. അപ്പോളോ-1 ലെ മൂന്ന് സഞ്ചാരികളും പരീക്ഷണഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടത് കനത്ത തിരിച്ചടിയായിരുന്നു. ആദ്യമായി </span>മനുഷ്യന് <span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രനിലിറങ്ങുന്നത് 1969 ജൂലൈ 20ന്; അവസാനമിറങ്ങിയത് 1972 ലും. അന്നും വിയറ്റ്നാമില്‍ അമേരിക്ക യുദ്ധം തുടരുകയാണ്. 1973 ലാണ് പൂര്‍ണ്ണമായ പിന്മാറ്റം. ചുരുക്കിപറഞ്ഞാല്‍ അമേരിക്കയുടെ </span>ചാന്ദ്രദൗത്യവും <span class="Apple-style-span" style="font-family: Meera; font-size: medium;"> വിയറ്റ്നാം യുദ്ധവും </span>സന്ദര്‍ഭവശാല്‍ <span class="Apple-style-span" style="font-family: Meera; font-size: medium;">സമകാലികമായിരുന്നു എന്നല്ലാതെ അവയെ പരസ്പരം ബന്ധിക്കുന്ന കാര്യങ്ങള്‍ കുറവാണ്. ഒരുപക്ഷെ വിയറ്റ്നാം യുദ്ധത്തിലെ തിരിച്ചടികള്‍ സോവിയറ്റ് യൂണിയനെ തറപറ്റിക്കാനുള്ള ആസക്തി അമേരിക്കന്‍ ഭരണകൂടത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കാം.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ചാന്ദ്രവിജയങ്ങള് വിയറ്റ്നാമിലെ തിരിച്ചടികള്‍ മറക്കാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുമുണ്ടാവാം. പക്ഷെ അതൊരു യാദൃശ്ചികനേട്ടമായി കണ്ടാല്‍ മതി. അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ആശ്വാസകരമായിരുന്നുവത്. ക്യൂബന്‍ മിസൈല്‍ സംഘര്‍ഷത്തിന്റെ കാലത്താണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള പദ്ധതിക്ക് അമേരിക്ക രൂപം കൊടുക്കുന്നത്. ക്യൂബന്‍ വിഷയത്തില്‍ പിന്നോ</span>ട്ടടി<span class="Apple-style-span" style="font-family: Meera; font-size: medium;">ച്ചത് സോവിയറ്റ് യൂണിയനാണ്. രാഷ്ട്രീയ സംഭവവികാസങ്ങളിലെ നേട്ടവും കോട്ടവുമൊക്കെ അതിന്റെ വഴിക്കുപോകും. അപ്പോളോ-11 ഒരു ദുരന്തമായി മാറിയിരുന്നെങ്കില്‍ ഒരു പക്ഷെ വിയറ്റ്നാം യുദ്ധം കഴിഞ്ഞാലും അമേരിക്ക ചന്ദ്രനിലെത്തില്ലായിരുന്നു. അമേരിക്ക അന്നുവരെ ഒരു യുദ്ധത്തിലും തോറ്റിട്ടില്ല. പിന്നെ വിയറ്റ്നാമില്‍ തോല്‍ക്കുമെന്ന് കരുതി അവരെന്തിന് ലോകത്തെ മൊത്തം കബളിപ്പിക്കുക എന്ന അതിസാഹസത്തിന് മുതിരണം? അതിലും ഭേദം വടക്കന്‍ വിയറ്റ്നാമില്‍ അണുബോംബിടുകയായിരുന്നു!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
വിയറ്റ്നാം യുദ്ധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തുടരെ തുടരെ ചാന്ദ്രയാത്ര നടത്തിയതെന്ന് വെറുതെ വാദിക്കാം. പക്ഷെ ചാന്ദ്രയാത്ര അങ്ങനെ 'ആഗ്രഹിക്കുമ്പോള്‍' ചെയ്യാവുന്ന ഒന്നാണോ?!. ഇതിലെ ഓരോ ദൗത്യവും </span>വര്‍ഷങ്ങള്‍ക്ക് <span class="Apple-style-span" style="font-family: Meera; font-size: medium;">മുമ്പ് ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാത്രികര്‍ക്ക് വിജയകരമായ പരിശീലനം നല്‍കണം. ആയിരക്കണക്കിന് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ടതുണ്ട്. സ്പേസ് ഷട്ടില്‍ പോലെയല്ല, ഇവിടെ ഓരോ പ്രാവശ്യവും റോക്കറ്റ് പൂര്‍ണ്ണമായും കത്തിയെരിയുകയാണ്. </span>കമാന്‍ഡ് മോഡ്യൂള്‍ ഒഴികെ <span class="Apple-style-span" style="font-family: Meera; font-size: medium;">ചന്ദ്രനിലേക്ക് കൊണ്ടുപാകുന്നതൊന്നും തിരികെ കൊണ്ടുവരുന്നുമില്ല. അതായത് ഓരോ ദൗത്യത്തിനും എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">വിയറ്റ്നാം യുദ്ധപരാജയത്തിന്റെ ക്ഷീണം മാറ്റാനായിരുന്നുവെങ്കില് അപ്പോളോ-18 ല്‍ നിന്ന് അമേരിക്ക പിന്മാറിയതെന്തിന്? യുദ്ധക്ഷീണം ഏറ്റവും രൂക്ഷമായിരുന്ന കാലമാണതെന്ന് ഓര്‍ക്കണം. വാസ്തവത്തില്‍ യുദ്ധപരാജയം അപ്പോളോ വിജയത്തിന്റെ തിളക്കം നശിപ്പിക്കുകയാണ് ചെയ്തത്. ചാന്ദ്രയാത്ര അമേരിക്കന്‍ സമൂഹത്തിന് മടുക്കാന്‍ കാരണമായതില്‍ ഒരു ഘടകം യുദ്ധപരാജയമായിരുന്നു. വിയറ്റ്നാം തിരിഞ്ഞുകുത്തിയിരുന്നില്ലെങ്കില് ഏതാനും ചാന്ദ്രദൗത്യങ്ങള്‍ കൂടി നടത്തുമായിരുന്നു എന്നു കരുതുന്നവര്‍ ഏറെയാണ്. എന്തായാലും ഹോക്സു വാദമനുസരിച്ച് സോവിയറ്റ് യൂണിയന് എന്തുകൊണ്ടാണ് ചന്ദ്രനില്‍ പോകാഞ്ഞതെന്ന് നമുക്ക് നിസ്സാരമായി മനസ്സിലാക്കാനാവും. എന്തെന്നല്ലേ? വിയറ്റ്നാം യുദ്ധത്തില്‍ ജയിച്ചതിന്റെ ലഹരിമൂലം!!<br />
<br />
തട്ടിപ്പ് ഒരിക്കല്‍ വിജയിച്ചതുകൊണ്ട് ആവര്‍ത്തിച്ചു എന്നും പറയുന്നത് തന്നെ യുക്തിഹീനമാണ്. ഒരിടത്ത് കയറി ഒരേ രീതിയില്‍ രണ്ടുപ്രാവശ്യം മോഷ്ടിക്കാന്‍ സധാരണ കളള്ളന്മാര് പോലും മടിക്കുമെന്നോര്ക്കുക. തട്ടിപ്പായിരുന്നുവെങ്കില്‍ ഒരിക്കല്‍ കൊണ്ട് അവസാനിപ്പിക്കന്നതാണ് എന്തുകൊണ്ടും ബുദ്ധി. 'അസാമാന്യബുദ്ധി' ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുമെന്ന ചൊല്ല് അക്ഷരംപ്രതി ശരിവെക്കന്നതാണ് </span>ചാന്ദ്രയാത്ര സംബന്ധിച്ച തട്ടിപ്പുവാദം.<span class="Apple-style-span" style="font-family: Meera; font-size: medium;"> ചന്ദ്രയാത്രയില്‍ തുടരെ വിജയിച്ചതുകൊണ്ടല്ലേ അവര്‍ക്ക് ഇതൊക്കെ പറയാനായത്? മറിച്ച് അപ്പോളോ 12,14,15 എന്നിവ പരാജയപ്പെട്ടിരുന്നുവെങ്കിലോ? അതുണ്ടാക്കുമായിരുന്ന പ്രഹരം ആദ്യവിജയലഹരി പൂര്‍ണ്ണമായും നശിപ്പിക്കുമായിരുന്നു. സന്ദര്‍ഭവശാല്‍ ചന്ദ്രനും വിയറ്റ്നാമും സമകാലികമായി കടന്നുവന്നു. അതിനപ്പുറം യാതൊന്നും ഈ സംഭവങ്ങള്ക്കിടയിലില്ല. ചാന്ദ്രവിജയം വിയറ്റ്നാമില്‍ വിജയം കൊണ്ടുവന്നില്ല. വിയറ്റ്നാമില്‍ ജയിച്ച സോവിയറ്റ് യൂണിയന് ചന്ദ്രനില്‍ ജയിക്കാനുമായില്ല. രണ്ടിടത്തും ഹോം വര്‍ക്ക് നന്നായി ചെയ്തവര്‍ നേട്ടം കൊയ്തു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യത്തിനും വിയറ്റ്നാം യുദ്ധവുമായി നേരിട്ട് ബന്ധമില്ല. ഇന്ന് നാം കാണുന്ന ഇന്ത്യയുടേയും ചൈനയുടേയും ദൗത്യങ്ങള്‍ക്കോ അത്തരം പശ്ചാത്തലമില്ല. രണ്ടും ഒരു കാലത്ത് സംഭവിച്ചുവെന്നതുകൊണ്ടു മാത്രം അവ പരസ്പരം ബന്ധിപ്പിക്കുന്നത് ബാലിശമാണ്. ''കാറ്റടിച്ചാല്‍ കറണ്ടുപോകും, കറണ്ടടിച്ചാല്‍ കാറ്റുപോകുമെന്ന കെ.എസ്.ഇ.ബി-യുടെ ഒന്നാം വൈദ്യുതിവിതരണനിയമം പരിഗണിക്കുക. കാറ്റടിച്ചതുകൊണ്ടാണ് കറണ്ടുപോയത് എന്നത് നമ്മുടെ ക്ഷിപ്രബുദ്ധിയില് തോന്നുന്ന കാര്യമാണ്. കാറ്റടിച്ചാല്‍ വൈദ്യുതിബന്ധം തകരാറിലാകാം. പക്ഷെ എപ്പോഴുമങ്ങനെ ആയിക്കൊള്ളണമെന്നില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത അറ്റകുറ്റപണികള്‍ക്കായി വൈദ്യുതിബന്ധം വിച്ഛേദിക്കാം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ചാന്ദ്രദൗത്യം വിയറ്റ്നാം യുദ്ധക്കാലത്തുകൂടി കടന്നുപോയെന്നത് യാഥാര്‍ത്ഥ്യമാണ്; അതുമാത്രമാണ് യാഥാര്‍ത്ഥ്യം.<br />
<br />
'തട്ടിപ്പ് രഹസ്യം' പുറത്തറിയാതിരിക്കാനായി നാസ സംശയമുയര്ത്തിയവരെയൊക്കെ കൊന്നുതള്ളിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് നാലുലക്ഷം പേര് പങ്കെടുത്ത ഒരു മഹാസംരംഭത്തിലെ എത്രപേരെ കൊന്നാല്‍ പ്രശ്നം പരിഹരിക്കാം!? തലപ്പത്തുള്ള ഏതാനും ചിലര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് ശരിയായ അറിവുണ്ടായിരുന്നുള്ളുവത്രെ. അപ്പോള്‍ ഏതാനും പേരെ കൊന്നാല്‍ മതിയാകും. പക്ഷെ സ്വഭാവികമരണമൊഴികെ, തലപ്പത്തുള്ളവര്ക്കൊന്നും ഇന്നുവരെ ജീവന് നഷ്ടപ്പെട്ടിട്ടില്ല. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഒരാളും ഇന്നേ വരെ കുറ്റസമ്മതം നടത്തിയിട്ടില്ല, ആരും മരണവേളയില്‍ കുമ്പസരിച്ചിട്ടുമില്ല. ലോകാത്ഭുതമല്ലേ ഇത്!!!<br />
<br />
ചാന്ദ്രയാത്രാ തട്ടിപ്പ് മറച്ചുവെക്കാനായി നാസ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രധാന 'കൊലപാതക'ങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.<br />
<br />
1964 ഒക്ടോബറില്‍ തിയോഡര്‍ ഫ്രീമാന്‍ (Theodore Freeman)പക്ഷിയുമായി കൂട്ടിയിടിച്ചപ്പോള്‍ T-38 ല്‍ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എയര്‍ഫോഴ്സ് ഇപ്പോഴും ഉപയോഗിക്കുന്ന രണ്ടു എന്‍ജിനുള്ള സോപ്പര്‍സോണിക് ജെറ്റ്വിമാനമാണ് T-38(The Northrop T-38 Talon). വിമാനത്തിന് നേരെ പക്ഷിയെ പറഞ്ഞുവിട്ടത് നാസയാണെന്ന് സമാധാനിക്കാം. ശ്രദ്ധിക്കുക, 1964 ഒക്ടോബര്‍ വരെ 'അപ്പോളോ തട്ടിപ്പ്' രഹസ്യമാക്കി വെക്കാന്‍ നാസയ്ക്ക് ആരേയും കൊല്ലേണ്ടി വന്നിട്ടില്ല!</span>അല്ലെങ്കില്‍ അതിന് മുമ്പുള്ള കണക്കുകള്‍ ഹോക്സുകാര് പരിഗണിക്കുന്നില്ല!<span class="Apple-style-span" style="font-family: Meera; font-size: medium;"> 1966 ല്‍ എലിയറ്റ് സീയും ചാര്‍ലി ബാസറ്റും (Elliot See and Charlie Bassett ) T-38 ല്‍ തന്നെ ഉണ്ടായ മറ്റൊരു അപകടത്തില്‍ മരണമടഞ്ഞു. മോശം കാലാവസ്ഥയായിരുന്നു ഇക്കുറി വില്ലന്‍. അതും നാസ സൃഷ്ടിച്ചാതാണെന്ന് കരുതാം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir_2aVGy4AymmJ6SB8ZNr0LQ9soPwBmYUitElv5cJK01C5kagFT4XAQ5jsO03bm-gQOi-c1RK2Ue05IvRKMG6omEitlSSFhyphenhyphenZaE2ha0p6IbMrjpNTawSC9o9WED_mUOROKsA3_qQ7CF7c/s1600/Apollo1-Crew_l.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="162" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir_2aVGy4AymmJ6SB8ZNr0LQ9soPwBmYUitElv5cJK01C5kagFT4XAQ5jsO03bm-gQOi-c1RK2Ue05IvRKMG6omEitlSSFhyphenhyphenZaE2ha0p6IbMrjpNTawSC9o9WED_mUOROKsA3_qQ7CF7c/s200/Apollo1-Crew_l.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The Hapless Apollo-1 Crew</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ ദൗത്യങ്ങളില്‍ ഒന്നാമത്തെ വാഹനമായ അപ്പോളോ-1 ലെ മൂന്ന് യാത്രക്കാരും 1967 ജനുവരി 27 വിക്ഷേപണത്തിന് മുമ്പ് കമാന്‍ഡ് മോഡ്യൂളില്‍ നടത്തിയ സിമുലേഷന്‍ പരീക്ഷണത്തിനിടിയില് ഉണ്ടായ അഗ്നിബാധയില്‍ ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഒപ്പം കമാന്‍ഡ് മോഡ്യൂളും നാമാവിശേഷമായി. ഗ്രീസം, എഡ് വൈറ്റ്, റോജര്‍ ബി.ചഫെ (Virgil Grissom, Edward White, Roger B. Chaffee) എന്നിവരായിരുന്നു ഹതഭാഗ്യരായ ആ സഞ്ചാരികള്‍. 1967 ഫെബ്രുവരി 21 നാണ് അപ്പോളോ-1 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതുമൂലം മനുഷ്യസഞ്ചാരികളുമായുള്ള അപ്പോളോ സംരംഭം 20 മാസം തടസ്സപ്പെട്ടു. അമ്പരന്നുപോയ നാസ സ്ഫോടനത്തിന്റെ കാരണമന്വേഷിക്കാനായി ഒരു അന്വേഷണ കമ്മീഷനെ (Apollo 204 Accident Review Board)ചുമതലപ്പെടുത്തുകയുണ്ടായി. അഗ്നിബാധയുടെ കാരണം പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ലെങ്കിലും തുടര്‍ സംരംഭങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കമാന്‍ഡ് മോഡ്യൂളിന്റെ രൂപഘടന സംബന്ധിച്ച് നിരവധി നിര്‍ണ്ണായകവിവരങ്ങള്‍ ശേഖരിക്കാന്‍ കമ്മിഷനായി(Ref-http://en.wikipedia.org/wiki/Apollo_1)<br />
<br />
അപ്പോളോ-1 ലെ യാത്രക്കാര്‍ക്ക് പകരക്കാരായി നിശ്ചയിക്കപ്പെട്ട ബദല്‍സംഘം പിന്നീട് അതേ സാറ്റേണ്‍ V റോക്കറ്റിന്റെ സഹായത്തോടെ അപ്പോളോ-7 ല്‍ ബഹിരാകാശയാത്ര നടത്തുകയുണ്ടായി. 11 ദിവസം ഭൂമിയെ പ്രദക്ഷണം ചെയ്ത് ചാന്ദ്രയാത്രയ്ക്കാവശ്യമായ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി. ഫലത്തില്‍ അപ്പോളോ -7 ആയിരുന്ന ആദ്യത്തെ മനുഷ്യര്‍ ഉള്‍പ്പെട്ട അപ്പോളോദൗത്യം. ആദ്യമായി സ്പേസില്‍ നിന്ന് ടെലിവിഷന്‍ സംപ്രേഷണം ചെയ്തതും ഈ ദൗത്യത്തിലൂടെയാണ്. ഏതാണ്ട് രണ്ടുമാസത്തിന് ശേഷം അപ്പോളോ-8 ല്‍ മനുഷ്യന് ആദ്യമായി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രഭ്രമണപഥത്തിലെത്തി വലം വെച്ചു. ചുരുക്കത്തില്‍ അപ്പോളോ-1 ലെ അപകടം നാസയ്ക്ക് നേരിട്ട സാങ്കേതികമായ തിരിച്ചടി മാത്രമാണ്. അപ്പോളോ-1 ല്‍ സംഭവിച്ച പിഴവുകള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെട്ടില്ല. </span>വേണ്ടത്ര<span class="Apple-style-span" style="font-family: Meera; font-size: medium;"> കരുതലും സൂക്ഷ്മതയു</span>മു<span class="Apple-style-span" style="font-family: Meera; font-size: medium;">ണ്ടായിരുന്നെങ്കില് ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവതെന്ന് ഇന്ന് നമുക്ക് പറയാം. കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്തി കമാന്‍ഡ് മോഡ്യൂളും നശിപ്പിച്ചേ ആളെ കൊല്ലാനാകൂ എന്ന് നാസ തീരുമാനിച്ചെങ്കില്‍ അവരെ കുറിച്ച് കൂടുതലൊന്നും എഴുതാനില്ല. അപ്പോളോ-1 ലെ അഗ്നിബാധ പടര്‍ന്ന് റോക്കറ്റി</span>നും<span class="Apple-style-span" style="font-family: Meera; font-size: medium;"> ഗ്രൗണ്ട് സ്റ്റേഷനും തീ പിടിച്ചിരുന്നുവെങ്കില്‍ ഈ 'ഗൂഡാലോചന' നടത്തിയവരും ഭസ്മമാകുമായിരുന്നുവെന്ന് കാണാന്‍ സാമാന്യബുദ്ധി മതി. 'തീയില്‍ച്ചാടി തീ കെടുത്താന്‍' നാസ തുനിയുമോ? ഈ ശ്രമത്തിലൂടെ 20 മാസം വരുന്ന തിരിച്ചടി ഏറ്റുവാങ്ങാനും പിന്നീട് കമ്മീഷനം വെച്ച് കാരണമന്വേഷിച്ച് ആ റിപ്പോര്‍ട്ടിന് പ്രകാരം വേണ്ടത്ര ഭേദഗതികള്‍ വരുത്താനും സ്വയം വിമര്‍ശനം നടത്താനും നാസ തയ്യാറായെങ്കില്‍ ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ പണവും സമയവും സാങ്കേതിക മികവും ഉപയോഗിച്ച് നടത്തിയ പമ്പര വിഡ്ഢിത്തരമായിരുന്നു ആ കൊലപാതകമെന്ന് പറയേണ്ടിവരും. ശരിക്കും എലിയെ പേടിച്ച് ഇല്ലം ചുട്ട വിഡ്ഢികള്‍!!!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
എഡ്വാര്‍ഡ് ഗിവന്‍സ് (Edward Givens)1967 ല്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം. അക്കാലയളവില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ ക്ളിഫ്ട്ടണ് വില്യംസ് ടി-38 സോപ്പര്‍സോണിക് പരിശീലനത്തില്‍ കൊല്ലപ്പെട്ടു. ടി-38 അപകടങ്ങളിലെല്ലാം അതിന്റെ പൈലറ്റുമാര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. 1967 ല്‍ കൊല്ലപ്പെട്ട മൈക്കല്‍ ആഡംസാണ് (Michael Adams ആണ്) X-15 എന്ന വിമാനത്തിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഏക പൈലറ്റ്. അദ്ദേഹം നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്നില്ല(Astronaut) മറിച്ച് കേവലം ഒരു ടെസ്റ്റ് പൈലറ്റ് മാത്രമായിരുന്നു. 1967 ല്‍ F-104 ല്‍ കൊല്ലപ്പെട്ട റോബര്‍ട്ട് ഹെന്റി ലോറന്‍സ് ജൂനിയര്‍ (Robert Henry Lawrence, Jr.) അമേരിക്കന്‍ എയര്‍ഫോഴ്സ് പൈലറ്റായിരുന്നു.<br />
<br />
1967 ല്‍ തീവണ്ടിയുമായി മോട്ടോര്‍ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട റൊണാള്‍ഡ് ബാരന് (Thomas Ronald Baron) നാസ ജീവനക്കാരനായിരുന്നു. ബാരനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു റെയില്‍വെ ക്രോസ്സില്‍ വെച്ച് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപ്പോളോ പ്രോഗ്രാമിന്റെ വിമര്‍ശകനായിരുന്നു ബാരണ്‍. അപ്പോളോ-1 ല്‍ സംഭവിച്ച അപകടത്തിന്റെ പേരില്‍ നാസയില്‍ ക്വാളിറ്റി കണ്ട്രോളര് ഇന്‍സ്പെക്റ്ററായിരുന്ന ബാരനെ പുറത്താക്കിയിരുന്നു. അന്നുമുതല്‍ അദ്ദേഹം അപ്പോളോ പ്രോഗ്രാമിന്റെ കടുത്ത വിമര്‍ശകനായി മാറുകയും നാസയ്ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. നാസയുടെ ശ്രദ്ധക്കുറവിന് തന്നെ ബലിയാടാക്കിയെന്നായിരുന്നു ബാരന്റെ പരാതി. ഇദ്ദേഹത്തിന്റെ മരണകാരണം അന്വേഷിക്കുകയും അപകടമരണമാണെന്ന് കൃത്യമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മരണങ്ങളൊക്കെ സ്വഭാവികമായ അപകടമരണങ്ങളാണെന്ന് മാത്രമല്ല നീല്‍ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് ഏതാണ്ട് കുറഞ്ഞത് 20 മാസം മുമ്പെങ്കിലും സംഭവിച്ചവയുമാണ്. ഇവയൊന്നും അപ്പോളോ-11 മുതലുള്ള ചാന്ദ്രയാത്രാരഹസ്യങ്ങള് ഒളിച്ചുവെക്കാനായി നാസ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദം </span>നിലനില്‍ക്കില്ല<span class="Apple-style-span" style="font-family: Meera; font-size: medium;">.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
2001 ലെ ഫോക്സ് ടെലിവിഷന്‍ അവതരിപ്പിച്ച മൂണ്‍ഹോക്സ് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞ ബ്രയന്‍ ഡി വെല്ച്ചിനെയാണ് (Brian D. Welch) തുറുപ്പുശീട്ടായി ചില ഉപജാപകരെങ്കിലും കാണുന്നത്. നാസയുടെ പബ്ളിക് അഫയേഴ്</span>സ്<span class="Apple-style-span" style="font-family: Meera; font-size: medium;"> ഓഫീസിലെ ഉദ്യാഗസ്ഥനായും മീഡിയ ഡയറക്ടറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് വെല്‍ച്ച്. ഹൃദായാഘാതം മൂലം മരിക്കുമ്പോള്‍ വെറും 42 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ 'കുറഞ്ഞപ്രായ'മാണ് വെല്‍ച്ചിന്റെ മരണം കൊലപാതകമാണെന്ന് വാദമുയര്‍ത്താന്‍ തട്ടിപ്പുവാദക്കാരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. മാനസികപീഡനത്തിലൂടെയോ അതല്ലെങ്കില്‍ തിരിച്ചറിയാനാവാത്ത </span>ഏതെങ്കിലും <span class="Apple-style-span" style="font-family: Meera; font-size: medium;">രാസപദാര്‍ത്ഥങ്ങള്‍ കുത്തിവെച്ചതിനാലോ ആയിരിക്കാം വെല്‍ച്ചിന് ഹൃദായാഘാതമുണ്ടായതെന്ന് ബഹുമാനപ്പെട്ട ഹോക്സര്‍മാര്‍ ഊഹിക്കുന്നു. ഊഹത്തെ സാധൂകരിക്കുന്ന തെളിവ് എന്തെങ്കിലും?! Excuse me.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
രസകരമായ കാര്യമിതൊന്നുമല്ല. ഫോക്സ് ടെലിവിഷന്‍ പരിപാടില്‍ വെല്‍ച്ച് പങ്കെടുത്തത് തട്ടിപ്പുവാദക്കാരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും നാസയെ ശക്തമായി ന്യായീകരിക്കാനുമാണ്! വെല്‍ച്ച് ഒരു ഹോക്സറല്ല മറിച്ച് ഒരു ഡിബങ്കര്(debunker) ആയിരുന്നു. അതിനും അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൃത്യമായ മറുപടിയുണ്ട്. എന്താണന്നല്ലേ? തട്ടിപ്പ് വാദത്തെ എതിര്‍ത്തുവെങ്കിലും വെല്‍ച്ച് പിന്നെയെങ്ങാനും നിലപാട് മാറ്റികൂടെന്നില്ലല്ലോ. ആ ആശങ്കയി</span>ല്‍ <span class="Apple-style-span" style="font-family: Meera; font-size: medium;"> നാസ അദ്ദേഹത്തെ അജ്ജാതമായ രീതിയില്‍ ഹൃദായാഘാതത്തിന് ഇരയാക്കുകയായിരുന്നു! നാസയെ പിന്തുണച്ച് എഴുതുകയും പറയുകയും ചെയ്യുന്ന ആരേയും ഭാവിയില്‍ നിലപാട് മാറ്റുമെന്ന് ആശങ്കപ്പെട്ട് വകവരുത്താന്‍ നാസ മടിക്കില്ലെന്നാണ് ഈ 'സംഭവം' നമ്മോട് പറയുന്നത്. വായിക്കുമ്പോള്‍ ഭയം തോന്നുന്നുണ്ടോ?</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
മേല്‍പ്പറഞ്ഞ ആസ്ട്രോനോട്ടുകളുടെ മരണങ്ങളെല്ലാം അവരവരുടെ ജോലിയുമായി നേരിട്ട് ബന്ധപ്പെട്ടുണ്ടായ അപകടങ്ങളായിരുന്നു. അതില്‍ തന്നെ മൈക്ക് ആഡംസിനും റോബര്‍ട്ട് ലോറന്‍സിനും അപ്പോളോ ദൗത്യമുള്പ്പെടുന്ന സിവിലിയന്‍ ബഹിരാകാശപ്രോഗാരാമുമായി (the civilian manned space program) യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും സൂചിപ്പിച്ചു. 2011 ലെ ഏറ്റവും പുതിയ വിവരമനുസരിച്ച് 1969-72 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ 12 അപ്പോളോ യാത്രക്കാരില്‍ ആംസ്ട്രോങും ബുസ് ഓള്ഡ്രിനുമടക്കം 9 പേരും ചന്ദ്രനില്‍ പോയ മറ്റു 12 പേരില്‍ മൈക്കല്‍ കൊളിന്സടക്കം 9 പേരും ഇന്നും </span>ജീവനോടുണ്ട്<span class="Apple-style-span" style="font-family: Meera; font-size: medium;">. അവര്‍ക്കാര്‍ക്കും നാസയെക്കുറിച്ച് പരാതിയില്ല. 1989 ല്‍ ഹൃദയാഘാതം മൂലം അന്തരിച്ച അപ്പോളോ-15 ലെ യാത്രക്കാരനായ ജയിംസ് ഇര്വിന്(James Irwin) 'തട്ടിപ്പ് 'പുറത്തുകൊണ്ടുവരാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന വാദമുഖവും ഉന്നയിക്കപ്പെടുന്നുണ്ട്. 'തയ്യാറെടുപ്പ്'മാത്രമേ നടന്നിട്ടുള്ളുവെന്നതിനാലാകണം ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളും അരൂപിയായി നിലകൊള്ളുന്നു. അപ്പോളോ ദൗത്യത്തിനിടയ്ക്കും മുമ്പും പിമ്പും കൊല്ലപ്പെട്ട അമേരിക്കന്‍ ആസ്ട്രോനോട്ടുകളുടെ ശരാശരി കണക്ക് സമാനമായ കാലയളവില്‍ സോവിയറ്റ് യൂണിന് നഷ്ടപ്പെട്ട കോസ്മോനോട്ടുകളുടെ </span>ശരാശരിക്ക്<span class="Apple-style-span" style="font-family: Meera; font-size: medium;"> ഏതാണ്ട് സമാനമാണ്. 1961-72 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ കുറഞ്ഞത് 8 കോസ്മോനോട്ടുകളെങ്കിലും മരണമടഞ്ഞിട്ടുണ്ട്. അവരുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ തലവനായിരുന്ന സെര്‍ജി കൊറല്യേവ്(Sergei Korolev)1966 ശസ്ത്രക്രിയയ്ക്കിടയിലാണ് മരണമടഞ്ഞത്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ഇനി അപ്പോളോ ചിത്രങ്ങളും ദൃശ്യങ്ങളും സംബന്ധിച്ച പൊതുവായ ആരോപണങ്ങളിലേക്ക്. അപ്പോളോ ഫുട്ടേജുകളില്‍ മിക്കതും നിര്‍മ്മിച്ചത് വിഖ്യാത ഹോളിവുഡ് സംവിധായകനും നിര്‍മ്മിതാവുമായ സ്റ്റാന്‍ലി കുബ്രിക്ക് (Stanley Kubrick/July 26, 1928 – March 7, 1999) എന്ന മഹാപ്രതിഭയാണെന്ന് വാദിക്കുന്ന ഹോക്സ്പ്രചരണം പരിഗണിക്കാം. തന്റെ ജീവിതത്തിന്റെ അവാസാന നാലു ദശകം ഇംഗ്ളണ്ടില്‍ സ്ഥിര താമമാക്കിയ അമേരിക്കന്‍ പൗരനാണ് കുബ്രിക്ക്. 1968 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ '2001: A Space Odyssey' എന്ന സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രം എക്കാലത്തേയും ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായി 2002 ല്‍ 'സൈറ്റ് ആന്‍ഡ് സൗണ്ട് പോള്‍' ('Sight & Sound poll of critics') തെരഞ്ഞെടുക്കുകയുണ്ടായി. 2010 ല്‍ മൂവിംഗ് ആര്‍ട്സ് ഫിലിം ജേര്‍ണലാകട്ടെ (The Moving Arts Film Journal) ഇന്നേവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മഹത്തായ ചലച്ചിത്രമായി ('the greatest film ever made') '2001: A Space Odyssey' തെരഞ്ഞെടുത്തിരുന്നു. തിരക്കഥയെഴുതിയ വിഖ്യാത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍ സി ക്ളാര്‍ക്കും കുബ്രിക്കുമായുള്ള കൂട്ടുകെട്ട് ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ മുഖ്യ ചാലകശക്തിയായി വിലയിരുത്തപ്പെടുന്നു. '2001: A Space Odyssey' ല്‍ കുറേനേരം പശ്ചാത്തലം ചന്ദ്രോപരിതലമാണ്. കൂടാതെ അത്യന്താധുനികമായ അനിമേഷനുകളും സ്പെഷ്യല്‍ എഫക്റ്റുകളും അതില്‍ ഉപയോഗിച്ചിട്ടുമുണ്ട്. തട്ടിപ്പ് വാദക്കാര്‍ ഈ ചിത്രത്തിലേക്ക് തിരിയാന്‍ പ്രധാന കാരണമിതൊക്കെയാണ്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDAMLGWJCoytMLaxxL0cQc8GMFgAIbYuuF4InvJZP4Wy-RhGDZjfgCvvY5V7pAcgLH0QOym6451Kqc9XyPIOu6Bcbr4-wMbvjXr89pn4lNUFGrYzUV9htBwsmd92a9zDBV5Pd86yGQ_Io/s1600/220px-Kubrick-Lyndon.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDAMLGWJCoytMLaxxL0cQc8GMFgAIbYuuF4InvJZP4Wy-RhGDZjfgCvvY5V7pAcgLH0QOym6451Kqc9XyPIOu6Bcbr4-wMbvjXr89pn4lNUFGrYzUV9htBwsmd92a9zDBV5Pd86yGQ_Io/s200/220px-Kubrick-Lyndon.jpg" width="150" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Stanley Kubrick</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">കുബ്രിക്ക് നിഗൂഡതകളുള്ള ഒരു വ്യക്തിയാണ്. വളരെ അന്തര്‍മുഖനും ആരുമായും അധികം ഇടപഴകാത്തതുമായ ആളാണദ്ദേഹം. സ്വന്തം ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതുപോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കുബ്രിക്കിന്റെ ആദ്യകാല ചിത്രങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും പില്ക്കാലത്ത് അവയില്‍ പലതും ഇതിഹാസമാനങ്ങളുള്ള ക്ളാസ്സിക്കുകളായി വിലയിരുത്തപ്പെട്ടു. എല്ലാംകൊണ്ടും തികച്ചും അസാധരണമായ വ്യക്തിത്വം. ലണ്ടനി</span>ലെ<span class="Apple-style-span" style="font-family: Meera; font-size: medium;"> ഏതോ നഗരപ്രാന്തത്തിലാണത്രെ ഈ അവിശ്വാസി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത്. കുബ്രിക്കിന്റെ 1964 ലെ ചിത്രമായ Dr. Strangelove അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്സന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്നുവത്രെ. തന്റേയും ഭാര്യയുടേയും ജീവന് രക്ഷിക്കാനാണ് ഗതികെട്ട് കുബ്രിക്ക് ഈ തട്ടിപ്പിന് കൂട്ടുനിന്നതെന്ന വാദവും ഇതിനൊപ്പം ചേര്ത്തുവിടുന്നുണ്ട്. കുബ്രിക്കും സംഘവും ചിത്രത്തിന്റേതിന് സമാനമായ അത്യന്താധുനികമായ സെറ്റിട്ട് Moon landing ചിത്രീകരിച്ചുവെന്നാണ് ആരോപണം. നിര്‍മ്മാണത്തിനുമുമ്പുള്ള ചില ഘട്ടങ്ങളൊക്കെ 1968 ന് മുമ്പുതന്നെ ചിത്രീകരിച്ചു സൂക്ഷിച്ചുവെച്ചുവത്രെ. '2001: A Space Odyssey' ചിത്രീകരിച്ച ഇംഗ്ളണ്ടിലെ അതേ സൗണ്ട് സ്റ്റേജിലാണ് (Borehamwood, U.K.) ആംസ്ട്രോങിന്റെ ലാന്‍ഡിംഗ് രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. ആദ്യത്തെ മൂന്ന് ചാന്ദ്രയാത്രകളിലെ ചെന്നിറങ്ങലും ഭൂമിയിലേക്കുള്ള തിരിച്ചുവരവും ഷൂട്ട് ചെയ്തുകൊടുക്കണമെന്നാണ് നാസ കുബ്രിക്കിനോട് ആവശ്യപ്പെട്ടതത്രെ. വാള്‍ട്ട് ഡിസ്നി അനിമേഷനുകളും ധാരാളമായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതൊക്കെ ഷൂട്ട് ചെയ്യുന്ന ബഹിരാകാശവാഹനം ഭൂമിയുടെ ഭ്രമണപഥത്തിലായിരിക്കും. അവിടെനിന്നും ചന്ദ്രനില്‍ നിന്നും നേരിട്ട് സംപ്രേഷണം ചെയ്യുന്നുവെന്ന വ്യജേന ദൃശ്യങ്ങള്‍ സംപ്രഷണം ചെയ്യാം-ഇതായിരുന്നുവത്രെ നാസയും കുബ്രിക്കുമായുള്ള കരാര്‍.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ഈ ആശയം രസാവഹമായി പ്രതിപാദിക്കുന്ന 'Dark Side of the Moon' എന്ന പേരിലുള്ള ഒരു 'മോക്കുമെന്ററി'(mockumentary) 2002 ല്‍ ഫ്രാങ്കോ-ജര്‍മ്മന്‍ ടി.വി നെറ്റ്വര്ക്കായ Arte ല്‍ അവതരിപ്പിക്കപ്പെട്ടു. വില്യം കരല്‍ (William Karel) സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ആക്ഷേപഹാസ്യചിത്രത്തിന്റെ പേര് 'Opération Lune' എന്നാണ്. മുന്‍ യു.എസ് ഡിഫന്‍സ് സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്, വിദേശകാര്യസെക്രട്ടറി ഹെന്റി കിസിംഗര്‍, ബുസ് ഓള്ഡ്രിന്, കുബ്രിക്കിന്റെ വിധവ ക്രിസ്റ്റീന്‍ കുബ്രിക്ക് എന്നിവര്‍ ഇതില്‍ 'പ്രത്യക്ഷപ്പെടുന്നുണ്ട്'. അപ്പോളോ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്ക് നാസയുമായി സഹകരിച്ചുവെന്ന് മാത്രമല്ല രഹസ്യം മൂടിവെക്കുന്നതിന്റെ ഭാഗമായി സി.ഐ.എ യെക്കൊണ്ട് കൊലപ്പെടുത്തുകയും ചെയ്തുവെന്ന രീതിയിലാണ് കരേല് ഇതിവൃത്തം അവതരിപ്പിക്കുന്നത്. വാദങ്ങള്‍ റംസ്ഫീല്‍ഡും കിസിംഗറും മറ്റും അപ്പടി സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവസാനമാണ് തങ്ങളെ കബളിപ്പിക്കുകയായാരുന്നുവെന്ന് പ്രേക്ഷകന് മനസ്സിലാകുന്നത്. പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായ തമാശകളായിരുന്നുവെന്ന് പ്രധാന കഥാപാത്രങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ ചിരിക്കാമെങ്കിലും അപ്പോഴും പ്രേക്ഷകന്റെ അമ്പരപ്പ് വിട്ടുപോകണമെന്നില്ല. ഓസ്ട്രേലിയയിലെ എസ്,ബി,എസ് ടെലിവിഷന്‍ ഒരു 'ഏപ്രില്‍ ഫൂള്‍' ദിനത്തിലാണ് ഇതാദ്യം സംപ്രേഷണം ചെയ്തത്. 2008 നവമ്പര്‍ 17 ന് 'കുബ്രിക്ക് വാര'ത്തോടനുബന്ധിച്ച് പുന:സംപ്രേഷണം ചെയ്യുകയും ചെയ്തു. ഉദ്ദേശ്യം നര്‍മ്മം സൃഷ്ടിക്കുക എന്നതു മാത്രമാണെങ്കിലും കുബ്രിക്കിന്റെ പേരില്‍ അസംബന്ധം പ്രചരിപ്പിക്കുന്നവരെ കളിയാക്കുകയാണ് ഈ ചിത്രം ചെയ്യുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകും(Ref-http://en.wikipedia.org/wiki/Dark_Side_of_the_Moon_(mockumentary)<br />
<br />
കുബ്രിക്ക് നാസയ്ക്ക് വേണ്ടി അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തുവെന്ന വാദം പതിവുപോലെ യാതൊരു തെളിവുമില്ലാത്ത ഊഹാപോഹം മാത്രമാണ്. നിലവാരമില്ലാത്ത ഇത്തരം കെട്ടുകഥകളോട് പല കാരണങ്ങളാല്‍ നാസ പ്രതികരിക്കാറില്ല. റാല്‍ഫ് റെനെയ്ക്കും ബില്കെയ്സിംഗിനുമെതിരെ നാസ കേസുകൊടുക്കാത്തതെന്തേ എന്ന ചോദ്യത്തിന്റെ ഉത്തരവും ഈ നിലപാടിലുണ്ട്. അതിന് തുനിഞ്ഞുകഴിഞ്ഞാല് നാസയ്ക്ക് പിന്നെ അതിനേ സമയമുണ്ടാകുകയുള്ളു. അവര്‍ക്ക് പിന്നെ സ്വന്തം പണി ചെയ്യാന്‍ നേരം കിട്ടില്ലെന്ന് സാരം. മാത്രമല്ല അനര്‍ഹമായ പേരും </span>പ്രശസ്തിയും<span class="Apple-style-span" style="font-family: Meera; font-size: medium;"> അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൈവരുകയും ചെയ്യും. ഭാവിയില്‍ സമാനമായ ആരോപണം ഉന്നയിച്ച് ആര്‍ക്കും രംഗത്തുവരാം. ഹോക്സ് വാദങ്ങള്‍ക്ക് മറുപടി കൊടുക്കാനായി ജിം ഓബര്ഗിന് (James Edward Oberg) അഡ്വാന്‍സ് വരെ കൊടുത്തിട്ട് പ്രസാധനം വേണ്ടെന്ന് വെക്കാന്‍ നാസ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പുസ്തകസംരംഭത്തിനെതിരെ ഒട്ടനവധി പാരതികളാണ് നാസയ്ക്ക ലഭിച്ചത്. മറുപടി പുസ്തകം എന്ന ആശയം നാസ ഉപേക്ഷിച്ചെങ്കിലും ഓബര്‍ഗ് സ്വന്തംനിലയില്‍ പുസ്തകരചനയുമായി മുന്നോട്ട് പോകുകയാണ്. വേണ്ടത്ര വിവരങ്ങള്‍ നാസയെപ്പോലുള്ള ഏജന്‍സികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതും ഇക്കാലത്തെ വികലമായ ശാസത്രവിദ്യാഭ്യാസവുമാണ് തട്ടിപ്പുവാദങ്ങള്‍ തഴച്ചുവളരാന്‍ കാരണമെന്ന് ഓബര്‍ഗ് നിരീക്ഷിക്കുന്നു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
വിസില്‍ എവിടെയുമിരുന്ന് ആര്‍ക്കുവേണമെങ്കിലും അടിക്കാം. പക്ഷെ അതിനോടൊക്കെ പുസ്തകം എഴുതി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ അപ്പപ്പോള്‍ പുസ്തകം എഴുതേണ്ടി വരും, പത്രസമ്മേളനം നടത്തേണ്ടി വരും. 'ഹോക്സര്‍മാര്‍ക്ക് നാസയുടെ മറുപടി' എന്ന രീതിയിലുള്ള ഒരു ഔദ്യോഗിക പുസ്തകം വേണ്ടെന്ന് നാസ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. മാത്രമല്ല ഫില്‍ പ്ളെയിറ്റിന്റെ (Phil Plait) 'ബാഡ് ആസ്ട്രോണമി'(Bad Astronomy: Misconceptions and Misuses Revealed, from Astrology to the Moon Landing 'Hoax' (2002)പോലുള്ള പുസ്തകങ്ങളും നിരവധി ശാസ്ത്ര വെബ്സൈറ്റുകളും ഹോക്സ് ആരോപണങ്ങളുടെ പൊള്ളത്തരം എണ്ണിയെണ്ണി ലോകത്തെ ബോധ്യപ്പെടുത്തി കഴിഞ്ഞു. 'തട്ടിപ്പുവാദമാണ് 'ലോകത്തിലെ 'ഏറ്റവും വലിയ തട്ടിപ്പെന്നു' തെളിയിക്കുന്ന വിരുദ്ധസാഹിത്യവും(Debunking Literature) വീഡിയോകളും </span>ധാരാളമായുണ്ട്.<span class="Apple-style-span" style="font-family: Meera; font-size: medium;"> തട്ടിപ്പുവിരുദ്ധ വിവരങ്ങളും ഉപജാപചരിത്രവും ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതം വികി</span>പീ<span class="Apple-style-span" style="font-family: Meera; font-size: medium;">ഡിയ പോലുള്ള ജനകീയ സൈറ്റുകളില്‍ നല്ല നിലയില്‍ ക്രോഡീകരിച്ചിട്ടുണ്ട്(See http://en.wikipedia.org/wiki/Moon_landing_conspiracy_theories)</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
'2004 ല്‍ ബ്രിട്ടണിലെ ഗാസ്ഗോ യൂണിവേഴ്സിറ്റിയിലെ മാര്ട്ടിന് ഹെന്‍ഡ്രിയും കെന്‍ സ്കെല്ഡണിനും (Martin Hendry and Ken Skeldon)ബ്രിട്ടണിലെ പാര്‍ട്ടിക്കിള്‍ ഫിസിക്സ് ആന്‍ഡ് അസ്ട്രോണമി കൗണ്‍സില്‍ (Particle Physics and Astronomy Research Council)ചാന്ദ്രയാത്രാവിവാദത്തെ കുറിച്ച് സ്വന്തന്ത്രമായി അന്വേഷണം നടത്താനായി ധനസഹായം അനുവദിക്കുകയുണ്ടായി. തുടര്‍ന്ന് 2004 നവമ്പറില്‍ ഗാളാസ്ഗോ സയന്‍സ് സെന്ററില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ അവര്‍ ഉപജാപകരുടെ പത്ത് പ്രധാനവാദങ്ങളും ഒന്നിനുപിറകെ ഒന്നായി അനായാസം തകര്‍ത്തെറിയുകയുണ്ടായി.<br />
<br />
കുബ്രിക്കിന്റെ മരണത്തിന് (1999) ശേഷമാണ് തട്ടിപ്പുവാദക്കാര്‍ ഈ ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത്. അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്കും സംഘവും ബഹിരാകാശത്ത് പോയോ? തീര്‍ച്ചയായുമില്ല. അപ്പോള്‍ പിന്നെ ഭൂമിയിലെ ഏതെങ്കിലും സ്റ്റുഡിയോയിലായിരിക്കും സംഗതി ചിത്രീകരിച്ചത്. എങ്കില്‍ എവിടെയാണ് ആ സ്റ്റുഡിയോ? വാള്‍ട്ട് ഡിസ്നിയുടേതായിരിക്കും എന്നൊന്നും ഊഹിച്ചതുകൊണ്ടായില്ല. ഊഹത്തിന് മുകളില്‍ ഊഹങ്ങളുമായി നടക്കുന്നവരെ പരിഗണിക്കാന്‍ ഗൗരവബുദ്ധിയുള്ളവര് വിസമ്മതിക്കും. '2001: A Space Odyssey' എന്ന വിഖ്യാതചിത്രം പുറത്തിറങ്ങിയത് അപ്പോളോ-11 ല്‍ മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് മുമ്പായിരുന്നു. ആ ചിത്രത്തില്‍ കുബ്രിക്ക് ചാന്ദ്രോപരിതലം ചിത്രീകരിച്ചിരിക്കുന്നത് നാമിന്നു കാണുന്ന നാസയുടെ അസ്സല് വീഡിയോയില്‍ കാണുന്നതിലും വളരെ വ്യത്യസ്തമായിട്ടായിട്ടാണ്. ശബ്ദത്തിലും ദൃശ്യത്തിലുമൊക്കെ പ്രകടമായ വ്യത്യാസമുണ്ട്.<br />
</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFcWuUByRIvddED_t-AXXqjWYY62cbJU2AbQUIZ_l4utCZhrLrBa9JasN949qE7mgubJ-jSBEZJfJcQUxPhTbZUoO6xagZPnFRYsmQGRNZkEF1yEhcBmF8ao0GHNHJy_fZALVUbYXIIPg/s1600/2001Style_B.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFcWuUByRIvddED_t-AXXqjWYY62cbJU2AbQUIZ_l4utCZhrLrBa9JasN949qE7mgubJ-jSBEZJfJcQUxPhTbZUoO6xagZPnFRYsmQGRNZkEF1yEhcBmF8ao0GHNHJy_fZALVUbYXIIPg/s200/2001Style_B.jpg" width="129" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">ചിത്രത്തിന്റെ സി.ഡി.വാങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ നാസ പുറത്തിറക്കിയ അപ്പോളോ ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുന്ന ഏതൊരാള്‍ക്കും ഈ ആരോപണത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നാസയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഏറോ സ്പേസ് കോണ്ട്രാക്റ്റര്മാരായ ഫ്രെഡറിക് ഓര്ഡവെ, ഹാരി ലാന്‍ജ് (Frederick Ordway and Harry Lange) എന്നിവരുടെ സേവനവും കുബ്രിക് തന്റെ വിശ്രുതചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തിയിരുന്നു. സീസ് (Zeiss) കമ്പനി നാസയ്ക്കായി നിര്‍മ്മിച്ചതില്‍ ബാക്കിവന്ന ചില 50 mm f/0.7 ലെന്‍സുകള്‍ കുബ്രിക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലെന്‍സ് 'ബാരി ലൈണ്ടന്'(Barry Lyndon (1975) എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. നിശ്ചലചായഗ്രഹണത്തിന് ഉപയോഗിക്കാനായി നിര്‍മ്മിക്കപ്പെട്ട ഈ ലെന്സുകളില് വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ചില പരിഷ്ക്കാരങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
കുബ്രിക്കിന് മാത്രമായി ഇത്രയും ദൈര്‍ഘ്യമേറിയ ദൃശ്യങ്ങളും ആയിരക്കണക്കിന് ഫോട്ടോകളും ചാന്ദ്രസമാനമായ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്യാനാകുമോ? വെറുതെയൊന്ന് ചിന്തിച്ചുനോക്കുക. നൂറ് കണക്കിന് സാങ്കേതികവിദഗ്ധരും ജോലിക്കാരും ഇതിനാവശ്യമായി വരും. അവരാരെങ്കിലും ജീവിതത്തില്‍ ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ ഈ തട്ടിപ്പ് പുറത്തുപറയില്ലെന്ന് നാസ കരുതുന്നുണ്ടാവുമോ? രഹസ്യം പൊതുവെ സൂക്ഷിക്കാന്‍ ശേഷിയില്ലാത്തവരാണ് മനുഷ്യരില്‍ 80 ശതമാനവും. ചാന്ദ്രയാത്ര യഥാര്‍ത്ഥത്തില്‍ തട്ടിപ്പായിരുന്നുവെങ്കില്‍ അത് ഷൂട്ട് ചെയ്യാതിരിക്കാനുള്ള വിവേകമെങ്കിലും നാസയ്ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി? മാത്രമല്ല അമേരിക്കയില്‍ പൊതുവെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രയാസമാണ്. എന്തൊക്കെ കുറ്റം പറഞ്ഞാലും നോം ചോംസ്ക്കിയെ പോലുള്ള ഒരാള്‍ക്കുപോലും നിര്‍ബാധം അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്രവും അവകാശവും അനുവദിക്കുന്ന രാജ്യമാണത്. പ്രസിഡന്റായിരുന്ന നിക്സന് ചന്ദ്രനിലേക്ക് ഏഴ് 'കള്ള യാത്രകള്‍ 'നടത്താനായി</span>ട്ടും<span class="Apple-style-span" style="font-family: Meera; font-size: medium;"> തന്റെ സ്ഥാനം തെറിപ്പിച്ച 'വാട്ടര്‍ഗേറ്റ്' ഒളിപ്പിക്കാനായില്ല എന്നു പറയുന്നതില്‍ വിരോധാഭാസമുണ്ട്. ഒരു മൊണിക്കാ ലെവിന്‍സ്ക്കി വിചാരിച്ചാല്‍ രാജ്യത്തിന്റെ പരമാധികാരിക്ക് വരെ കസേര പോകാമെന്ന അവസ്ഥയുള്ള രാജ്യത്ത് ലക്ഷക്കണക്കിന് പേര് പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒരു കാര്യത്തിലെ തട്ടിപ്പ് തുറന്നുപറയാന്‍ ഇന്നുവരെ ആരും രംഗത്തുവന്നില്ലെന്നത് ലോകത്തെ എട്ടാം അത്ഭുതമായി കാണാവുന്നതാണ്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
നാസയുടെ നേതൃത്വത്തിലാണ് ചാന്ദ്രയാത്ര നടന്നതെങ്കിലും അമേരിക്കയിലേയും വിദേശരാജ്യങ്ങളിലേയും പല ഏജന്‍സികളും മൂന്നാംകക്ഷിയായി അവ പിന്തുടര്ന്നിരുന്നു. ഇത്തരം മൂന്നാം കക്ഷികള്‍ക്ക് വ്യക്തമായ നിരീക്ഷണം സാധ്യമാകത്തക്ക വിധം വിക്ഷേപണത്തിന്റെ സാങ്കതികവിശദാംശങ്ങള് നാസ ആദ്യയാത്രയ്ക്ക് ശേഷമുള്ള തുടര്‍യാത്ര</span>കള്‍ക്കുമുമ്പ്<span class="Apple-style-span" style="font-family: Meera; font-size: medium;"> പ്രസിദ്ധീകരിച്ചിരുന്നു. തീര്‍ച്ചയായും സോവിയറ്റ് യൂണിയന് അപ്പോളോ ദൗത്യത്തിന്റെ ഓരോ ഘട്ടവും കൃത്യമായി പിന്തുടര്ന്നിരുന്നു. ചാര ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള അന്ന് ലഭ്യമായിരുന്ന എല്ലാ അത്യാന്താധുനിക വിവരശേഖരണ സംവിധാനവും അവരതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലാകട്ടെ, ബ്രിട്ടണ് അപ്പോളോ ദൗത്യം പിന്തുടര്ന്നിരുന്നു. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">നാസയുടെ മാന്‍ഡ് സ്പേസ് ഫ്ളൈറ്റ് നെറ്റ്വര്‍ക്ക്(The NASA Manned Space Flight Network (MSFN) ലോകത്തെമ്പാടും സ്റ്റേഷനുകളുള്ള വിവരശൃംഖലയാണ്. മെര്‍ക്കുറി, ജെമിനി, അപ്പോളോ, സ്കൈലാബ് തുടങ്ങിയ ബഹിരാകാശദൗത്യങ്ങള്‍ ആദ്യന്തം പിന്തുടര്‍ന്ന സ്ഥാപനമാണത്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKcp0Eb8goVe7zRNCK_17qL3K-F1KeG7QrOsQxrsMKCb5kkaYfVG6ncp1haVDTanPw-Jvwxd5-a35Lz6bAcsyvIa9oWDpxVkwxu5Y_JqHrBOKaYeWCLmZQtszPwq4SX6tnv7oXc_I3-VA/s1600/MSFN_map.gif" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="128" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKcp0Eb8goVe7zRNCK_17qL3K-F1KeG7QrOsQxrsMKCb5kkaYfVG6ncp1haVDTanPw-Jvwxd5-a35Lz6bAcsyvIa9oWDpxVkwxu5Y_JqHrBOKaYeWCLmZQtszPwq4SX6tnv7oXc_I3-VA/s200/MSFN_map.gif" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"> NASA's Deep Space Network</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ലോകമെമ്പാടുമായി വിന്യസിക്കപ്പെട്ട സ്റ്റേഷനുകള്‍ ഈ നെറ്റ്വര്‍ക്കിനുണ്ട്. മിക്ക സ്റ്റേഷനുകളും വിക്ഷേപണം, ഭൗമഭ്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നല്‍കിവരുന്നത്. എന്നാല്‍ വന്‍ ആന്റനകളുമായി പ്രവര്‍ത്തിച്ചുപോന്ന മൂന്ന് ഡീപ് സ്പേസ് സൈറ്റുകള്‍ (Deep Space Sites) ഭൗമഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്രയും പിന്തുടരാന് നാസ ഉപയോഗിച്ചിരുന്നു. ഇന്ന് ഈ മൂന്ന് സൈറ്റുകള്‍ സംയോജിച്ചാണ് നാസയുടെ ഡീപ് സ്പേസ് ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും സ്പെയിനിലെ മാഡ്രിഡിലും ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലുമാണ് ഈ ഡീപ് സ്പേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്(The Goldstone Deep Space Communications, California; the Madrid Deep Space Communication, Madrid, Canberra Deep Space Communication Complex in Tidbinbilla).<br />
<br />
നാസയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവിടങ്ങളില്‍ ജോലി ചെയ്യുന്നത് അതാതിടങ്ങളിലെ പ്രാദേശിക നിവാസികളാണ്. ഇതിനു പുറമെ ഓസ്ട്രേലിയയിലെ തന്നെ പാര്‍ക്ക്സ് ഒബ്സര്വേറ്ററിയുമായും (The Parkes Observatory in New South Wales) നാസ പുറംകരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് നാസയുടെ അധികാരപരിധിക്ക് പുറത്തുള്ള സ്ഥാപനമാകുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കരിന്റെ കീഴിലുള്ള Commonwealth Scientific and Industrial Research Organization (CSIRO)എന്ന സ്ഥാപനത്തിനാണ് അതിന്റെ നിയന്ത്രണം.<br />
<br />
ഇതിനെല്ലാം പുറമേ ഡീപ് സ്പേസ് നെറ്റ്വര്‍ക്കുമായി ബന്ധമില്ലാത്ത നിരവധി </span>കമ്മ്യൂണിക്കേഷന്‍ <span class="Apple-style-span" style="font-family: Meera; font-size: medium;">സൈറ്റുകള്‍ അപ്പോളോ-11 ല്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ സ്വീകരിക്കുന്നതില്‍ സഹകരിച്ചിട്ടുണ്ട്. കാര്‍ണര്‍വോന്‍ ട്രാക്കിംഗ് സ്റ്റേഷന് (Carnarvon Tracking Station)അപ്പോളോ ദൗത്യത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഘട്ടം പിന്തുടരാന് ഉപയോഗിച്ച വളരെ ചെറിയ സ്റ്റേഷനാണ്. ഈ സ്റ്റേഷന് തന്നെ പിന്നീട് ചാന്ദ്രോപരിതലത്തിലെ നടത്തിയ പരീക്ഷണഫലങ്ങള്‍ പിടിച്ചെടുക്കാനായും ഉപയോഗപ്പെടുത്തി. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt4LOU3GxRFzTR0fywnl9Q7uyX4n1SpJjNnCQSb21Pvp8VHtkbnPjT127KPsMUSGNEoQgLWGwY870gwXP5zRbBwS5p0VLijJYeD0CDZflvoDk0I8jNoFIqH3jT62uYaji36JUcnY03sqY/s1600/DSS-46_sidelit_12May2008.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="149" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt4LOU3GxRFzTR0fywnl9Q7uyX4n1SpJjNnCQSb21Pvp8VHtkbnPjT127KPsMUSGNEoQgLWGwY870gwXP5zRbBwS5p0VLijJYeD0CDZflvoDk0I8jNoFIqH3jT62uYaji36JUcnY03sqY/s200/DSS-46_sidelit_12May2008.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Honey Suckle Creek <br />
Tracking Station, (1967-81)</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഓസ്ട്രേലിയയിലെ 'Honeysuckle Creek Tracking Station' (1967-1981) ആണ് ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ടി.വി സിഗ്നലുകള്‍ പിടിച്ചെടുത്ത് വിതരണം ചെയ്തത്. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ ആദ്യം ലഭിച്ചതും സംപ്രേഷണം ചെയ്തതും ഓസ്ട്രേലിയന്‍ </span>ടെലിവിഷന്‍<span class="Apple-style-span" style="font-family: Meera; font-size: medium;"> ആയിരുന്നു. ഓസ്ട്രേലിയന്‍ സ്റ്റേഷനില്‍ നിന്നാണ് സിഗ്നലുകള്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയികൊണ്ടിരുന്നത്. അതായത് അമേരിക്കയുള്‍പ്പെടെയുള്ള ലോകം കാണുന്നതിന് ഏതാണ്ട് 55 സെക്കന്റുകള്‍ക്ക് മുമ്പേ ഓസ്ട്രേലിയക്കാര്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്നത് കണ്ടു! ഭൂമിയില്‍ ഓസ്ട്രേലിയ സ്ഥിതിചെയ്യുന്ന സവിശേഷസ്ഥാനമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്. ഹൂസ്റ്റണില്‍ സ്വീകരിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ നേരിട്ടല്ല പുറംലോകത്തേക്ക് സംപ്രേഷണം ചെയ്തതെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. മറിച്ച് ഹൂസ്റ്റണിലെ </span>നാസാ ആസ്ഥാനത്തെ സ്ക്രീനില്‍ നിന്നും<span class="Apple-style-span" style="font-family: Meera; font-size: medium;"> ഷൂട്ട് ചെയ്ത് പകര്‍ത്തുകയായിരുന്നു. ആ ദൃശ്യങ്ങളാണ് 'ചന്ദ്രനില്‍നിന്നും ലൈവ്' ('Live from Moon') എന്ന പേരില്‍ പുറംലോകം കണ്ടത്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> അപ്പോളോ-11 ദൗത്യം ഉറപ്പാക്കപ്പെട്ടപ്പോള് തന്നെ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ സ്വീകരിക്കുക ഓസ്ട്രേലിയ വഴിയായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ നാസ തങ്ങളുടെ ഡീപ് സ്പേസ് നെറ്റ്വര്ക്കിന് പുറത്തുള്ള സ്റ്റേഷനുക</span>ളെ<span class="Apple-style-span" style="font-family: Meera; font-size: medium;"> ഈ ദൗത്യവുമായി ഒരു കാരണവശാലും സഹകരിപ്പിക്കില്ലായിരുന്നു. അപ്പോളോ-11 സംപ്രേഷണവുമായി ബന്ധപ്പെട്ട മിക്ക സ്റ്റേഷനുകളും ഇന്നും നാസയുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരടക്കം ലോകത്തെ ഒന്നടങ്കം വായടപ്പിച്ചുകൊണ്ടാണ് നാസ ഇന്നും ഈ തട്ടിപ്പ് ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്ന വാദം വെട്ടിവിഴുങ്ങുക പ്രയാസകരം തന്നെ.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
അപ്പോളോയാത്രയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രാധാന്യമുള്ള ഘട്ടങ്ങള്‍ വിക്ഷേപണവും ഭൂമിയിലേക്കുള്ള തിരിച്ചുവരവുമാണ്. ഏറ്റവുമധികം അപകടസാധ്യതയുള്ള ഘട്ടങ്ങളാണവ. സാറ്റേണ്‍ പോലുള്ള ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയും വലുപ്പവുമുള്ള പതിനൊന്നു ബുസ്റ്റര്‍ റോക്കറ്റുക</span>ള്‍ <span class="Apple-style-span" style="font-family: Meera; font-size: medium;"> ജനലക്ഷങ്ങള്‍ നോക്കിനില്‍ക്കെ</span>യാണ് <span class="Apple-style-span" style="font-family: Meera; font-size: medium;">അമേരിക്ക വിക്ഷേപിച്ചത്. അവയില്‍ അപ്പോളോ-7 ഒഴികെയുള്ളവ 7-8 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഭൂമിയിലെത്തിയത്. ചന്ദ്രനില്‍ പോയില്ലെങ്കില്‍ പിന്നെവിടെയാണ് ഇത്രയും സമയം </span>അവര്‍ <span class="Apple-style-span" style="font-family: Meera; font-size: medium;">തങ്ങിയത്?? ഉപജാപകപ്രമാണിമാരുടെ ഉത്തരം റെഡി: അത്രയും നേരം അവര്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു! അതായത് 24 അമേരിക്കക്കാര്‍ മൂന്നു വ</span>ര്‍ഷ<span class="Apple-style-span" style="font-family: Meera; font-size: medium;">ത്തിനിടെ പലതവണയായി മൊത്തം ഏതാണ്ട് രണ്ടരമാസം ഭൂമിക്ക് ചുറ്റും കറങ്ങുകയും ഭൗമസ്റ്റേഷനുമായി റേഡിയോ സിഗ്നലുകള്‍ വഴി സദാ ആശയവിനിമയം നടത്തുകയും ചെയ്തിട്ട് ലോകത്ത് ആര്‍ക്കുമത് കണ്ടുപിടിക്കാനായില്ല!!!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
1956 ല്‍ സ്പുട്നിക്ക് എന്ന ചെറു ഉപഗ്രഹം സോവിയറ്റ് യൂണിയന് വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാശ്ചാത്യലോകം അതില്‍നിന്നുള്ള റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുത്ത് ലോകത്തെ അറിയിച്ചിരുന്നു. സോവിയറ്റ് യൂണിയന് പറയാതെ തന്നെ സ്പുട്നിക്കിന്റെ വിക്ഷേപണത്തെ സംബന്ധിച്ച വാര്‍ത്ത ബ്രിട്ടീഷ്-അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഭൗമഭ്രമണപഥത്തിലെ വളരെ ദുര്‍ബലമായ സാന്നിധ്യംപോലും ഭൂമിയില്‍ നിന്ന് തിരിച്ചറിയാനുള്ള കഴിവ് അമ്പതുകളുടെ മധ്യത്തില്‍പോലും ലോകത്തിനുണ്ടായിരിക്കെ 1969-72 കാലഘട്ടത്തില്‍ അമേരിക്ക കാണിച്ച ഈ 'ഒടിവിദ്യ' ലോകത്തിലെ മറ്റൊരു മഹാത്ഭുതം തന്നെ. ഒരുപക്ഷെ ചന്ദ്രനില്‍ പോകുന്നതിനേക്കാള്‍ എത്രയോ മഹത്തരമായ സാങ്കേതിക മികവാണ് അത്തരത്തില്‍ നിരന്തരമായി ലോകത്തെ കബളിപ്പിക്കാന്‍ ആവശ്യമായി വരിക! തട്ടിപ്പ് നടത്തുന്നവര്‍ വീണ്ടും അതാവര്‍ത്തിക്കുമോ? പിടിക്കപ്പെടാന്‍ കൊതിപൂണ്ടിരിക്കുകയായിരുന്നോ അമേരിക്ക? അത് നിസ്സാരമായ ആവര്‍ത്തനമല്ല. വിക്ഷേപണം-8 ദിവസം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകല്‍-തിരിച്ചുവരവ് എത്ര സങ്കീര്‍ണ്ണവും അപകടകരവുമായ ആവര്‍ത്തനമായിരുന്നുവത്! ചന്ദ്രനില്‍ പോകാനാവുമെന്ന് തെളിയിക്കാന്‍ ഇതില്‍ ഒന്നോ രണ്ടോ തവണ 'തട്ടിപ്പ് 'ആസൂത്രണം ചെയ്താല്‍ മതിയാകും. മൂന്നാമത്തെ ദൗത്യം പരാജയപ്പെട്ടിട്ടും പിന്നെയും നാലെണ്ണം കൂടി നടത്തിയ ശേഷമാണ് അഞ്ചാമത്തെ ദൗത്യം(അപ്പോളോ-18) ഉപേക്ഷിച്ചത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAQzwkhESi0Gu5T4RJ6oLZqHOYAj6jXxJrSbqaUfoJUMct25Cst-oliLv1BA6UJ1v5SlQnBKTFzyb6RtIaUzBM4i-yuROxaL4KKqQuaVkuv5gmCogGO1S9QUnh4o9ddhMLnYhB5OLTwj8/s1600/apollo-13-module1.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAQzwkhESi0Gu5T4RJ6oLZqHOYAj6jXxJrSbqaUfoJUMct25Cst-oliLv1BA6UJ1v5SlQnBKTFzyb6RtIaUzBM4i-yuROxaL4KKqQuaVkuv5gmCogGO1S9QUnh4o9ddhMLnYhB5OLTwj8/s200/apollo-13-module1.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-13 crew rescued from <br />
Pacific ocean</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-13 ദൗത്യത്തിന്റെ പരാജയം എന്തിനാണ് നാസ പരസ്യമാക്കിയത്? അവരും ചന്ദ്രന് വരെ പോവുകയും ചന്ദ്രനെ ഭ്രമണം ചെയ്യുകയും ചെയ്തതാണല്ലോ. ചന്ദ്രനിലിറങ്ങിയില്ല എന്നതൊഴിച്ച് ബാക്കിയൊക്കെ ഏറെക്കുറെ സംഭവിക്കുകയും ചെയ്തു ഉപജാപകരുടെ വാദമനുസരിച്ച് ഇതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പെട്ടിയില്‍ റെഡിയുമാണ് പിന്നെന്തിന് അപ്പോളോ-13 ദൗത്യം പരാജയപ്പെട്ടതായി അമേരിക്ക സമ്മതിച്ചു? ഉപജാപകര്‍ മണ്ടരാണെന്ന് ധരിക്കരുത്. അവര്ക്കതിനും കിടിലന്‍ ഉത്തരമുണ്ട്: എല്ലാ ദൗത്യങ്ങളും വിജയിച്ചാല്‍ ലോകത്തിന് 'സംശയം' തോന്നുമെന്ന് കരുതി അമേരിക്ക മന:പൂര്‍വം ഒരെണ്ണം അലങ്കോലപ്പെടുത്തിയതാണ്. അതല്ലാതെ ഓക്സിജന്‍ ടാങ്കിന്റെ പൊട്ടിത്തെറി പോലുളള നിസ്സാര അബദ്ധങ്ങള്‍ എങ്ങനെ ഒഴിവാക്കണമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം!! അതായത് അപ്പോളോ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങള്‍ കൂടിയും നാസയുടെ 'തട്ടിക്കൂട്ടു'കളാണ്. വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെതന്നെ വേണം-മുങ്ങിയാലും പൊങ്ങിയാലും വിടരുത്!!!***</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com11tag:blogger.com,1999:blog-4646431131006072740.post-38122655870933479632011-08-27T00:10:00.000-07:002011-08-28T11:09:49.397-07:00'അമ്പിളിക്കുട്ടന്മാര്'<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeys8t-C41xaX-7ALbP-trJ3Cgk7d9jMtll6d83jxpb7iLQ9DwJzrYa8uA2l8v9TAA0j4hqbbqJ-HFPh-eO24g0aXUneRPRohg1YsZAipAt4P3l-zxbDS-lmawl6GlL4Ta3ppyDwVFVwE/s1600/From-the-Moon-to-the-Earth-Apollo-11-NASA.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeys8t-C41xaX-7ALbP-trJ3Cgk7d9jMtll6d83jxpb7iLQ9DwJzrYa8uA2l8v9TAA0j4hqbbqJ-HFPh-eO24g0aXUneRPRohg1YsZAipAt4P3l-zxbDS-lmawl6GlL4Ta3ppyDwVFVwE/s200/From-the-Moon-to-the-Earth-Apollo-11-NASA.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The Moon, The Earth, The Eagle!!<br />
Photo taken by M.Collins while<br />
orbiting the Moon</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">1969 ജൂലൈ 20 ന് മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങിയെങ്കിലും തുടര്‍ന്ന് കാല് പതിറ്റാണ്ടു കാലം അതിന്റെ ആധികാരികതയെ സംബന്ധിച്ച സംശയം ഒരു വിവാദസിദ്ധാന്തമായി നിലവിലുണ്ടായിരുന്നില്ല. ഇന്ന് 'അപ്പോളോ ഹോക്സ്' ('Apollo Hoax') എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോടികളുടെ വ്യവസായമായത് പരിണമിച്ചത് പിന്നെയും ദശകങ്ങള്‍ക്ക് ശേഷമാണ്. അപ്പോളോ തട്ടിപ്പുവാദത്തിന്റെ കൗമാരം 1992-2000 കാലഘട്ടമാണ്. ശരിക്കുംപറഞ്ഞാല്‍ 1992 ന് ശേഷമാണ് അമേരിക്കന്‍ പൊതുസമൂഹത്തില്‍ ഇതൊരു ചര്‍ച്ചയാകുന്നത്. ആ വര്‍ഷമാണ് 'ചാന്ദ്രയാത്രാ തട്ടിപ്പിന്റെ ബെബിള്' ('The Bible of Moon hoax') എന്നറിയപ്പെടുന്ന റാല്‍ഫ് റെനെയുടെ (Ralph Rene) പുസ്തകം (</span> 'NASA Mooned America' )<span class="Apple-style-span" style="font-family: Meera; font-size: medium;">പുറത്തിറങ്ങിയതും.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
പിന്നീട് സിദ്ധാന്തത്തില്‍ 'കൊഴുപ്പും കൊളസ്ട്രോളും' കൂടി, അതിന് തിണ്ണവും തിടവും വെച്ചു. ഓഡിയോ കാസറ്റുകള്‍, ഡി.വി.ഡി കള്‍, പുസ്തകങ്ങള്‍, അവയുടെ തര്‍ജമകള്‍, പത്രറിപ്പോര്‍ട്ടുകള്‍ ടി.വി സംവാദങ്ങള്‍ തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ തട്ടിപ്പുവാദ വൈറസ് പ്രചരിപ്പിക്കപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിന്റെ മൂര്‍ദ്ധന്യഭാവം ലോകം കണ്ടു. മറ്റെല്ലാ തട്ടിപ്പുവാദങ്ങളുടെ കാര്യത്തിലെന്നപോലെ ഇന്റര്‍നെറ്റ് അപ്പോളോ ഹോക്സ് വിവാദത്തിനും പോഷകമായി വര്‍ത്തിച്ചു. സത്യത്തില്‍ ഞാനിവിടെ ഇതൊക്കെ എഴുതാന്‍ കാരണവും തട്ടിപ്പുവാദക്കാര്‍ക്ക് ഇങ്ങ് ഈ കൊച്ചുകേരളത്തില്‍ വരെ സൃഷ്ടിക്കാന്‍ സാധിച്ച ചില സംശയചലനങ്ങളാണ്.<br />
<br />
കഴിഞ്ഞവര്‍ഷം എന്റെ സഹപ്രവര്‍ത്തകനായ ഒരു ഫിസിക്സ് പ്രൊഫസര്‍ ചാന്ദ്രയാത്രയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പറഞ്ഞത്, ''ഏയ് അതൊക്കെ പറ്റിപ്പ് പരിപാടിയാണെന്നാ പറയുന്നെ. ഇന്റര്‍നെറ്റിലൊക്കെ അതിന്റെ ഡീറ്റെയില്‍സ് ഉണ്ടെന്ന് പിള്ളേര് പറയുന്നതുകേട്ടു'' എന്നാണ്. വിശദാംശങ്ങള്‍ തനിക്കറിയില്ലെന്ന് സമ്മതിച്ചെങ്കിലും സംശയം മുഖവിലയക്കെടുക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായത്.<br />
<br />
കേരളത്തില്‍ ഫിസിക്സില്‍ ഗവേഷണബിരുദമുള്ള ഒരു കോളേജധ്യാപകന് വിശദാംശങ്ങള്‍ പരിശോധിക്കാതെ ഒരു തട്ടിപ്പുവാദം അപ്പടി അംഗീകരിക്കുന്നുവെങ്കില്‍ സാധാരണക്കാരെ സംബന്ധിച്ച കാര്യം പറയാനില്ല. ഒരുപക്ഷെ അത്ര വിശദമായി പഠിക്കാനുള്ള സമയം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവില്ല. ഇതൊക്കെ തന്നെയാണ് മിക്കവരുടേയും പ്രശ്നം. ഊഹങ്ങളും കെട്ടുകഥകളമൊന്നും സ്ഥിരീകരിക്കാന്‍ പലരും മെനക്കെടാറില്ല. അതുകൊണ്ടുതന്നെ ഹോക്സ് സിദ്ധാന്തങ്ങള്‍ക്ക് എളുപ്പം പ്രചാരം കിട്ടും. അതില്‍ തന്നെ ഒട്ടുമുക്കാല്‍ പേരും കൗതുകം കൊണ്ട് അടുത്തുകൂടുന്ന അര്ദ്ധവിശ്വാസികളായിരിക്കും.<br />
<br />
കുട്ടികള്‍ക്ക് മധുരംപോലെയാണ് ജനങ്ങള്‍ക്ക് വിവാദങ്ങളും തട്ടിപ്പുവാദങ്ങളുമൊക്കെ. ശാസ്ത്രനേട്ടങ്ങളുടെ വിലയിടിച്ചു കാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടപ്പിക്കുക തുടങ്ങിയ നിലപാടുകള്‍ക്ക് പിന്തിരിപ്പന് സമൂഹങ്ങളില്‍ മോശമല്ലാത്ത പ്രതിനിധ്യമുണ്ടാകും. ഒരു ബുദ്ധിരാക്ഷസാനാണ് താനെന്ന് സ്വയം നിരൂപിച്ച് നടക്കുന്നവരും ഇക്കാര്യത്തില്‍ ചരിത്രം കുറിക്കും. തനിക്കായിട്ട് അങ്ങനൊരു സംശയം തോന്നാതിരുന്നാല്‍ നാണക്കേടല്ലേ എന്നവര്‍ അറിയാതെ ചിന്തിച്ചുപോകുന്നു. ശരിയാകട്ടെ തെറ്റാകട്ടെ എന്തായാലും സംശയം പ്രകടിപ്പിക്കുക തന്നെ- എന്ന നിര്‍മലമായ തീരുമാനവുമായി അവര്‍ സുഹൃദ്സദസ്സുകളിലേക്ക് പരന്നൊഴുകുന്നതോടെ ഹോക്സ് സിദ്ധാന്തത്തിന് കയ്യുകാലും മുളയ്ക്കുകയായി.<br />
<br />
അതേസമയം, ഇതില്‍ തന്നെ ഒരു ചെറിയ ന്യൂനപക്ഷമാകട്ട, അവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ്. കേരളത്തില്‍ അത്തരക്കാരെ ഏറെ കണ്ടിട്ടില്ല. ഇവിടെ പൊതുവെ സംശയാലുക്കളാണ് കൂടുതല്‍. നാസ പുറത്തുവിട്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതെങ്കിലും ചിത്രവുമെടുത്ത് 'ഭൂതകണ്ണാടി'യിലെ വിദ്യാധരനെ പോലെ ചില യമണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച് നമ്മെ ആകാംക്ഷാഭരിതരാക്കുമെന്നല്ലാതെ ഒന്നും തറപ്പിച്ച് പറയാനുള്ള ത്രാണി ഈ ജനവിഭാഗത്തിനില്ല.<br />
<br />
മനുഷ്യന് ചന്ദ്രനില്‍ പോയിട്ടില്ല-എന്ന് ചങ്കുറപ്പോടെ പ്രഖ്യാപിക്കുന്നവരെ കേരളത്തില്‍ അധികം കാണാനില്ലെങ്കിലും സംശയവൈറസ് ബോധപൂര്‍വം പരത്തി ശാസ്ത്രനേട്ടങ്ങളെ അധിക്ഷേപിക്കാന്‍ വ്യഗ്രതയുള്ളവര്‍ നിരവധിയുണ്ട്. കന്യക ഗര്‍ഭം ധരിച്ച് പ്രസവിച്ചെന്നും കല്ല് എഴുന്നേറ്റ് ഓടിയെന്നും വലിയ പ്രയാസമില്ലാതെ വെട്ടിവിഴുങ്ങുന്നവരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നില്‍ വെച്ച് നടന്ന ഒരു ചരിത്ര സംഭവം തട്ടിപ്പായിരുന്നുവെന്ന് വാദിക്കുന്നത്!<br />
<br />
യൂറോപ്പിന്റെ മതേതരസ്വഭാവം കൊണ്ടുതന്നെയാണ് അപ്പോളോ ഹോക്സിന് അവിടെ വലിയ പ്രചാരമില്ല. എന്നാല്‍ ബ്രിട്ടണെ പോലെ ചില അപവാദങ്ങള്‍ അവിടെയുമുണ്ട്. 2000-2010 കാലയളവില്‍ അമേരിക്കയിലും ഇസ്ളാമികലോകത്തും തട്ടിപ്പുവാദത്തിന് സ്വീകാര്യത വര്‍ദ്ധിക്കുകയായിരുന്നു. അമേരിക്കയില്‍ ശാസ്ത്രവിരുദ്ധ-സൃഷ്ടിവാദ ലോബി പ്രചാരകരായെങ്കില്‍ ഇസ്ളാമികലോകത്ത് അതൊരു അമേരിക്കന്‍ വിരുദ്ധപ്രചരണമായി രൂപംപ്രാപിച്ചു. സാക്ഷ്യപത്രമെന്ന നിലയില്‍ വിരമിച്ചതോ ഔദ്യോഗികജീവിതത്തില്‍ പരാജയപ്പെട്ടവരോ ആയ ചില സാങ്കേതികവിദ</span>ഗ്ധ<span class="Apple-style-span" style="font-family: Meera; font-size: medium;">രേയും അവര്‍ തപ്പിപ്പിടിച്ചെടുത്തു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയ്ക്ക് രാഷ്ട്രീയപരമായി അമേരിക്കയുടെ ഈ നേട്ടം അംഗീകരിക്കാന്‍ എക്കാലത്തും വൈമനസ്യമുണ്ടായിരുന്നു. ക്യൂബന്‍ സ്ക്കൂളുകളില്‍ 'അമേരിക്കക്കാര്‍ ചന്ദ്രനില്‍ പോയെന്ന് അവകാശപ്പെടുന്നു' എന്ന നിലയ്ക്കാണ് അദ്ധ്യാപകര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ക്യൂബന്‍ അധ്യാപകര്‍ രാജ്യത്തിന് പുറത്ത് പഠിപ്പിക്കാന്‍ പോകുമ്പോഴും ഇതേ നിലപാട് സ്വീകരിച്ചതായി കാണുന്നുണ്ട്.<br />
<br />
2009 ല്‍ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് ടെക്നോളജി മാഗസിന് (British Technology Magazine)നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 25% പേര് മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് കാണുന്നു. 18-25 നും മധ്യേയുള്ള അമേരിക്കന്‍ ചെറുപ്പാക്കാരില്‍ 25% ഇതേ സംശയം വെച്ചുപുലര്ത്തുന്നവരാണത്രെ. 1969-72 കാലഘട്ടത്തില്‍ അപ്പോളോ ദൗത്യം നേരിട്ട് വീക്ഷിച്ച ഉയര്‍ന്ന പ്രായക്കാരില്‍ ഈ സംശയം തീരെ കുറവാണെന്നാണ് സര്‍വെകള്‍ സ്ഥിരീകരിക്കുന്നത്.<br />
<br />
2000 ല്‍ റഷ്യന്‍ പബ്ളിക് ഒപ്പീനിയന് ഫണ്ട് (Russian Public Opinion Fund)എന്ന സ്ഥാപനം നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 28 % ശതമാനം പേരാണ് ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചത്! യാതൊരു സംശയവുമില്ലാത്ത ബാക്കി വരുന്ന 72% മണ്ടന്മാരെക്കുറിച്ച് ഓന്നോര്ത്തുനോക്കിക്കേ! സോവിയറ്റ് കാലഘട്ടത്തില്‍ അമേരിക്കക്കാര്‍ക്കുണ്ടായിരുന്ന സംശയം പോലും അന്ന് റഷ്യക്കാര്ക്കുണ്ടായിരുന്നില്ല എന്നോര്‍ക്കണം. ശീതയുദ്ധക്കാലത്ത് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ഞെട്ടിപ്പിക്കുന്ന മുന്‍തൂക്കം സങ്കല്പ്പിക്കാവുന്നതി</span>ലും<span class="Apple-style-span" style="font-family: Meera; font-size: medium;"> വലുതാണ്. അമേരിക്ക ഒരുപക്ഷെ അത്തരമൊരു ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറുക പോലുമുണ്ടാവുകയില്ലായിരുന്നു.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ചന്ദ്രനിലിറങ്ങുന്നതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും മുമ്പ് അതിനുള്ള തയ്യാറെടുപ്പുകള്‍ അമേരിക്ക തുടങ്ങിയിരുന്നു. എത്രയെത്രെ വിക്ഷേപണങ്ങള്‍...പടിപടിയായുള്ള വിജയങ്ങള്‍, തിരിച്ചടികള്‍, ജീവാപായങ്ങള്‍....! അതിന്റെ ഓരോ വിശദാംശവും സദാ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന സോവിയറ്റ് യൂണിയന് എത്ര മണ്ടശിരോമണികള്!!!<br />
<br />
അമേരിക്ക പട്ടിണി കിടക്കുകയായിരുന്ന സോവിയറ്റ് യൂണിയന് ആയിരക്കണക്കിന് ടണ്‍ ധാന്യശേഖരവും ജീവകാരുണ്യ സഹായവും (grain shipments as humanitarian aid)നല്‍കിയതിനാലാണ് അവര്‍ ഈ തട്ടിപ്പ് പുറത്ത് പറയാതിരുന്നതെന്നാണ് റാല്‍ഫ് റെനെയുടെ പ്രസിദ്ധമായ </span>ഒരു <span class="Apple-style-span" style="font-family: Meera; font-size: medium;">ഹോക്സ് ഫലിതം. മനുഷ്യന് ചന്ദ്രനിലിറങ്ങിയെന്ന് അവകാശപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിലാണത്രെ ഈ സഹായവുമായി ഒരു കൂറ്റന്‍ കപ്പല്‍ സോവിയറ്റ് യൂണിയനിലേക്ക് യാത്ര തിരിച്ചത്. എന്നിട്ട് ആ സഹായത്തിന്റെ രേഖകളോ തെളിവുകളോ കപ്പലോ എവിടെയെങ്കിലും ലഭ്യമാണോ? ഇല്ലെന്ന് തെളിയിക്കേണ്ടത് സോവിയറ്റ് യൂണിയനല്ലേ?! ദൈവമില്ലെന്ന് നിരീശ്വരവാദികള്‍ തെളിയിക്കണമെന്ന മതശാഠ്യത്തിന് സമാനമാണിത്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
എന്നിട്ടെന്താണ് സംഭവിച്ചത്? പണവും ധാന്യവും കൈപ്പറ്റി ശത്രുവിനെ രക്ഷിച്ചശേഷം സോവിയറ്റ് യൂണിയന് പഴയ പണി തുടര്‍ന്നു. എന്താണത്? ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് അമേരക്ക പറഞ്ഞതുതന്നെ ഒരു 'തട്ടിപ്പാ'യിരിക്കുമോ </span>എന്ന്<span class="Apple-style-span" style="font-family: Meera; font-size: medium;"> സംശയിച്ച് സ്വന്തംനിലയില്‍ ചാന്ദ്രദൗത്യവുമായി അവര്‍ മുന്നോട്ടുപോയി! അതിനായി 1972 വരെ കൂറ്റന്‍ റോക്കറ്റുകളൊക്കെ ഉണ്ടാക്കി പരീക്ഷിച്ച് പൊട്ടിത്തെറിപ്പിച്ചു കളഞ്ഞു! പിന്നെന്തോ മടുത്തിട്ടാകണം ആ പണി എന്നെന്നേക്കുമായി വേണ്ടെന്നു വെച്ചു! ഇന്ന് പഴയ സോവിയറ്റ് യൂണിയന് തന്നെ പതിനഞ്ചായി വിഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലെ സര്‍ക്കാരുകള്‍ മാറിമറിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ ആ 'രഹസ്യം' പുറത്തുവിട്ടിട്ടില്ല...റെനെയുടെ കല്‍പ്പനകള്‍ തിളച്ചുതൂവുന്നത് അങ്ങനെയാണ്. എന്തായാലും ഈ റഷ്യക്കാരെ സമ്മതിക്കണം!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
പക്ഷെ അതൊക്കെ പഴയ കാലം. ഇന്നത്തെ ചെറുപ്പക്കാരെ അതുപോലെ പറ്റിക്കാനാവില്ല! അവര്‍ക്ക് ശാസ്ത്രബോധം കൂടിവരികയല്ലേ! തട്ടിപ്പുവാദക്കാര്‍ ഒന്നുരണ്ടു പടമോ ചീട്ടോ കാണിക്കുമ്പാഴേക്കും സംശയംകൊണ്ട് വീര്‍പ്പുമുട്ടി അവര്‍ മോഹലസ്യപ്പെടുന്നുവെങ്കില് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്രയ്ക്ക് ആസൂത്രതമായാണ് ഇത്തരം സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പൊതുവെ അപ്പോളോ ദൗത്യത്തിന് സാക്ഷികളാവാന്‍ കഴിയാതിരുന്നവരുടെ ഇടയിലാണ് തട്ടിപ്പുസിദ്ധാന്തത്തിന് വേരോട്ടം കൂടുതല്‍, വിശേഷിച്ചും 1969 ന് ശേഷം ജനിച്ചവരുടെ ഇടയില്‍.<br />
<br />
തട്ടിപ്പുസിദ്ധാന്തം വരുന്നതിനെ വളരെ മുമ്പേ ചാന്ദ്രയാത്രയെ പറ്റി സംശയം പ്രകടിപ്പിച്ച ഒരു വലിയ ജനവിഭാഗത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. സാങ്കേതിക വൈദഗ്ധ്യമോ വിദ്യാഭ്യാസമികവോ അവകാശപ്പെടാനില്ലാത്ത വെറും സാധാരണക്കാരായിരുന്നു അവരിലേറെയും. ആരെന്നല്ലേ? ലോകമെമ്പാടുമുള്ള തീവ്രമതവിശ്വാസികള്‍. ''ഏയ് അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവില്ല'' എന്ന് സ്വയം ആശ്വസിപ്പിക്കുകയും നാട്ടിലിറങ്ങി പ്രചരിപ്പിക്കുകയും ചെയ്തവരാണവര്‍. ഇങ്ങ് കൊച്ചുകേരളത്തിലും ചാന്ദ്രയാത്ര അസാധ്യമാണെന്ന് വാദിച്ചു നടന്ന നിരവധി മതാന്ധരുണ്ടായിരുന്നു. ഒരുപക്ഷെ അവരാരും അപ്പോളോ ഹോക്സിനെ പറ്റി കേട്ടിട്ടുകൂടിയുണ്ടാവില്ല. ചന്ദ്രനില്‍ മനുഷ്യന് ചെന്നിറങ്ങുന്നതോടെ മതസാഹിത്യത്തിന്റെ വെടി തീരുമെന്നാണവര്‍ ഭയന്നത്. ചന്ദ്രനെ ദേവനായി കണ്ടവര്‍ക്കും മതചിഹ്നമാക്കിയവര്ക്കുമൊന്നും ഈ 'അതിക്രമം' തീരെ രുചിച്ചില്ല.<br />
അമേരിക്ക തുടരെ 7 പ്രാവശ്യം ആ 'അതിക്രമം'ആവര്‍ത്തിച്ചതോടെ അവരില്‍ പലരും ഗത്യന്തരമില്ലാതെ പിന്‍വാങ്ങി. 'വ്യാഖ്യാനഫാക്ടറി' ഓവര്‍ടൈം പ്രവര്‍ത്തിപ്പിച്ച് ചാന്ദ്രയാത്ര സാങ്കേതികതയും മതസാഹിത്യത്തിന്റെ ജ്ഞാനപരിധിക്കുള്ളിലാക്കി ചില മിത-മതവാദികള്‍ തടതപ്പി. 'ഒക്കെ ഗ്രന്ഥത്തിലുള്ളതാണ്' എന്ന മട്ടില്‍ മുഖ്യധാരാമതങ്ങള്‍ ചുവടുമാറ്റി ചവിട്ടിയതോടെ വിശ്വസികളുടെ പൊതുവെയുണ്ടായിരുന്ന അമ്പരപ്പ് മാറിക്കിട്ടി. എങ്കിലും ഇന്നും ഒരു ന്യൂനപക്ഷം മതപരമായ കാരണത്താല്‍ മാത്രം അത് വിശ്വസിക്കുന്നില്ല. അവരൊന്നും തട്ടിപ്പുസിദ്ധാന്തത്തെ കുറിച്ച് കേട്ടിട്ടുള്ളവരാകണമെന്നില്ല. </span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">അതേസമയം മതപരമായ കാരണങ്ങളല്ലാതെ മനുഷ്യന്റെ ചാന്ദ്രയാത്രയെക്കുറിച്ച് കേട്ടറിവുപോലുമില്ലാതെ ജീവിക്കുന്ന ജനകോടികളും ഇന്നും ഈ ലോകത്തുണ്ട്. വിശേഷിച്ചും ആഫ്രിക്കയിലേയും ഏഷ്യയിലേയും പട്ടിണിരാജ്യങ്ങളില്‍. അവരതൊന്നും കേട്ടിട്ടുകൂടിയില്ല, പിന്നയല്ലേ സംശയിക്കാന്‍!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ഏതു കാര്യത്തിലും ഉണ്ടാകുന്ന ഒരു വികടവാദമായി ഇതൊക്കെ നിലകൊണ്ടും എന്നല്ലാതെ നമുക്കിതിനെ ഒരു തട്ടിപ്പുസിദ്ധാന്തമായി കാണാനാവില്ല. പിന്നീടിങ്ങോട്ടും ഒറ്റപ്പെട്ട ചില മുറുമുറുപ്പുകള്‍ ചില കോണുകളില്‍ നിന്നും ഉണ്ടായി. എങ്കിലും മനുഷ്യന് ചന്ദ്രനിലിറങ്ങിയെന്നത് ഒരു ശാസ്ത്രവസ്തുതയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. പാഠപുസ്തകത്താളുകളിലേക്ക് ആംസ്ട്രോങും കൂട്ടുകാരും വീരജേതാക്കളെപ്പോലെ നടന്നുകയറി.<br />
<br />
മനുഷ്യന് ചന്ദ്രനിലിറങ്ങിയെന്ന് വിശ്വസിക്കാന്‍ മനസ്സില്ലെന്ന് അമേരിക്കയിലെ 'പരന്നഭൂമി'വാദക്കാര്‍(Flat Earth Society) പരസ്യമായി പ്രസ്താവിക്കുകയുണ്ടായി. ഒരുപക്ഷെ അവരായിരിക്കണം ആദ്യത്തെ ഹോക്സ് സിദ്ധാന്തക്കാര്‍! 'ഫ്ളാറ്റ് എര്‍ത്ത് സൊസൈറ്റി'എന്നാല്‍ ഭൂമി പരന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുടെ സംഘടനതന്നെ! വാള്‍ട്ട് ഡിസ്നിയുടെ സഹായത്തോടെ ഹോളിവുഡും നാസയും ചേര്‍ന്നൊപ്പിച്ച പണിയാണതെന്നായിരുന്നു അവരുടെ ആരോപണം. അതിനായി തിരക്കഥ തയ്യാറാക്കിയാതാകട്ടെ വിശ്രുത ശാസ്ത്ര രചയിതാവായ ആര്‍തര്‍.സി ക്ളാര്‍ക്കും, സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കും!! ഭൂമി പരന്നതാണെന്ന ബോധ്യം ഇത്തരം കഥകള്‍ കൂടുതല്‍ പരത്തിയടിക്കാന് അവരെ സഹായിച്ചെങ്കിലും അതൊനൊപ്പം ഉരുളാന്‍ ജനം തയ്യാറായില്ല.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg961r4GI-7RzonwPeDeo6PNKgcIkqoviqAq2b6fuNmgIJqzaakw8n8-7QwJL4N9KHMok6iNMZjb1RntSYF-_aKeMJILRZMcUFV9sR6ZwQ8VY807tjRQid_SDIEUFhU2Dh0nx_bnzK0cqU/s1600/kaysing.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg961r4GI-7RzonwPeDeo6PNKgcIkqoviqAq2b6fuNmgIJqzaakw8n8-7QwJL4N9KHMok6iNMZjb1RntSYF-_aKeMJILRZMcUFV9sR6ZwQ8VY807tjRQid_SDIEUFhU2Dh0nx_bnzK0cqU/s200/kaysing.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Bill Kaising</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ ദൗത്യവുമായി ബന്ധപ്പെട്ട ചില യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഉപകരാര്‍ (sub contract)ഏറ്റെടുത്തിരുന്ന 'റോക്കറ്റ്ഡൈന്‍' (Rocketdyne) എന്നൊരു കമ്പനിയുണ്ട്. അപ്പോളോയുടെ പ്രധാനഭാഗങ്ങളൊന്നും ഉണ്ടാക്കുന്നതില്‍ ഈ കമ്പനിക്ക് പങ്കൊന്നുമുണ്ടായിരുന്നില്ല. 1957-63 കാലഘട്ടത്തില്‍ റോക്കഡൈന്റെ പ്രസിദ്ധീകരണവിഭാഗത്തില്‍ (Publication wing) ജോലിനോക്കിയിരുന്ന<b> ബില്‍ കെയ്സിങാ</b>യിരുന്നു (Bill Kaysing /July 31, 1922 – April 21, 2005) ചാന്ദ്രയാത്ര തട്ടിപ്പാണെന്ന വാദവുമായി ആദ്യം മുന്നോട്ടുവന്ന വ്യക്തിയെന്ന് പറയാം. </span>'Moon Hoax heroes' എന്നാണ് കെയ്സിങിനെപ്പോലുള്ളവര് തട്ടിപ്പുവാദ സാഹതിത്യത്തില് അറിയപ്പെടുന്നത്. സൗകര്യത്തിനായി മലയാളിത്തില്‍ നമുക്കിവരെ 'അമ്പിളിക്കുട്ടന്മാര്' എന്നുവിളിക്കാം.<span class="Apple-style-span" style="font-family: Meera; font-size: medium;">താന്‍ റോക്കറ്റ്ഡൈനില് 'Technical writer' ആയിരുന്നുവെന്നാണ് കെയ്സിംഗ് പറഞ്ഞിട്ടുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചെന്നിറങ്ങാന്‍ ഉപയോഗിച്ച ല്യൂണാര്മോഡ്യൂളിന്റെ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് റോക്കറ്റ്ഡൈനുണ്ടായിരുന്നതെന്ന കെയ്സിംങിന്റെ വാദം ദുരൂഹമാണ്. കാരണം കെയ്സിംഗ് കമ്പനി വിട്ട് 7 വര്‍ഷത്തിന് ശേഷമാണ് വാസ്തവത്തില്‍ അമേരിക്ക ചന്ദ്രനിലിറങ്ങുന്നത്. ആളില്ലാതെ പോകാനുള്ള ബൂസ്റ്റര്‍ റോക്കറ്റുകള്‍ പോലും തയ്യാറായിട്ടില്ലാത്തപ്പോഴാണ് ആളെയിറക്കുന്ന ലൂണാര്‍മോഡ്യൂള്‍ പണി തുടങ്ങിയതെന്ന വാദം ഒട്ടും വിശ്വസനീയമല്ലതന്നെ.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
കെയ്സിംഗിന്റെ കാലഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ഉദ്ദശിച്ചുകൊണ്ടുള്ള അപ്പോളോ ദൗത്യം തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അപ്പോളോ ദൗത്യത്തിന്റെ നിര്മ്മാണരഹസ്യങ്ങളൊന്നും നിര്‍മ്മാണകമ്പനികള്‍ക്ക് അറിയാനാവാത്തവിധം ജോലികള്‍ ബുദ്ധിപൂര്‍വം വ്യത്യസ്ത സ്വകാര്യകമ്പനികള്‍ക്കായി വീതിച്ച് നല്‍കുകയായിരുന്നു നാസ. തങ്ങള്‍ ഉണ്ടാക്കുന്ന ഭാഗം ഏത് വാഹനത്തിന്റെയാണെന്ന് അറിയുവാന്‍ ഒരു കമ്പനിക്കും കഴിയുമായിരുന്നില്ല. രാജ്യരക്ഷാതാല്‍പര്യം മുന്‍നിറുത്തിയും സോവിയറ്റ് ഏജന്‍സിയായിരുന്ന കെ.ജി.ബി യുടെ ചാരവലയില്‍ പെടാതിരിക്കാനുമാണ് ഇത്രയധികം രഹസ്യസ്വഭാവത്തില്‍ അപ്പോളോ ദൗത്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ടുപോയത്. രാജ്യരക്ഷ സംബന്ധിച്ച് കാര്യങ്ങളില്‍ അമേരിക്കയുടെ നിലപാട് ഇന്നും ഇങ്ങനെതന്നെ.<br />
<br />
2011 ജൂണില്‍ ബിന്‍ ലാദനെ വധിക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കവെ തകരാറ് സംഭവിച്ച ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാധുനിക ഹൈലികോപ്റ്ററുകളിലൊന്ന് അപ്പാടെ കത്തിച്ചു കളയാനാണ് അമേരിക്ക ശ്രമിച്ചത്. അതിന്റെ നിര്‍മ്മാണരഹസ്യം ആരുമറിയാതിരിക്കാ</span>ന്<span class="Apple-style-span" style="font-family: Meera; font-size: medium;"> റിപ്പയര്‍ ചെയ്യാനൊന്നും ശ്രമിക്കാതെ ഹോലികോപ്റ്റര്‍ നശിപ്പിക്കാനാണ് യു.എസ് സീ മെറീനുകള്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കോടികള്‍ നഷ്ടപ്പെടുന്നതിലല്ല, 'രഹസ്യം' ചോരുന്നതിലായിരുന്നു അവര്‍ക്ക് ആശങ്ക. പക്ഷെ അവര്‍ക്കതില്‍ പൂര്‍ണ്ണമായും വിജയിക്കാനായില്ല. അപകടസ്ഥലത്തുചെന്ന് പ്രസ്തുത ഹൈലികോപ്റ്ററിന്റെ ഫോട്ടോയെടുക്കാന്‍ അമേരിക്ക ചൈനയെ അനുവദിച്ചുവന്ന വാര്‍ത്ത അമേരിക്ക-പാക് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നതോര്ക്കുക.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
അമേരിക്ക വിയറ്റ്നാമിനെതിരെ യുദ്ധം നടത്തുന്നതിലുളള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തനിക്ക് അപ്പോളോ ഹോക്സ് സിദ്ധാന്തത്തിന് രൂപംകൊടുക്കാനുള്ള ആശയം മനസ്സിലുദിച്ചതെന്ന് കെയ്സിംഗ് തുറന്നുപറഞ്ഞിട്ടുണ്ട്. വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത ജോണ്‍ ഗ്രാന്റ് എന്ന ചെറുപ്പക്കാരനായിരുന്നുവത്രെ ഇതിന്റെ പ്രേരണ. സാധുവായ ഒരു കാരണവുമില്ലാതെ അമേരിക്ക വിയറ്റ്നാം ജനതയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും അതുകൊണ്ടുതന്നെ ലോകത്തിന് മുമ്പില്‍ അമേരിക്കന്‍ സര്‍ക്കാരിനെ കരി വാരിത്തേക്കാനായി എന്തെങ്കിലും വിളിച്ചുപറയണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലക്കാരനായിരുന്ന ജോണ്‍ ഗ്രാന്റ് കെയ്സിംഗിനോട് നിര്‍ദ്ദേശിച്ചുവത്രെ. 'മനുഷ്യന് ഒരിക്കലും ചന്ദ്രനില്‍ പോയിട്ടില്ല' എന്ന പ്രഖ്യാപനം തന്നെ ആയാല്‍ കുഴപ്പമുണ്ടോ എന്നും ഗ്രാന്റ് തന്നോട് ആരാഞ്ഞുവെന്ന് കെയ്സിംഗ് തന്നെ പറയുന്നുണ്ട്:<br />
<br />
'What motivated me to spill the beans was a young man from the Vietnam wars by the name of John Grant. He said that he was sent to Vietnam to kill people with no good reason and he also got a heroin habit, and he says, 'Bill,' he says, 'what I want you to do is blow the whistle on this rotten, corrupt government.' He says, 'Why don't you say something outrageous, like, we never went to the moon?' So I attribute my interest in this project to John Grant'(http://www.nardwuar.com/vs/bill kaysing/index.html)'<br />
<br />
1963 ലാണ് കെയ്സിംഗ് റോക്കറ്റ്ഡൈന്‍ വിടുന്നത്. അതിനുശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് (1967, ഫെബ്രുവരി 21) അപ്പോളാ സീരിസിലെ ആദ്യ വാഹനമായ മനുഷ്യര്‍ കയറാത്ത അപ്പോളോ-1 വിക്ഷേപിക്കുന്നത്. വിവാദത്തിന്റെ കുലപതിയായി പലരും വിശേഷിപ്പിക്കുന്ന കെയ്സിങിന്റെ 'We never Went to the Moon: America's Thirty Billion dollar swindle' എന്ന പുസ്തകം 1974 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ചന്ദ്രന്റെ ആകാശത്ത് നക്ഷത്രങ്ങളെ കാണാത്തതെന്തേ? തുടങ്ങിയ ചില നിരുദ്രപകരമായ സംശയങ്ങളുടെ ബലത്തിലാണ് അദ്ദേഹം തന്റെ 'ഹോക്സ് തിസീസ്' തയ്യാറാക്കിയത്. ചാന്ദ്രനില്‍ മനുഷ്യന് കാലുകുത്താന്‍ വെറും 0.017% സാധ്യതയേ ഉള്ളുവെന്നായിരുന്നു കെയ്സിങ് ആ പുസ്തകത്തില്‍ ഉന്നയിച്ച വാദം. ഈ കണക്കിന്റെ ആധികാരികത ഇന്നുവരെ ലോകത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഒരുപക്ഷെ അത് കൃത്യമായറിയുന്ന ഏക വ്യക്തി അദ്ദേഹം മാത്രമായിരിക്കും!(ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം). ചാന്ദ്രയാത്രയുടെ വിജയോന്മാദത്തില് മതിമറന്നിരുന്ന അമേരിക്കന്‍ ജനതയില്‍ യാതൊരു പ്രഭാവമുണ്ടാക്കാന്‍ ആ പുസ്തകത്തിനായില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സോവിയറ്റ് പ്രധാനമന്ത്രി അക്സി കൊസിഗിന് ഉള്‍പ്പെടെ 73 രാജ്യത്തലവന്മാര് നേരിട്ടുതന്നെ പ്രസിഡന്റ് റിച്ചാഡ് നിക്സനെ ചാന്ദ്രനേട്ടത്തില് അഭിനന്ദിച്ച സാഹചര്യത്തില്‍ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ സ്വാഭാവികമായും അത്ലാന്റിക്കിന്റെ ഇരുകരകളിലും അവഗണിക്കപ്പെട്ടു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbzHSuFdL3xpgkcRjfuB5oAWxp3H-0wlQrTHgNEleThMlPPAhU22ucEriSsdeXA4L1D2Z2Ldf6ASEeBsAQ7iLhXlw5vCCtVxrePlRff_rbzrD-8cjg0j2HOM4XEywZablnsdFsvMzCIqk/s1600/253-1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbzHSuFdL3xpgkcRjfuB5oAWxp3H-0wlQrTHgNEleThMlPPAhU22ucEriSsdeXA4L1D2Z2Ldf6ASEeBsAQ7iLhXlw5vCCtVxrePlRff_rbzrD-8cjg0j2HOM4XEywZablnsdFsvMzCIqk/s200/253-1.jpg" width="141" /></a></div><span class="Apple-style-span" style="font-family: Meera; font-size: medium;">1978 ല്‍ അമേരിക്കന്‍ സംവിധായകനും എഴുത്തുകാരനുമായ പീറ്റര്‍ ഹ്യാമസിന്റെ <b>കാപ്രികോണ്‍-1 </b>(Capricon-1 directed by Peter Hyamas)-എന്നൊരു ചലച്ചിത്രം പുറത്തുവന്നു. ചൊവ്വയാത്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ചൊവ്വയിലേക്കെന്ന വ്യാജേന ഒരു ആകാശയാത്ര നടത്തി അമേരിക്കന്‍ സമൂഹത്തെ വഞ്ചിക്കുന്നതായിരുന്നു കാപ്രിക്കോണ്‍-1 ന്റെ ഇതിവൃത്തം. ചിത്രം ജനമാസ്വദിച്ചെങ്കിലും ചാന്ദ്രയാത്ര തട്ടിപ്പാണെന്ന വാദമൊന്നും അന്നുയര്ന്നിരുന്നില്ല. ഇന്ന് തട്ടിപ്പുവാദക്കാര്‍ വേണ്ടത്ര അവബോധമില്ലാത്തവരെ കബളിപ്പിക്കാനായി പറയുന്നത് നാസ ഈ ചിത്രത്തിന്റെ ഇതിവൃത്തം അപ്പാടെ പകര്‍ത്തിയെന്നാണ്! 1969-72 കാലത്ത് നടന്നത് ചാന്ദ്രയാത്രയില്‍ 1978 ല്‍ പുറത്തിറക്കിയ ചിത്രം പ്രേരകമായെന്ന വാദം ഒരു നിമിഷംപോലും നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ എല്ലാംകൂടി അവതരിപ്പിക്കുന്ന കൂട്ടത്തില്‍ ഇതുമവര് തട്ടിവിടും. വര്‍ഷവും തീയതിയുമൊക്കെ എത്രപേര്‍ ശ്രദ്ധിക്കും?! ചാന്ദ്രയാത്രയിലെ രംഗങ്ങള്‍ക്കും അപ്പോളോയാത്രികരുടെ വേഷവിധാനത്തിനും സാദൃശ്യമുള്ള കാര്യങ്ങള്‍ കാപ്രിക്കോണ്‍-1 ല്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും സിനിമ നിര്‍മ്മിതാക്കള്‍ ചാന്ദ്രയാത്ര സംബ്നധിച്ച വിശദാംശങ്ങള്‍ അനുകരിച്ചെന്നല്ലേ മനസ്സിലാക്കേണ്ടത്. നേരെ തിരിച്ചാണ് പലരും മനസ്സിലാക്കുന്നതില്‍ അത്ഭുതം കൂറേണ്ടതില്ല. മനസ്സിലാക്കാന്‍ താല്പര്യമുള്ള കാര്യങ്ങള്‍ മാത്രമല്ലേ നാം മനസ്സിലാക്കുകയുള്ളു!</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ചാന്ദ്രയാത്ര സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച ഒരു രഹസ്യസ്റ്റുഡിയോ സംബന്ധിച്ച് ഹോക്സ് പുരാണത്തില്‍ നിറയെ പരമര്‍ശമുണ്ട്. മതപുരാണത്തില് 'ഇന്ദ്രസദസ്സ്' എന്നൊക്കെ പറയുന്നതുപോലെ ഏതോ സ്ഥലമാണിത്! അവിടെയാകാം-ഇവിടെയാകാം, അതിന് സമാനമാണ്-ഇതിന് സമാനമാണ് എന്നൊക്കെ ഊഹിച്ച് പറയുന്നതല്ലാതെ ഭൂമിയില്‍ കൃത്യമായും എവിടെ വെച്ചാണത് ചിത്രീകരണം നടന്നതെന്ന് സ്ഥിരീകരിക്കാന്‍ ഹോക്സ് സാഹിത്യകാരന്മാര് ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും സ്ഥലം ചൂണ്ടികകാട്ടിയാല് പിന്നീടത് തിരുത്തേണ്ടി വന്നാലോ! ഇതു സംബന്ധിച്ച 'തെളിവി'ന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതുമില്ല. 'ഞങ്ങള്‍ സ്റ്റുഡിയോയുടെ കാര്യം പറഞ്ഞുകഴിഞ്ഞു, സംശയമുള്ളവര്‍ തെളിവ് കൊണ്ടുവരൂ' എന്ന ഉദാര നിലപാടിലാണവര്‍.<br />
<br />
അപ്പോളോ സഞ്ചാരികള്‍ ചാന്ദ്രയാത്ര അനുകരിച്ച് (mocking)പരിശീലനം നടത്തുന്ന നിരവധി ചിത്രങ്ങള്‍ നാസ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതിന് സമാനമായി 'എതെങ്കിലും'സാഹചര്യത്തിലായിരിക്കും യാത്രയ്ക്ക് ശേഷം പുറത്തുവന്ന ചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ചതെന്ന എളുപ്പവാദം ഉയര്‍ത്തുമെങ്കിലും പരിശീലനചിത്രങ്ങളും അസ്സല് യാത്രാചിത്രങ്ങളും തമ്മിലുള്ള അമ്പരപ്പിക്കുന്ന വ്യത്യാസത്തെക്കുറിച്ച് ചോദിച്ചാല്‍ ഹോക്സ് സാഹിതീകാരന്മാര്ക്ക് മിണ്ടാട്ടമില്ല. 'ഫോട്ടോഷോപ്പ്' (Photoshop)സാങ്കേതികതയിലൂടെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്ന് ചിലര്‍ മിടുക്കന്മാര് ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയെങ്കിലും 1969 ല്‍ ഫോട്ടോയും ഷോപ്പുമുണ്ടെന്നല്ലാതെ ഫോട്ടോഷോപ്പുണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഹോക്സര്‍മാര്‍ കേരളത്തില്‍ പോലും വളര്‍ന്നുവരാന്‍ തുടങ്ങി.<br />
<br />
ഹോക്സ് സാഹിത്യചരിത്രത്തിലേക്ക് തിരികെവരാം. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ന്യൂക്ളിയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വില്യം എല്‍. ബ്രയാന്‍ (William L Brian) 'Moongate: Supressed findings of the US Space programme, The NASA cover up' എന്ന പേരില്‍ ഒരു ഗ്രന്ഥം 1982 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്നു പറയാന്‍ ഈ എഞ്ചിനിയര്‍ ധൈര്യം കാട്ടിയെന്നായിരുന്നു മലയാളത്തിലെ ഒരു ഹോക്സ് കൃതി പച്ചയായി വാദിച്ചത് (മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ടില്ല: അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?', (2004) പ്രശാന്ത് ചിറക്കര, സുജിലി പബ്ളിക്കേഷന്‍സ്, കൊല്ലം, പേജ്-16). പില്ക്കാലത്ത് റാല്‍ഫ് റെനെയ്ക്കും കൂട്ടര്‍ക്കും പിന്തുടരാനുള്ള പാത വെട്ടിത്തെളിച്ചത് ബ്രയാനാണെന്നും പുസ്തകം അവകാശപ്പെടുന്നുണ്ട്.<br />
<br />
വാസ്തവത്തില്‍ മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയെന്ന അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന കൃതിയാണ് ബ്രയാന്റെ 'Moongate'. ചന്ദ്രനില്‍ ചെന്നിറങ്ങിയ ശേഷം അപ്പോളോ സഞ്ചാരികള്‍ കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങള്‍ പലതും ലോകത്തിന് മുമ്പാകെ പരസ്യപ്പെടുത്താന്‍ അമേരിക്ക വിസമ്മതിച്ചുവെന്ന പരാതിയാണ് ബ്രായന്‍ പ്രധാനമായും ഈ ഗ്രന്ഥത്തില്‍ ഉന്നയിക്കുന്നത്. നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ഇന്നും പുറംലോകമറിഞ്ഞിട്ടില്ല. അമേരിക്കന്‍ സൈന്യവും നാസയും റഷ്യന്‍ സ്പേസ് ഏജന്‍സിയും ഇക്കാര്യത്തില്‍ ഒത്തുകളിച്ചിട്ടുണ്ട്. നാസ അമേരിക്കയിലെ ജനയത്തസര്ക്കാരിന്റെ ഭാഗമല്ല മറിച്ച് അമേരിക്കന്‍ സൈന്യത്തിന്റെ മുഖംമൂടിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്(Ref-http://en.wikipedia.org/wiki/Moongate_(book). ഏതുനിലയില്‍ നോക്കിയാലും ഒരു ഹോക്സ് കൃതിയായി ഇതിനെ കാണാനാവില്ലെങ്കിലും ബ്രയന്‍ ഒരു ന്യൂക്ളിയര്‍ എഞ്ചിനിയറായാതു കൊണ്ടാവാം കെട്ടുകഥാവ്യവസായികള് ഇതും തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്ന പുസ്തകമായി അവകാശപ്പെടാനുള്ള കാപട്യം കാണിച്ചതെന്ന് കരുതാം.<br />
<br />
മാത്രമല്ല ഈ മലയാള പുസ്തകത്തിന്റെ പതിനേഴാം പേജില്‍ 'സ്പേസ് ഷട്ടില്‍ വിവാദവും'എഴുന്നെള്ളിച്ചിട്ടുണ്ട്. ദശകങ്ങള്‍ക്ക് മുമ്പ് രണ്ടരലക്ഷം മൈല്‍ സഞ്ചരിച്ച് ചന്ദ്രനില്‍ പോയ മനുഷ്യരെന്തേ ഇപ്പോഴും 260 മൈല്‍ ഉയരത്തില്‍ മാത്രം പോകുന്ന സ്പേസ് ഷട്ടിലില്‍ മാത്രം ഒതുങ്ങുന്നു എന്നതായിരുന്നു ആ ചോദ്യം. സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ 14 ജീവന് നഷ്ടപ്പെട്ടു. അപ്പോളോ 11-17 വരെ ആളപായമില്ല. സാങ്കേതികത്തികവ് വളരെ കുറഞ്ഞ അന്ന് ആളപായമില്ലെങ്കില് ഇന്നെന്തുകൊണ്ടുണ്ടായി? വിചിത്രമായ ചോദ്യം തന്നെ! പണ്ടേ പാണ്ടിലോറി ഓടിച്ചുനടന്നവന്‍ പില്ക്കാലത്ത് ഓട്ടോറിക്ഷാ അപകടത്തില്‍ മരിച്ചാല്‍ വിശ്വസിക്കാനാവില്ല എന്ന വാദമാണിത്. നൂറ് കണക്കിന് പറക്കലുകള്‍ നടത്തിയതിനിടയ്ക്കാണ് സ്പേസ് ഷട്ടിലുകളായ ചലഞ്ചറും കൊളംബിയയും അപകടതതില്‍ പെട്ടത്. ഓരോന്നിലും ഏഴുപേരുണ്ടായിരുന്നതിനാല് 14 ജീവന് നഷ്ടപ്പെട്ടു. അപ്പോളോ ദൗത്യങ്ങളില്‍ മൂന്നുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. അപ്പോളോ ദൗത്യം ശരിയായി നിര്‍വഹിച്ചതുകൊണ്ട് ആളപായമുണ്ടായില്ല, സ്പേസ് ഷട്ടിലുകളുടെ കാര്യത്തില്‍ റണ്ടുതവണ ഗുരുതരമായ പിഴവുകളുണ്ടായിരുന്നു-അപകടമുണ്ടായി.<br />
<br />
ലക്ഷക്കണക്കിന് മൈല്‍ സഞ്ചരിക്കാനാവില്ലെന്ന വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്ന് ചന്ദ്രനില്‍ ഘടിപ്പിച്ചിരിക്കുന്ന ലേസര്‍ റിഫ്ളക്റ്ററുകള്‍ സംശയലേശമന്യേ തെളിയിക്കുന്നുണ്ട്. നിരവധി പ്രോബുകളും അവിടെ പോയെന്ന് തട്ടിപ്പുവാദക്കാരും സമ്മതിക്കുന്നുണ്ട്. അപ്പോള്‍ ദൂരം വിഷയമേയല്ല. ഹബിള്‍സ് ടെലസ്ക്കോപ്പും ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനും ആവശ്യമായ സാധനസാമഗ്രകളുമായാണ് സ്പേസ്ഷട്ടിലുകള്‍ ഏറെയും ബഹിരാകാശത്തേക്ക് പറന്നത്. അവയുടെ ലക്ഷ്യവുമതായിരുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍ സ്പേസ് ഷട്ടിലുകളുടെ കാര്യത്തില്‍ ആരോപിക്കുന്നതില്‍ കഥയില്ലെന്ന കാര്യം മുന്‍ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYaVxEfUSgjC9avTdfCbg_yv0Z7-5eftZp3Qdp2wjjBUV5i3kRtZDT3bTLordB7QU79RJ7u9x8EaF1Epxg9K0i8AYcLFRl9YbdBVf8-qUnzK_pRLGfG2N7fsPFMAurijR13znMrBpvxcA/s1600/RalphRene.png" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYaVxEfUSgjC9avTdfCbg_yv0Z7-5eftZp3Qdp2wjjBUV5i3kRtZDT3bTLordB7QU79RJ7u9x8EaF1Epxg9K0i8AYcLFRl9YbdBVf8-qUnzK_pRLGfG2N7fsPFMAurijR13znMrBpvxcA/s200/RalphRene.png" width="133" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Ralph Rene</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ആദ്യ ചാന്ദ്രയാത്ര കഴിഞ്ഞ് ഏതാണ്ട് 32 വര്‍ഷത്തിന് ശേഷം പ്രസീദ്ധീകരിക്കപ്പെട്ട 'NASA Mooned America' എന്ന <b>റാല്‍ഫ് റെനെ</b>യുടെ (Ralph Rene,August 24, 1933 – December 10, 2008) പുസ്തകത്തിന് ശേഷമാണ് ചാന്ദ്രവിവാദം അമേരിക്കന്‍ പൊതുസമൂഹം ശ്രദ്ധിച്ചു തുടങ്ങുന്നത്. അന്നുവരെ അവിടെയും ഇവിടെയും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നതല്ലാതെ ഒരു തട്ടിപ്പ് സിദ്ധാന്തമായി ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 1992 ലും ഇന്നു നാം കാണുന്ന തരത്തിലുള്ള ഒരു വ്യവസായമായി തട്ടിപ്പുസിദ്ധാന്തം വളര്‍ന്നിരുന്നില്ല. തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ സംശയരാജാക്കന്മാരെ പരിഗണിക്കേണ്ടതായി നാസയ്ക്കും തോന്നിയില്ല. അതും കഴിഞ്ഞ് ഏതാണ്ട് ഒരു ദശകത്തിന് ശേഷം 2001 ല്‍ അമേരിക്കയിലെ ഫോക്സ് ടി.വി (Fox TV)പരിപാടിക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന തരത്തില്‍ കോടികള്‍ വിറ്റുവരവുള്ള ഒരു വ്യവസായമായി ഇത് കത്തിക്കയറുന്നത്. 'Conspiracy Theory:Did We land on the Moon?'എന്നായിരുന്നു പരിപാടിക്ക് നല്കിയ ശീര്‍ഷകം. അവസാനം, കാര്യങ്ങള്‍ വിശദീകരിച്ചെഴുതാന്‍ സ്വന്തംനിലയില്‍ ജിം ഓബര്ഗിനെപ്പോലൊരു ശാസ്ത്രലേഖകനെ ചുമതലപ്പെടുത്താന്പോലും നാസ തീരുമാനിക്കുകയുണ്ടായി. ആ രീതിയില്‍ ഹോക്സ് ഭൂതം വളര്ന്നുവെന്നര്ത്ഥം. അമേരിക്കന്‍ സമൂഹത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ക്കും ക്ഷിപ്രവിശ്വാസങ്ങള്ക്കുമുള്ള അവിശ്വസനീയമായ സ്വീകാര്യതയ്ക്ക് അടിവരയിട്ട സംഭവമായിരുന്നുവത്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
അപ്പോളോ ഹോക്സിന്റെ പടത്തലവനായി അറിയപ്പെടുന്ന റാല്‍ഫ് റെനെ ഒരു സവിശേഷ വ്യക്തിത്വമാണ്. അപ്പോളോ വിവാദത്തിലെ വഴിത്തിരിവെന്ന് അറിയപ്പെടുന്ന ഫോക്സ് ടി.വി പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതിനുശേഷം സമാനമായ പല ടി.വി പരിപാടികളിലും തന്റെ തട്ടിപ്പുവാദം അവതരിപ്പിച്ച റെനെ പില്ക്കാലത്ത് 2008 ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയുടെ 'പണി'യാണെന്ന് വാദിച്ച് ഒരു കിടിലന്‍ പുസ്തകം ('World Trade Center Lies and Fairytales') എഴുതി ഇസ്ളാമികതീവ്രവാദികളുടെ മനംകവരുകയുമുണ്ടായി. ഫോക്സ് ടി.വി പരിപാടിയില്‍ റെനെ തന്നെ ഒരു ശാസ്ത്രജ്ഞനായിട്ടാണ് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ 'Author/Scientist'എന്ന് എഴുതിക്കാണിക്കുകയുമുണ്ടായി. പക്ഷെ താനൊരു ശാസ്ത്രജ്ഞനല്ലെന്നും 'സ്വയം' വിദ്യാഭ്യാസം ചെയ്ത് അറിവ് നേടിയ ആളാണെന്നും റെനെ പിന്നീട് സമ്മതിച്ചു. പുസ്തകങ്ങളൊക്കെ താന്‍ 'സ്വയം' പ്രസിദ്ധികരിക്കുകയായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും 'സ്വയം' ചെയ്തുകൊണ്ടിരുന്ന റെനെയെ സമാനമായ മറ്റൊരു ടി.വി. ഡോക്കുമെന്ററിയില്‍ പരിപാടിയില്‍ വെച്ച് ('The Truth Behind the Moon Landing')നാസാ ഗ്രന്ഥകാരനായ ജിം ഓ ബര്‍ഗ് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. റെനെയെപ്പോലുള്ള തട്ടിപ്പുവാദക്കാരെ 'സാംസ്ക്കാരിക തെമ്മാടികള്‍' (cultural vandals) എന്നാണ് ഓബര്‍ഗ് വിശേഷിപ്പിച്ചത്.<br />
<br />
അപ്പോളോ ഹോക്സ് ശരിയാണെന്ന് സ്ഥാപിക്കാനായി പ്രസിദ്ധീകരിച്ച മുമ്പ് സൂചിപ്പിച്ച മലയാളപുസ്തകത്തില്‍ റാല്‍ഫ് റെനെയെ 'യുവ എഞ്ചിനീയര്‍' ആയിട്ടാണ് പരിചയപ്പെടുത്തുന്നതെന്നും ഇവിടെ സ്മരണീയമാണ്(മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ടില്ല: അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?'-പേജ്-10). പരാമര്‍ശിക്കപ്പെട്ട ആളിന് വലിയ പ്രായമൊന്നുമില്ല( Just 71 years in 2004!) എന്നതിനാല്‍ വിശേഷണത്തിന്റെ പകുതി ഭാഗം തെറ്റാണെന്ന് പറയാനാവില്ല! എങ്കിലും ഹോക്സ് കൃതികളുടെ 'ആധികാരികത' സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കാന്‍ ഇതും സഹായകരമാണെന്നതില്‍ തര്‍ക്കമില്ല..</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijg7Rko2QfGIkH4iGBGHWTVyWkk7XHleK34n7XrZw_XqJ90kx2DHjfqrD8h_P0C6XUpGhq5K8ZphC5KIlFFiIoF9Sb9BPba2ugkRHWZJ_38lF8E3sL8NmyjAEWJo6p_tevh98IRqtiJ7c/s1600/david.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijg7Rko2QfGIkH4iGBGHWTVyWkk7XHleK34n7XrZw_XqJ90kx2DHjfqrD8h_P0C6XUpGhq5K8ZphC5KIlFFiIoF9Sb9BPba2ugkRHWZJ_38lF8E3sL8NmyjAEWJo6p_tevh98IRqtiJ7c/s200/david.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">David Percy</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">പ്രശസ്ത ബ്രിട്ടീഷ് ചലചിത്രനിര്മ്മിതാവും ഫോട്ടാഗ്രാഫറുമായ <b>ഡേവിഡ് പെര്‍സി</b>യുടെ (David Percy)സഹകരണത്തോടെ 2001 ല്‍ മേരി ബന്നറ്റ് രചിച്ച 'Dark Moon: Apollo and Whistle Blowers' ആണ് ഇപ്പോഴത്തെ ഹോക്സ് ബെസ്റ്റ്സെല്ലര്. പ്രധാനമായും അപ്പോളോ ദൗത്യത്തിലെ ചിത്രങ്ങളും വീഡിയോ ക്ളിപ്പുകളും വിശകലനം ചെയ്താണ് പെര്‍സിയും കൂട്ടുകാരനും ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത്. അതിനെപ്പറ്റി അടുത്ത അധ്യായങ്ങളില്‍ പരിശോധിക്കാം. ഇംഗ്ളീഷില്‍ മാത്രം അമ്പതിലേറെ പുസ്തകങ്ങള്‍ ഈ വിഷയത്തെ അനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. അമേരിക്കയില്‍ മാത്രം ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, റഷ്യന്‍, ഏതാണെല്ലാ മുഖ്യധാരാ യൂറോപ്യന്‍ ഭാഷകളിലും അസ്സല് ഹോക്സ് കൃതികളും ഈംഗ്ളീഷ് കൃതികളുടെ തര്‍ജമകളും അച്ചടിമഷി പുരണ്ടിട്ടുണ്ട്. വിശദമായ വായനയ്ക്ക് താല്പര്യപ്പെടുന്നവര്ക്കായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില ഇംഗ്ളീഷ് പുസ്തകങ്ങളുടെ പട്ടിക താഴെ:</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
(1)Dark Moon: Apollo and the Whistle-Blowers by Mary Bennett, David.S. percy(2001)<br />
(2) The Moon Landing Hoax by<br />
Charles T. Hawkins (Author)(Jan,2004)<br />
(3)Dark Mission: The Secret History of National Aeronautics and Space Administration by Richard Hoagland, Mike Bara(2009)<br />
(4)One Small Step?: The Great Moon Hoax and the Race to Dominate Earth from Space byGerhard Wisnewski(2007)<br />
(5) The NASA Conspiracies: The Truth Behind the Moon Landings, Censored Photos , and The Face on Mars... by Nick Redfern(Dec, 2010)<br />
(6) The Loony: A Novella of Epic Proportions [Fiction]<br />
Christopher WunderLee(Jan, 2005)<br />
(7)Conspiracy theories in American history: an encyclopedia, Volume 1 By Peter Knight(2003)<br />
(8) The Moon Landing Hoax: The Eagle That Never Landed by Dr. Steven Thomas cultural vandals(June, 2010)<br />
(9) How America Faked the Moon Landings' (CT Hawkins, 2011)<br />
(10) Moon Landings: Did NASA Lie? by Philippe Lheureux (Nov,2003)<br />
<br />
ഹോക്സാഹിത്യം അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. അശ്ളീലസാഹിത്യത്തിന് ലഭിക്കുന്ന അതേ അളവിലുള്ള ജനപ്രീതി അതിന് ചില വിഭാഗക്കാര്ക്കിടയിലെങ്കിലും ലഭിക്കുന്നുണ്ട്. ഇത്തരം പുസ്തകങ്ങള്‍ വായിച്ചിട്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ പൂര്‍ണ്ണമായും വിവാദലഹരിയില് മുങ്ങിപ്പോയിട്ടുണ്ട്. അതിലേറെ ആള്‍ക്കാരെ സംശയാലുക്കളാക്കാനും അതിന് സാധിച്ചു. പുസ്തകങ്ങളെക്കാളുപരി ദൃശ്യമാധ്യമരംഗത്താണ് തട്ടിപ്പുവാദം കൂടുതല്‍ തിളങ്ങിയത്. ശാസ്ത്ര-സാങ്കേതിക കാര്യങ്ങളില്‍ പൂര്‍ണ്ണമായും അജ്ഞരാണെങ്കില്‍പ്പോലും ഇത്തരം കോളിളക്കങ്ങളില്‍ മുങ്ങിപൊങ്ങാന്‍ താല്പര്യമില്ലാത്തവര് കാണുമോ?! ചാന്ദ്രവിവാദത്തെക്കുറിച്ചുള്ള വീഡിയോ-ഡി.വി.ഡി.കള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. നാസ നടത്തിയ ചാന്ദ്രയാത്രയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന അസ്സല് വിഡിയോകള്‍ക്കൊപ്പം തന്നെ പുസ്തകശാലകളിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും ഹോക്സ് പുസ്തകങ്ങളും വീഡിയോകളും സ്ഥാനംപിടിച്ചിട്ടുണ്ട്. എന്തും വിറ്റഴിക്കുക എന്ന തന്ത്രം പയറ്റുന്ന ബുക്ക് സ്റ്റാളുകാരും പ്രസാധകരും രണ്ടും മാറിമാറി വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലാണ് വിപണനതന്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span><br />
<div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="font-family: Meera; font-size: medium;">ബുസ് ഓള്‍ഡ്രിന്റെ പിറകെ നടന്ന് പ്രകോപ്പിക്കുകയും ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് ബൈബിളില്‍ തൊട്ട് സത്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത <b>ബാര്‍ട്ട് സിബ്രല്‍</b> (Bart Sibral) ആണ് വിവാദസംഘത്തിലെ മറ്റൊരു സൂപ്പര്‍താരം. അദ്ദേഹത്തിന്റേതു മാത്രമായി ഏഴ് ഡി.വി.ഡി കള്‍ വില്പ്പനയ്ക്കുണ്ടെന്നറിയുക (http://www.moonmovie.com/moonmovie/). നാസയുടെ തന്നെ വിഡിയോ ക്ളിപ്പുകളും ചിത്രങ്ങളും മോര്‍ഫിംഗിനും ഫോട്ടോഷോപ്പിനും വിധേയമാക്കി തമാശ വീഡിയോകളും ഈ വകുപ്പില്‍ തട്ടിക്കൂട്ടിയവരുണ്ട്. അത്തരം നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ചാന്ദ്രയാത്രയെ പരിഹസിക്കുന്ന ചിത്രങ്ങള്‍ പലതും ആഭാസകരവുമാണ്. നാസയേയും അമേരിക്കയേയും പരിഹസിക്കുന്ന വ്യാജറിപ്പോര്‍ട്ടുകളും കാര്‍ട്ടൂണുകളും </span>ഇന്റര്‍നെറ്റില്‍ <span class="Apple-style-span" style="font-family: Meera; font-size: medium;"> സുലഭമാണ്. ഹോക്സുവിദ്ഗധരുടെ ആശയം പ്രചരിപ്പിക്കാനായി ടീഷര്‍ട്ടുകള്‍, ഗ്ളാസ്സുകള്‍, കപ്പുകള്‍, മെമന്റോകള്‍ എന്നിവയും വിപണിയിലിറക്കിയിട്ടുണ്ട്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOauxYFqje1KoOw8jnoGA-HbGX7PbTNcKgJbxmTVjN-noE5fwWDFQwvhXIS1q7vVY-8nXjZTuBLBvZDOMQU-b7p_iKOeKNbO-e0wu1Bj5N27JmH1CkvMjDckQdxDZl87gCo4F6qBbsB7E/s1600/12600610_ArcAngel4Myke-Moon-Hoax-Apollo---Walt-Disney-Actor-Bart-Sibrel-Play-Acts-With-The-Astronaut--jpg.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="148" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOauxYFqje1KoOw8jnoGA-HbGX7PbTNcKgJbxmTVjN-noE5fwWDFQwvhXIS1q7vVY-8nXjZTuBLBvZDOMQU-b7p_iKOeKNbO-e0wu1Bj5N27JmH1CkvMjDckQdxDZl87gCo4F6qBbsB7E/s200/12600610_ArcAngel4Myke-Moon-Hoax-Apollo---Walt-Disney-Actor-Bart-Sibrel-Play-Acts-With-The-Astronaut--jpg.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">The altercation betwixt Sibral<br />
and Aldrin</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹോക്സ് വിവാദത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ആരേയും ആകര്‍ഷിക്കുന്ന ചില തൊടുന്യായങ്ങള്‍ അതിലുണ്ടെന്നതാണ് ഇതിന് കാരണം. വമ്പന്‍ നേട്ടങ്ങളെ അവഹേളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിലോമകരമായ മാനസിക സംതൃപ്തിയാണ് മറ്റൊന്ന്. അമേരിക്കന്‍ വിരുദ്ധമനോഭാവമുള്ള രാജ്യങ്ങളില്‍ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഹോക്സിന് നല്ല ചെലവാണ്. പല ക്യൂബന്‍ അധ്യാപകരും ഇപ്പോഴും ചാന്ദ്രയാത്ര നടന്നുവെന്ന് പഠിപ്പിക്കാറില്ലെന്ന് പറഞ്ഞുവല്ലോ. സോവിയറ്റ് യൂണിയനില്ലാത്ത വിഷമം ക്യൂബയ്ക്കുണ്ടായതിന് യു.എസ്-ക്യൂബന്‍ രാഷ്ട്രീയബന്ധം സാധൂകരണം നല്‍കുന്നുണ്ട്. 'പൊട്ടിത്തെറിപ്പ് രാഷ്ട്രീയ'ത്തേയും ജീഹാദിസത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക മുതിര്‍ന്നതിന് ശേഷം മാത്രമാണ് ജിഹാദിസാഹിത്യകരന്മാര് പ്രത്യേകിച്ചും ഇസ്ളാമിലോകം പൊതുവെയും ഹോക്സ് സ്വപ്നങ്ങളെ താലോലിക്കാന്‍ തുടങ്ങിയത്. പല ഇസ്ളാമികരാജ്യങ്ങളിലും ഹോക്സ് വീഡിയോകള്‍ക്ക് സൃഷ്ടിവാദ-ജൂതവിരുദ്ധ സാഹിത്യത്തോളം പ്രാചാരമുണ്ട്. മതേതര രാജ്യമായിട്ടും തുര്‍ക്കി ഇക്കാര്യത്തില്‍ നല്ലൊരുദാഹരണമാണ്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
2002 സെപ്റ്റംബര്‍ 9 അപ്പോളോ ഹോക്സ് വാദികളുടെ ചെറിയ പെരുന്നാള്‍ ദിവസമാണ്. അന്നാണ് ഹോക്സ് വീരനായ ബാര്‍ട്ട് സിബ്രല്‍ അപ്പോളോ 11 ലെ സഞ്ചാരിയായ ബുസ്സ് ഓള്ഡ്രിനുമായി തെരുവില്‍ വെച്ച് പരസ്യമായി ശണ്ഠ കൂടി ഇടി വാങ്ങിയത്. ഒരു ക്യാമറക്കാരനുമായി ഓള്‍ഡ്രിന്റെ പിറകെ കൂടിയ സിബ്രല്‍ അദ്ദേഹത്തോട് ചാന്ദ്രയാത്രയെക്കുറിച്ച് പ്രകോപനപരമായി രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. തന്റെ കയ്യിലിരിക്കുന്ന ബൈബിള്‍ നീട്ടി അതില്‍ തൊട്ട് സത്യം ചെയ്യാനാണ് സിബ്രല്‍ ആ മഹാസഞ്ചാരിയോടവശ്യപ്പെട്ടത്. ആദ്യം തമാശയായി കണ്ട് ഒഴിവാക്കിയ ഓള്‍ഡ്രിന്റെ പിറകെകൂടി പുലഭ്യം പറഞ്ഞു നീങ്ങിയ സിബ്രലില് നിന്ന് ഒഴിവാകാനായി ഓള്ഡ്രിന് പ്രഭാഷണഹോളില് നിന്നും പുറത്തിറങ്ങി റോഡിലേക്ക് നടന്നു. എന്നിട്ടും സിബ്രല്‍ വിട്ടില്ല. തനിക്കിത് നല്ലൊരു വാര്‍ത്തയാകുമെന്ന് മനസ്സിലാക്കി ക്യാമറാക്കാരനുമായി കരുതിക്കൂട്ടി വന്നതായിരുന്നു ആ മിടുക്കന്.<br />
<br />
ഈ കശപിശയ്ക്ക് മുമ്പ് തന്നെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചെന്ന് വാദിച്ച് ഓള്‍ഡ്രിനും അദ്ദേഹത്തിന്റെ അഭിഭാഷകനുമെതിരെ സിബ്രല്‍ കേസു കൊടുത്തിരുന്നു. 'ബാര്‍ട് സിബ്രല്‍' എന്ന പേരു പറഞ്ഞശേഷം ആ കേസുകൊടുത്ത ആളാണ് താനെന്ന് സിബ്രല്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ഓള്‍ഡ്രിനോട് ആവശ്യപ്പെട്ടത്. 'ചെയ്യാത്ത പണിക്കുള്ള പ്രതിഫലം വാങ്ങുന്ന വഞ്ചകനാണ് 'ഓള്ഡ്രിനെന്ന് സിബ്രല്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. പലതവണ ഫ്രോഡ് എന്നു വിളിക്കുന്നുണ്ടായിരുന്നു. പൊതുവെ അല്‍പ്പം ശുണ്ഠിക്കാരനായ ഓള്ഡ്രിന് ഈ പുലഭ്യധാര കേട്ട് കലശലായ ദേഷ്യം വന്നു. കൂടെ നിന്ന വനിതയും പോലീസുകാരനും കഴയുന്നത്ര പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും രണ്ടിലൊന്നറിയാതെ മാറില്ലെന്ന വാശിയുമായി സിബ്രല്‍ ഓള്‍ഡ്രിനെ പിന്തുടര്ന്നു. ഗതികെട്ട് റോഡില്‍നിന്നും ആദ്യം നിന്ന ഹോളിലേക്ക് തിരികെ കയറിയ ഓള്‍ഡ്രിന്റെ മുന്നിലെത്തി വീണ്ടും സിബ്രല്‍ ശകാരഭാഷണം തുടര്‍ന്നു. അവസാനം സിബ്രല്‍ ലക്ഷ്യമിട്ടതു തന്നെ സംഭവിച്ചു. ''നിങ്ങള്‍ ഒരു ഭീരുവാണ്, നിങ്ങള്‍ നുണയാനാണ്''എന്നൊക്കെ മുന്നില്‍ വന്ന് വിളിച്ചുപഞ്ഞപ്പോള്‍ ഓള്ഡ്രിന് രോഷമടക്കാനായില്ല.. അദ്ദേഹം സിബ്രലിന്റെ മുഖമടച്ച് ഒരിടി പാസ്സാക്കി.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOw07SLJbh6oRTGCy46pSj52yMxCrQvzOw8lv2we9_YMZnkBonJL7dcmi2lzVYrQIXom-wzZksgKX-nnBAATR8wS_hMhr8fi3NXyGMotWsZlyqiPriULvJ4wldOhIyAKFDZ4toqzOm89c/s1600/69360main_armstrong_35th_330.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="131" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOw07SLJbh6oRTGCy46pSj52yMxCrQvzOw8lv2we9_YMZnkBonJL7dcmi2lzVYrQIXom-wzZksgKX-nnBAATR8wS_hMhr8fi3NXyGMotWsZlyqiPriULvJ4wldOhIyAKFDZ4toqzOm89c/s200/69360main_armstrong_35th_330.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Neil Armstrong</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ഇതുപോലെ ഒരു ബൈബിളുമായി ആംസ്ട്രോങിന്റെ പിറകെ നടന്നും സിബ്രല്‍ പ്രകോപിച്ചിട്ടുണ്ട്. എന്നാല്‍ മിതഭാഷിയും ശാന്തശീലനുമായ ആംസ്ട്രോങ് സിബ്രലിനെ വിദഗ്ധമായി ഒഴിവാക്കുകയായിരുന്നു. ലോകം ആദരിക്കുന്ന ഈ ഗഗനചാരികള്‍ താന്‍ പിറകെകൊണ്ടു നടക്കുന്ന ബൈബിളില്‍ തൊട്ട് സത്യം ചെയ്യുമെന്ന് സിബ്രല്‍ രണ്ടായാലും ചിന്തിച്ചിട്ടുണ്ടാവില്ല. 'പോയാല്‍ ഒരിടി, കിട്ടിയാല്‍ ലോകപ്രശസ്തി'-അത്രയേ ആ മഹാനുഭാവന് കരുതിയിട്ടുണ്ടാവുകയുള്ളു.</span><span class="Apple-style-span" style="font-family: Meera; font-size: medium;">For video Click here: (<a href="http://www.youtube.com/watch?v=UUFO8AGMwic">http://www.youtube.com/watch?v=UUFO8AGMwic</a>)</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpAuh7ijFjZL_in2fo_GODQ72EW8MfhGHIYFRfqdpCOomJWD-nk43jhp_kEcr96X1ItejQiITXzSlrxC5_ojHR-sw0bBvWzU3eWGzsWC0JSdbHlhrwooXQC2S8x-7h2v-RW852a2FzkVA/s1600/62728main_ap11_wh_jw4.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="132" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpAuh7ijFjZL_in2fo_GODQ72EW8MfhGHIYFRfqdpCOomJWD-nk43jhp_kEcr96X1ItejQiITXzSlrxC5_ojHR-sw0bBvWzU3eWGzsWC0JSdbHlhrwooXQC2S8x-7h2v-RW852a2FzkVA/s200/62728main_ap11_wh_jw4.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Apollo-11 team with President <br />
George W Bush</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ -11 ലെ യാത്രികരെ വ്യക്തിപരമായി ലക്ഷ്യമിടുന്ന ചില വാദങ്ങള്‍ തട്ടിപ്പുവാദക്കാര്‍ നിരത്തുന്നുണ്ട്. 18 </span>യാത്രി<span class="Apple-style-span" style="font-family: Meera; font-size: medium;">കരുണ്ടെങ്കിലും, അവരെല്ലാം ജീവിച്ചിരിക്കുന്നുവെങ്കിലും ആംസ്ട്രോങും ഓള്‍ഡ്രിനും തന്നെയാണ് ഇക്കൂട്ടരുടെ പീഡനത്തിന് ഏറ്റവുമധികം വിധേയമായിട്ടുള്ളത്. ആംസ്ട്രോങിന്റെ മുഖം ഒന്നു മ്ളാനമായാല്, അറിയാതെ തൊണ്ടയൊന്നിടറിയാല്, ചിരിയുടെ വോള്‍ട്ടേജ് അല്‍പ്പം കുറഞ്ഞാല്‍ ഉടനടി അതിനെ ചുറ്റിപ്പറ്റി ഒരു വീഡിയോ രൂപം കൊള്ളും! അതുപിന്നെ മറ്റൊരു 'ഹോക്സ് പോയിന്റാ'ണ്. അപ്പോളോ യാത്രയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ വെച്ച് ആംസ്ട്രോങ് അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ് കൂടി പങ്കെടുത്ത സദസ്സില്‍ പ്രസംഗിക്കുന്ന ഒരു വീഡിയോ നെറ്റിലുണ്ട്. അതില്‍നിന്നും ഹോക്സര്‍മാര്‍ക്ക് ആവശ്യമുള്ള ഒരു വാചകമെടുത്ത് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരു വീഡിയോ ക്ളിപ്പ് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ വഴിയെ പരിചയപ്പെടാം. നാസയില്‍ 'എന്തെക്കൊയോ കുഴപ്പ'മുണ്ടെന്ന് ആംസ്ട്രോങിന്റെ സഹോദരി പറഞ്ഞ മറ്റൊരു വീഡിയോയും ലഭ്യമാണ്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ചന്ദ്രനില്‍ പോയി തിരിച്ചുവന്ന ആംസ്ട്രോങിന്റേയും കൂട്ടരുടേയും മുഖത്ത് വലിയ 'തെളിച്ച'മുണ്ടായിരുന്നില്ലെന്നും ചന്ദ്രനെ കീഴടക്കിയതിന്റെ അഭിമാനമോ ആഹ്ളാദമോ അവരില്‍ കാണാനുണ്ടായിരുന്നില്ലെന്നുമാണ് ഒരു പ്രമുഖ ഹോക്സ് വാദം. ചാന്ദ്രയാത്രികര്‍ സിനിമാതാരങ്ങളെപ്പോലെ ചിരിതൂകാഞ്ഞത് ഒരു കുറവായി കാണുന്നതിലെ യുക്തിയൊന്നാലോചിച്ചു നോക്കൂ. മറ്റൊരു ലോകം കണ്ട മനുഷ്യരാണവര്‍! പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ അവര്‍ കൊച്ചുകുട്ടികളെപ്പോലെ അര്മാദിക്കണമെന്ന പിടിവാശി തട്ടിപ്പുവാദക്കാര്‍ക്ക് ഉണ്ടാകാമെങ്കിലും അവര്‍ക്കങ്ങനെ തോന്നിക്കൊള്ളണമെന്നില്ലല്ലോ. ചാന്ദ്രയാത്രയ്ക്ക് ശേഷം ഓസ്ട്രേലിയയും യൂറോപ്പുമടങ്ങുന്ന നിരവധി </span>സ്ഥലങ്ങള്‍ <span class="Apple-style-span" style="font-family: Meera; font-size: medium;">ഈ മൂന്നു സഞ്ചാരികളും ഒരുമിച്ച് സന്ദര്‍ശിക്കുകയും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. മിക്കയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരുമായി സന്തോഷപ്രദമായി സമയം ചെലവഴിക്കുകയും ചെയ്യുകയും വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുകയുമുണ്ടായി.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD8btoB7U3fWsulU0v2SMS7iETjwmZGTO90_0w-IiwZfNnvEwkMLIgOM7aGD4XL3aOiZfbfR1vjUvqwaMXcIjMF97HHbqCf6C3I1J7CqekCGK6v6szgzrJEdVGiaMnStGr5sxZm4qBF5o/s1600/2613974.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD8btoB7U3fWsulU0v2SMS7iETjwmZGTO90_0w-IiwZfNnvEwkMLIgOM7aGD4XL3aOiZfbfR1vjUvqwaMXcIjMF97HHbqCf6C3I1J7CqekCGK6v6szgzrJEdVGiaMnStGr5sxZm4qBF5o/s200/2613974.jpg" width="166" /></a></td></tr>
<tr><td class="tr-caption" style="text-align: center;">With Obama in July, 2009</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera; font-size: medium;">ആംസട്രോങ് പൊതുവെ തണുപ്പനും വിനയാനിത്വനും അന്തര്‍മുഖനുമായ ഒരു വ്യക്തായാണെന്നതില് തര്‍ക്കമില്ല. എന്നാല്‍ നേരെമറിച്ചാണ് ഓള്‍ഡ്രിന്റെ കാര്യം-സംസാരിപ്രിയനും ചൂടനുമാണ്. കൊളിന്സാകട്ടെ ഏറെക്കുറെ ആംസ്ട്രോങിനെപ്പോലെയും. എന്നാല്‍ കുറേക്കൂടി തമാശക്കാരനാണുതാനും. ഓള്ഡ്രിന് ടി. വി. അഭിമുഖത്തിനോ ലക്ചറിനോ ലേഖനമെഴുതുന്നതിനോ ഒരിക്കലും വിസമ്മതം പറയാത്ത വ്യക്തിയാണ്. അപ്പോളോ യാത്രയുടെ പരസ്യമുഖം സത്യത്തില്‍ ഈ 'രണ്ടാമൂഴക്കാര'നായിരുന്നു. 'The Magnificent Desolation' ചാന്ദ്രയാത്രയെപ്പറ്റി അദ്ദേഹം രചിച്ച ആത്മകഥാപരമായ പുസ്തകമാണ്. കൊളിന്‍സ് എഴുതിയ 'Carrying the Fire, Flying to the Moon' ആദ്യത്ത രണ്ടു മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയത് അപ്പോള്‍ ചാന്ദ്രഭ്രമണപഥത്തിലുണ്ടായിരുന്ന ഒരേയൊരു മനുഷ്യന്റെ വീക്ഷണകോണിലൂടെ വിവരിക്കുന്ന ഗ്രന്ഥമാണ്.</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> <br />
ഇടക്കാലത്ത് കുത്തഴിഞ്ഞ ജീവിതം നയിച്ചുവെങ്കിലും ഓള്ഡ്രിന് വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുവരുകയുണ്ടായി. ഇടയ്ക്കൊക്കെ മുറിഞ്ഞെങ്കിലും ആദ്യത്തെ മൂന്നു ചാന്ദ്രയാത്രികരും ഇന്നും നല്ല സൗഹൃദം നിലനിര്ത്തിപോരന്നവരാണ്. ബാര്‍ട് സിബ്രലിനെ ഇടിച്ചത് ഓള്‍ഡ്രിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയുമായി ബന്ധപ്പെട്ട കാര്യമായി കണ്ടാല്‍മതി. ഹോക്സ് വീരന്മാരോട് തനിക്ക് വലിയ ബഹുമാനമൊന്നുമില്ലെന്ന് തുറന്നടിച്ച വ്യക്തിയാണ് ഓള്ഡ്രിന്. അവരുമായി സംസാരിക്കുന്നതുകൊണ്ട് വെറുതെ സമയം മെനക്കെടുത്താം അത്രതന്നെ:<br />
<br />
''ഇത്തരം ചിന്തകളുമായി നടക്കുന്നവരോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ എനിക്ക് വലിയ താല്പര്യമൊന്നുമില്ല. അവരുടെ ഉത്സാഹം കുറേക്കൂടി വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ അതുകൊണ്ട് അവരവരുടെ നിലപാടില്‍ നിന്ന് തെല്ലും </span>വ്യതിചലിക്കുമെന്ന്<span class="Apple-style-span" style="font-family: Meera; font-size: medium;"> കരുതാനാവില്ല'' എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്:</span><br />
<span class="Apple-style-span" style="font-family: Meera; font-size: medium;">'Well it’s a waste of my time. I don’t have much respect for the people who entertain that thinking and generally I am not interested in engaging in any discourse with them. All that does is encourage them and it’s not going to change their thinking at all.''<br />
<br />
ശിശുസഹജമായ ഒരു നിഷ്കളങ്കഭാവവും മിതഭാഷണശീലവും ആംസ്ട്രോങിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അമിതാവേശം ഒരിക്കലും ദൃശ്യമായിരുന്നില്ല, ചന്ദ്രനില്‍ പോകുന്നതിന് മുമ്പും ശേഷവും. അതേസമയം അദ്ദേഹം എല്ലാത്തരം പൊതുസമ്പര്‍ക്കത്തില്‍ നിന്നും വിട്ടുനിന്നെന്ന് വാദിക്കുന്നത് കളവാണ്. തിരികെയെത്തി മൂന്നാഴ്ചകള്‍ കഴിഞ്ഞ് 1969 ഓഗസ്റ്റ് 12 ന് ഹൂസ്റ്റണിലെ നാസ ആസ്ഥാനത്ത് നടത്തിയ മണിക്കൂറുകള്‍ നീണ്ട സ്ളൈഡ് ഷോയിലും ചോദ്യത്തരവേളയിലും മൂന്നു അപ്പോളോ സഞ്ചാരികളും പങ്കെടുക്കുകയുണ്ടായി. മാധ്യമപ്രവര്ത്തകരുള്പ്പെടയുള്ള സദസ്സിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് അവരപ്പോള്‍ മറുപടി പറയുകയും സ്ളൈഡുകള്‍ മുഖേന കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. The Man On the Moon(1994))എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ദൈര്‍ഘ്യമേറിയ ഒരഭിമുഖം ആംസട്രോങ് ആന്‍ഡ്രു ചെയ്കിന് (Andrew Chaikin)അനുവദിച്ചിട്ടുണ്ട്.<br />
<br />
അപ്പോളോ-11 ന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 1994 ജൂലൈ 20 ന് ല്‍ വൈറ്റ് ഹൈസില്‍ വെച്ച് പ്രസിഡന്റ് ക്ളിന്റണും വൈസ്പ്രസിഡന്റ് അല്‍ ഗോറും അപ്പോളോ യാത്രികര്‍ക്ക് നല്കിയ സ്വീകരണത്തോടനുബന്ധിച്ച് ആംസ്ട്രോങ് നടത്തിയ പ്രഭാഷണത്തിലെ ഒരു വാചകം ഹോക്സ് വീരന്മാരുടെ ഇഷ്ട ആയുധമാണെന്ന് സൂചിപ്പിച്ചല്ലോ. ''കണ്ടുപിടിക്കാത്ത മഹത്തായ ആശയങ്ങളുണ്ട്. സത്യത്തിന്റെ സുരക്ഷിതമൂടികളിലൊന്ന് നീക്കം ചെയ്യുന്നവര്‍ക്ക് വഴിത്തിരിവവുണ്ടാക്കാനാവും''('There are great ideas undiscovered, breakthroughs available to those who can remove one of the truth's protective layers')എന്ന വാചകമാണിത്. ഈ വീഡിയോ മുഴുവന്‍ കാണുന്നവര്‍ക്കറിയാം സന്ദര്‍ഭത്തില്‍ നിന്നും ഇഴപിരിച്ച് ഒറ്റ വാക്യമായി കാണിക്കുമ്പോള്‍ മാത്രമാണ് ഈ 'ചെറിപിക്കിംഗ് '('Cherry picking')ദുരൂഹമായി തോന്നുന്നത്. For Video click here: (<a href="http://www.youtube.com/watch?v=UeQriZqkKIk">http://www.youtube.com/watch?v=UeQriZqkKIk</a>)<br />
<br />
തട്ടിപ്പുവാദവുമായി പുലബന്ധം പോലുമില്ലാത്ത ഈ വാചകം വൈറ്റ് ഹൈസില്‍ വെച്ചാണ് ആംസ്ട്രോങ് പറഞ്ഞത്. ''ഇന്ന് നമുക്ക് കുറേ വിദ്യാര്‍ത്ഥികളാണ് സദസ്സിലുള്ളത്. അതാകട്ടെ അമേരിക്കയിലെ ഏറ്റവും മികച്ച പ്രതിഭകളും. ഞാന്‍ നിങ്ങളോട് പറയട്ടെ, ഞങ്ങള്‍ പൂര്‍ത്തിയാക്കിയത് കേവലം ഒരു തുടക്കം മാത്രമാകുന്നു. ചെയ്യാന്‍ ഇനിയുമേറെയുണ്ട് . ഞങ്ങളതൊക്കെ നിങ്ങള്‍ക്ക് വിട്ടുതരുന്നു. കണ്ടുപിടിക്കാത്ത മഹത്തായ ആശയങ്ങള്‍ ബാക്കിയുണ്ട്. സത്യത്തിന്റെ സുരക്ഷിതമൂടികളിലൊന്ന് നീക്കം ചെയ്യുന്നവര്‍ക്ക് വഴിത്തിരിവുണ്ടാക്കാനാവും. വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള പല സ്ഥങ്ങളിലും ഇനിയും പോകാനുണ്ട്.'' എന്നായിരുന്നു പ്രസംഗത്തിന്റെ ഈ ഭാഗത്ത് ആംസ്ട്രോങ് പറഞ്ഞത്. തങ്ങള്‍ക്ക് വേണ്ടത് മാത്രം ചുരണ്ടിയെടുത്ത് വളച്ചൊടിക്കുക എന്നത് ഹോക്സ് വീരന്മാര് ലോകമെമ്പാടും അനുവര്‍ത്തിക്കുന്ന നടപടിയാണല്ലോ. ചെറിപിക്കിംഗ് ഇല്ലെങ്കില്‍ പിന്നെ എന്തു ഹോക്സ്!! ചാന്ദ്രയാത്രയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2009 ല്‍ ഇപ്പോഴത്തെ പ്രസിഡന്റായ ബരാക് ഒബാമ നല്കിയ വരുന്നിലും ആസ്ട്രോങ് കൊളിന്‍സിനും ഓള്ഡ്രിനുമൊപ്പെം പങ്കിടുത്തിട്ടുണ്ട്.<br />
<br />
2001 സെപ്റ്റബറില്‍ സ്റ്റീഫന്‍ ആംബ്രോസിനും ഡഗ്ളസ് ബ്രിന്ക്ളിക്കും(Stephen Ambrose and Douglas Brinkley)സവിശേഷമായ ഒരഭിമുഖവും അദ്ദേഹം അനുവദിച്ചിട്ടുണ്ട്. 2003 ല്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ളിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹോളില്‍ (National Concert Hall, Dublin)ആയിരംപേര്‍ നിറഞ്ഞ ഒരു സദസ്സിന് മുമ്പാകെയുള്ള പൊതുഅഭിമുഖം ഉല്ലാസവാനായാണ് അദ്ദേഹം നിര്‍വഹിച്ചത്. 2003 ലെ Contennial Fight Celebrations മായി ബന്ധപ്പെട്ട ഡേട്ടണില് (Dayton, Ohio)നടന്ന പൊതു ചടങ്ങിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. വളരെ കുറച്ച് പൊതുചടങ്ങുകളിലേ ആംസ്ട്രോങ് പങ്കെടുത്തിട്ടുള്ളു എന്നത് ശരിതന്നെ. പക്ഷെ അദ്ദേഹം എന്നും അങ്ങനെയായിരുന്നു. അതിനിടെ വിവാഹമോചനവും പുനര്‍വിവാഹവും നടന്നുവെന്നതും മറക്കണ്ട. 1971-79 കലാഘട്ടത്തില്‍ യൂണിവേഴ്സിറ്റി ഓഫ് സിന്‍സിനാറ്റിയില്‍ (University of Cincinnati) ഏറോ സ്പേസ് പ്രൊഫസറായി ജോലി നോക്കിയിരുന്ന ആംസ്ട്രോങ് ചാന്ദ്രയാത്രാ തട്ടിപ്പിന്റെ കുറ്റബോധമൊളിക്കാന് ബദ്ധപ്പെട്ട് സന്യാസജീവിതം നയിക്കുകയായിരുന്നു എന്നു വാദിച്ചാല്‍ സന്യാസിമാര്‍ കേസു കൊടുക്കാനിടയുണ്ട്, </span>എന്തെന്നാല്‍ സന്യാസിമാര്‍ ചന്ദ്രിനിലിറങ്ങാറില്ലല്ലോ!!***<br />
<span class="Apple-style-span" style="font-family: Meera; font-size: medium;"> (തുടരും)</span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com23tag:blogger.com,1999:blog-4646431131006072740.post-64823853209062401402011-08-12T22:21:00.000-07:002011-08-13T02:03:03.916-07:004. ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....<div dir="ltr" style="text-align: left;" trbidi="on"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwC5qpS-905lrWYcrL6VYUwWiTay7KGdc4-QOczL44SkN1gFQCW92xuzABeFaZgoiFBB-Zfqex2WnHw5wngsuVhteHPHuPNGWbTEpqQsxZKqGg2dphkpyYAmM2DhnTwqe3WOQGaRhzgAg/s1600/earth-rise.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="112" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwC5qpS-905lrWYcrL6VYUwWiTay7KGdc4-QOczL44SkN1gFQCW92xuzABeFaZgoiFBB-Zfqex2WnHw5wngsuVhteHPHuPNGWbTEpqQsxZKqGg2dphkpyYAmM2DhnTwqe3WOQGaRhzgAg/s200/earth-rise.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">1.Earth rise in Moon-<br />
Separate Images by <br />
Japan's SELENE rejoined</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ യാത്ര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദ്വിതീയസ്രോതസ്സില്‍ നിന്നുള്ള നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 2008 ല്‍ ജപ്പാന്റെ ഏയ്റോ സ്പേസ് എകസ്പോളോറര്‍ ഏജന്‍സിയുടെ(Japan Aerospace Exploration Agency-JAXA) സെലീന് (SELENE) ലൂണാര്‍ പ്രോബ് അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലങ്ങളുടെ രേഖാചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2007 സെപ്റ്റമ്പര്‍ 14 നാണ് സെലീന് വിക്ഷേപിക്കപ്പെട്ടത്. </span></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwP3np4IGYOdC_r_5zVwxO1RoLsnjHuyJCHVSHkiDZVhAPwIjHmkOkTPAHf63VLuMtzT0Gz7XoG7HBEsPDHg0UOltnm5k_HHxATfZdy19USYHW9KwMQAgbiJwfWBkc-UtGrkyQ5xOucN4/s1600/kaguya_01_e.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="112" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwP3np4IGYOdC_r_5zVwxO1RoLsnjHuyJCHVSHkiDZVhAPwIjHmkOkTPAHf63VLuMtzT0Gz7XoG7HBEsPDHg0UOltnm5k_HHxATfZdy19USYHW9KwMQAgbiJwfWBkc-UtGrkyQ5xOucN4/s200/kaguya_01_e.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">2.SELENE image of Lunar topography</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">2008 സെലീന്-3 എടുത്ത ചിത്രത്തിന്റെ ത്രിമാന പുനാരവിഷ്ക്കാരമാണിത്(3D reconstruction image). സെലീനിലെ ചാന്ദ്രതലം ചിത്രീകരിക്കുന്ന ഉപരിതല ക്യാമറ ഉപയോഗിച്ച് ചന്ദ്രന്റെ ഭ്രമണണപഥത്തില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 10 മീറ്ററായിരുന്നു ഈ ഉപരിതല ക്യാമറയുടെ റെസലൂഷന്‍ (3D terrain camera with a resolution of 10 metres). </span></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">സെലീന് ചന്ദ്രന് 100 കിലോമീറ്റര്‍ ഉയരത്തിലൂടെയാണ് ചന്ദ്രനെ ഭ്രമണം ചെയ്തത്. 2008 മേയില്‍ അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ എന്ജിന് പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എന്ജിന് ചുറ്റുമുള്ള തറയില്‍ ഒരു 'പ്രഭാവവലയം' (halo)സൃഷ്ടിച്ചതും 2008 മേയില്‍ സെലീന് എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">2009 നാസ വിക്ഷേപിച്ച ലൂണാര്‍ റെക്കണൈസെന്സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter) അപ്പോളോ 11,14,15,16,17 എന്നീ വാഹനങ്ങള്‍ ചെന്നിറങ്ങിയ സ്ഥലങ്ങളുടെ (Landing sites)കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ഉപരിതല ക്യാമറ ഉപയോഗിച്ചെടുത്തിരുന്നു. ചെന്നിറങ്ങിയ സ്ഥത്തുനിന്നും ചാന്ദ്ര സഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ (equipment) നിരക്കി വലിച്ചുകൊണ്ടുപോയതിന്റെ പാടും ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ഓര്‍ബിറ്ററുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലം ലഭ്യമായ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണവ്യക്തതയില്ല. ഓര്‍ബിറ്റര്‍ അതിന്റെ ശരിയായ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നതോടെ കുറേക്കൂടി മിഴിവുള്ള ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് നാസയുടെ വാഗ്ദാനം.</div><div style="text-align: left;"><br />
</div><div style="text-align: left;">അപ്പോളോ ദൗത്യം സംബന്ധിച്ച അവശിഷ്ടങ്ങളെല്ലാം തട്ടിപ്പ് മറയ്ക്കാനായി നാസ നശിപ്പിച്ചു കളഞ്ഞു എന്നൊരു ആരോപണം ഹോക്സര്‍മാര്‍ ഉയര്‍ത്തുന്നുണ്ടല്ലോ. ബ്ളൂപ്രിന്റെവിടെ? മാതകകളെവിടെ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സാധാരണമാണ്. ചാന്ദ്രയാത്ര സംബന്ധിച്ച് മര്‍മ്മപ്രധാനമായ വിവരങ്ങളൊന്നും നാസ സൂക്ഷിച്ചിട്ടില്ലെന്നത് തീര്‍ത്തും വാസ്തവിരുദ്ധമായ ഒരാരോപണമാണ്.</div><div style="text-align: left;">എല്ലാ അവശിഷ്ടങ്ങളും സൂക്ഷിച്ചുവെക്കുകയെന്നത് തീരെ പ്രായോഗികമല്ല. എങ്കിലും അപ്പോളോ ദൗത്യത്തിന്റെ സ്മരണ നിലനിറുത്താന്‍ ആവശ്യമായ പലതും നാസ ബോധപൂര്‍വം നിലനിറുത്തിയിട്ടുണ്ട്. ക്രേയിഡില് ഏവിയഷന്‍ മ്യൂസിയത്തില്‍ (Cradle aviation museum) ഉപയോഗിക്കാന്‍ സാധിക്കാതെ പോയ ഒരു അസ്സല് ലൂണാര്‍മോഡ്യൂള്‍ (LM-13) ഇന്നും സൂക്ഷിച്ചിട്ടുണ്ട്.</div></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD8xhBHmK4cgkL7Xj8S2IYmIMGn77FpFhUcJcDV1V0kobIhBiuEQXHh9ZRFgdqmaElsNAaqAZ4W4C4WajU8ENnBxUZBY1K_KWixIzx6vaOOzFmhkeOnSJj0zD1h-4XmCpfriHYFknCWbk/s1600/AS17-134-20504.alsep1.png" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD8xhBHmK4cgkL7Xj8S2IYmIMGn77FpFhUcJcDV1V0kobIhBiuEQXHh9ZRFgdqmaElsNAaqAZ4W4C4WajU8ENnBxUZBY1K_KWixIzx6vaOOzFmhkeOnSJj0zD1h-4XmCpfriHYFknCWbk/s200/AS17-134-20504.alsep1.png" width="183" /></a></td></tr>
<tr><td class="tr-caption" style="text-align: center;">3. Picture taken by Apollo-17<br />
travellers in Moon</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അവസാനത്തെ അപ്പോളോ ദൗത്യമായ അപ്പോളോ-17 വിജയകരമായി പൂര്‍ത്തിയായതോടെ അമേരിക്കയില്‍ ചാന്ദ്രയാത്രയെപ്പറ്റിയുള്ള പൊതുജനശ്രദ്ധയും ഭരണകൂട താല്പര്യവും തീരെ ഇടിഞ്ഞിറങ്ങിയിരുന്നുവല്ലോ. അതിനെ തുടര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്ന അപ്പോളോ-18 സംരംഭം ഉപേക്ഷിക്കപ്പെട്ടു. അപ്പോളോ-18 ല്‍ ഉപയോഗിക്കാനായി കരുതിവെച്ചിരുന്ന ലൂണാര്‍ മോഡ്യൂളാണ് (LM-13) ഇപ്പോള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്. ആലോചിച്ചുനോക്കൂക, അന്നേ ഹോക്സര്മാരുണ്ടായിരുന്നെങ്കില് ശരിക്കും ഇപ്പോള്‍ ചന്ദ്രനില്‍ കിടക്കേണ്ട വസ്തുവാണത്!</span></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">ഉപയോഗിക്കപ്പെടാതെ പോയ മറ്റ് ചില ലൂണാര്‍ മോഡ്യൂളുകള്‍ അമേരിക്കയിലെ നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തിലും (National Air and Space Museaum)കെന്നഡി സ്പേസ് സെന്ററിലുമായി(Kennedy Space centre) സൂക്ഷിച്ചിട്ടുണ്ട്. ചാന്ദ്രോപരിതലത്തില്‍ നിരക്കി ഓടിക്കാന്‍ ഉപയോഗിച്ച ലൂണാര്‍ റോവറുകളുടെ(Lunar Rover) അസ്സല് ഇന്ന് നമ്മുടെ പക്കലില്ല. പക്ഷെ അതിന്റെ പരീക്ഷണമാതൃകകള്‍ നാസ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല, ഇന്നുമവര് സൂക്ഷിക്കുന്ന അതിന്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന 221 പേജ് ദൈര്‍ഘ്യമുള്ള ഓപ്പറേഷന് മാന്വല്‍ (Lunar Rover Operation Manual)അനുസരിച്ച് ഇന്നത്തെ നിലയ്ക്ക് ഒരു പുതിയ റോവര്‍ ഘടിപ്പിച്ചെടുക്കുന്നതിന് ഏതാനും ദിവസങ്ങളേ വേണ്ടിവരുകയുള്ളു. </div></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgITxD07eDNb-Coxt5UWIFw4KOM6aO36FgJ0w1ESI_WwwMskV9JeFNgrAFI49sMP2EZbfIJ-zdCn1dOC3PmJxxk-CMiCqbzLjSgy3y0EOB8kDIhyryKDr1p6SWjhD5NXIrHoAuP7_M2XDc/s1600/apollo15.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><span class="Apple-style-span" style="color: black; font-size: x-small;"><img border="0" height="177" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgITxD07eDNb-Coxt5UWIFw4KOM6aO36FgJ0w1ESI_WwwMskV9JeFNgrAFI49sMP2EZbfIJ-zdCn1dOC3PmJxxk-CMiCqbzLjSgy3y0EOB8kDIhyryKDr1p6SWjhD5NXIrHoAuP7_M2XDc/s200/apollo15.jpg" width="200" /></span></a></td></tr>
<tr><td class="tr-caption" style="text-align: center;">4. LRO picture showing the <br />
landing site of Apollo-15<br />
See the path created footsteps<br />
and dragging of equipments.The crater<br />
created by the launching of LM<br />
for return flight also could be seen</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ യാത്രയിലെ 'ഹീറോ' ആയി വിശേഷിപ്പിക്കപ്പെടുന്ന സാറ്റേണ്‍ റോക്കറ്റുകളില്‍ (Saturn V booster rockets)ഒരെണ്ണം സ്മരാണാര്‍ത്ഥം അലബാമയിലെ ഹണ്‍സ് വില്ലയിലുള്ള സ്പേസ് ആന്‍ഡ് റോക്കറ്റ് സെന്ററില്‍ (Space and Rocket centre, Hunts ville, Alabama, USA)പരിരക്ഷിച്ചിട്ടുണ്ട്. ഇതാകട്ടെ, പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അനുവാദവുമുണ്ട്. റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍, അപ്പോളോ യാത്രയില്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് യഥാര്‍ത്ഥ ഉപകരണങ്ങള്‍ എന്നിവയും ഒപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.</span></div><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അപ്പോളോ-12 ലെ യാത്രികനായ പീറ്റ് കോന്‍ റാഡ് (Pete Conrad) 1967 ല്‍ അമേരിക്ക ചന്ദ്രനിലിറക്കിയ മനുഷ്യന് കയറാത്ത സര്‍വെയര്‍-3യുടെ (Surveyor-3) സമീപം നില്ക്കുന്ന ചിത്രം ഓര്‍മ്മയില്ലേ. സര്‍വെയര്‍-3 അവിടെ വീണിട്ട് ഏതാണ്ട് മൂന്നുവര്‍ഷം കഴിഞ്ഞാണ് പീറ്റ് കോന്റാഡ് അവിടെയത്തിയത്. അപ്പോഴും അതിശീതവും അതിതാപവും ഏല്‍പ്പിച്ച പ്രഹരങ്ങള്‍ അതിജീവിച്ചുകൊണ്ട് സര്‍വെയര്‍ ഒരുനിമിഷം മുമ്പ് ലാന്‍ഡ് ചെയ്തതുപോലെ അവിടെയുണ്ടായിരുന്നു. അദ്ദേഹം സര്വെയറിന്റെ ചില ഘടക ഭാഗങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക തിരിച്ചുകൊണ്ടുവന്നിരുന്നു അതിലെ ഒരു കാമറ ഇപ്പോഴും നാഷണല്‍ എയര്‍ ആന്‍ സ്പേസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. </span></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtkySGVKn-V2FOV4y101O3fT2aOTrJinRzEciJZXxoRuflxK9EfbRtrBslrw9YbWLXOzmqLp4qXvQ2Ge-nWyV_FZpSrLmdsrC2zsEXTrU44I47yu0P8eRFlS-hRptb7guIEKD47WHbtXA/s1600/300px-Surveyor3camera.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtkySGVKn-V2FOV4y101O3fT2aOTrJinRzEciJZXxoRuflxK9EfbRtrBslrw9YbWLXOzmqLp4qXvQ2Ge-nWyV_FZpSrLmdsrC2zsEXTrU44I47yu0P8eRFlS-hRptb7guIEKD47WHbtXA/s200/300px-Surveyor3camera.jpg" width="130" /></a></td></tr>
<tr><td class="tr-caption" style="text-align: center;">5. Camera from Surveyor-3<br />
brought to Earth by Conrad</td></tr>
</tbody></table><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><b><span class="Apple-style-span" style="background-color: white;"><span class="Apple-style-span" style="color: magenta;">ലേസര്‍ദര്‍പ്പണങ്ങള്‍(Laser reflectors)</span></span></b></span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;"><br />
</div><div style="text-align: left;">അപ്പോളോ സഞ്ചാരികള്‍ ഭൂമിയില്‍നിന്നും ഒപ്പം കൊണ്ടുപോയ മൂന്ന് ലേസര്‍ ദര്‍പ്പണങ്ങള്‍ (Laser reflectors)ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 എന്നവയിലെ സഞ്ചാരികളാണ് ചന്ദ്രോപരിതലത്തിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഈ ദര്‍പ്പണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. അവ എവിടെയൊക്കെയാണെന്ന് നാസ പരസ്യമാക്കിയിട്ടുമുണ്ട്. നാളിതുവരെയായി ഈ ദര്‍പ്പണങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരികയാണ്. </div></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8yj4D5uF5CCEMNZkmWDFI9jIIHnma681RQuBNhK8UoArKzO6BEu3YhjpDpXE3Q20UAtRG2hkpfmD2qyEFxd1mGaI220RyOOgF57eAc-9Zbl9VbEigbGxVpDLkWwtbhc4rNy3OlYAjELg/s1600/LunarLaserReflektor_nasa72dpi.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto; text-align: left;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8yj4D5uF5CCEMNZkmWDFI9jIIHnma681RQuBNhK8UoArKzO6BEu3YhjpDpXE3Q20UAtRG2hkpfmD2qyEFxd1mGaI220RyOOgF57eAc-9Zbl9VbEigbGxVpDLkWwtbhc4rNy3OlYAjELg/s200/LunarLaserReflektor_nasa72dpi.jpg" width="197" /></a></td></tr>
<tr><td class="tr-caption" style="text-align: center;">6. Laser Reflector in Moon</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">ഭൂമിയില്‍ നിന്ന് തൊടുത്തുവിടുന്ന ലേസര്‍ രശ്മികളെ പ്രതിഫലിപ്പിച്ച് തിരിച്ചയക്കാനായി ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചവയാണ് ഈ ദര്‍പ്പണങ്ങള്‍. ഇത്തരത്തില്‍ ചന്ദ്രനില്‍നിന്നും തിരിച്ചുവരുന്ന രശ്മികളെ സ്വീകരിക്കാനായി അമേരിക്കയില്‍ പ്രത്യേകം ഒബ്സര്‍വേറ്ററികളും നാസ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നതിനാല്‍ ഭൂമിയിലെ ഏതെങ്കിലും സ്ഥലത്തു സ്ഥാപിക്കുന്ന സ്ഥിരം സ്വീകരണിയിലേക്ക് ഇത്തരം ദര്‍പ്പണങ്ങള്‍ പ്രതിഫലനരശ്മികള് കൃത്യമായും അയച്ചുകൊണ്ടിരിക്കും. ഇവിടെനിന്നും തൊടുത്തുവിടുന്ന ലേസര്‍ രശ്മികളാണ് ചന്ദ്രനിലെ പ്രസ്തുത ദര്‍പ്പണങ്ങളില്‍ തട്ടി തിരിച്ചുവരുന്നത്. ഭൂമിയും ചന്ദ്രനുമായുള്ള അകലം ഒരിഞ്ചുവരെ കൃത്യമായി (to an accuracy of one inch)നിര്‍ണ്ണയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അതായത് നമുക്ക് നമ്മുടെ അയല്വീടുമായുള്ള അകലം നിര്‍ണ്ണയിക്കുന്ന അതേ കൃത്യതയോടെ അനുനിമിഷം ചന്ദ്രനിലേക്കുള്ള ദൂരമളക്കാം. </span></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">പ്രകാശത്തിന്റം വേഗത സെക്കന്‍ഡില്‍ ഏതാണ്ട് 3 ലക്ഷം കിലോ മീറ്ററാണല്ലോ. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് അയക്കുന്ന ഒരു ലേസര്‍ രശ്മി ശരാശരി രണ്ടര സെക്കന്‍ഡിനുള്ളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് തിരികെയത്തും. അതുവെച്ച് ഭൂമിയും ചന്ദ്രനുമിടയിലുള്ള ശരാശരി ദൂരം 3,84,467 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ ശരാശരി ദൂരം പോലും സദാ മാറിക്കൊണ്ടിരിക്കുകയാണെന്നു കാണാം. ഒരു വര്‍ഷം 3.8 സെന്റിമീറ്റര്‍ എന്ന നിരക്കില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്(http://www.optcorp.com/edu/).</div></span><br />
<br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അതിനുപുറമെ ഭൂമിയില്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള കൃത്യമായ അകലവും ഭൂഖണ്ഡഫലകങ്ങള് അതിസൂക്ഷ്മമായി പരസ്പരം അകന്നുപോകുന്നതും ഈ ലേസര്‍ ദര്പ്പണങ്ങളുപയോഗിച്ച് കണ്ടെത്താനാവും. ലേസര്‍ ദര്പ്പണങ്ങള്ക്കുപുറമെ സൗരവികരണങ്ങള്‍ വേണ്ടിയുള്ള ഒരു സ്വീകരണിയും അപ്പോളോസഞ്ചാരികള് ചാന്ദ്രോപരതിതലത്തില് നാട്ടുകയുണ്ടായി. നിര്‍ദ്ദിഷ്ട ഒബര്വേറ്ററികളിലെ സ്വീകരണികള്‍ ചന്ദ്രനിലെ ഈ ദര്‍പ്പണങ്ങളുടെ നേരെ അതിസൂക്ഷ്മമായി ക്രമീകരിച്ചും നിര്‍ദ്ദിഷ്ട തീവ്രതയുള്ള കിരണങ്ങള്‍ എയ്തുവിട്ടുമാണ് പ്രതിഫലനകിരണങ്ങള്‍ പിടിച്ചെടുക്കുന്നത്. ശ്രദ്ധിക്കുക എയ്തുവിടുന്ന രശ്മി ദര്പ്പണത്തിന് 10 മീറ്റര്‍ അപ്പുറമോ ഇപ്പുറമോ ആണെങ്കില്‍ പ്രതിഫലനം തിരിച്ചുവരില്ല.</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;"><br />
</div></span><span class="Apple-style-span" style="font-family: Meera; font-size: medium;">മേല്‍പ്പറഞ്ഞ ലേസര്‍ ദര്‍പ്പണങ്ങളില്‍ ഒന്നിന്റെ ചിത്രമാണ് </span>താഴെ(7) കാണുന്നത്.<span class="Apple-style-span" style="font-family: Meera; font-size: medium;"> അമേരിക്കയിലെ ടെക്സസിലെ മക്ഡൊണാള്‍ഡ് ഒബ്സര്വേറ്ററിയില് നിന്ന് (McDonald Observatory, Texas, USA) സ്ഥിരം ഈ ദര്‍പ്പണത്തിലേക്ക് ലേസര്‍രശ്മികള്‍ അയക്കുകയും പ്രതിധ്വനി തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസിലും (Cote d'Azur Observatory, Grasse) ന്യൂമെക്സിക്കോയിലെ (Apache Point Observatory Lunar Laser-ranging Operation (APOLLO) at the Apache Point Observatory in New Mexico)ഇതേ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. </span><br />
<br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">ഈ ലേസര്‍ ദര്‍പ്പണങ്ങള്‍ ഇപ്പോഴും ചന്ദ്രനില്‍ ഉണ്ടെന്ന കാര്യം തട്ടിപ്പുവാദക്കാരില്‍ ഭൂരിപക്ഷവും നിരാകരിക്കുന്നില്ല. അതിന്റെ ഉപയോഗക്ഷമതയെക്കുറിച്ചും അവര്‍ക്ക് സംശയമില്ല. പക്ഷെ അതവിടെ എത്തിച്ചത് മനുഷ്യരല്ലെന്ന വാദമാണവര്‍ ഉന്നയിക്കുന്നത്. പ്രോബുകളിലെ റോബോട്ടുകളെകൊണ്ട് സജ്ജീകരിക്കാവുന്നതിലും സങ്കീര്‍ണ്ണമാണ് ഈ ദര്പ്പണങ്ങളെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നറിയുക. 1962 ല്‍ സോവിയറ്റ് യൂണിയന് അയച്ച ആളില്ലാത്ത ചാന്ദ്രവാഹനങ്ങളായ ലുങ്കോഡ്-1 (Lunokhod 1), ലുങ്കോഡ് -2 (Lunokhod 2) എന്നിവയും ഇത്തരം ലേസര്‍ ദര്‍പ്പണങ്ങള്‍ യാന്ത്രികമായി ചന്ദ്രനില്‍ സ്ഥാപിച്ചിരുന്നു.</div></span><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">ലുങ്കോഡ് ദര്‍പ്പണങ്ങള്‍ താരതമ്യേന പ്രവര്‍ത്തനക്ഷമതയും കൃത്യതയും കുറഞ്ഞവയുമാണ്;അപ്പോളോ സഞ്ചാരികള്‍ സ്ഥാപിച്ചതിലും ചെറുതും. ലുങ്കോയിഡ്-1 ല്‍ നിന്നും 1971 ന് ശേഷം മടക്കസിഗ്നലുകള് ലഭിക്കുന്നില്ല; ലുങ്കോഡ്-2 ഇപ്പോഴും കഷ്ടിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അവയില്‍ നിന്നുള്ള ഡേറ്റാ തൃപ്തികരമല്ലെന്ന് റഷ്യാക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ശരിയായ സ്ഥലത്ത് ശരിയായ രീതിയില്‍ ഉറപ്പിച്ച് നിറുത്താന്‍ കഴിയാത്തതാണ് (misplacement)ഈ മോശം പ്രകടനത്തിന് കാരണം.</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">യന്ത്രസഹായത്തോടെ ആകുമ്പോള്‍ അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ അപ്പോളോ സഞ്ചാരികള്‍ ഉറപ്പിച്ചുനിറുത്തിയ ദര്‍പ്പണങ്ങളും ഇന്നും വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ്.</div><div style="text-align: left;"><br />
</div><div style="text-align: left;">2010 ല്‍ നാസ അയച്ച ലൂണാര്‍ റെക്കൊണസന്സ് ഓര്‍ബിറ്റര്‍ അയച്ചുകൊടുത്ത ഇമേജുകളില്‍ നിന്നും യൂണിവേഴിസ്റ്റി ഓഫ് കാലിഫോര്‍ണിയ ലുങ്കോഡ്-1 നെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യനില്‍നിന്നും കനത്ത സൗരതാപം പ്രവഹിക്കുന്ന നട്ടുച്ച സമയത്ത് കാര്യക്ഷമമായി പ്രവത്തിക്കുന്നതില്‍ അവ പരാജയമായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രത്യേകം പരിഗണിച്ചുകൊണ്ടുള്ള റിഫ്ളെക്റ്ററുകളാണ് അപ്പോളോ-11 ലെ സഞ്ചാരികള്‍ 1969 ജൂലൈ19 ന് ചാന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചത്. അപ്പോളോ-15 ലെ സഞ്ചാരികള്‍ സ്ഥാപിച്ചത് അതിലും മൂന്നിരട്ടി കാര്യശേഷിയുള്ള ദര്‍പ്പണങ്ങളായിരുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">ചന്ദ്രനിലെ സിലിക്കണ്‍ അടങ്ങിയ ശിലകളില്‍ നിന്നുള്ള പ്രതിഫലനരശ്മികളാണ് ഒബ്സര്വറ്ററികളില് പിടിച്ചെടുക്കുന്നതെന്നാണ് ചില തട്ടിപ്പുവാദക്കാരുടെ ന്യായം. ഇത് സാധൂകരിക്കാന്‍ അവരുടെ പക്കല്‍ പ്രത്യേകിച്ച് തെളിവൊന്നുമില്ല. വെറുതെ നീട്ടിയൊരേറ് ! അത്രതന്നെ! അങ്ങനെയാകുന്നെങ്കില്‍ അങ്ങനെയാകട്ടെ!! ! ഇനിയഥവാ ചന്ദ്രനിലുള്ളത് മനുഷ്യനിര്‍മ്മിതമായ ലേസര്‍ദര്‍പ്പണങ്ങള്‍ തന്നെയാണെങ്കില്‍ അത് ആളില്ലാത്ത വാഹനങ്ങളില്‍ അവിടെ എത്തിച്ചതായിരിക്കുമത്രെ! അതായത് ചന്ദ്രനില്‍ മനുഷ്യനിര്‍മ്മിത ലേസര്‍ ദര്പ്പണങ്ങളില്ല, അഥവാ ഉണ്ടെങ്കില്‍ മനുഷ്യരെത്തിച്ചതല്ല!!</div><div style="text-align: left;"><br />
</div></span><span class="Apple-style-span" style="font-family: Meera; font-size: medium;">സിലിക്കണ്‍ ശിലകള്‍ വാരിവിതറപ്പെട്ട നിലയില്‍ ചന്ദ്രനില്‍ എമ്പാടുമുണ്ട്. അങ്ങനെയെങ്കില്‍ കോടികള്‍ മുടക്കി ഭൂമിയില്‍നിന്നും ലേസര്‍ദര്‍പ്പണങ്ങള്‍ കൊണ്ടുപോയി അവിടെ സ്ഥാപിക്കേണ്ട കാര്യമില്ല. ഇത്ര ബുദ്ധിയില്ലാത്തവരാണോ നാസയിലുള്ളത്?! ചാന്ദ്രശിലകള്‍ക്ക് ആ സ്വഭാവമുണ്ടെങ്കില്‍ ഭൂമിയില്‍ നിന്നയക്കുന്ന ലേസര്‍ രശ്മികള്‍ ചന്ദ്രോപരിതലത്തില്‍ പലയിടങ്ങളില്‍ നിന്നും സ്വഭാവികമായിത്തന്നെ പ്രതിഫലിച്ച് തിരിച്ചുവരണം. കേവലം ഒരു ഒബ്സര്‍വേറ്ററി സ്ഥാപിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും ചന്ദ്രനില്‍ ദര്‍പ്പണങ്ങള്‍ സ്ഥാപിക്കാതെതന്നെ ഭൂമിയില്‍നിന്ന് ലേസര്രശ്മികളയച്ച് </span>പ്രതിഫ<span class="Apple-style-span" style="font-family: Meera; font-size: medium;">നകിരണങ്ങള് തിരിച്ചുപിടിക്കാം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmyfz70doU2vyY1UTimOwNx1KvyzB8Za1V7MPRYQ5IHgcwNL48JzK833RWcmno5LEcVNEU1J75x0B3hurTI7cLaLw0kV3PdsVmNEVAktkdpfc9cdnpvyzexPiJxOKqC_28CZltBp9dP5k/s1600/d_laser_big.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmyfz70doU2vyY1UTimOwNx1KvyzB8Za1V7MPRYQ5IHgcwNL48JzK833RWcmno5LEcVNEU1J75x0B3hurTI7cLaLw0kV3PdsVmNEVAktkdpfc9cdnpvyzexPiJxOKqC_28CZltBp9dP5k/s200/d_laser_big.jpg" width="125" /></a></td></tr>
<tr><td class="tr-caption" style="text-align: center;">7. Observatory at <br />
New Mexico</td></tr>
</tbody></table><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അല്‍പ്പം ബുദ്ധിമുട്ടിയാല്‍ തട്ടിപ്പുവാദക്കാര്ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. ചന്ദ്രനില്‍ സിലിക്കണ്‍ ശിലകള്ക്കുണ്ടോ വല്ല പഞ്ഞവും! എന്നിട്ടും എന്തേ അവരതിന് തുനിയുന്നില്ല? അപ്പോളോ യാത്രികര്‍ ഈ റിഫ്ളക്റ്ററുകള്‍ അവിടെ സ്ഥാപിക്കുന്നതിന്റെ ചിത്രവും വീഡിയോയും നാസ പുറത്തുവിട്ടുണ്ട്. അപ്പോളോ യാത്ര തന്നെ തട്ടിപ്പാണെന്ന് വാദിക്കുന്നവര്‍ അത് സ്വീകരിക്കുമെന്ന് കരുതാനാവില്ലല്ലോ. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ ആഗ്രഹിക്കുന്നുവരുടെ അറിവിലേക്കാണത് സൂചിപ്പിച്ചത്.</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">നിലവിലുള്ള അമേരിക്കന്‍ ലേസര്‍ ദര്‍പ്പണങ്ങള്‍ പ്രോബുകളില്‍ കൊണ്ടിറക്കിയതാണെന്ന് സോവിയറ്റ് യൂണിയനോ റഷ്യയോ ഇന്നുവരെ പറഞ്ഞിട്ടില്ല. മറിച്ചാണ് യാഥാര്‍ത്ഥ്യമെന്ന് അവര്‍ അംഗീകരിച്ചിട്ടുമുണ്ട്. തങ്ങള്‍ പ്രോബുകളുടെ സഹായത്തോടെ കുത്തിനിറുത്തിയ ദര്‍പ്പണങ്ങള്‍ പരാജയമായിരുന്നുവെന്നും അവര്‍ സമ്മതിച്ചിട്ടുണ്ടെന്നറിയുക. ആളില്ലാത്തെ ലാന്‍ഡിംഗുകളില്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ ദര്‍പ്പണങ്ങള്‍ ഉറപ്പിക്കാനാവാത്തതില് അത്ഭുതമില്ലല്ലോ. ചരിവും വളവുമൊക്കെ കാര്യക്ഷമത കുറയ്ക്കും. സോവിയറ്റ് ദര്‍പ്പണങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. എന്നാല്‍ ഹൂസ്റ്റണിലെ കണ്ട്രോള് റൂമുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് അപ്പോളോ യാത്രികര്‍ ദര്‍പ്പണങ്ങള്‍ നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ ഉറപ്പിച്ചത്. അതിന്റെ ഗുണം അതിന്റെ കാര്യക്ഷമതയില്‍ ഇന്നോളം പ്രതിഫലിച്ചിട്ടുമുണ്ട്.</div><div style="text-align: left;"><br />
</div></span><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;"><b><span class="Apple-style-span" style="background-color: white;"><span class="Apple-style-span" style="color: magenta;">ചന്ദ്രനിലെ മറ്റു മനുഷ്യനിര്‍മ്മിത വസ്തുക്കള്‍</span></span></b></div></span><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">അപ്പോളോ യാത്രികരും സോവിയറ്റ് പ്രോബുകളും ഒക്കെച്ചേര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ടണ്‍കണക്കിന് ഭൗമവസ്തുക്കള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ചന്ദ്രനില്‍നിന്നും വെറും 382 കിലോഗ്രാം ചാന്ദ്രശിലകള്‍ ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോള്‍ 170000 കിലോഗ്രാം വസ്തുക്കളാണ് നാം ചന്ദ്രനില്‍ നിക്ഷേപിച്ചത്. അതായത് ചന്ദ്രന്റെ ഭാരം കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് 169612 കിലോഗ്രാം വര്‍ദ്ധിപ്പിക്കാന്‍ നമുക്കായി. അതായത് മനുഷ്യന്റെ വകയായി ഒരു ഭീമന് ഉല്‍ക്ക! മുമ്പു പരാമര്‍ശിച്ചതുപോലെ അതൊക്കെ ഇപ്പോഴും ഏറെക്കുറെ അതേപടി ഇപ്പോഴും അവിടെയുണ്ടാകും. ചന്ദ്രോപരതലത്തില്‍ ആദ്യം പതിഞ്ഞ ആംസ്ട്രോങിന്റെ കാല്‍പ്പാടുകള്‍ അതേപടിയുണ്ടാകുമെന്ന് പറയുമ്പോള്‍ ബാക്കി വസ്തുക്കളുടെ കാര്യം ഊഹിക്കാമല്ലോ.</div><div style="text-align: left;"><br />
</div><div style="text-align: left;">അവിടെ ചെന്നിറങ്ങിയതും ഇടിച്ചിറങ്ങിയതുമായ ഒട്ടനവധി പ്രോബുകള്‍, അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച ലൂണാര്‍ റോവറുകള്‍, ലൂണാര്‍ മോഡ്യൂളുകളുടെ ഭാഗങ്ങള്‍,കത്തിയെരിഞ്ഞ റോക്കറ്റിന്റെ ഭാഗങ്ങള്‍, പരീക്ഷണോപകരണങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ കുടിച്ചുതീര്‍ത്ത പാനീയങ്ങളുടെ കുപ്പിവരെ അവിടെയുണ്ട്. ഇതില്‍ പലതും കൃത്യമായും എവിടെയുണ്ടെന്ന് നാസ രേഖപ്പെടുത്തിയിട്ടുണ്ട്.</div></span><br />
<br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">ഈ മാപ്പനുസരിച്ചാണ് പ്രവിശാലമായ ചാന്ദ്രോപരിതലത്തില്‍ കിടക്കുന്ന ഈ സാധനങ്ങള്‍ ഫോക്കസ് ചെയ്ത് ഇമേജുകള്‍ ശേഖരിക്കാന്‍ നാസ അടുത്തിടെ വിക്ഷേപിച്ച റെക്കണസെന്‍സ് ഓര്‍ബിറ്ററിനും ജപ്പാന്റെ 'സെലീനും' സാധിച്ചത്. നാസയുടെ വാഹനം എടുത്തെന്ന് പറയുന്ന ചിത്രങ്ങള്‍ ആശ്രയിക്കാനാവില്ലെന്ന് തട്ടിപ്പുവാദക്കാര്‍ പറഞ്ഞേക്കും.പക്ഷെ ജപ്പാനേയും അക്കൂട്ടത്തില്‍ പെടുത്തുന്നത് ന്യായമല്ല. പക്ഷെ ഒന്നാലോചിക്കുക, ഹോക്സര്‍മാര്‍ക്ക് സ്വന്തം നിലയില്‍ തെളിവുകളൊന്നുമില്ല. അവരാകെ ചെയ്യുന്നത് നാസ നല്കുന്ന തെളിവുകളില്‍ സംശയം രേഖപ്പെടുത്തുക മാത്രമാണ്.</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;"><br />
</div><div style="text-align: left;">ചന്ദ്രനില്‍ കിടക്കുന്ന മനുഷ്യനിര്‍മ്മിതവസ്തുക്കള്‍ എന്തുകൊണ്ട് ഹബിള്‍സ് ടെലസ്ക്കോപ്പുകൊണ്ട് (Hubble's Telescope-HST)കണ്ടെത്തിക്കൂടാ എന്ന ചോദ്യമുന്നയിക്കാനും ചില ഹോക്സര്‍മാര്‍ മടിക്കുന്നില്ല. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്സികളുടേയും നെബുലകളുടേയും മിഴിവേറിയ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന ഹബിള്‍സ് ടെലസ്ക്കോപ്പിന് എന്തുകൊണ്ട് കഷ്ടിച്ച് 3.82 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള മേഘരഹിതമായ, സൂര്യപ്രകാശത്താല്‍ സദാ വെട്ടിത്തിളങ്ങുന്ന ചന്ദ്രോപരിതലത്തിലെ വസ്തുക്കള്‍ കണ്ടെത്താനാകുന്നില്ല എന്ന സംശയമാണത്. ടെലസ്ക്കോപ്പിന്റെ നിര്‍മ്മാണ സാങ്കേതികത അറിയുന്നവര്‍ ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണിത്. ദൂരെയുള്ള വലിയ വസ്തുക്കള്‍ കണ്ടെത്തുകയാണ് ടെലസ്ക്കോപ്പ് ചെയ്യുന്നത്. ആ രീതിയിലാണത് സാങ്കേതികമായി സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തുള്ള ചെറിയ വസ്തുക്കള്‍ നിരീക്ഷിക്കാന്‍ ടെലസ്ക്കോപ്പുകള്‍ ഫലപ്രദമല്ല. </div></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZcsD8dkRg8JVD_6zwn0m8D6sLA5AwWaA10IBAoYJoAsd_jWsH_50hu29LmExx0bevPtOvMNY-rKAoSQtmHkAhxsZJ_AEat1LaWjZP6tWFbLP86av9J1XIeUDgL3TU4c_-QavagERvz98/s1600/hubble-telescope-in-orbit.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="148" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZcsD8dkRg8JVD_6zwn0m8D6sLA5AwWaA10IBAoYJoAsd_jWsH_50hu29LmExx0bevPtOvMNY-rKAoSQtmHkAhxsZJ_AEat1LaWjZP6tWFbLP86av9J1XIeUDgL3TU4c_-QavagERvz98/s200/hubble-telescope-in-orbit.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">8. Hubble's Telescope</td></tr>
</tbody></table><div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ഏറ്റവും ശക്തിയേറിയ ടെലസ്ക്കോപ്പ് ഹവായ് ദ്വീപിലെ കെക്ക് ടെലസ്ക്കോപ്പാണ്(Keck telescope in Hawaii).പക്ഷെ ഭൂമിയുടെ അന്തരീക്ഷവും മേഘപടലങ്ങളുമുയര്ത്തുന്ന തടസ്സം കാരണം മറ്റേതൊരു ഗ്രഹോപരിതലത്തിലും കിടക്കുന്ന ചെറിയ വസ്തുക്കള്‍ നിരീക്ഷിക്കാനും കെക്കിന് പ്രായാഗികമായ ബുദ്ധിമുട്ടുകളുണ്ട്. 1990 ല്‍ അമേരിക്കന്‍ സ്പേസ് ഷട്ടില്‍ അറ്റ്ലാന്റിസ് ഭ്രമണപഥത്തിലെത്തിച്ച ഹബിള്‍സ് ടെലസ്ക്കോപ്പ് അന്നുമുതല്‍ ഭൂമിയ ഭ്രമണം ചെയ്യുകയാണ്. 2014 വരെയാണ് അതിന്റെ ആയുസ്സ്. 0.5 ആര്‍ക്ക് സെക്കന്‍ഡ്(Arcsecond) ആണ് ഹബിള്സിന്റെ റെസല്യൂഷന്‍. ഗാലക്സികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഹബിള്‍സ് ടെലസ്ക്കോപ്പിന് താരതമ്യേന അടുത്തുകിടക്കുന്ന ചാന്ദ്രോപരിതലം വീക്ഷിക്കാന്‍ സാങ്കതികമായ പരിമിതിയുണ്ട്.രണ്ട് ദശലക്ഷം പ്രകാശവര്‍ഷം അകലയുള്ള ആന്‍ഡ്രോമീഡ ഗാലക്സി ഹബിള്സില് ചന്ദ്രന്റെ അഞ്ചിരട്ടി വലുപ്പത്തിലാണ് ദൃശ്യമാവുക. ചന്ദ്രനുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗാലക്സിക്ക് കോടിക്കണക്കിന് ഇരട്ടി വലുപ്പമുണ്ട്. ദൂരം കൂടിയിട്ടും വലുപ്പം കൂടി കാണപ്പെടുന്നതിന്റെ രഹസ്യമതാണ്. </span></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">നിലവിലുള്ള ശേഷിയനുസരിച്ച് ചന്ദ്രനില്‍ ഒരു കൂറ്റന്‍ ഫുട്ബോള്‍ സ്റ്റേഡിയം സ്ഥാപിച്ചാലും അത് കേവലം ഒരു ചെറിയൊരു പൊട്ടുപോലെയേ ഹബിള്‍സ് ടെലസ്ക്കോപ്പില്‍ പതിയുകയുള്ളു. ശരാശരി 3.82 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രോപരതലത്തിലെ ചെറിയ വസ്തുക്കള്‍ ഹബിള്‍സ് കൊണ്ട് വ്യക്തമായി തിരിച്ചറിയണമെങ്കില്‍ ഏറ്റവും കുറഞ്ഞ് ആ വസ്തുവിന് 300 അടി നീളവും ആനുപാതികമായ വീതിയുമുണ്ടായിരിക്കണം. എന്നാല്‍ ചാന്ദ്രോപരിതലത്തില്‍ അവശേഷിപ്പിക്കപ്പെട്ട മനുഷ്യനിര്‍മ്മിത വസ്തുക്കളില്‍ ഏറ്റവും വലുതിന് 31 അടി വലുപ്പമേയുള്ളു.അതുകൊണ്ടു തന്നെ മനുഷ്യന് ഉപേക്ഷിച്ചുപോയ പ്രോബുകളും റോവറുകളുമുള്പ്പെടെയുള്ള വസ്തുക്കളൊന്നും ഹബിള്‍സ് ടെലസ്ക്കോപ്പ് ഉപയോഗിച്ച് കണ്ടെത്താനാവില്ല. ഒരുപക്ഷെ ഇപ്പോഴുള്ള ടെലസ്ക്കോപ്പിന്റെ 50 ഇരട്ടി വലുപ്പമുള്ള ഒരു ടെലസ്ക്കോപ്പ് സ്ഥാപിച്ചാല്‍ നാമുദ്ദേശിക്കുന്ന ലക്ഷ്യം നേടാനായേക്കും.</div><div style="text-align: left;"><br />
</div><div style="text-align: left;">ചന്ദ്രനില്‍ എത്തിയെന്നതിന് തെളിവായി എന്തുകൊണ്ട് ചാന്ദ്രയാത്രികര്‍ ഭൂമിയില്‍ നിന്ന് എല്ലാവരും കാണത്തക്കവിധം എന്തെങ്കിലും അടയാളങ്ങള്‍ കാണിച്ചില്ല എന്ന് ചില ഹോക്സര്‍മാര്‍ ചോദിച്ചുകാണാറുണ്ട്. ചന്ദ്രനില്‍ വെച്ച് മഗ്നീഷ്യം ജ്വാലകള്‍ (Magnesium Flares) നിര്‍മ്മിച്ചാല്‍ അത് ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെന്നാണവര് പറയുന്നത്. എന്താണിതിന്റെ പ്രായോഗികവശം? വലിയ പൊട്ടിത്തെറികള്‍ ചന്ദ്രനില്‍ നടത്താമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വേണമെങ്കില്‍ അണുബോംബിട്ട് വന്‍പ്രകമ്പനം സൃഷ്ടിക്കാം. പക്ഷെ ചന്ദ്രോപരിതലത്തില്‍ പൊട്ടിത്തെറി നടത്താനായി ചന്ദ്രനില്‍ ഇറങ്ങേണ്ട കാര്യമൊന്നുമില്ലല്ലോ. വേണമെങ്കില്‍ ബഹിരാകാശ യാത്രപോലും നടത്താതെ ഭൂമിയില്‍ നിന്ന് ഒരു മിസൈല്‍ (guided missile) അയച്ചാലും മതിയാകും. അല്ലെങ്കില്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍നിന്നും സ്ഫോടകവസ്തുക്കള്‍ താഴേക്കിട്ടാലും മതിയാകും. ചെറിയ സ്ഫോടനമാണെങ്കില്‍ പകല്‍ സമയത്ത് ഇവിടെനിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടത് കാണുക പ്രയേണ ദുഷ്ക്കരമായിരിക്കും. മഗ്നീഷ്യം ജ്വാല ഉയര്‍ത്തുന്ന കനത്ത പ്രഭാപൂരമാണ് അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള സംസാരമുണ്ടാകാന്‍ കാരണം. </div></span><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;">അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഭൂമിയില്‍ ഉണ്ടാകുന്ന തോതിലുള്ള ജ്വാലയും പുകയുമുണ്ടാകില്ലെന്നതും ജ്വാല ഏറെനേരം തങ്ങിനില്ക്കുകയില്ലെന്നും ഏവര്‍ക്കുമറിയാം. ഓക്സിജന്റെ അഭാവത്തില്‍ പൊട്ടിത്തെറി മൂലമുണ്ടാകുന്ന തീയും പുകയും ഏറെ നീണ്ടുനില്ക്കുകയുമില്ല. മഗ്നീഷ്യം ജ്വാല അത്യുജ്ജ്വലമായ പ്രാഭാപൂരം ചൊരിയുന്നത് ഭൂമിയലെ അന്തരീക്ഷം കാരണമാണല്ലോ. ഭൂമിയില്‍ ഇതുപോലൊരു ജ്വാല സൃഷ്ടിച്ചാല്‍ ഒരുപക്ഷെ അത് ചന്ദ്രനില്‍ നിന്ന് കാണാനാകുമെന്ന് പറഞ്ഞാല്‍ യുക്തിയുണ്ട്.</span></div><span class="Apple-style-span" style="font-family: Meera; font-size: medium;">ഇനി ചന്ദ്രനില്‍ മനുഷ്യന് നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവിടെ നിന്നും കാണത്തക്ക രീതിയിലുള്ള ഒരു മഗ്നീഷ്യം പൊട്ടിത്തെറി ഉണ്ടാക്കുകയാണെങ്കില്‍ അതിന് കുറഞ്ഞത് 300 കിലോമീറ്റര്‍ വ്യപ്തിയെങ്കിലും ഉണ്ടാകണമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നീളുന്ന ചാന്ദ്രപ്രദേശം നീണ്ടുനില്‍ക്കുന്ന ഒരു പ്രഭാപൂരം ഇതിനാവശ്യമുണ്ട്. ഒരുപക്ഷെ അപ്പോളോ ദൗത്യത്തിന്റെ അത്രയും ചെലവും മനുഷ്യപ്രയത്നവുംതന്നെ അതിന് വേണ്ടിവരും. </span>ചെറിയൊരു ശ്രദ്ധക്കുറവ് വന്നാല്‍ മഗ്നീഷ്യത്തിന്റെ ചൂട്ട് കത്തിക്കാന്‍ ഒരുമ്പെടുന്നവര്‍ കാര്‍ബണായി മാറിയെന്നും വരാം. <span class="Apple-style-span" style="font-family: Meera; font-size: medium;">ഇനി അങ്ങനെ ജ്വാല ഉണ്ടാക്കിയാലും അതാരും കണ്ടില്ലെന്നും കണ്ടത് 'മറ്റെന്തോ' ആണെന്നോ കണ്ടവര്‍ക്ക് തലയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്നോ ആരോപിക്കാം. കൗതുകരമായ വസ്തുതയെന്തെന്നാല്‍ കേരളത്തിലെ ചില പരമ്പരാഗത തട്ടിപ്പുവാദ തൊഴിലാളികളില്‍ നിന്നും വ്യത്യസ്തമായി, അമേരിക്കയിലെ തട്ടിപ്പുവാദക്കാരില്‍ ചിലരെങ്കിലും പറക്കുംതളിക(Unidentified Flying Objects-UFO)വാദികളാണെന്നതാണ്! മനുഷ്യന് ചന്ദ്രനില്‍ പോയിട്ടില്ല. പക്ഷെ പറക്കുംതളികയില്‍ അന്യഗ്രഹജീവികള്‍ നിരവധി പ്രാവശ്യം ഇവിടെ വന്നുപോയിട്ടുണ്ട്!!! വല്ലാത്ത യുക്തിബോധം തന്നെ! </span><br />
<br />
<div style="text-align: left;"><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><span class="Apple-style-span" style="font-family: Meera; font-size: medium;"><div style="text-align: left;">ഭൂമിയില്‍നിന്ന് നോക്കിക്കാണാനായി പൂത്തിരിയും മത്താപ്പുമൊക്കെയായി ചന്ദ്രനില്‍ ഒന്നുരണ്ടുദിവസം നീളുന്ന ഒരു വിശേഷാല്‍ വെടിക്കെട്ട് നടത്തണമെന്ന് വേണമെങ്കിലും ഇത്തരക്കാര്‍ ആവശ്യപ്പെട്ടേക്കാം. കുറ്റം പറയരുതല്ലോ, അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ വെടിക്കെട്ട് നടത്തുന്നതില്‍ വിരോധമൊന്നുമില്ല. വേണമെങ്കില്‍ ഇവിടിരുന്നുകൊണ്ടുതന്നെ അത് നിര്‍വഹിക്കാവുന്നതേയുള്ളു. പക്ഷെ അത് 'കേള്‍ക്കാനും കാണാനും' അധികപ്പറ്റായി ആറും ഏഴും ഇന്ദ്രിയങ്ങള്‍ ചുമന്ന് ഈ ഭൂമിയില്‍ വിങ്ങിപ്പൊട്ടി നടക്കുന്നവരില്‍ ആരെയെങ്കിലും അങ്ങോട്ടയക്കണമെന്നുമാത്രം. തയ്യാറുണ്ടോ ആരെങ്കിലും?!!</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;">Special Reference</div><div style="text-align: left;"><br />
</div><div style="text-align: left;">(1) http://www.sccs.swarthmore.edu/users/08/ajb/tmve/wiki100k/docs/Lunar_Laser_Ranging_Experiment.html)</div><div style="text-align: left;"><br />
</div><div style="text-align: left;">(2)http://www.youtube.com/watch?v=VmVxSFnjYCA</div><div style="text-align: left;">http://blogs.discovermagazine.com/badastronomy/2009/07/17/</div><div style="text-align: left;"><br />
</div><div style="text-align: left;">(3)http://en.wikipedia.org/wiki/List_of_man-made_objects_on_the_Moon)</div><div style="text-align: left;"><br />
</div><div style="text-align: left;">(4)http://en.wikipedia.org/wiki/List_of_man-made_objects_on_the_Moon)</div><div style="text-align: left;"><br />
</div><div style="text-align: left;">(5) http://blogs.discovermagazine.com/badastronomy/2008/08/12/moon-hoax-why-not-use-telescopes-to-look-at-the-lande</div></span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com23tag:blogger.com,1999:blog-4646431131006072740.post-49020222120071108612011-07-24T12:13:00.000-07:002011-07-25T07:29:17.329-07:00ശിലകള്‍ പ്രതിഷേധിക്കുന്നു<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib8SWQ0Zp-5vrRq2s4N8sFyN6nE_q2i040TiyeSnsX9UKdY9vJ6ZS9BA7PId9Cmoz1JBjVP4rbWFTaIePWD-uOCaW6wciwMD0RqDSuZOM9pMNGG2Whd2DFk9r-FY21TAo_3W2RlS7NEdU/s1600/i2-3.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="145" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib8SWQ0Zp-5vrRq2s4N8sFyN6nE_q2i040TiyeSnsX9UKdY9vJ6ZS9BA7PId9Cmoz1JBjVP4rbWFTaIePWD-uOCaW6wciwMD0RqDSuZOM9pMNGG2Whd2DFk9r-FY21TAo_3W2RlS7NEdU/s200/i2-3.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Lunar rocks</td></tr>
</tbody></table><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b>മനുഷ്യന് ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ ഏറ്റവും അനിഷേധ്യമായ തെളിവെന്താണ്? തര്‍ക്കമില്ല, അപ്പോളോ സഞ്ചാരികള്‍ പലതവണയായി അവിടെനിന്നും കൊണ്ടുവന്ന ചാന്ദ്രശിലകള്‍(lunar rocks) തന്നെയാണ്. ചാന്ദ്രശിലകള്‍ ഭൗമശിലകളില്‍നിന്ന് ഗുണപരമായും ഘടനാപരമായും ഉള്ളടക്കപരമായും വ്യത്യസ്തമാണ്. അങ്ങനെയെങ്കില്‍ അത് മറ്റൊരു ലോകത്തുനിന്ന് തന്നെ വരേണ്ടതുണ്ട്. ഏതാണ് ആ ലോകം? നാസ പറയുന്നു:ചന്ദ്രനാണെന്ന്. ഹോക്സ് മുതലാളിമാര്‍ പറയുന്നു.... അവരെന്തു പറയുന്നു?! അവര്‍ വിശേഷിച്ചൊന്നും പറയുന്നില്ല! ആകെമൊത്തം തട്ടിപ്പായതിനാല്‍ ചാന്ദ്രശിലയും തട്ടിപ്പായേ മതിയാകൂ എന്നവര്‍ അതികഠിനമായി വിശ്വസിക്കുന്നു.<br />
<br />
ചാന്ദ്രശിലയെന്ന് പറഞ്ഞ് മരക്കഷണം കൊടുത്ത് ആംസ്റ്റര്‍ഡാമിലെ റിക്സ് മ്യൂസിയത്തെ കബളിപ്പിച്ച കഥ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വരണ്ടുണങ്ങിയ ഒരു മരക്കഷണമായിരുന്നുവത്രെ 'ചാന്ദ്രശില'യായി ഇത്രയും കാലം മ്യൂസിയം അധികൃതര്‍ സൂക്ഷിച്ചിരുന്നത്.*(1 മനുഷ്യരുടെ ക്രയവിക്രയത്തില്‍ സാമാന്യേന സംഭവിക്കുന്ന ഒരു തട്ടിപ്പാണിത്. കൊടുത്തവന് പറ്റിച്ചു; വാങ്ങിച്ചവന് ശ്രദ്ധിച്ചതുമില്ല. അതല്ലാതെ ഇത്തരം സംഭവങ്ങളില്‍ നിന്നും ചാന്ദ്രശിലയുടെ ആധികാരികത സംബന്ധിച്ച നിഗമനങ്ങള്‍ രൂപപ്പെടുത്തന്നത് യുക്തിഹീനമായിരിക്കും. പക്ഷെ ഹോക്സര്‍മാര്‍ ഈ വാര്‍ത്ത വല്ലാതെ ആഘോഷിക്കുകയുണ്ടായി. ആത്മവിശ്വാസം നിലനിറുത്താന്‍ അവരിത് പരസ്പരം കൈമാറി ഉന്മാദംകൊണ്ടു. വാസ്തവത്തില്‍ ഈ പരിപാടി ഇന്നുമിന്നലെയും തുടങ്ങിയതല്ല. ചാന്ദ്രശിലയാണെന്ന് പറഞ്ഞ് വ്യജവസ്തുക്കള്‍ വിറ്റവരും സൂക്ഷ്മതയില്ലാതെ അത് വാങ്ങിവെച്ച് വര്‍ഷങ്ങളോളം സൂക്ഷിച്ചവരും നിരവധിയുണ്ട്.*(2)<br />
<br />
ചാന്ദ്രശില അമേരിക്കയുടെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത് അനധികൃതമായി വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. എന്നാല്‍ ഇപ്പോഴും ശാസ്ത്രകുതുകികള്‍ക്ക് നാസ നേരിട്ട് ഏതാനും ഗ്രാം ചാന്ദ്രശില അയച്ചുകൊടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മലപ്പുറത്തുകാരന് ഇങ്ങനെ അഞ്ചു ഗ്രാമില്‍ താഴെ ചാന്ദ്രശില ആറുമാസം സൂക്ഷിക്കാന്‍ ലഭിച്ചതായി പത്രത്തില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നില്ല.<br />
<br />
382 കിലോ ശിലകളാണ് അപ്പോളോ സഞ്ചാരികള്‍ പലതവണയായി കൊണ്ടുവന്നത്. അവയെ 2196 വ്യത്യസ്ത കഷണങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. 97000 വ്യക്തിഗത സാമ്പിളുകളായി (indivdual specimens)ഈ ശിലാശേഖരം വിഭജിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുള്ള അറുപതിലധികം ലാബോറട്ടറികളില്‍ ഈ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പഠനം ഇപ്പോഴും തുടരുകയാണ്. ശരാശരി 1100 സാമ്പിളുകള്‍ പുതുതായി വര്‍ഷംതോറും ഗവേഷകര്‍ക്ക് അയച്ചുകൊടുക്കാറുമുണ്ട്. ചാന്ദ്രശിലകള്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ശേഖരിച്ചതാണെന്നാണ് ഒരാരോപണം തട്ടിപ്പുവാദക്കാര്‍ ഉന്നയിക്കാറുണ്ട്. തികച്ചും യുക്തിരഹിതമായ ഒരു വാദമാണിത്. എന്തെന്നാല്‍ മനുഷ്യബുദ്ധിയുടെ സഹായത്തോടെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ലഭിക്കുന്ന വൈവിധ്യവും പ്രാതിനിധ്യസ്വഭാവവും(variety and representative character) അമേരിക്കയുടെ പക്കലുള്ള ചാന്ദ്രശിലാശേഖരത്തില്‍ പ്രകടമാണ്. ചന്ദ്രന്റെ ഭിന്നമേഖലകളില്‍ നിന്നുള്ള ശിലകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ചാന്ദ്രയാത്രികര്‍ ചാന്ദ്രോപരിതലത്ത് പരതിനടന്നാണ് അവയെല്ലാം ശേഖരിച്ചത്. ഉദാഹരണമായി അപ്പോളോ-15 ലെ യാത്രികര്‍ കണ്ടത്തിയ സവിശേഷമായ 'ഉത്പ്പത്തി ശിലകള്‍' ('genisis rocks') ഒരു റോബോട്ടിന് കണ്ടെത്താനാവുമെന്ന് കരുതാനാവില്ലതന്നെ.<br />
<br />
1970 കള്‍ക്കുശേഷം സോവിയറ്റ് യൂണിയന് തങ്ങളുടെ 3 ലൂണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രനില്‍നിന്നും പാറ ശേഖരിച്ചുകൊണ്ടുവരികയുണ്ടായി. ലൂണ-16(1970), ലൂണ-20(1972), ലൂണ- 24(1976) എന്നിവയാണ് പ്രസ്തുത വാഹനങ്ങള്‍.*(3) </b></span></span><span class="Apple-style-span" style="font-family: Meera; font-size: large;"><b>ഇവയിലെ യന്ത്രകരങ്ങള്‍ നിയതമായി ശേഖരിച്ച (random collection)ശിലകള്‍ ഏറെക്കുറെ ഏകതാനതയുളളതും (unidimensional) ആവര്‍ത്തന(repetitious)സ്വഭാവമുള്ളവയുമായിരുന്നു. മൂന്നു യാത്രയിലും കൂടി ലഭിച്ച മൊത്തം ശേഖരമാകട്ടെ വെറും 301 ഗ്രാം മാത്രവും! തങ്ങളുടെ പക്കലുള്ള ചാന്ദ്രശിലകളുടെ സാമ്പിള്‍ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം കൈമാറിയിട്ടുണ്ട്. രണ്ടുപേരും പരിശോധിച്ച് രണ്ടും ഘടനാപരമായും ഉള്ളടക്കപരമായും സമാനമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്.വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചത് മൂലം പ്രതീക്ഷിക്കാവുന്ന കേവലമായ ഉപരിതലസ്പര്‍ശിയായ (peripheral) ചില വ്യതിയാനങ്ങള്‍ മാത്രമാണ് അവയ്ക്കിടയില്‍ ഉണ്ടായിരുന്നത്. അതായത് ചാന്ദ്രശില ചന്ദ്രനില്‍ നിന്നുള്ളവയാണെന്നും അത് മനുഷ്യര്‍ അവിടെയിറങ്ങി ശേഖരിച്ചതാണെന്നും സോവിയറ്റ് യൂണിയന് പ്രത്യക്ഷമായും പരോക്ഷമായും ആംഗികമായും വാചികമായും മൂര്‍ത്തമായും അമൂര്‍ത്തമായും അംഗീകരിച്ചിട്ടുണ്ട്.</b></span><br />
<div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b><br />
393-434 കോടി വര്‍ഷം വരെ പഴക്കമുള്ള ചാന്ദ്രശിലകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ സാധാരണയായി കാണപ്പെടുന്ന മറ്റേതു ശിലയേക്കാളും പ്രായം ചെന്നവയാണ്. അന്തരീക്ഷവും കാലാവസ്ഥാവ്യതിയാനങ്ങളും മൂലം ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന ശിലകള്‍ മിക്കവാറും ഭൗമാന്തര്‍ഭാഗത്തേക്ക് പോയിട്ടുണ്ടാവും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ആ പ്രശ്നമില്ല. അവിടെ ആകെയുള്ളത് അഗ്നിപര്‍വതങ്ങളും 'ചന്ദ്രകമ്പ'ങ്ങളും മാത്രമാണ്. അതുകൊണ്ടുതന്നെ ചന്ദ്രന് രൂപംകൊണ്ട കാലത്തെ പാറകളില്‍ പലതും അതേപടി ഇപ്പോഴും ചന്ദ്രോപരിതലത്തില്‍ ലഭ്യമാണ്. 1981 ല്‍ അന്റാര്‍ട്ടിക്കയിലെ അലന് ഹില്‍സിന് (Allen hills) സമീപം കണ്ടെത്തിയ ചന്ദ്രഭാഗങ്ങള്‍ 1969 ല്‍ അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളുമായി പൂര്‍ണ്ണ സാദൃശ്യമുള്ളവയായിരുന്നു. ചന്ദ്രനില്‍ നിന്നും ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുന്നത് അപൂര്‍വമാണ്. ഇന്നുവരെയായി ഏതാണ്ട് 25 സ്ഥിരീകരിക്കപ്പെട്ട കേസുകളെ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.*(4)<br />
<br />
ദശകങ്ങളായി അന്റാര്‍ട്ടിക്കയില്‍ വീണ ഉല്‍ക്കാ പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചപ്പോഴാണ് അവയില്‍ ചിലവ ചന്ദ്രനില്‍ നിന്നുള്ളവയാണെന്ന് തെളിഞ്ഞത്. ആ ശേഖരത്തിന്റെ അളവാകട്ടെ 4 വര്‍ഷം കൊണ്ട് ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന 382 കിലോയേക്കാള്‍ വളരെ കുറവായിരുന്നു. ഭൗമാന്തരീക്ഷത്തില്‍ വെച്ച് കത്തിയെരിഞ്ഞ പാടും ഭൗമാന്തരീക്ഷവുമായി സമ്പര്‍ക്കത്തിലായിരുന്നതിന്റെ തെളിവുകളും അവ ഉല്‍ക്കകളാണെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിക്കുന്നുണ്ട്.*(5) ദീര്‍ഘകാലം ഭൂമിയില്‍ കിടന്നതിന്റെ ഫലമായി അവയിലെ സൂക്ഷ്മസുഷിരങ്ങളിലും മറ്റും ഭൗമപദാര്‍ത്ഥങ്ങള്‍ ദ്വിതീയനിക്ഷേപമായി (Secondary deposit) അടിഞ്ഞുകയറിയിട്ടുണ്ടായിരുന്നു. അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളാകട്ടെ അത്തരത്തില്‍ മലിനപ്പെടാത്ത 'ശുദ്ധശില'കളായിരുന്നു. വായു കടക്കാത്ത പെട്ടികളിലാണ് അപ്പോളോ യാത്രികര്‍ അവ ശേഖരിച്ച് ഭൂമിയിലെത്തിച്ചത്. അതേസമയം ഘടനാപരമായി ഈ ഉല്‍ക്കകള്‍ നൂറ് ശതമാനം ചാന്ദ്രശിലകളാണ്. സത്യത്തില്‍ ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ഏറെ ഗുസ്തി പിടിക്കേണ്ട കാര്യമൊന്നുമില്ല. അതിനായി യാത്രാചിത്രങ്ങളും വീഡിയോകളും സൂക്ഷ്മാവലോകനം ചെയ്ത് തലപുണ്ണാക്കേണ്ടതുമില്ല. മറിച്ച് നാസയുടെ പക്കലുള്ള ചാന്ദ്രശിലകളുടെ ആധികാരികത തകര്‍ത്താല്‍ മാത്രം മതിയാകും. ഈ ഒരൊറ്റ കാര്യം ചെയ്താല്‍ ഹോസ്കര്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ ബോക്സര്‍മാരുടെ താരപരിവേഷം ലഭിക്കും.<br />
<br />
നിരന്തരമായ ഉല്‍ക്കാപതനം ഏറ്റുവാങ്ങിയ കയ്യൊപ്പുകളും (micrometeriod bombardment) രൂപീകരണവേളയില്‍ പ്രാപഞ്ചികരശ്മികളുടെ ആഘാതത്തിന് വിധേയമായതിന്റെ (Exposure to cosmic radiation) ബാക്കിപത്രവും ചാന്ദ്രശിലകള്‍ ഇന്നും പേറുന്നുണ്ട്. അങ്ങനെയൊരു ശില ഭൂമിയിലെങ്ങും കണ്ടെത്താനാവില്ല; കൃത്രിമമായി നിര്‍മ്മിക്കാനുമാവില്ല. ചാന്ദ്രശിലകള്‍ അന്തരീക്ഷശൂന്യവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ഉരുവംകൊണ്ടവയാണ്.മാത്രമല്ല ഭൗമഗുരുത്വത്തെ അപേക്ഷിച്ച് കുറഞ്ഞ തോതിലുള്ള ഗുരുത്വാകര്‍ഷണത്തില്‍ വളര്‍ന്ന അവ ശതകോടിക്കണക്കിന് വര്‍ഷങ്ങളായി അതിശൈത്യവും അതിതാപവും അനുഭവിച്ചവയാണ്. ചാന്ദ്രശിലകളെപ്പോലെ തുടര്‍ച്ചയായി പതിനാലര ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും ഭൗമശിലകള്‍ക്ക് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടുമില്ല.<br />
<br />
ജലവുമായി ബന്ധപ്പെടുകയും കാലാവസ്ഥവ്യതിയാനത്തിനും വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനാല്‍ മറ്റൊരു ഗ്രഹപദാര്‍ത്ഥങ്ങള്‍ക്കുമില്ലാത്തവിധം എളുപ്പം തിരിച്ചറിയാവുന്ന ചില സവിശേഷതകള്‍(uniquesness) ഭൗമശിലകള്‍ക്കുണ്ട്. ഇതൊന്നും ചാന്ദ്രശിലയില്‍ ഒരിക്കലും കണ്ടെത്താനാവില്ല. അപ്പോളോ യാത്രയ്ക്ക് ശേഷം ചാന്ദ്രശിലകള്‍ ഏതാണ്ട് നൂറിലധികം രാജ്യങ്ങള്‍ക്ക് അമേരിക്ക അയച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ ശിലാഭാഗങ്ങള്‍ അറുപതോളം ഗവേഷകര്‍ ഈ ശിലകള്‍ സൂക്ഷ്മമായി പഠിച്ചുവരികയാണ്. ഇന്നുവരെ ഒരാളും ചാന്ദ്രശില ഭൂമിയിലുണ്ടായതാണെന്നോ അതല്ലെങ്കില്‍ കൃത്രിമമായി സൃഷിക്കപ്പെട്ടതാണെന്നോ പറഞ്ഞിട്ടില്ല. ലോകത്തെ ഏതൊരു യൂണിവേഴ്സിറ്റിക്ക് വേണമെങ്കിലും ഈ പരീക്ഷണം നടത്താം. ചാന്ദ്രയാത്ര സംബന്ധിച്ച ഒരു സാധുവായ പ്രോജക്റ്റിന്റെ വെളിച്ചത്തില്‍ ഒദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നാസ അവരുടെ പക്കലുള്ള ചാന്ദ്രശിലയില്‍ നിന്ന് കുറച്ചുഭാഗം എത്തിച്ചുകൊടുക്കും. അത് കൊണ്ടുപോയി ഏതുതരം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കാം. എത്ര വിദഗ്ധരെ വേണമെങ്കിലും കാണിച്ച് ഉപദേശം തേടാം. പക്ഷെ, വീണ്ടും പറയട്ടെ, ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും ചാന്ദ്രശിലകള്‍ ഭൂമിയില്‍നിന്ന് ലഭിക്കുമെന്നോ കൃത്രിമമായി നിര്‍മ്മിക്കാനാവുമെന്നോ വസ്തുനിഷ്ഠമായി തെളിയിക്കാനായിട്ടില്ല.<br />
<br />
ഭൂമിയിലേക്ക് കത്തിക്കരിഞ്ഞുവീണ അവശിഷ്ടങ്ങളായ ഉല്‍ക്കാപദാര്‍ത്ഥങ്ങള്‍ പണ്ടേ ലഭ്യമാണെന്ന് വാദിക്കുന്നവരുണ്ടോ? ഒന്നോര്‍ക്കുക, ശിലാവിദഗ്ധരെ സംബന്ധിച്ചിടത്തോളം ചാന്ദ്രശിലയുടെ ഘടന എളുപ്പം തിരിച്ചറിയാനാവും. അത്ര ലളിതമാണതിന്റെ രാസഘടന. ഉല്‍ക്കാ വിദ്ഗധര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ചാന്ദ്രശിലയും ഉല്‍ക്കാഭാഗങ്ങളും വേര്‍തിരിച്ചറിയാം. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഫലം കൂടുതല്‍ സ്ഥിരീകരിക്കപ്പെടും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന ശിലകള്‍ ഭൂമിയില്‍ ലഭ്യമല്ലെന്ന് തട്ടിപ്പുകാരും സമ്മതിക്കുന്നുണ്ട്. എന്തായാലും ഈ 382 കിലോ ശിലകള്‍ ഭൂമിയിലേതല്ല, അത് എവിടെനിന്നോ കൊണ്ടുവന്നതാണ്. മനുഷ്യന് ചന്ദ്രനല്ലാതെ മറ്റൊരു ഗ്രഹത്തിലും പോയതായി അവകാശപ്പെടുന്നുമില്ല.<br />
<br />
പക്ഷെ ചില തട്ടിപ്പുവിദഗ്ധര്‍ പുതിയൊരു സാധ്യതയുമായി ഇതിനെ നേരിടുന്നുണ്ട്. ഭൂമിയുടെ അന്തര്‍ഭാഗത്ത് ഹൈഡ്രജന്‍ബോംബ് പൊട്ടിച്ച സമയത്ത് അവിടെ അണുശക്തിയില്‍ ഉരുകിതിളച്ച ലാവ ഉറഞ്ഞുണ്ടായ സവിശേഷശിലകളാണ് ചാന്ദ്രശിലകളായി അവതരിപ്പിച്ചതെന്നാണ് അവര്‍ വാദിക്കുക. പരമ അബദ്ധമാണിതെന്ന് മനസ്സിലാക്കാന്‍ സ്ക്കൂള് വിദ്യാഭ്യാസം തന്നെ ധാരാളം. ഇതൊരു ഭാവനാലോലമായ ഊഹാപോഹമാണ്; വസ്തുനിഷ്ഠമായ തെളിവ് പൂജ്യവും. അങ്ങനെയൊന്ന് നിര്‍മ്മിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല. ഹൈഡ്രജന്‍ ബോംബ് സ്ഫോടനത്തിന് സമീപത്തുനിന്നും ചാന്ദ്രശിലപോലെ സവിശേഷശിലകള്‍ കണ്ടെത്തിയതായി ആരും ഇന്നുവരെ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ ഏതുഭാഗത്തുവെച്ച് രൂപംകൊള്ളുന്ന ശിലയിലും അത് തെര്‍മോന്യൂക്ളിയര്‍ പ്രവര്‍ത്തനം വഴിയായാലും അവസാദശില നിക്ഷേപം വഴിയായാലും ഭൗമാന്തരീക്ഷത്തിന്റെയും ജലത്തിന്റെയും ഓക്സിജന്റേയും പ്രത്യക്ഷവും പരോക്ഷവുമായ കയ്യൊപ്പുകളുണ്ടായിരിക്കും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 382 കിലോയ്ക്ക് സമാനമായി നൂറു ഗ്രാം ശില ഏതുവിധേനയും ഉണ്ടാക്കിക്കൊണ്ടു വന്നാല്‍ സര്‍വ തര്‍ക്കവും അവിടെ തീരും. ടെലിവിഷന്‍ സ്റ്റുഡിയോകളിലും പുസ്തകങ്ങളിലും പരന്നൊഴുകുന്ന ഹോക്സമാരില്‍ ഒരാള്‍പോലും എന്തേ ആ വഴി നോക്കുന്നില്ല? ഉത്തരം ലളിതം: നാക്ക് വളച്ചൊടിക്കുന്നതു പോലെയല്ലല്ലോ, അതൊക്കെ വലിയ പ്രയാസമുള്ള കാര്യമല്ലേ!<br />
<br />
ചാന്ദ്രശില മാത്രമല്ല ചാന്ദ്രധൂളിയും(lunar dust) സവിശേഷമാണ്. ചാന്ദ്രോപരിതലത്തിലെ ജലരഹിതമായ ഈ പൊടി ശരിക്കും നമ്മുടെ ടാല്‍ക്കം പൗഡറിന്റെ സ്വഭാവസവിശേഷതയോട് സമാനതയുള്ളതാണ്. ജലമില്ലാത്ത ചന്ദ്രനില്‍</b></span></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;">(നിയതമായ അര്‍ത്ഥത്തില്‍. ഹൈഡ്രോക്സില്‍ രൂപത്തിലുണ്ട്)</span></b></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;"> അപ്പോളോ സഞ്ചാരികളുടെ കാല്പ്പാദങ്ങള് സുവ്യക്തമായി പതിഞ്ഞത് ചാന്ദ്രധൂളിയുടെ സവിശേഷത കൊണ്ടാണ്. ആ കാല്‍പ്പാടുകള്‍ ലക്ഷക്കണക്കിന് വര്‍ഷം യാതൊരു മാറ്റവുമില്ലാതെ അവിടെയുണ്ടാകും; ബാഹ്യവസ്തുക്കളോ ഉല്‍ക്കകളോ ആ സ്ഥലങ്ങളില്‍ വന്ന് വീണില്ലെങ്കില്‍. അതായത് ഇനി ചന്ദ്രനില്‍ ചെല്ലുന്നവര്‍ക്ക് മുന്‍ഗാമികളുടെ 'കാല്‍പ്പാടുകള്‍ പിന്തുടരാന്' വളരെ എളുപ്പമായിരിക്കും. ചാന്ദ്രധൂളി അഭൗമമാണെന്നതില്‍ ഇന്നും ശാസ്ത്രലോകത്ത് രണ്ടുപക്ഷമില്ലെന്നറിയുക.</span></b></span><br />
<span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b> <br />
<span class="Apple-style-span" style="color: magenta;">വാന്‍ അലന്റെ മമ്മി</span><br />
<br />
ഭൂമിയുടെ കാന്തികവലയം അതിനുചുറ്റും പിടിച്ചുനിറുത്ത അയണുകളുടെ(ചാര്‍ജിത കണങ്ങള്‍) വലയമാണ് വാന്‍ അലന് റേഡിയോ ബെല്‍റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്. ഈ വലയത്തിലെ ഉന്നത-ഊര്‍ജ്ജനിലയിലുള്ള ചാര്‍ജിത കണങ്ങള്‍ സൗരവാതത്തില്‍നിന്നും പ്രാപഞ്ചികരശ്മികളില്‍ നിന്നുമാണ് എത്തിപ്പെടുന്നതെന്ന് കരുതപ്പെടുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് (magnetosphere) ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഈ റേഡിയേഷന് വലയത്തിന്റെ സാധ്യത 1954 ല്‍ തന്നെ ചൂണ്ടിക്കാട്ടിയ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ജയിംസ് വാന്‍ അലന്റെ (James Van Allen/(September 7, 1914–August 9, 2006 ) പേരിലാണ് ഈ റേഡിയേഷന് വലയം ഇന്നറിയപ്പെടുന്നത്. </b></span></span><br />
<div><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8uvfrXtzlOgMu4JDNYLM4bAKHffZ6vUvSi66HTixxsdepaFNu1P2aY4bKrSsiGFe6FJ9-xw8o4_oh3EPDFWstQ6Nmv-_HiHL7gZgXjh4PNYq_Xqs2cLQyf1vCJvhmZa6Jdc2-z2hOWo8/s1600/225px-James_van_Allen.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8uvfrXtzlOgMu4JDNYLM4bAKHffZ6vUvSi66HTixxsdepaFNu1P2aY4bKrSsiGFe6FJ9-xw8o4_oh3EPDFWstQ6Nmv-_HiHL7gZgXjh4PNYq_Xqs2cLQyf1vCJvhmZa6Jdc2-z2hOWo8/s200/225px-James_van_Allen.jpg" width="155" /></a></td></tr>
<tr><td class="tr-caption" style="text-align: center;">James Van Allen</td></tr>
</tbody></table><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b>വാന്‍ അലന് റേഡിയേഷന് വലയം അതിജീവിക്കാന്‍ ജീവനുള്ള ഒന്നിനും കഴിയില്ലെന്നാണ് ഹോക്സര്‍മാരുടെ വാദം. ``Any human being traveling through the van Allen belt would have been rendered either extremely ill or actually killed by the radiation within a short time thereof.''*(6) എന്നാണ് ഹോക്സ് രാജാവായ ബില്‍ കെയ്സിംഗ് പറയുന്നത്. അതായത് വാന്‍ അലന് ബെല്‍റ്റ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മനുഷ്യസഞ്ചാരികള്‍ ഒന്നുകില്‍ ഉടനടി ഗുരുതരമായ രോഗം ബാധിച്ച് കുഴഞ്ഞുവീഴും അല്ലെങ്കില്‍ കുറച്ച് സമയത്തിനകം കൊല്ലപ്പെടും. ബഹിരാകാശദൗത്യം നിര്‍വഹിക്കാറുള്ള ചില റഷ്യന്‍ കോസ്മോനോട്ടുകളുമായുള്ള അഭിമുഖവും ഈ വാദം സാധൂകരിക്കാനായി അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനിയഥവാ മനുഷ്യസഞ്ചാരികള്‍ക്ക് കുഴപ്പമൊന്നും പറ്റിയില്ലെങ്കിലും വാഹനത്തിന്റെ മുന്‍ഭാഗം തുളച്ച് റേഡിയേഷന് പ്രസരണം അകത്ത് കടക്കാനിടയുണ്ടെന്നും കെയ്സിംഗ് കണ്ടെത്തുന്നുണ്ട്.</b></span></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
അപ്പോളോദൗത്യം വരെ ഭൗമഭ്രമണപഥം വരെയേ മനുഷ്യന് പോയിട്ടുള്ളു. വാന്‍ അലന് ബെല്‍റ്റിന് വളരെ ഉള്ളിലാണ് അത്തരം ഭ്രമണപഥങ്ങളെന്നതിനാല്‍ പ്രശ്നമില്ല. അപ്പോളോദൗത്യത്തിലാണ് ഈ ബെല്‍റ്റ് മുറിച്ചുകടന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യന് പോകുന്നത്. റഷ്യന്‍ ചാന്ദ്രദൗത്യത്തിലെ കോസ്മോനോട്ടിന് റേഡിയേഷന് ബെല്‍റ്റ് മുറിച്ചുകടക്കുന്നതില്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അപ്പോളോ ദൗത്യം ആ ആശങ്ക അസ്ഥാനത്താണെന്ന് സംശയാതീതമായി തെളിയിച്ചു. അപ്പോളോ സഞ്ചാരികള്‍ക്കൊന്നും കാര്യമായ റേഡിയേഷന് ബാധയുണ്ടയതായോ അര്‍ബുദം പിടിപെട്ടതായോ റിപ്പോര്‍ട്ടുകളില്ല. യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ ഒരാള്‍ കൂടുതല്‍ നേരം വാന്‍ അലന് റേഡിയേന്‍ ബെല്‍റ്റില്‍ ചെലവിട്ടാല്‍ കെയ്സിംഗ് പറയുന്ന പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സുരക്ഷാകവചങ്ങളുമായി അതിവേഗം ഈ മേഖലയിലൂടെ കടന്നുപോകുന്ന വാഹനസഞ്ചാരികള്‍ക്ക് വാന്‍അലന്‍ ബെല്‍റ്റ് ഒരു ഭീഷണിയല്ലെന്നാണ് അപ്പോളോ ദൗത്യം ആവര്‍ത്തിച്ച് തെളിയിച്ചത്.<br />
</span><span class="Apple-style-span" style="font-family: Meera;">ബഹിരാകാശത്ത് സൗരജ്വാലകള്‍(Sun flares), സൗരവാതങ്ങള്‍ (Solar wind), പ്രാപഞ്ചികരശ്മികള്‍ (Cosmic rays) തുടങ്ങിയവയുടെയൊക്കെ സജീവ സാന്നിധ്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിലൊക്കെ നല്ലതോതില്‍ റേഡിയേഷന് സാധ്യത അടങ്ങിയിട്ടുണ്ടെന്നതും അനിഷേധ്യമാണ്. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരുവസ്തുവിനും റേഡിയേഷന് ആഘാതമേല്‍ക്കാനുള്ള സാധ്യതയുണ്ട്. രണ്ടു രീതിയിലുള്ള സൗരജ്വലനം ഉണ്ടാകാറുണ്ട്. ഒന്ന് അതിതീവ്രതയുള്ളതും(High intensity sunfares)മറ്റൊന്ന് കുറഞ്ഞ തീവ്രതയുള്ളതും(Low intensity sunflares). അതിതീവ്ര സൗരജ്വാലകള്‍ താരതമ്യേന വളരെ കുറവാണ്. മാത്രമല്ല സ്ഥിതിവിരക്കണക്കിലാധാരമായി അവയുടെ സാധ്യത സംബന്ധിച്ച് നമുക്ക് ഏകദേശം കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാനുമാവും. ഇത് കൈകാര്യം ചെയ്യാനായി നാസയ്ക്ക് പ്രത്യേക വിദ്ഗ്ധസംഘം തന്നെയുണ്ട്. അപ്പോളോ മനുഷ്യദൗത്യങ്ങള്‍ നിശ്ചയിച്ച് സമയത്തൊന്നും അതിതീവ്ര സൗരജ്വലാപ്രവാഹം ഉണ്ടായിരുന്നില്ല. ആയതിനാല്‍ സ്വാഭാവികമായ റേഡിയേഷന് മാത്രമേ അപ്പോളോ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളു. വിക്ഷേപണസമയത്ത് ഉയര്‍ന്ന തീവ്രതയുള്ള സൗരജ്വാലയ്ക്ക് സാധ്യതയുണ്ടായിരുന്നുവെങ്കില്‍ വിക്ഷേപണം മാറ്റിവെക്കുമായിരുന്നു. ഇന്നും ഇതൊക്കെ സസൂക്ഷ്മം വിലയിരുത്തിയാണ് സ്പേസ് ഷട്ടില്‍ മുതല്‍ ചെറിയ റോക്കറ്റുകള്‍ വരെ വിക്ഷേപിക്കുന്നത്.<br />
</span></b></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7wLEjC9_rPWx_I9uu9Dt4CflkpdqfUBHWKl3ys82SaC5965VbfWQgru9VyS8FdkO3G1kmAixbQCW6G_LYUTAGy9wjk75AeNLsa2L0x3fOtsr6xRww1Ges1vf82LYJt1eOorERVBYfNMY/s1600/500px-Van_Allen_radiation_belt.svg.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span class="Apple-style-span" style="font-size: large;"><b><img border="0" height="110" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7wLEjC9_rPWx_I9uu9Dt4CflkpdqfUBHWKl3ys82SaC5965VbfWQgru9VyS8FdkO3G1kmAixbQCW6G_LYUTAGy9wjk75AeNLsa2L0x3fOtsr6xRww1Ges1vf82LYJt1eOorERVBYfNMY/s200/500px-Van_Allen_radiation_belt.svg.png" width="200" /></b></span></a></div><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b>ചെറിയ ഉന്നതിയുള്ള ഭ്രമണപഥങ്ങള്‍ (low altitude orbits) ക്രമീകരിക്കുകയും വളരെപെട്ടെന്ന് റേഡിയേഷന് ബേല്‍റ്റിലൂടെ കടന്നുപോകുകയും(rapid movement) ചെയ്താല്‍ മാരകമായ തോതില്‍ റേഡിയേഷന് ഏല്‍ക്കാനുള്ള സാധ്യത തീരെക്കുറവാണ്. തീയിലൂടെ നടക്കുന്നതിന് തുല്യമാണിത്. വേണ്ടത്ര സമയം കാലും തീക്കനലുമായി സമ്പര്‍ക്കമുണ്ടെങ്കിലേ പൊള്ളലേല്‍ക്കുകയുള്ളുവല്ലോ. വാന്‍ അലന് റേഡിയോ ബെല്‍റ്റില്‍ തങ്ങുകയോ അതിലൂടെ സാവധാനം കടന്നുപോകുകയോ ചെയ്താല്‍ തീര്‍ച്ചയായും പ്രശ്നമാണ്. നാസയ്ക്ക് 1950 കളിലേ ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. വാന്‍ അലന് റേഡിയോ ബെല്‍റ്റിലൂടെ കടന്നുപോയത് മൂലം അപ്പോളോയാത്രികര്‍ ഏറ്റുവാങ്ങിയ മൊത്തം റേഡിയഷന്റെ ശരാശരി അളവ് കേവലം 2 r.e.m (radiation emission per minute)മാത്രമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. </b></span></span></div><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b><br />
200 r.e.m നും 300 r.e.m നും ഇടയ്ക്കുള്ള അളവിലെത്തുമ്പോള്‍ മാത്രമാണ് റേഡിയേഷന് അസുഖകരമായിത്തീരുന്നത്(radiation sickness). മരണപരിധി 300 r.e.mആണ്. 2 r.e.m </b></span></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;">എന്ന റേഡിയേഷന് തോത് </span></b></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;">ഭൂമിയില്‍ കൂടിയ റേഡിയേഷന് സാധ്യതയുള്ള പല സ്ഥലങ്ങളിലും( ന്യൂക്ളിയര്‍ പ്ളാന്റുകള്‍ക്ക് സമീപം) നിലനില്ക്കുന്നതിലും വളരെ കുറഞ്ഞയളവിലുള്ള റേഡിയേഷന് </span></b></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;">സാധ്യതയാകുന്നു.</span></b></span><b><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-family: Meera;"> അങ്ങോട്ടുമിങ്ങോട്ടുമായി (to and fro) കേവലം രണ്ടു മണിക്കൂര്‍ മാത്രമേ അപ്പോളോ യാത്രികര്‍ വാന്‍ അലന് റേഡിയേഷന് ബെല്‍റ്റിലൂടെ കടന്നുപോയിട്ടുള്ളു. റേഡിയേഷന് ആഘാതം 1 r .e.m ല്‍ കുറച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. അപ്പോളോ വാഹനത്തില്‍ ഓണ്‍ബോര്‍ റേഡിയേഷന് മോണിറ്ററും (on board radiation monitor) ഓരോ സഞ്ചാരിക്കും സ്വന്തം നിലയില്‍ ഡോസിമീറ്ററു(dosimeter)മുണ്ടായിരുന്നു.അതായത് റേഡിയേഷന് ബെല്‍റ്റ് തന്ത്രപരമായി മറികടക്കാനാവും; നാസ നിരവധി തവണ അത് തെളിയിച്ചിട്ടുമുണ്ട്.*(7)</span></span></b><br />
<span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;"><b> <br />
വാന്‍ അലന് റേഡിയേഷന് ബെല്‍റ്റിനെക്കുറിച്ച് കണ്ടുപിടിക്കുന്നത് 1958 ലാണ്. അതായത് അപ്പോളോയാത്രയ്ക്ക് ഏതാണ്ട് 11 വര്‍ഷം മുമ്പ്. മനുഷ്യന് കയറാത്ത വാഹനങ്ങള്‍ ഉപയോഗിച്ച് ഈ റേഡിയേഷന് വലയം മറികടക്കുകയും അപ്പോഴൊക്കെ ഉണ്ടായ റേഡിയേഷന്‍തോത് സസൂക്ഷ്മം പഠിക്കുകയും ചെയ്തശേഷമാണ് മനുഷ്യരെ ഇതിലൂടെ കടത്തിവിട്ടത്. ബാഹ്യ ബഹിരാകാശത്തില്‍ (outer space)നിരവധി അയണോസ്പിയറുകളുടേയും സൗരവാത-വിക്ഷോഭങ്ങളുടേയും സാന്നിധ്യവുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായി തിരിച്ചറിയാനായതും ഈ കാലയളവില്‍ തന്നെയാണ്. മാത്രമല്ല സൂര്യന്റെ കൊറോണ(corona)യെക്കുറിച്ചും ശാസ്ത്രലോകം കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. അതായത് ഇത്തരം സാധ്യതകളെല്ലാം മുന്നില്കണ്ടുകൊണ്ടു തന്നെയാണ് അപ്പോളോദൗത്യങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്.<br />
<br />
ചന്ദ്രോപരിതലത്തിലെ അതിസൂക്ഷ്മമായ ഉല്‍ക്കാധാരയില്‍ നിന്ന് (micrimeteoroid bombardment) അപ്പോളോ യാത്രികര്‍ക്ക് രക്ഷപെടാനാവുമായിരുന്നില്ലെന്നതാണ് മറ്റൊരു ആരോപണം. അന്തരീക്ഷമില്ലാത്ത ചന്ദ്രോപരിതലത്തില്‍ ഈ ഭീഷണി വളരെ കൂടുതലാണെന്നും അവര്‍ വിലയിരുത്തുന്നു. ഉല്‍ക്കാധൂളികള്‍ക്കെതിരെയുള്ള മതിയായ പ്രതിരോധം അപ്പോളോ യാത്രികര്‍ക്ക് നല്‍കിയിരുന്നു. വളരെ ചെറിയ ധൂളി(powder) പ്രസരണമായാതിനാല്‍ വളരെ കട്ടികുറഞ്ഞ പ്രതിരോധം മാത്രമേ ഇതിനെ നേരിടാനായി ആവശ്യമുണ്ടായിരുന്നുള്ളു. ചന്ദ്രനിലിറങ്ങിയ 'ഈഗിള്‍' എന്നറിയപ്പെട്ട ലൂണാര്‍ മോഡുള്‍ (Lunar Module) പുറത്താകമാനം വളരെ കട്ടികുറഞ്ഞ അലൂമിനിയം ഷീല്‍ഡ്(ഒരിഞ്ചിന്റെ ചെറിയൊരംശം)കൊണ്ട് പൊതിഞ്ഞിരുന്നു. ചാന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച അപ്പോളോ യാത്രകരുടെ സ്പേസ്സ്യൂട്ടിലും (micrimeteoroid garment) സമാനമായ അലൂമിനിയം പൊതിയലുണ്ടായിരുന്നു. യാത്രികരുടെ ചിത്രങ്ങളില്‍ സ്പേസ് സ്യൂട്ട് വെള്ളിപോലെ മിന്നിത്തിളങ്ങാന്‍ ഒരു കാരണമതാണ്.<br />
<br />
ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് വാദിക്കുന്നവര്‍ വാന്‍ അലന് റേഡിയോ ബെല്‍റ്റിനെക്കുറിച്ചും ധൂളിപ്രസരണത്തെക്കുറിച്ചും എന്തെങ്കിലും ആധികാരികപഠനം നടത്തിയവരാണെന്ന് ധരിക്കരുത്. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രമാണ്. പഠിക്കാനൊന്നും അവര്‍ക്ക് നേരമില്ലെന്നതാണ് വാസ്തവം. പഠിച്ചുനടന്നാല്‍ ഒരുകാലത്തും ഹോക്സ് സിദ്ധാന്തവുമായി ജനമധ്യത്തില്‍ വിലസാനാവില്ലല്ലോ. നാസയാകട്ടെ ഇതൊക്കെ സൂക്ഷ്മമായി പഠിക്കുകയും കാര്യങ്ങള്‍ വിജയകരമായി നേരിടുകയും ചെയ്തിരിക്കുന്നു. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!?***</b></span><br />
<br />
Reference<br />
1) http://www.telegraph.co.uk/science/space/6105902/Moon-rock-given-to-Holland-by-Neil-Armstrong-and-Buzz-Aldrin-is-fake.html<br />
(2) www.suntimes.com/.../woman-nabbed-in-moon-rock-scam.ht... - United States<br />
(3) http://news.bbc.co.uk/onthisday/hi/dates/stories/september/20/newsid_4092000/4092669.stm<br />
(4) meteorites.wustl.edu/lunar/howdoweknow.htm<br />
(5) www.scientificamerican.com/article.cfm?id=moon-anhydrous-water<br />
(6)http://www.badastronomy.com/bad/tv/foxapollo.html#radiation<br />
(7) //www.braeunig.us/space/69-19.htm)</span></div><div><div></div><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: x-small;"><br />
</span></span></div><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: x-small;"><br />
</span></span></div><div><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: x-small;"><br />
</span></span></div><div><span class="Apple-style-span" style="font-family: Meera; font-size: medium;"><br />
</span></div></div></div></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com13tag:blogger.com,1999:blog-4646431131006072740.post-28127458469739296562011-07-19T06:55:00.000-07:002011-07-19T09:51:38.258-07:00സ്വപ്നം പൂത്തുലഞ്ഞ ദിവസം<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">''സൃഷ്ടിക്ക് ശേഷമുള്ള ഏറ്റവും മഹത്തായ ദിവസം!'' (“The Greatest day since creation!”) 1969 ജൂലൈ 21 ന് നീല്‍ ആംസ്ട്രോംഗ് (Neil Armstrong) ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിനെ കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ് (Richard Nixon) വിശേഷിപ്പിച്ചതിങ്ങനെ.''മനുഷ്യന്റെ ഒരു കാല്‍വെപ്പും മനുഷ്യാരാശിയുടെ ഒരു വന്‍ കുതിച്ചുചാട്ടവും''(' a single step for a man, a giant leap for (the) mankind') എന്നാണ് ആംസ്ട്രോംങ് ആ വേളയില്‍ പ്രതികരിച്ചത്. ഇരുവരും മുന്‍കൂട്ടി കാണാതെ പഠിച്ചുവെച്ച വാചകങ്ങളായിരുന്നു ഉരുവിട്ടതെങ്കിലും ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ തന്റേതായിരുന്നുവെന്ന് ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ മനുഷ്യനായ ബുസ് ഓള്ഡ്രിന് (Edwin 'Buzz' Aldrin) പിന്നീട് സൂചിപ്പിക്കുകയുണ്ടായി. കാണാതെ പഠിച്ചിട്ടും വാചകം വ്യാകരണ പിഴവില്ലാതെ പറയാന്‍ ആവേശതള്ളിച്ച കാരണം ആംസ്ട്രോങിനായില്ല. ആംസ്ട്രോങ് തന്നെയാവും ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങുകയെന്നതില്‍ ഭൂമിയില്‍നിന്ന് തിരിപ്പോഴെ തീര്‍ച്ചയുണ്ടായിരുന്നു. സീനിയോറിറ്റിയും പരിചയവും കൂടുതല്‍ അദ്ദേഹത്തിനായിരുന്നു.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ഒരു ഭൗമേതരഗ്രഹത്തില്‍ ആദ്യമെത്തുന്ന മനുഷ്യന് താനായിരുന്നെങ്കില്‍ എന്ന് ഓള്ഡ്രിന് ആഗ്രഹിച്ചുപോയതില്‍ തെറ്റുപറയാനാവില്ലല്ലോ. എങ്കിലും തന്റെ പ്രിയസുഹൃത്ത് ആ നേട്ടം സ്വന്തമാക്കിയതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. യാത്രയ്ക്ക് ശേഷം താരതത്മ്യേന കുറച്ച് അഭിമുഖങ്ങളിലും പൊതുപരിപാടികളിലും മാത്രമേ ആംസ്ട്രോംഗ് പങ്കെടുത്തിട്ടുള്ളു. അതേസമയം അപ്പോളോ-11 ദൗത്യത്തിന്റെ പരസ്യമുഖമായി പില്‍ക്കാലമത്രയും നിലകൊണ്ടത് ഓള്‍ഡ്രിനായിരുന്നു. അപ്പോളോ-11 ദൗത്യത്തില്‍ മാതൃവാഹനത്തില്‍ ചന്ദ്രനെ ചുറ്റികൊണ്ടിരുന്ന മൈക്കല്‍ കൊളിന്‍സ് (Michael Collins)പിന്നീട് അമേരിക്കയില്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയം </span><span class="Apple-style-span" style="font-family: Meera;">ഡയറക്ടര്‍</span><span class="Apple-style-span" style="font-family: Meera;"> സ്ഥാനമടക്കം പല ഉയര്‍ന്ന തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് അമേരിക്ക അപ്പോളോ ദൗത്യത്തിന് രൂപംകൊടുത്തത്. അപ്പോളോ-11 മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കി. അതിന് മുമ്പ് അമേരിക്ക നടത്തിയ ജെമിനി സീരിസ് ഉല്‍പ്പെടെയുള്ള ബഹിരാകാശശ്രമങ്ങളുടെ വിജയകരമായ പരിണതിയായിരുന്നു അപ്പോളോ-11. അപ്പോളോ ദൗത്യശൃംഖലയുടെ തുടക്കം ശുഭകരമായിരുന്നില്ല. അപ്പോളോ-ഒന്നില്‍ വിക്ഷേപണത്തിന് മുമ്പുണ്ടായ പൊട്ടിത്തെറിയില്‍ 3 യാത്രികരും മരണമടഞ്ഞിരുന്നു. 1970 ന് മുമ്പ് മനുഷ്യനെ ചന്ദനിലിറക്കി വിജയകരമായി തിരിച്ചുകൊണ്ടുവരുമെന്നത് 1961 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍.എഫ് കെന്നഡി അമേരിക്കന്‍ ജനതയ്ക്ക് നല്കിയ വാഗ്ദാനമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpSDGRP2rBSVMaK1WOoRHvO2m12VJbRMxtEwKpgNww2fZ3I2uo7TnNCDrg4d6Wvfq0_aUtbzspijl6x7noMntXfFTjrYO7-m0I2-DaPxGfV_jLy-DDyHFUc115YpwUQxt5kxcLzX7g7FM/s1600/john-kennedy-picture.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span class="Apple-style-span" style="font-size: large;"><b></b></span></a></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">'First, I believe that this nation should commit itself to achieving the goal, before this decade is out, of landing a man on the Moon and returning him safely to the Earth.'(The Moon Adress' by John F Kennedy at the Capitol, May 25,1961)</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">സോവിയറ്റ് നേട്ടങ്ങളില്‍ നിരാശ പൂണ്ടിരുന്ന അമേരിക്കന്‍ ജനതയ്ക്ക് അവര്‍ കാണാന്‍ കൊതിച്ച സ്വപ്നം വിജയകരമായി വിറ്റ കെന്നഡിക്ക് അത് യാഥാര്‍ത്ഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കാനായില്ല. 1969-72 കാലഘട്ടത്തില്‍ റിച്ചാഡ് നിക്സണ് പ്രസിഡന്റായിരിക്കുമ്പോഴാണ് അത് സഫലമാക്കപ്പെട്ടത്. ഒരു തവണയല്ല-ആറുതവണ. നിക്സന്റെ കാലത്തേ മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ടുള്ളു. അപ്പോളോ-11 മുതല്‍ അപ്പോളോ 17 വരെയുള്ള ഏഴ് ദൗത്യങ്ങളില്‍ 6 എണ്ണം അമേരിക്ക വിജയകരമായി പൂര്‍ത്തിയായി. അപ്പോളോ-ഒന്ന് മുതല്‍ അപ്പോളോ-പത്ത് വരെ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതും സോഫ്റ്റ് ലാന്‍ഡിംഗും വരെയുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്നു. അപ്പോളോ 11,12,14,15,16,17, എന്നിവയായിരുന്നു വിജയം കണ്ട ദൗത്യങ്ങള്‍. ഓക്സിജന്‍ സിലിണ്ടറിലെ പൊട്ടിത്തെറിയും വൈദ്യുതിക്കുറവും കാരണം അപ്പോളോ-13 ന് ചാന്ദ്രഭ്രമണപഥം വരെയെത്തി തിരികെ പോരേണ്ടിവന്നു. അപ്പോളോ ദൗത്യങ്ങളില്‍ മൂന്ന് യാത്രികരാണ് ഉണ്ടായിരുന്നത്. ഓരോതവണയും രണ്ടുപേര്‍ വീതം ചന്ദ്രോപരിതലത്തിലിറങ്ങി. 6 പേര് മാതൃപേടകത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തു. അതായത് 3 വര്‍ഷത്തിനുള്ളില്‍ മൊത്തം 12 മനുഷ്യര്‍ ചന്ദ്രനെ തൊട്ടറിഞ്ഞു, നടന്നു, ഓടി, റോവര്‍ ഓടിച്ചു, ഹാമര്‍ത്രോ നടത്തി, പാട്ടുപാടി, ഗോള്‍ഫ് കളിച്ചു, പരീക്ഷണങ്ങള്‍ നടത്തി. 3.4-4.4 ബില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് തെളിയിക്കപ്പെട്ട 363 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. അതായത് മൊത്തം 12 ആംസ്ട്രോങുമാര്‍, 6 കൊളിന്‍സുമാര്‍!</span><span class="Apple-style-span" style="font-family: Meera;"> </span></b></span></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpSDGRP2rBSVMaK1WOoRHvO2m12VJbRMxtEwKpgNww2fZ3I2uo7TnNCDrg4d6Wvfq0_aUtbzspijl6x7noMntXfFTjrYO7-m0I2-DaPxGfV_jLy-DDyHFUc115YpwUQxt5kxcLzX7g7FM/s1600/john-kennedy-picture.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><span class="Apple-style-span" style="font-size: large;"><b><img border="0" height="185" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpSDGRP2rBSVMaK1WOoRHvO2m12VJbRMxtEwKpgNww2fZ3I2uo7TnNCDrg4d6Wvfq0_aUtbzspijl6x7noMntXfFTjrYO7-m0I2-DaPxGfV_jLy-DDyHFUc115YpwUQxt5kxcLzX7g7FM/s200/john-kennedy-picture.jpg" width="200" /></b></span></a></td></tr>
<tr><td class="tr-caption" style="text-align: center;"><span class="Apple-style-span" style="font-size: large;"><b>John F Kennedy</b></span></td></tr>
</tbody></table><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ട ചരിത്രസംഭവമാണ് ചാന്ദ്രയാത്ര. ഇത്രയധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തതും, മാധ്യമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ടു ചെയ്തതും, പതിനായിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കപ്പെട്ടതുമായ മറ്റൊരു ചരിത്രസംഭവം ഇരുപതാം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല. ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ നേരിട്ട ടെലിവിഷനില്‍ കണ്ട കോടിക്കണക്കിന് ജനങ്ങള്‍ ഇന്നുമവശേഷിക്കുന്നു. ആദ്യയാത്ര മാത്രമല്ല, പിന്നീടുള്ള 7 യാത്രകളും ടെലിവിഷന്‍ തല്‍സമയം സ്വീകരണമുറികളിലെത്തിച്ചു. ചാന്ദ്രയാത്രയുടെ അനിഷേധ്യമായി തെളിവുകള്‍ താഴെക്കാണുന്ന വെബ്സൈറ്റുകളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്:</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">http://www.badastronomy.com/bad/tv/foxap</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">http://www.braeunig.us/space/hoax.htm</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">http://www.clavius.org/</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">പതിനേഴ് അപ്പോളോ ദൗത്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ഏതാണ്ട് നാലുലക്ഷം പേരാണ്. മറ്റൊരു പത്ത് ലക്ഷം പരോക്ഷമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരില്‍ 60 ശതമാനവും ഇന്നും ജീവിച്ചിരിക്കുന്നു. ഇതില്‍ ഒരാള്‍പോലും ഇന്നുവരെ ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന്'അവകാശപ്പെട്ടു'കൊണ്ടുപോലും രംഗത്ത് വന്നിട്ടില്ല. ഒരാള്‍പോലും മരണക്കിടക്കിയില് വെച്ച് 'അപ്രിയസത്യം'കുമ്പസരിച്ചിട്ടുമില്ല. തട്ടിപ്പ് ആധികാരികമായി പുറത്തറിയിക്കുന്നവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളും മാധ്യമപരിലാളനയു കണക്കിലെടുത്താല്‍ ഇത് തികച്ചും അത്ഭുതാവഹമെന്നേ പറയാവൂ.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ലോകത്തെ പ്രമുഖരായ ശാസ്ത്രജ്ഞരോ റോക്കറ്റ് </span><span class="Apple-style-span" style="font-family: Meera;">സാങ്കേതിക വിദഗ്ധരോ </span><span class="Apple-style-span" style="font-family: Meera;">ചാന്ദ്രയാത്രയുടെ ആധികാരികത ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല. ഹോക്സ് വീരന്മാരായ ബില്‍ കെയ്സിംഗ്(Bill Kaising),റാല്‍ഫ് റെനെ (Ralph Rene) </span><span class="Apple-style-span" style="font-family: Meera;">എന്നിവരെ</span><span class="Apple-style-span" style="font-family: Meera;"> തീര്‍ച്ചയായും ഒഴിവാക്കാം. ബഹിരാകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികളൊന്നും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുള്‍പ്പെടുള്ള നവാഗതര്‍ നാസയുമായി നിരന്തരം സഹകരിച്ചുകൊണ്ടാണ് 'ചന്ദ്രയാന്‍'പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.2017 ല്‍ ആദ്യ ഏഷ്യാക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടുപോവുകയാണ്. ഒരുപക്ഷെ അമേരിക്ക എത്തിച്ചതിലധികം മനുഷ്യരെ ചന്ദ്രനിലെത്താക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞേക്കും. ആ മാതൃകയിലാണ് അവര്‍ തുടര്‍ വിക്ഷേപണശൃംഖല സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ചൈനയുടെ തുടക്കം വളരെ നിര്‍ണ്ണായകമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. തട്ടിപ്പ് സിദ്ധാന്തക്കാര്‍ അഥവാ ഹോക്സര്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബില്യണ്‍ കണക്കിന് ഡോളറും സമയവും ഊര്‍ജ്ജവും മെനക്കെടുത്തി വീണ്ടും ചാന്ദ്രശിലകള്‍ ശേഖരിക്കാന്‍ പോകുന്നത് അത്ര ഉത്സാഹത്തോടെയല്ല അമേരിക്കന്‍ ഭരണകൂടത്തിലെ ഒരുവിഭാഗം കാണുന്നത്. സാമ്പത്തികമാന്ദ്യം കൂനിന്മേല് കുരുവായി </span><span class="Apple-style-span" style="font-family: Meera;">വന്നെത്തുകയും ചെയ്തു</span><span class="Apple-style-span" style="font-family: Meera;">. എങ്കിലും സാമ്പത്തികമാന്ദ്യം തീരുന്ന മുറയ്ക്ക് മൂണ്‍മിഷന്‍ പുരാരംഭിക്കാമെന്ന </span><span class="Apple-style-span" style="font-family: Meera;">ഉറപ്പ്</span><span class="Apple-style-span" style="font-family: Meera;"> നാസയ്ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ അമേരിക്ക ഇനിയും ചന്ദ്രനില്‍ പോകുമെന്നുതന്നെ കരുതാം.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"> ചാന്ദ്രയാത്ര 'റീലോഡ്' ചെയ്താല്‍ തട്ടിപ്പുവാദക്കാര്‍ക്ക് അനര്‍ഹമായ പരിഗണനയും ശ്രദ്ധയും ലഭിക്കുന്ന അവസഥയുണ്ടാകും. കേരളം തൊട്ട് പ്യൂര്‍ട്ടോറിക്ക വരെയുള്ള ഹോക്സര്‍മാര്‍ നാസ തങ്ങള്‍ക്കായി വീണ്ടും റോക്കറ്റ് വിടുന്നുവെന്ന അവകാശവാദവുമായി പതഞ്ഞൊഴുകും. മാത്രമല്ല നാളെ ഇത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന അഭ്യൂഹങ്ങളും തട്ടിപ്പുസിദ്ധാന്തങ്ങളും ശരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കും ശാസ്ത്രസംഘടനകള്ക്കു</span><span class="Apple-style-span" style="font-family: Meera;">മു</span><span class="Apple-style-span" style="font-family: Meera;">ണ്ടെന്ന തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കപ്പെടാനുമിടയുണ്ട്. 2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ ആളെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യം സ്വന്തംനിലയില്‍ ബഹിരാകാശത്ത് ഒരു മനുഷ്യനെ എത്തിച്ച ശേഷമേ നമുക്കതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാനാവൂ. അതൊക്കെ സാധ്യമാകണമെങ്കില്‍ എത്രകോടി രൂപയുടെ പൂജയും ഹോമവും സര്‍വമത പ്രാര്‍ത്ഥനയും വേണ്ടിവരുമെന്ന് തിട്ടമില്ല. </span><span class="Apple-style-span" style="font-family: Meera;">രണ്ടായാലും </span><span class="Apple-style-span" style="font-family: Meera;">തുലാഭാരവും തേരുവലിയുമൊക്കെ </span><span class="Apple-style-span" style="font-family: Meera;">കൂടാതെ പറ്റില്ല.</span><span class="Apple-style-span" style="font-family: Meera;"> യാത്ര ചന്ദ്രനിലേക്കായതിനാല്‍ </span><span class="Apple-style-span" style="font-family: Meera;">വെറുമൊരു </span><span class="Apple-style-span" style="font-family: Meera;">ഗണപതി പൂജയില്‍ </span><span class="Apple-style-span" style="font-family: Meera;">കാര്യങ്ങള്‍ ഒതുങ്ങാനിടയില്ല-</span><span class="Apple-style-span" style="font-family: Meera;">ശരിക്കും ഒരു 'ശശിപൂജ' തന്നെ വേണ്ടിവരും. ആയിനത്തില്‍ അഞ്ചു പൈസ ചെലവില്ലാതെ അര നൂറ്റാണ്ടിന് മുമ്പ് സോവിയറ്റ് യൂണിയന് നിരവധി തവണ അനായാസം </span><span class="Apple-style-span" style="font-family: Meera;">ഇതൊക്കെ ചെയ്തിട്ടുണ്ടാവാം.</span><span class="Apple-style-span" style="font-family: Meera;"> പക്ഷെ വിഷമിക്കരുത്, നമ്മുടെ ഹോമബഡ്ജറ്റ് കനത്തതായിരിക്കും; സംഗതി നടക്കണമെങ്കില്‍ അതേ നിവൃത്തിയുള്ളു. ആദ്യത്തെ സഞ്ചാരി ബഹിരാകാശത്ത് ചെന്നിരുന്ന് ഭഗവത് ഗീത ലൈവായി വായിച്ച് കേള്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കേണ്ടേ? </span></b></span><br />
<br />
<br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">അപ്പോളോദൗത്യവിജയത്തിന്റെ ഏറ്റവും വലിയ സാക്ഷിയും പുറംതെളിവും സോവിയറ്റ് യൂണിയനാണ്. ഇന്ന് റഷ്യയില്‍ തട്ടിപ്പ് സാഹിത്യമൊക്കെ (Hoax Literature) വിറ്റഴിയുന്നുണ്ടാവാം;സംശയാലുക്കളുമുണ്ടാകാം. പക്ഷെ സോവിയറ്റ് സ്പേസ് ഏജന്‍സി ഇന്നുവരെ ഔദ്യോഗികമായി ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. അപരന്റെ വീഴ്ചകള്‍ ഉന്മാദപൂര്‍വം ആഘോഷിച്ചിരുന്ന ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ അമേരിക്ക ഇത്രവലിയ ഒരു 'തട്ടിപ്പ്' ഏഴ് പ്രാവശ്യം ആവര്‍ത്തിച്ചിട്ടും സോവിയറ്റ് യൂണിയന് അത് കണ്ടുപിടിക്കാനായില്ലെന്ന് പറഞ്ഞാല്‍ അതവരെ തീരെ കൊച്ചാക്കുകയാണ്. എന്തിനേറെ ശീതയുദ്ധത്തിന് ശേഷമെങ്കിലും അവര്‍ക്ക് രാജകീയമായി സംശയം പ്രകടിപ്പിക്കാമായിരുന്നു-കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും. അമേരിക്ക സോവിയറ്റ് യൂണിയനുമായി ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന വാദം തരക്കേടില്ല. പക്ഷെ 'ശീതയുദ്ധം'(Cold war) തന്നെ മാലോകരെ പറ്റിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ഒരു 'ഒത്തുകളി'യാണെന്ന് കൂടി </span><span class="Apple-style-span" style="font-family: Meera;">തട്ടിവിട്ടാല്‍</span><span class="Apple-style-span" style="font-family: Meera;"> ഈ മായാവാദം കുറേക്കൂടി വശ്യസുന്ദരമാകും.</span><span class="Apple-style-span" style="font-family: Meera;"> </span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന് നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. ആദ്യത്തെ ബഹിരാകാശവാഹനം, ആദ്യത്തെ മൃഗം, ആദ്യമനുഷ്യന്, ആദ്യവനിത, ആദ്യത്തെ ചാന്ദ്രവാഹനം എന്നുവേണ്ട എല്ലാക്കാര്യത്തിലും "ചെകുത്താന്റെ സാമ്ര്യാജ്യ'മായ സോവിയറ്റ് യൂണിയന് ഒരുപടി മു</span></b><b><span class="Apple-style-span" style="font-family: Meera;">മ്പിലായത് ഇതിനെയെല്ലാം വെല്ലുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശി അമേരിക്കന്‍ ജനങ്ങളിലും ഭരണനേതൃത്വത്തിലുമുണ്ടാക്കി. ഒരുപക്ഷെ അപ്പോളോ-9 ല്‍ തന്നെ അമേരിക്ക മനുഷ്യനെ ഇറക്കുമായിരുന്നു. അത്ര രൂക്ഷമായിരുന്നു'ചന്ദ്രനു വേണ്ടിയുള്ള പോരാട്ടം'('the race for the moon'). അപ്പോളോ-11 1969 ജൂലെ 21 ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പാണ് സോവിയറ്റ് യൂണിയന്റെ ~ഒരു പരീക്ഷണവാഹനം (probe)ചന്ദ്രനില്‍ ചെന്നിടിച്ചിറങ്ങിയത്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<b><span class="Apple-style-span" style="font-family: Meera; font-size: large;"><br />
</span></b><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">പക്ഷെ എന്തുകൊണ്ട് സോവിയറ്റ് യൂണിയന് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ഉദ്യമം തുടരാതിരുന്നത്? അമേരിക്ക ആദ്യം ചെയ്തു എന്നു കരുതി റഷ്യാക്കാര്‍ക്ക് അത് രണ്ടാമത് ചെയ്തുകൂടാ എന്നു പറയുന്നതില്‍ ന്യായമില്ല. സോവിയറ്റ് യൂണിയന് അണുബോംബുണ്ടാക്കിയത് അമേരിക്കയ്ക്ക് ശേഷമാണ്. അമേരിക്ക ജപ്പാന്റെ മണ്ണില്‍ 'ലിറ്റില്‍ ബോയി'യേയും 'ഫാറ്റ്മാനേ'യും ('little boy' & 'fatman') വലിച്ചെറിഞ്ഞ് ലോകത്തെ ഞെട്ടിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1949 ലാണ് സോവിയറ്റ് യൂണിയന്റെ ആദ്യ അണുസ്ഫോടനപരീക്ഷണം നടത്തിയത്. 'ആദ്യമെത്തുക'എന്നത് ('to be the first') അഭിമാനകരമാണെങ്കിലും രണ്ടാമതെത്തുന്നതിനും പ്രാധാന്യമുണ്ട്. ആദ്യമെത്തുന്നയാള്‍ തന്നെ എന്നും ആധിപത്യം തുടരണമെന്ന് നിര്‍ബന്ധമില്ലല്ലോ. സ്പെയിന് ആദ്യം കോളനികള്‍ സ്ഥാപിച്ചതിനാല്‍ തങ്ങള്‍ ആ രംഗത്തേക്കില്ലെന്ന് ബ്രിട്ടണും ഫ്രാന്‍സും തീരുമാനിച്ചില്ലെന്നോര്‍ക്കുക.</span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ആദ്യഘട്ടത്തില്‍ അതിശയകരമായ ബഹിരാകാശനേട്ടങ്ങള്‍ നേടിയെടുത്തെങ്കിലും സോവിയറ്റ് യൂണിയനില്‍ അതുസംബന്ധിച്ച വിജയോന്മാദം ഏറെ നീണ്ടുനിന്നില്ല. ചന്ദ്രനാണ് ആത്യന്തികലക്ഷ്യമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തുവന്നതിന് ശേഷം പ്രത്യേകിച്ചും. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സോവിയറ്റ് സാങ്കേതികവിദഗ്ധരുടെ അഭിപ്രായത്തില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി തിരിച്ചെത്തിക്കുന്ന സാങ്കേതികവിദ്യയില്‍ നിന്ന് 1968 പോലും അവര്‍ പിന്നിലായിരുന്നു. അതായത് ഭ്രമണവാഹനത്തില്‍ നിന്ന് ചന്ദ്രനിലേക്ക് ആളെ ഇറക്കി വിജയകരകമായി തിരിച്ചെടുക്കുന്ന സാങ്കേതികത അന്നവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ശീതയുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയന്റെ അന്നത്തെ ദൗര്‍ബല്യത്തെ കുറിച്ച് കൂടുതല്‍ പ്രകടമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്നുവരെയുള്ള റഷ്യന്‍ ശ്രമങ്ങളൊക്കെ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്നതിലും പ്രോബുകളെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നു. സോവിയറ്റ് ലാന്‍ഡിംഗ് പൊതുവെ ഇടിച്ചിറക്കലുകളായിരുന്നുവെന്നതും(crash landing) പരിഗണിക്കണം. അവരിപ്പോഴും ബഹിരാകാശത്ത് പോയി വരുന്നത് വാഹനം പാരച്ച്യൂട്ട് ഉപയോഗിച്ച് കടലിലോ മരുഭൂമിയിലോ മെല്ലെ വീഴ്ത്തിയാണ്. അമേരിക്കന്‍ സ്പേസ് ഷട്ടില്‍ നടത്തുന്നതുപോലുള്ള പളാറ്റ്ഫോം ലാന്‍ഡിംഗ് അവര്‍ക്ക് വശമില്ല.</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">1966 ല്‍ അന്തരിച്ച സെര്‍ജി കൊറല്യവായിരുന്നു(Sergey P Korolyov) സോവിയറ്റ് ബഹിരാകാശപോരാട്ടങ്ങളുടെ പടനായകന്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം നേതൃത്വത്തിലെത്തിയ വാസിലി മിഷിന് (Vasily Pavlovich Mishin) കൊറല്യവിന്റെ നേതൃപാടവമോ വ്യക്തിഗതപ്രഭാവമോ ഇല്ലായിരുന്നു. സോവിയറ്റ് ഭരണനേതൃത്വം സൃഷ്ടിച്ച ഇരുമ്പ് മറയ്ക്കുള്ളില്‍ ചാന്ദ്രപോരാട്ടത്തില്‍ സോവിയറ്റ് യൂണിയനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായില്ല. അപര്യാപ്തമായ ഫണ്ടിംഗും അതീവരഹസ്യമായ പ്രവര്‍ത്തനശൈലിയും ഏകോപിച്ച് നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ അദ്ദേഹം പരാജയപ്പെട്ടു. അപ്പോളോ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ഏറെക്കാലം പൊതുവേദികളില്‍ മിഷിനെ കാണാനുണ്ടായിരുന്നില്ല(Ref-http://www.britannica.com/EBchecked/topic/761610/Vasily-Pavlovich-Mishin)</span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ഇതൊക്കെയാണെങ്കിലും 1969 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന് മനുഷ്യനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ച് ചന്ദ്രനെ വലയം ചെയ്യിക്കുന്നതിന് വളരെ അടുത്തെത്തിയിരുന്നു. പക്ഷെ അപ്പോളോ ദൗത്യം വിജയിച്ചത് അവര്‍ക്ക് വൈകാരികമായി വലിയ തിരിച്ചടിയായി. ജപ്പാനില്‍ ബോംബിട്ട അതേ വൈകാരിക ആഘാതം അപ്പോളോ വിജയം സോവിയറ്റ് യൂണിയനില്‍ സൃഷ്ടിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. പരാജയബോധം മാത്രമല്ല ചന്ദ്രനെക്കുറിച്ച് അറിഞ്ഞിടത്തോളം കാര്യങ്ങള്‍ അക്കാര്യത്തില്‍ മുന്നോട്ടുപോകുന്നതിലുള്ള അവരുടെ താല്പര്യം നനച്ചുകളയുന്നതായിരുന്നു. ചന്ദ്രനിലെ മൃതശിലകള്‍ കൊണ്ടുവരാനായി റോബോട്ടുകളെ അയച്ചാല്‍ </span><span class="Apple-style-span" style="font-family: Meera;">മതിയാകുമെന്ന ചിന്തയ്ക്ക് മുന്‍തൂക്കം ലഭിച്ചു.</span><span class="Apple-style-span" style="font-family: Meera;"> മിഷിന്റെ പദ്ധതികള്‍ വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യനാകേണ്ടിയിരുന്ന വ്യക്തിയാണ് സോവിയറ്റ് കോസ്മോനോട്ടായ അലക്സി ലിയനോവ് (Alexei Leonov). </span><span class="Apple-style-span" style="font-family: Meera;">അപ്പോളോ ദൗത്യം കഴിഞ്ഞ് </span><span class="Apple-style-span" style="font-family: Meera;">മുപ്പത് വര്‍ഷത്തിന് ശേഷം അദ്ദേഹം റോയിട്ടറിനോട് പറഞ്ഞത് സോവിയറ്റ് പരാജയം ഒരിക്കലും ഫണ്ടിന്റെ ദൗര്‍ലഭ്യം കൊണ്ടായിരുന്നില്ലെന്നാണ്. ഫണ്ട് ആവശ്യത്തിനുണ്ടായിരുന്നുവെന്നും കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നതില്‍ വന്ന തകാരാറാണ് ദൗത്യം വിജയം കാണാതിരിക്കാന്‍ പ്രധാന കാരണമായതെന്നു അദ്ദേഹം പറഞ്ഞു:</span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">'Some people today say there wasn't enough money. Nothing of the kind. We had the money but we only needed to spend it properly,' Leonov told Reuters. 'Mishin says the Defense Ministry didn't give us money. This is not true. We did not properly analyze things. ...That was his mistake.' (Ref-www.space.com)</span><span class="Apple-style-span" style="font-family: Meera;"> </span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">സോവിയറ്റ് യൂണിയന് ഉപരിതലത്തില്‍ നിരങ്ങിനീങ്ങുന്ന റോവറുകളും </span></b><b><span class="Apple-style-span" style="font-family: Meera;">ഇംപാക്റ്റ് </span></b><b><span class="Apple-style-span" style="font-family: Meera;">പ്രോബുകളും(rovers and impact probes) ചന്ദ്രനിലിറക്കിയിട്ടുണ്ട്. അമേരിക്കയാകട്ടെ റോവറുകളും സോഫ്റ്റ് ലാന്‍ഡറുകളും(soft landers) ഇറക്കി. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതും അവിടെനിന്ന് തിരിച്ചുകയറി ഭൂമിയില്‍ തിരികെയെത്തുന്നതും തമ്മില്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. മൃദുവായ ലാന്‍ഡിംഗ്, തിരിച്ച് ചാന്ദ്ര ഭ്രമണപഥത്തിലെത്താനുള്ള റോക്കറ്റ്, ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ ആവശ്യമായ റോക്കറ്റ്, ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നും ഭൗമാന്തരീക്ഷം തുളച്ച് ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സാങ്കേതികത്തികവ് എന്നിവയൊക്കെ ഇവിടെ നിര്‍ണ്ണായകമാകുന്നുണ്ട്. റോവറുകളും പ്രോബുകളും ഇടിച്ചിറക്കുന്നതില്‍നിന്നും ഏറെ ദൂരെ സഞ്ചരിക്കേണ്ടതുണ്ടെന്ന് സാരം. പ്രോബുകള്‍ ഇടിച്ചിറക്കാനായി അവയെ നിശ്ചിതവേഗത്തില്‍ ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും തള്ളിക്കൊടുത്താല്‍ മതിയാകും. ബാക്കി ജോലി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണശക്തി നിര്‍വഹിച്ചുകൊള്ളും. ചന്ദ്രനെ ഭ്രമണംചെയ്യാനും ഇതേ ബുദ്ധിമുട്ടേയുള്ളു. ഈ ദൗത്യങ്ങള്‍ വിജയകരമായി തരണം ചെയ്യാന്‍ അമേരിക്കയെ തുണച്ചത് സാറ്റേണ്‍ റോക്കറ്റുകളാണ്(Saturn V). സാറ്റേണ്‍ റോക്കറ്റുകള്‍ അഞ്ചു സീരിസുകളുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെ(the F-1 Kerosene-LOX monster, and the J-series LH/LOX upper stage engines).വിശദാംശങ്ങള്‍ പിന്നീട്.</span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">വന്‍ ചെലവുള്ള'ബഹിരാകശയുദ്ധ'ത്തിന് സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ച് അവരെ പാപ്പരാക്കി 'ശീതയുദ്ധ'ത്തില്‍ വിജയം വരിക്കുകയായിരുന്നു അമേരിക്ക ചെയ്തതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. ചന്ദ്രനിലെത്താനുള്ള ബൂസ്റ്റര്‍ റോക്കറ്റ് സ്പേസില്‍വെച്ച് ഘടിപ്പിച്ചെടുക്കുന്നതായിരുന്നു (assemble)ഇരുകൂട്ടര്‍ക്കും നല്ലതെന്ന് ചിന്തിക്കുന്നവര്‍ ഇന്നുമുണ്ട്. അതായത് കുറഞ്ഞശക്തിയുള്ള റോക്കറ്റുപയോഗിച്ച് നിര്‍ദ്ദിഷ്ട റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍ ഭൗമഭ്രമണപഥത്തില്‍ എത്തിക്കുകയും അവിടെ വെച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുക. പക്ഷെ ഇരുവരും അതിന് തയ്യാറാകാതെ'നേരിട്ടുള്ള വണ്ടി'('straight bus')തന്നെ വികസിപ്പിച്ചെടുക്കാനാണ് ശ്രമിച്ചത്. അമേരിക്ക അതില്‍ വിജയിച്ചു, അവര്‍ തുടരെ ഏഴ് ഗോളുകളടിച്ചു. സോവിയറ്റ് യൂണിയന് ഒന്നുപോലും മടക്കാനാകുന്നതിന് മുമ്പ് കളിയും തീര്‍ന്നു.</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">വാസ്തവത്തില്‍ ചാന്ദ്രപര്യവേഷണരംഗത്തും ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയനായിരുന്നു മുന്‍തൂക്കം. ലൂണ സീരിസാണ് അവരെയതിന് സഹായിച്ചത്. പക്ഷെ ബൂസ്റ്റര്‍ റോക്കറ്റ് (Booster rocket))വികസിപ്പിച്ചെടുക്കുന്നതില്‍ അവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടു. അവരുടെ ബൂസ്റ്റര്‍ ആയിരുന്ന N-1 ഒട്ടുംതന്നെ ഫലപ്രദമായില്ലെന്ന് പറയാം. N-1 ന്റെ ഒരു പരീക്ഷണവിക്ഷേപണം റോക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ഈ റോക്കറ്റിന്റെ തുടരെയുള്ള പരീക്ഷണ വിക്ഷേപണങ്ങള്‍ നാല് വലിയ ഗര്‍ത്തങ്ങളാണ് അവര്‍ക്ക് സമ്മാനിച്ചത്. സോവിയറ്റ് ആത്മവിശ്വാസത്തില്‍ വീണ നാല് വന്‍ തുളകളായിരുന്നു അവ. അതിലൊന്നാകാട്ടെ വിക്ഷേപണത്തറയിലുമായിരുന്നു. ആ അപകടത്തില്‍ കുറഞ്ഞത് 100 റഷ്യന്‍ സാങ്കേതിക വിദഗ്ധരെങ്കിലും മരണമടുയകയും ചെയ്തു. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതില്‍ പെട്ടെന്ന് വിജയം വരിക്കാനാവുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അവര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്കാന് തുടങ്ങി. 'വെള്ളിമെഡലി'നാണ് മത്സരിക്കുന്നതെന്ന ബോധ്യം അപ്പോഴേ സോവിയറ്റ് നേതൃത്വത്തിനുണ്ടായിരുന്നു. തങ്ങള്‍ 'മത്സരപ്പന്തയ'ത്തിലാണെന്ന വാദം സോവിയറ്റ് യൂണിയന് അതോടെ ഏകപക്ഷീയമായി നിരാകരിച്ചു. പരാജയം മറയ്ക്കാന്‍ റോക്കറ്റ് സ്ഫോടനത്തിന്റെ മുഴുവന്‍ അവശിഷ്ടവും നശിപ്പിക്കുകയും ചെയ്തു. (http://en.wikipedia.org/wiki/N1_rocket).</span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">എന്നാല്‍ അപ്പോഴും തങ്ങള്‍ ചന്ദ്രനുവേണ്ടിയുള്ള ഓട്ടപ്പന്തയത്തിലാണെന്ന് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന അമേരിക്കയ്ക്ക് സാറ്റേണ്‍ റോക്കറ്റുകള്‍ വലിയ നേട്ടം കൊണ്ടുവന്നു. ചാന്ദ്രദൗത്യത്തില്‍ അമേരിക്ക ജയിച്ചെങ്കില്‍ അതിന്റെ പ്രധാനകാരണം പര്യാപ്തമായ ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുത്തുവെന്നത് തന്നെയാണ്. ആംസ്ട്രോങോ നിക്സണോ അല്ല മറിച്ച് സാറ്റേണ്‍ റോക്കറ്റാണ് ചാന്ദ്രയാത്രയിലെ യഥാര്‍ത്ഥ ഹീറോ എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. ചന്ദ്രന് വേണ്ടിയുള്ള മത്സരത്തില്‍ തുടക്കത്തില്‍ മാത്രമേ ശരിക്കും 'മത്സര'മുണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് അമേരിക്ക അതിവേഗം മുന്നേറുകയായിരുന്നു. പ്രചരണോപാധിയെന്ന നിലയില്‍ മത്സരപന്തയം ('Race for Moon') എന്ന വാക്ക് തന്നെ അമേരിക്കന്‍ ഭരണനേതൃത്വവും ശാസ്ത്രനേതൃത്വവും ഊന്നി പറഞ്ഞുകൊണ്ടിരുന്നു. എന്തെന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു മത്സരത്തിലാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. എതിരാളി ബഹുദൂരം പിന്നിലാണെന്ന ബോധ്യം അവരുടെ ആവേശം വര്‍ദ്ധിപ്പിച്ചു.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">എന്നിട്ടും അപ്പോളോ ദൗത്യങ്ങള്‍ക്ക് മുമ്പ് ചന്ദ്രനില്‍ ലൂണാര്‍ റോവര്‍ ഇറക്കി ഒരു 'പ്രകമ്പനം'സൃഷ്ടിക്കാന്‍ സോവിയറ്റ് യൂണിയനായി. പക്ഷെ അതില്‍ക്കൂടുതലൊന്നും മുന്നോട്ടുപോകാന്‍ അവര്‍ ശ്രമിച്ചില്ല. അപ്പോളോ വിജയത്തിന് ശേഷമാകട്ടെ കാര്യമായ ശ്രമങ്ങള്‍ തീരെയുണ്ടായില്ല. രണ്ടുപേര്‍ പങ്കെടുക്കുന്ന ഒരു മത്സരത്തില്‍ രണ്ടാമതെത്തുന്നത് പ്രചരണയുദ്ധത്തില്‍ (Propaganda war)സഹായകരമല്ലെന്ന തിരിച്ചറിവ് അവരെ തളര്‍ത്തി.</span><span class="Apple-style-span" style="font-family: Meera;"> </span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">കൃത്യ സമയത്ത് ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുക്കാനായില്ലെന്നത് കഥയുടെ ഒരു ഭാഗം മാത്രം. ചന്ദ്രനില്‍ ആളെ എത്തിച്ച് തിരിച്ചുകൊണ്ടുവരുന്നതെങ്ങനെ എന്ന കാര്യത്തില്‍ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സോവിയറ്റ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. അമേരിക്കയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ നാസ(NASA) ഉണ്ടായിരുന്നു. കൂടുതല്‍ കേന്ദ്രീകൃതവും തീരുമാനങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ശേഷിയുള്ളതുമായിരുന്നു സോവിയറ്റ് ഭരണകൂടമെന്നത് ശരിതന്നെ. എന്നാല്‍ ഈ മേഖലയില്‍ അവര്‍ പിന്നാക്കമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">അറുപതുകളുടെ അവസാനം സോവിയറ്റ് യൂണിയനില്‍ പരസ്പരം മത്സരിച്ച രണ്ട് ചാന്ദ്രപദ്ധതികളെങ്കിലുമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കൊറോല്യവ് (Korolev) നേതൃത്വം നല്കിയ എന്‍-1 (N-1)റോക്കറ്റുപയോഗിക്കുന്ന സോയൂസ് വാഹനം(Soyuz LK &LOK) ഉള്‍പ്പെട്ട പദ്ധതിയായിരുന്നു ആദ്യത്തേത്. സമാന്തരമായി തന്നെ ചെലോമേയിയുടെ (Chelomei) യു.ആര് 700(UR-700) റോക്കറ്റ് ഉപയോഗിക്കുന്ന പദ്ധതിയും മുന്നോട്ടുപോയികൊണ്ടിരുന്നു. ഫണ്ടും ശ്രദ്ധയും ഈ രണ്ട് സാധ്യതകളിലും കേന്ദ്രീകരിച്ചാണ് സോവിയറ്റ് നേതൃത്വം മുന്നോട്ടുപോയിരുന്നത്. എങ്ങനെയും മത്സരവിജയം കൈവരിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യമെന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്‍-1 റോക്കറ്റിന്റെ പരാജയത്തെ തുടര്‍ന്ന് ചന്ദ്രനെ ഭ്രമണം ചെയ്യാനുള്ള പദ്ധതിയിലായിരുന്നുവല്ലോ സോവിയറ്റ് ശ്രദ്ധ. എന്നാലവിടെയും രണ്ട് പദ്ധതികള്‍ സമാന്തരമായി മുന്നോട്ടുനീങ്ങുന്നുണ്ടായിരുന്നു.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">'എല്ലാ മുട്ടകളും ഒരു കൂടയിലിടാതിരിക്കുക'എന്നതായിരുന്നു ('Never put all your eggs in one basket')സോവിയറ്റ് നയം. അതിലവരെ തെറ്റുപറയാനുമാവില്ല. എന്നാല്‍ ബഹിരാകാശപ്പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഏറെ തുണച്ച ഈ നിലപാട് എന്തുകൊണ്ടോ ചാന്ദ്രദൗത്യത്തിന്റെ കാര്യത്തില്‍ അവരെ രക്ഷിച്ചില്ല. അതേസമയം നോവ, സാറ്റേണ്‍ എന്നീ രണ്ടു റോക്കറ്റുകള്‍ അമേരിക്ക പരിഗണിച്ചിരുന്നുവെങ്കിലും നിര്‍മ്മിക്കാന്‍ എളുപ്പം സാറ്റേണെന്ന് കണ്ട് പെട്ടെന്നുതന്നെ അത് അത് തെരഞ്ഞെടുക്കുകയായിരുന്നു.</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ആരാണ് മികച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞരെ സ്വന്തമാക്കിയത് അവരാണ് ചാന്ദ്രനുവേണ്ടിയുള്ള യുദ്ധത്തില്‍ ജയിച്ചതെന്ന് പറയാറുണ്ട്. അമേരിക്കയ്ക്കാണ് ആ ഭാഗ്യമുണ്ടായതെന്ന് പറയാം. വെണ്‍ഹ്ര്‍ വോണ്‍ ബ്രോണിന്റെ (Wernher von Braun)നേതൃത്വത്തിലുള്ള ജര്‍മ്മന്‍ ശാസ്ത്രജ്ഞരായിരുന്നു സാറ്റേണ്‍ ബുസ്റ്റര്‍ സീരീസ് വികസിപ്പിച്ചെടുത്തത്. സോവിയറ്റ് ദൗത്യത്തിലും ജര്‍മ്മന്‍ ശാസ്ത്രജ്ഞരുടെ പങ്കാളിത്തമുണ്ടായിരുന്നു. ജര്‍മ്മനി രണ്ടാം ലോകയുദ്ധത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ബഹിരാകാശയുദ്ധത്തില്‍ </span><span class="Apple-style-span" style="font-family: Meera;">ആര് മുമ്പിലെത്തുമായിരുന്നുവെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. </span><span class="Apple-style-span" style="font-family: Meera;">റോക്കറ്റ് സാങ്കേതികതയില്‍ നാസി ജര്‍മ്മനി അക്കാലത്ത് </span><span class="Apple-style-span" style="font-family: Meera;">അത്രമാത്രം</span><span class="Apple-style-span" style="font-family: Meera;"> മുന്‍തൂക്കം നേടിയിരുന്നുവെന്നത് സുവിദമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">സാറ്റേണ്‍ ബൂസ്റ്ററുകള്‍ ആകാശഭീമന്‍മാരാണ്. ഇന്ന് അമേരിക്ക ഉപയോഗിക്കുന്ന സ്പേസ് ഷട്ടിലുകളുമായി യാതൊരു താരതമ്യവും അതിനില്ല. ലക്ഷ്യം, വലുപ്പം, ഭാരംവഹിക്കാനുള്ള ശേഷി (pyload) തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഈ വ്യത്യാസമുണ്ട്.111 മീറ്റര്‍ ഉയരവും 1,29300 കിലോഗ്രാം വാഹകശേഷിയുമുള്ള ആകാശഭീമനായിരുന്നു അപ്പോളോ-11 വഹിച്ച ബോയിംഗ് കോര്‍പ്പറേഷന്റെ സാറ്റേണ്‍ ബൂസ്റ്റര്‍. ഭൗമഭ്രമണപഥത്തില്‍ നിന്ന് 48500 കിലോഗ്രാം വസ്തുക്കളാണ് അത് ചന്ദ്രനിലേക്ക് കൊണ്ടുപോയത്. 1981 ലാണ് അമേരിക്ക ആദ്യമായി സ്പേസ്ഷട്ടിലുകളുടെ പരീക്ഷണവിക്ഷേപണം നടത്തിയത്. 1982 ല്‍ രംഗത്തിറക്കിയ സ്പേസ്ഷട്ടിലുകള്‍ 135 വിക്ഷേപണത്തിന് ശേഷം 2011 ജൂലെ എട്ടിന് അവസാന വിക്ഷേപണവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊളമ്പിയ, ചലഞ്ചര്‍, അറ്റ്ലാന്റിസ്, എന്‍ഡവര്‍ എന്നിവയായിരുന്നു അമേരിക്കന്‍ സ്പേസ് ഷട്ടിലുകള്‍. ഇവിടെയും ശ്രദ്ധിക്കുക, അമേരിക്ക 1982 കൈവരിച്ച ഒരു സാങ്കേതികനേട്ടം റഷ്യയുള്‍പ്പെടെ ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ല.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">എഴുപതുകള്‍ക്ക് ശേഷം സാറ്റേണ്‍ റോക്കറ്റുകള്‍ കയ്യൊഴിഞ്ഞ് സ്പേസ് ഷട്ടിലുകളിലേക്ക് അമേരിക്ക മാറിയത് ആവര്ത്തിച്ചുപയോഗിക്കാവുന്ന </span><span class="Apple-style-span" style="font-family: Meera;">ബഹിരാകാശ വാഹനമാണത്</span><span class="Apple-style-span" style="font-family: Meera;"> എന്നതുകൊണ്ടുതന്നെ. 1972-92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് വീണ്ടും പോകാത്തതെന്തേ?-എന്നാരും ചോദിച്ചിട്ടുമില്ല. ആ തലമുറയില്‍ അങ്ങനെയൊരു ചോദ്യമുയരാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ അതല്ല ഇന്ന് നമ്മുടെ കാര്യം. നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതികതയില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്. റോക്കറ്റും വിമാനവും ഗ്ളൈഡറുമെല്ലാം ഏകോപിപ്പിക്കപ്പെടുന്ന വാഹനമാണ് സ്പേസ് ഷട്ടിലുകള്‍. സ്വാഭാവികമായും സാങ്കേതികവിദ്യയില്‍ വ്യതിയാനമുണ്ടായി(shift in technology). പഴയത് മാറ്റിവെക്കപ്പെട്ടു. 56.1 മീറ്റര്‍ ഉയരമുള്ള സ്പേസ് ഷട്ടിലിന്റെ പേലോഡ് ശേഷി വെറും 24300 കിലോഗ്രാം മാത്രമാണ്. ഭൗമഭ്രമണപഥത്തിലെത്തി ഭൂമിയെ വലംവെയ്ക്കാനായി ആസൂത്രണം ചെയ്യപ്പെട്ടവയാണവ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അത്യാവശ്യസാഹചര്യമുണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സഹായമെത്തിക്കാന്‍ സ്പേസ് ഷട്ടിലുകള്‍ക്കാവും. ഇതിനൊക്കെ വേണ്ടി മറ്റുപല മേഖലകളിലും ഒത്തുതീര്‍പ്പ് (compromise) അത്യാവശ്യമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"></span><span class="Apple-style-span" style="font-family: Meera;">ഭൗമഭ്രമണപഥം തന്നെയാണ് അമേരിക്ക വര്‍ഷങ്ങളായി ശ്രദ്ധിച്ചുവരുന്നത്. അതിന് വ്യാവസായികവും സൈനികവും തന്ത്രപരവുമായ പ്രാധ്യാന്യമുണ്ട്. അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span></b><b><span class="Apple-style-span" style="font-family: Meera;">ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം.</span><span class="Apple-style-span" style="font-family: Meera;"><br />
</span></b><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ശാസ്ത്രത്തിന് പിറകോട്ടോടാനാവില്ല.സാറ്റേണ്‍ റോക്കറ്റുപോലെ ശക്തിയേറിയ ഭീമന് ബൂസ്റ്ററുകള്‍ ഉണ്ടാക്കണമെങ്കില്‍ അമേരിക്കയ്ക്കാണെങ്കിലും കുറഞ്ഞത് 5-7 വര്‍ഷം വരെ വേണ്ടിവരും; ഇന്ത്യപോലെ ഒരു നവാഗതരാജ്യത്തിന് കുറഞ്ഞത് 15-20 വര്‍ഷമെങ്കിലും. എന്നാല്‍ ആ റോക്കറ്റ് തന്നെ ഇനിയുമുണ്ടാക്കുന്നത് പശ്ചാത്ഗമനമായിരിക്കും. സ്വഭാവികമായും കൂടുതല്‍ പരിഷ്കൃതമവും നൂതനുവുമായ ബൂസ്റ്ററുകളായിരിക്കും നാം കാണാന്‍പോകുന്നത്. അതിനൊപ്പെം തന്നെ 2015 വരെ അന്താരാഷ്ട്ര ബഹിരാകാശനിലയവും തുടരന്ന് ചൊവ്വാദൗത്യവും അമേരിക്കയ്ക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. </span><span class="Apple-style-span" style="font-family: Meera;">ചൊവ്വായാത്രയ്ക്കുപയോഗിക്കുന്ന റോക്കറ്റും ചാന്ദ്രയാത്രയ്ക്ക് ഉപയോഗിക്കുന്ന ബൂസ്റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടും ഒരേദിശയിലുള്ള പ്രവര്‍ത്തനശൈലി അവലംബിക്കുന്നതിനാലാണ് 2020 ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാമെന്ന് നാസ ഉറപ്പ് പറഞ്ഞത്. </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്പര്യം കുറഞ്ഞതുകൊണ്ടാണ്. സമാന പര്യവേഷണങ്ങള്‍ ആവര്‍ത്തനസ്വഭാവമുള്ള വിവരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ചിന്താശേഷിയുള്ള ഏതൊരു ജനതയും അങ്ങനെയോ ചിന്തിക്കാനിടയുള്ളു. മധുവിധു ജീവിതാന്ത്യം വരെ നിലനില്ക്കണമെന്ന മോഹിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതില്‍ പ്രയോഗികതയും യാഥാര്‍ത്ഥ്യബോധവും തീരെ കുറവാണെന്നറിയണം. ഇന്ന് ചന്ദ്രനിലേക്ക് വീണ്ടും പോകണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന സാധ്യത ബഹിരാകാശ ടൂറിസമാണ്!</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">അടുത്ത ഗ്രഹാന്തരയാത്രയ്ക്കുള്ള ബൂസ്റ്ററുകളും ത്രസ്റ്ററുകളും വികസിപ്പിച്ചെടുക്കുമ്പോള്‍ പഴയ രൂപമാതൃക തന്നെ പൊടിതട്ടിയെടുക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞല്ലോ. Technological advancement is cumulative. തീര്‍ച്ചയായും അപ്പോളയുടെ വിജയകരമായ വശങ്ങള് ഉള്‍ക്കൊള്ളാം. സ്പേസ്ഷട്ടില്‍ സാങ്കേതികത, സോവിയറ്റ് സോയൂസ്-</span><span class="Apple-style-span" style="font-family: Meera;">പ്രോഗ്രസ്സ്</span><span class="Apple-style-span" style="font-family: Meera;"> വാഹനങ്ങളിലെ(Soyuz and Progress spacecraft) സാങ്കേതികത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (International Space Station)അനുവര്‍ത്തിച്ച് വിജയിച്ച സാങ്കേതിക ഇവയൊക്കെ പ്രയോജനപ്പെടുത്തി കുറേക്കൂടി മികച്ച ഒരു വാഹനം നിര്‍മ്മിക്കാനാവും. 30 വര്‍ഷമായി കയ്യൊഴിയപ്പെട്ട സാറ്റേണ്‍ ബൂസ്റ്ററുകള്‍ തിരികെ കൊണ്ടുവരാന്‍ പഴയ നിര്‍മ്മാണവിദ്യതന്നെ ഒന്നടങ്കം പുനാരാവിഷ്ക്കരിക്കേണ്ടി (retool)വരും. അതിനെക്കാള്‍ എന്തുകൊണ്ടും എളുപ്പമായിരിക്കും പുതിയ സാങ്കേതികത ഉപയോഗിച്ച് ഒരു നവീനവാഹനം നിര്‍മ്മിക്കുന്നത്. പഴയ വാഹനം തന്നെ പൊടി തട്ടിയെടുക്കുന്നതില്‍ വൈകാരികത മാത്രമേയുള്ളു. </span></b></span></div><div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">സ്പേസ് ഷട്ടില്‍ ഭൗമഭ്രമണത്തിനായി നിര്‍മ്മിക്കപ്പെട്ടവയാണ്. ആ ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും ഉത്തമം അവ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. പണ്ട് ഫെര്‍ഡിനാഡ് മഗല്ലന് ജലമാര്‍ഗ്ഗം ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ഇന്നതാരും ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി അങ്ങനെയൊന്ന് അസാധ്യമാണെന്ന് പറയാനാവില്ല. ഇന്നതിന്റെ ആവശ്യമില്ലന്നു പറഞ്ഞാല്‍ അതൊരു നിഷേധപ്രസ്താവനയാകുകയുമില്ല. വാസ്തവത്തില്‍ സാറ്റേണ്‍ റോക്കറ്റുകളേയും സ്പേസ്ഷട്ടിലുകളേയും താരതമ്യപ്പെടുത്തി ചാന്ദ്രയാത്ര നടന്നിട്ടില്ലെന്ന വാദിക്കുന്നത് മറ്റുള്ളവരെ കരിയിപ്പിക്കാനോ ചിരിപ്പിക്കാനോ ലക്ഷ്യമിട്ടുള്ള ഒരു ഗൂഡതന്ത്രമാണ്. തങ്ങള്‍ മുന്തിയയിനം '</span></b></span><span class="Apple-style-span" style="font-family: Meera;"><b><span class="Apple-style-span" style="font-size: large;">സംശയാലുക്കളാ'ണെന്ന </span></b></span><b><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: large;">ഖ്യാതി ജന്മാന്തരങ്ങള് നിലനില്ക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവരാണ് പലപ്പോഴും ഇത്തരം അതിസാഹസങ്ങള്‍ക്ക് മുതിരുന്നത്.</span></span></b><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ചില തെരഞ്ഞെടുക്കപ്പെട്ട കെട്ടുകഥകളൊഴിച്ച് ബാക്കിയെല്ലാം സംശയിച്ച് നശിപ്പിക്കാന്‍ പരിശീലനം കിട്ടിയവര്‍ തങ്ങളുടെ സംശയക്കുഴല്‍ സ്വമതത്തിലേക്ക് തിരിച്ചുവെച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ബൂസ്റ്റര്‍ പ്രവേഗംകൊണ്ട് ഒരുപക്ഷെ ചന്ദ്രനും കടന്ന് പ്ളൂട്ടോയ്ക്കപ്പുറമെത്താന്‍ കഴിയുമായിരുന്നു. പക്ഷെ അപ്പോഴും ഒരു സേഫ് ലാന്‍ഡിംഗിനുള്ള സാധ്യത ഉറപ്പ് </span><span class="Apple-style-span" style="font-family: Meera;">പറയാനാവില്ലെന്നു മാത്രം.</span><span class="Apple-style-span" style="font-family: Meera;">*****</span></b></span></div>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com52tag:blogger.com,1999:blog-4646431131006072740.post-23383452168919981962011-07-14T01:06:00.000-07:002011-07-14T01:29:30.576-07:00ചന്ദ്രനില്‍ ജലമില്ലേ?<div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="color: #cc0000; font-family: Meera;">“I am a conspiracy theorist and I want attention”</span><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="color: #cc0000;"><br />
</span> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ചന്ദ്രനില്‍ ജലമുണ്ടോ? ഉണ്ടെന്ന് പറയുന്നത് നാസ. ഏതാണ്ട് 50 വര്‍ഷങ്ങളായി നിലനിന്ന സംശയം ഈയിടെ ലഭ്യമായ ഡേറ്റാ കൂടി വിശകലനംചെയ്തതോടെ സ്ഥിരീകരിക്കപ്പെട്ടെന്നും അവര്‍ അറിയിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വാദിച്ച് ചില 'സത്യാന്വേഷികളും' രംഗത്ത് വന്നിട്ടുണ്ട്. 'എനിക്ക് വ്യാജസിദ്ധാന്തങ്ങള്‍ തിരിച്ചറിയാനുള്ള വൈദഗ്ധ്യമുണ്ട്. ഞാന്‍ പറയുന്നു, സംഗതി ശുദ്ധതട്ടിപ്പാണ്. എനിക്ക് എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടണം'-എന്നതാണ് ഇക്കൂട്ടരുടെ പൊതുനിലപാട്. 1990 അവസാനം പ്രചരിപ്പിക്കപ്പെട്ട 'മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല' എന്ന വ്യാജസിദ്ധാന്തം (The Moon Hoax Theory) കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു. ശാസ്ത്രജ്ഞരെ നിഷ്പ്രഭമാക്കിയ ഒരുപിടി 'സൂപ്പര്‍ ശാസ്ത്രജ്ഞമാര്‍' ആ കോലാഹലത്തിലൂടെ ഭൂജാതരായി. ശാസ്ത്രചരിത്രം എരിവുംപുളിയും ചേര്‍ത്ത് കെട്ടുകഥകളായി വായനാമുറികളിലെത്തിക്കപ്പെട്ടു. വിവാദങ്ങള്‍ സമ്പത്തും പ്രശ്സ്തിയും കായ്ക്കുന്ന കല്‍പ്പവൃക്ഷമാതോടെ പുസ്തകങ്ങള്‍, വീഡിയോകള്‍, ടീ ഷര്‍ട്ടുകള്‍, കാര്ട്ടൂണുകള്, ടി.വി പരിപാടികള്‍, ചലച്ചിത്രങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ ലോകമെമ്പാടും ഈ സിദ്ധാന്തചര്‍ച്ച കാട്ടുതീപോലെ വ്യാപിച്ചു. ക്ഷിപ്രവിശ്വാസികളേയും സാധാരണക്കാരേയും പെട്ടെന്ന് ആകര്‍ഷിക്കാനായതോടെ ബില്‍ കെയ്സിങും റാല്‍ഫ് റെനെയും ഉള്‍പ്പെടെയുള്ള വിവാദനായകര്‍(Hoaxers) ക്ഷണത്തില്‍ ലോകപ്രശസ്തരുമായി. ഉത്തരാധുനികതയുടെ ബാനറില്‍ അരങ്ങേറിയ ഈ കണ്ടുപിടുത്തത്തിന് അമേരിക്കയുടെ ശത്രുരാജ്യങ്ങളിലും ഇസ്ളാമികലോകത്തും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് സ്വഭാവികംമാത്രം. അമേരിക്കന്‍ വിരുദ്ധതയും മതാന്ധതയും സിദ്ധാന്തത്തിന്റെ എരിവ് കൂട്ടിയെന്ന് സാരം. ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്കപ്പെടുകയും (വീഡിയോ സിമുലേഷന്‍ ഉള്‍പ്പടെ) ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്. പക്ഷെ വിവാദപ്രിയര്‍ പിന്മാറിയെന്ന് ധരിക്കരുത്. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ 'കണ്ടുപിടുത്തം'. നാസ ഒരുക്കുന്ന ചതിക്കുഴിയില്‍നിന്ന് ലോകജനതയെ രക്ഷിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ആണയിടുന്ന ഇക്കൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്കില്ലാത്ത സാമൂഹികബോധവും ശാസ്ത്രീയവീക്ഷണവും അവകാശപ്പെടാനും മടിക്കുന്നില്ല. പക്ഷെ അമേരിക്കയില്‍ നവവിവാദ വാര്‍ത്തകളില്‍ </span><span class="Apple-style-span" style="font-family: Meera;">ഇരുപത്തിയെട്ടാം</span><span class="Apple-style-span" style="font-family: Meera;"> സ്ഥാനമേ ഇതിനുള്ളു;ഇപ്പോള്‍ ആദ്യസ്ഥാനം മൈക്കള്‍ ജാക്സണ് മരിച്ചിട്ടില്ല എന്ന സിദ്ധാന്തത്തിനാണത്രെ!</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU_3YB0Nz4zIaKGz5DibcxQhDAIJQa_1AlrZIRHYdNZwmHhfM8jm57so7kyJXwx8EpEI0VnlQtN7-wsJEiRHWGPosK3dMhXyYXKUVfSfNJZ6xVHfKKtCDKCaHmIP9w9CxaB29z-eWHULQ/s1600/wormmoon.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU_3YB0Nz4zIaKGz5DibcxQhDAIJQa_1AlrZIRHYdNZwmHhfM8jm57so7kyJXwx8EpEI0VnlQtN7-wsJEiRHWGPosK3dMhXyYXKUVfSfNJZ6xVHfKKtCDKCaHmIP9w9CxaB29z-eWHULQ/s200/wormmoon.jpg" width="200" /></a></div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="color: blue;">വിവാദ വ്യവസായം</span></span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ശാസ്ത്രലോകം അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതില്‍ കാര്യമില്ല. ഇത് പോസ്റ്റ്-മോഡേണ്‍ യുഗമാണ്. മഷിയിട്ടുനോട്ടത്തിനും വിഷമിറക്കലിനും ജനിതകശാസ്ത്രത്തിന്റെയും നാനോ ടെക്നോളജിയുടേയും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചന്ദ്രനില്‍ പോകുന്നതുപോലെ മഹനീയമാണ് പോയില്ലെന്ന് തെളിയിക്കുന്നതും. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തകര്‍ക്കുന്നത് അവിടെ ഓക്സിജന്‍ കണ്ടെത്തുന്നതിന് തുല്യമായി കാണണം. നിലവിലുള്ള ധാരണയ്ക്ക് വിരുദ്ധമായി തികച്ചും അപ്രതീക്ഷിതമായി ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതാണ് സംശയസിദ്ധാന്തത്തിന്റെ ആധാരശില. ക്രമനിബന്ധമായ പരിണാമം ഈ തിരക്കഥയില്‍ ദൃശ്യമില്ല. ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നെന്ന് പറയപ്പെടുന്ന ശിലകള്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരിശോധിച്ചുവെങ്കിലും അവയില്‍ ജലാംശമില്ലെന്ന് തന്നെയായിരുന്നു എക്കാലത്തേയും ഗവേഷണഫലം. പുതിയ ചാന്ദ്രപര്യവേഷണമുള്‍പ്പടെയുള്ള പദ്ധതികള്‍ ഉള്‍പ്പെട്ട നാസയുടെ കോണ്സ്റ്റലേഷന് മിഷന് (Constellation Mission) സാമ്പത്തികമാന്ദ്യം മൂലം ഏതാണ്ടവസാനിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങിവരികയായിരുന്നു. തുടര്‍ന്നങ്ങോട്ടും മിഷന് ഫണ്ട് ഉറപ്പാക്കാനാണ് ജലസാന്നിദ്ധ്യമെന്ന വ്യാജ അവകാശവാദവുമായി ഉടനടി രംഗത്തെത്താന്‍ നാസയെ പ്രേരിപ്പിച്ചത്. ജലമുണ്ടെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് തിരുത്തേണ്ടിവന്നാലും കോണ്സ്റ്റലേഷന് മിഷനെ തത്ക്കാലം രക്ഷപ്പെടുത്താമല്ലോ. 2011 സാമ്പത്തികവര്‍ഷം മുതല്‍ കോണ്സ്റ്റലേഷന് മിഷനുള്ള സാമ്പത്തികസഹായം നിര്‍ത്തിവെക്കുകയാണെന്ന് പ്രസിഡന്റ് ബാരക്ക് ഒബാമ പ്രഖ്യാപിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.</span><span class="Apple-style-span" style="font-family: Meera;"> </span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ജലംതേടി ചൊവ്വയിലേക്ക് നിരവധി പര്യവേഷണപേടകങ്ങള്‍ അയക്കപ്പെട്ടിട്ടുണ്ട്; പ്രതീക്ഷയും സമൃദ്ധമായിരുന്നു. ജലാംശം കണ്ടെന്നും ഹിമപാളികള്‍ ലഭ്യമാണെന്നുമൊക്കെയുള്ള ചിതറിത്തെറിച്ച സൂചനകള്‍ ലഭ്യമാണെങ്കിലും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഉണങ്ങിവരണ്ട പാറക്കഷണമെന്ന് പറഞ്ഞ് എഴുതിത്തള്ളപ്പെട്ട ചന്ദ്രനില്‍ ജലമുണ്ടെന്നുള്ള പെട്ടെന്നുള്ള കണ്ടെത്തല്‍ അവിശ്വസനീയംതന്ന. ചൊവ്വയില്‍ ജലമുണ്ടാകാമെന്ന സൂചന ചൊവ്വയുടെ ടോപ്പോഗ്രാഫി ചിത്രങ്ങള്‍ പണ്ടുമുതലേ നല്കി വരുന്നുണ്ട്. എന്നാല്‍ ചന്ദ്രന്റെ കാര്യത്തില്‍ അത്തരം സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നേരെ വിപരീതമായിരുന്നു പൊതുധാരണ. 1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ 11 മുതല്‍ 17 വരെയുള്ള) വാഹനങ്ങളിലായി 12 പേര് ചന്ദ്രനിലിറങ്ങുകയും 18 പേര് ചന്ദ്രനെ പ്രദക്ഷിണംവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെയാരുടേയും നാവില്‍നിന്ന് 'ജലം' എന്ന വാക്ക് പോലും ഇന്നേവരെ പുറത്തുവന്നിട്ടില്ല. ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതിന് തൊട്ടുപുറമെ ചൊവ്വയില്‍ ഭൂമിയില്‍ കാണപ്പെടുന്ന രൂപത്തില്‍ ജലമുണ്ടെന്ന വാര്‍ത്തയും പുറത്ത് വിട്ടുണ്ട്. തുടരെ ശുഭവാര്‍ത്തകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടും സാമ്പത്തികമാന്ദ്യം മൂലം ചാന്ദ്രദൗത്യം ഒബാമ സര്‍ക്കാര്‍ നിറുത്തിവെച്ചത് നാസയ്ക്കേറ്റ കനത്ത പ്രഹരമാണ്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്ന് ഏത് സ്ക്കൂള്‍ക്കുട്ടിക്കുമറിയാം, പിന്നെയല്ലേ ജലം!......ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. ചാന്ദ്രശിലയില്‍ ജലാംശമുണ്ടെന്ന് ഇനി വാദിച്ചാല്‍ മുമ്പ് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും; ജലാംശം ഇല്ലെന്ന് വ്യക്തമായാല്‍ ശില ചന്ദ്രനില്‍നിന്നല്ലെന്ന് സമ്മതിക്കേണ്ടതുണ്ട്. അതായത് ചന്ദ്രനില്‍ ജലമുണ്ടെങ്കില്‍ ചന്ദ്രനില്‍ പോയിട്ടില്ല;പോയിട്ടുണ്ടെങ്കില്‍ അവിടെ ജലമില്ല!</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായി വെളിപാടാണോ? അല്ല-എന്ന് സൗമ്യമായി ഉത്തരം നല്കാവുന്ന ചോദ്യമാണിത്. എന്തെന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. സംഗതി തങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന മട്ടിലുള്ള പതിവ് മതഗീര്‍വാണങ്ങള്‍ക്കും പഞ്ഞമില്ലല്ലോ. സത്യത്തില്‍ ചാന്ദ്രജലം ഒരു ഭൂകമ്പവാര്‍ത്തയല്ല; പൊതുജനത്തെ ഉന്മാദത്തിലാറാടിക്കുന്ന യാതൊന്നും അതിലില്ലതാനും. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതൊരു റിവേഴ്സ് ന്യൂസാണെന്ന് മനസ്സിലാക്കാം. ഇനിയും മനുഷ്യന് കടന്നുച്ചെന്നിട്ടില്ലാത്ത ചൊവ്വയില്‍ ജലമുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 12 മനുഷ്യര്‍ ഓടിക്കളിച്ച നമ്മുടെ ഉപഗ്രഹത്തില്‍ സൂക്ഷ്മരൂപത്തില്‍ ജലമുണ്ടെന്ന വിവരം ആഘോഷിക്കുന്നതെങ്ങനെ?! നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്നതിന് 8 വര്‍ഷം മുമ്പുതന്നെ(1961) കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരായിരുന്ന കെന്നത്ത് വാട്സണ്(Kenneth Watson), ബ്രൂസ് സി മുറൈ(Bruce C. Murray), ഹാരിസണ്‍ മുറൈ(Harrison Brown) എന്നിവര്‍ ചന്ദ്രനിലെ ജലസാധ്യത സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ചന്ദ്രന്റെ ധ്രൂവപ്രദേശത്ത് ഹിമരൂപത്തില്‍ ജലമുണ്ടെന്നായിരുന്നു അന്നവരുടെ നിഗമനം. സൗരവാതത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജനാണ് ചാന്ദ്രജലത്തിന്റെ പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെട്ടത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നു. ഹൈഡ്രോക്സില്‍ രൂപത്തിലുള്ള ജലസാന്നിധ്യമാണിവിടെ വിവക്ഷിക്കപ്പെടുന്നത്. ഹൈഡ്രോക്സില്‍ നിയതമായ അര്‍ത്ഥത്തില്‍ ജലമല്ലെന്ന് നമുക്കറിയാം. വേണമെങ്കില്‍ ജലത്തിന്റെ പ്രാഗ്രൂപമായോ ജനിതകധാതുവായോ ഹൈഡ്രോക്സിലുകളെ സങ്കല്പ്പിക്കാം. എന്നാല്‍ ഭൂമിയുമായി ഏതോ ഗ്രഹസമാനമായ വസ്തു കൂട്ടിയിടിച്ചാണ് ചന്ദ്രന് ഉണ്ടായതെന്ന സിദ്ധാന്തം പിന്‍പറ്റുന്നവരാണ് അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ ആല്‍ബര്‍ട്ടോ സാലിനെ(Alberto Saal) പോലുള്ള ശാസ്ത്രജ്ഞര്‍. ചന്ദ്രന്റെ അകക്കാമ്പില്‍(Mantle) തന്നെ കനത്ത ജലനിക്ഷേപമുണ്ടെന്ന പക്ഷക്കാരാണിവര്‍(http://news.bbc.co.uk/2/hi/science/natur). ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ തുടങ്ങിയ ബഹിരാകാശവസ്തുക്കള്‍ കൂട്ടിയിടിച്ച വകയില്‍ കിട്ടിയ ബാക്കിയിരിപ്പാണ് ചാന്ദ്രജലമെന്ന വാദവും ശക്തമാണ്.</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">1994 ല്‍ അമേരിക്കയുടെ ക്ളമെന്റൈന്‍ പ്രോബാണ് (Clementine probe) ചന്ദ്രനിലെ ഹിമം സംബന്ധിച്ച ഏറ്റവും കൃത്യമായ സൂചനകള്‍കൊണ്ടുവന്നത്. ബൈ സ്റ്റാറ്റിക് റഡാര്‍ എക്സിപിരിമിന്റ് (Bistatic radar experiment) എന്ന പേരിലറിയപ്പെട്ട പരീക്ഷണശൃംഖലയിലൂടെ ചന്ദ്രനിലെ ധ്രൂവഗര്‍ത്തങ്ങളിലേക്ക് റേഡിയോ തരംഗങ്ങള്‍ അയച്ച് തിരിച്ച് ലഭ്യമായ പ്രതിധ്വനിയുടെ അടിസ്ഥാനത്തില്‍ ഗര്‍ത്തങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം നിര്‍ണ്ണയിക്കുകയായിരുന്നു. ഭൂമിയിലെ ഡീപ് സ്പേസ് നെറ്റ് വര്‍ക്ക് (Deep Space Network) എന്നറയപ്പെടുന്ന ഡിഷ് ആന്റനകളിലൂടെ സഹായത്തോടെയാണ് ഈ പ്രതിധ്വനികള്‍ വിശകലനം ചെയ്തത്. മടക്കതരംഗങ്ങളുടെ കാന്തികമാനവും പോളറൈസേഷനും കമ്പ്യൂട്ടര്‍സഹായത്തോടെ പഠിച്ചതില്‍നിന്നും ചന്ദ്രന്റെ ധ്രൂവഗര്‍ത്തങ്ങളുടെ അടിത്തട്ടില്‍ പാറയല്ല മറിച്ച് ഹിമപാളികളാണെന്ന നിഗമനമുണ്ടായി. 1998 ല്‍ അമേരിക്കയുടെതന്നെ ലൂണാര്‍ പ്രോസ്പെക്റ്റ് പ്രോബ് (Lunar Prospector Probe)നടത്തിയത് ചാന്ദ്രമണ്ണിലെ ഹൈഡ്രജന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പരീക്ഷണങ്ങളാണ്. ചന്ദ്രന്റെ ധ്രൂവപ്രദേശങ്ങളില്‍ ഹൈഡ്രജന്റെയും ഹൈഡ്രോക്സില്‍ പറ്റിപ്പിടച്ച ധാതുക്കളുടേയും (Hydroxyl radical (•OH)സാന്നിധ്യം കണ്ടെത്തിയ ഈ പരീക്ഷണവും ചാന്ദ്രഹിമം സംബന്ധിച്ച നിഗമനങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണുണ്ടായത്.</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="background-color: white; font-family: Meera;"><span class="Apple-style-span" style="color: blue;">താമസമെന്തേ...?</span></span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ജലമുണ്ടെന്ന് പറയാന്‍ എന്തുകൊണ്ടിത്ര വൈകിയെന്ന ചോദ്യമാണല്ലോ വിവാദത്തിന്റെ പ്രാണവായു. ശാസ്ത്രീയമായ സ്ഥിരീകരണങ്ങള്‍ കേവലം വെളിപാടല്ല; സാധ്യതയുണ്ടെന്നുകരുതി മാത്രം ഒന്നും ചാടിക്കയറി പ്രഖ്യാപിക്കാനുമാവില്ല. ജലസാന്നിധ്യം തേടിയുള്ള നാസയുടെ അന്വേഷണസപര്യയില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1999 ല്‍ ചന്ദ്രന് സമീപത്തുകൂടി കടന്നുപോയ കാസിനി-ഹ്യൂജന്‍സ് ദൗത്യം (Cassini–Huygens mission) നല്കിയ ഡേറ്റ ജലസാന്നിധ്യം സംബന്ധിച്ച അന്തിമനിഗമനത്തിന് സഹായകരമായിരുന്നില്ല. 1999 ജൂലൈയില്‍ ലൂണാര്‍ പ്രോസ്പെക്റ്റസ് പ്രോബ് അതിന്റെ ദൈത്യം പൂര്‍ത്തിയാക്കിയതോടെ ചന്ദ്രന്റെ ദക്ഷിണധ്രൂവത്തിലെ ഷൂമാക്കര്‍ ഗര്‍ത്തത്തിലേക്ക് (Shoemaker crater)മന:പൂര്‍വം ഇടിച്ചിറക്കിയിരുന്നു. ആഘാതം സൃഷ്ടിച്ച സ്ഫോടനം ഉയര്‍ത്തുന്ന പൊടിപടലം ഭൂമിയില്‍നിന്നുള്ള കൂറ്റന്‍ ദൂരദര്‍ശിനികളുടെ സഹായത്തോടെ വീക്ഷിച്ച് സ്പെക്ട്രോ ഗ്രാഫ് ഘടന വിലയിരുത്താനായിരുന്നു പദ്ധതി. എന്നാല്‍ അക്കുറിയും ജലം സംബന്ധിച്ച് സ്ഥിരീകരണം സാധ്യമായില്ല. 2005ലെ ഡീപ് ഇംപാക്റ്റ് സ്പേസ് ക്രാഫ്റ്റ് (Deep Impact spacecraft) നടത്തിയ സ്പെക്ട്രോമീറ്റര്‍ പഠനങ്ങളും സ്ഥിരീകരണക്ഷമമായ തെളിവെത്തിക്കുന്നതില്‍ വിജയിച്ചില്ല. 2006 ല്‍ നടത്തിയ റഡാര്‍പഠനങ്ങള്‍ (Arecibo planetary radar) മുമ്പ് ചാന്ദ്രഹിമം സംബന്ധിച്ച് ലഭ്യമായ സൂചനകള്‍ ചാന്ദ്രശിലകള്‍ പൊട്ടിത്തെറിച്ചത് വഴി സൃഷ്ടിക്കപ്പെട്ടാതിയിക്കൂടേ എന്ന മറുചോദ്യവുമുയര്‍ത്തി. 2007 സെപ്റ്റംബറില്‍ ജപ്പാന്റെ കാഗുയ പ്രോബ് (Kaguya probe)ചാന്ദ്രോപരിതലത്തിന്റെ ഗാമാമീറ്റര്‍ സ്പെക്ട്രോമെട്രി (Gamma ray spectrometry)എടുത്തിരുന്നു. കാഗുയായുടെയുടെ ഉയര്‍ന്ന റെസല്യൂഷന്‍ ശേഷിയുള്ള സെന്‍സറുകള്‍ക്കും (High resolution imaging sensors) ചാന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അവിതര്‍ക്കിതമായി തിരിച്ചറിയാനായില്ല. മേല്‍സൂചിപ്പിച്ച പര്യവേഷണങ്ങളൊക്കെ തൃപ്തികരമായ സാധൂകരണം കൊണ്ടുവന്നില്ലെങ്കിലും തുടരന്വേഷണങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്കുന്നവയായിരുന്നു; മാത്രമല്ല മുന്‍നിഗമനങ്ങള്‍ക്ക് വിപരീതമായ സൂചനകള്‍ ഒരിക്കലും ഉണ്ടായിട്ടുമില്ല.</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">2009 സെപ്റ്റംബറില്‍ ചന്ദ്രയാന്‍-ഒന്നില്‍ ഘടിപ്പിച്ചിരുന്ന മൂണ്‍ മിനറോളജി മാപ്പര്‍ (Moon Mineraolgy Mapper) ചാന്ദ്രോപരിതസത്തില്‍ ഹൈഡ്രോക്സിലിന്റെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിച്ചു. മണ്ണില്‍ ഇടകര്‍ന്ന ധാതുക്കളുടെ രൂപത്തിലാണ് ഹൈഡ്രോക്സില്‍ സാന്നിധ്യം കണ്ടെത്തിയത്. അവ ധാതുക്കളാണോ അതോ ജലസാന്നിധ്യമാണോ എന്ന സംശയവും നാസ സസൂക്ഷ്മം പരിഗണിച്ചിരുന്നു. 2009 ഒക്റ്റോബറില്‍ അമേരിക്ക തങ്ങളുടെ അറ്റ്ലസ്-5 റോക്കറ്റിന്റെ മുകളിലത്തെ ഭാഗം ചന്ദ്രനിലെ സേബസ് ഗര്‍ത്തിലേക്ക് ഇടിച്ചിറക്കി. തത്ഫലമായി മുകളിലേക്കുയര്‍ന്ന പൊട്ടിത്തെറി ശകലങ്ങളിലൂടെ ലൂണാര്‍ റെക്കണസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter (LRO) കടന്നുപോയി ജലാംശം പരിശോധിച്ചു. സ്പെക്ട്രല്‍ ദീപ്തികള്‍ ക്ഷിപ്രനിര്‍ധാരണം സാധ്യമായില്ലെങ്കിലും വിശദവും സൂക്ഷ്മവുമായ അവേേലാകനത്തിന് ശേഷം 2009 നവം 13 ന് നാസ ചന്ദ്രധ്രൂവത്തിലെ വന്‍ഗര്‍ത്തങ്ങളില്‍ ഹിമസാന്നിധ്യമുണ്ടെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിച്ചു. 10/1000000 ജലാംശമാണ് കണ്ടെത്തപ്പെട്ടത്. ഭൂമിയിലെ ഏത് ഉണങ്ങിവരണ്ട മരുഭൂമിയിലും കണ്ടെത്താവുന്നതിലും കുറഞ്ഞ അനുപാതമാണിത്. അറുപത് ശതമാനംവരെ ജലമുള്ള ഭാഗങ്ങള്‍ ചൊവ്വയില്‍ കണ്ടെത്താനായിട്ടുണ്ടെന്നോര്‍ക്കണം. ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ദ്വന്ദസൂചനകളില്ലാത്ത അനിധേഷ്യമായ (“unambiguous evidence”) തെളിവാണെന്ന് നാസ തറപ്പിച്ചു പറയുന്നു. വെറുംവാക്ക് പറയാനായിരുന്നെങ്കില്‍ ഇത്ര സുദീര്‍ഘമായ അന്വേഷണങ്ങള്‍ നടത്തി കാത്തിരിക്കേണ്ടതില്ലല്ലോ. ഏതെങ്കിലും രാജ്യമോ ഉത്തരവാദിത്വപ്പെട്ട ഗവേഷണ ഏജന്‍സിയോ ഇന്നുവരെ 'ജലവിവാദം' ഏറ്റെടുക്കാന്‍ താല്പര്യം കാട്ടിയിട്ടുമില്ല. ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ട്, ധ്രൂവങ്ങളില്‍ ഹിമനിക്ഷേപവുമുണ്ട്. അത് നാമുദ്ദേശിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഠിനാദ്ധ്വാനം വേണ്ടിവരുമെന്ന് മാത്രം. ചന്ദ്രനിലെ ജലസാന്നിധ്യം മനുഷ്യര്‍ക്ക് താവളമുണ്ടാക്കാനും റോക്കറ്റിന് ഇന്ധനമായി പ്രയോജനപ്പെടുത്താനുമൊക്ക ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അത് സാധ്യമാക്കാനുള്ള സാങ്കേതികജ്ഞാനം നമുക്കിന്നുണ്ട്. ചന്ദ്രനിലെ സമ്പത്ത് ആര്‍ക്കൊക്കെ കൈവശമാക്കാം എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. 1984 ല്‍ നിലവില്‍ വന്ന ചാന്ദ്രനിയമമനുസരിച്ച് (the Moon Treaty-Agreement Governing the Activities of States on the Moon and Other Celestial Bodies-1984) യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ കീഴിലാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ റഷ്യയും അമേരിക്കയുമുള്‍പ്പടെ പ്രധാനപ്പെട്ട ബഹിരാകാശപര്യവേഷകരാജ്യങ്ങളൊന്നും ഒപ്പിട്ടിട്ടില്ലാത്ത ചാന്ദ്രനിയമം തീരെ ദുര്‍ബലമാണെന്ന് പറയാതെവയ്യ.</span></b></span><br />
<span class="Apple-style-span" style="font-family: Meera; font-size: large;"><b><br />
</b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuqx12SVRWLPtI2dHD04n6U1YmPEOjSAjB2X30Yw4yZl_RAgjA3jVNTCdxW2xIiPcyxeyWwfX9WEK3Hz3dXpW4HoiueMGzrW5VwZFjF8D6Ql2NCopQycVJ65ajTkt8MRQqxC2E3x7WWOI/s1600/388710main_clark_figure_3blue-full_strip.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span class="Apple-style-span" style="font-size: large;"><b><img border="0" height="123" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuqx12SVRWLPtI2dHD04n6U1YmPEOjSAjB2X30Yw4yZl_RAgjA3jVNTCdxW2xIiPcyxeyWwfX9WEK3Hz3dXpW4HoiueMGzrW5VwZFjF8D6Ql2NCopQycVJ65ajTkt8MRQqxC2E3x7WWOI/s200/388710main_clark_figure_3blue-full_strip.jpg" width="200" /></b></span></a></div><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="color: blue;">ചാന്ദ്രശിലകള്‍ പറയുന്നത്</span></span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 328 കിലോഗ്രാം ചാന്ദ്രശിലകളില്‍ ജലാംശം സംബന്ധിച്ച സൂചനയില്ലായിരുന്നുവെന്ന വാദവും ശരിയല്ല. ഈ ശിലകള്‍ ആദ്യം പരിശോധിച്ചപ്പോള്‍തന്നെ ജലസാന്നിധ്യം സംബന്ധിച്ച് സൂചനകള്‍ നാസയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും സൂചന ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരുന്നു. ചാന്ദ്രശിലകളേക്കാള്‍ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന സ്ഫടികശകലങ്ങളിലാണ് (Glass pebbles)കൂടുതല്‍ വ്യക്തമായ ജലസാന്നിധ്യമുണ്ടായിരുന്നത്(Ref-http:/technology.sympatico.msn.cbc.ca/E). വായുരഹിതവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ചാന്ദ്രശിലകള്‍ രൂപംകൊണ്ടതെന്ന് അന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നതിനാല്‍ ഹൈഡ്രോക്സില്‍ സാന്നിധ്യം പോലെയുള്ള ജലസൂചകങ്ങള്‍ മനുഷ്യസമ്പര്‍ക്കം കൊണ്ട് (contamination)സംഭവിച്ചതാകാനേ തരമുള്ളു എന്ന നിഗമനത്തിലാണ് നാസ എത്തിച്ചേര്‍ന്നത്. ചന്ദ്രനില്‍ ജലമില്ല എന്ന മുന്‍വിധി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി എന്നതാണ് സത്യം. മുന്‍വിധികളുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്ന സുവര്‍ണ്ണനിയമം ലംഘിക്കപ്പെട്ടത് ശാസ്ത്രചരിത്രത്തില്‍ പലപ്പോഴും തിരിച്ചടികള്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ. ചാന്ദ്രധ്രൂവത്തിലെ നിഴല്‍പ്രദേശങ്ങളിലും കൂറ്റന്‍ ഗര്‍ത്തങ്ങളിലും ഹിമസാന്നിധ്യം ഉണ്ടെന്നായിരുന്നുവല്ലോ 1961 മുതലുള്ള സങ്കല്‍പ്പം. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന പാറകളൊക്കെത്തന്നെ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്തെ ഉപരിതലത്തില്‍നിന്നുള്ളവയാണ്. 14 ദിവസം വീതം ദൈര്‍ഘ്യമുള്ള പകലും രാത്രിയുമുള്ള ചന്ദ്രനില്‍ മധ്യരേഖാപ്രദേശത്ത് ഉപരിതല ജലസാന്നിധ്യം ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പിക്കാം. എന്നാല്‍ ആഴത്തില്‍ കുഴിച്ചാല്‍ അവിടെയും ഹൈഡ്രോക്സിലുകള്‍ കലര്‍ന്ന അടിമണ്ണ് ലഭിക്കാനിടയുണ്ട്. അപ്പോളോ പര്യവേഷകര്‍ ആഴത്തില്‍ കുഴിച്ചെടുത്ത മണ്ണോ പാറയോ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. നാസ ഇതുവരെ നടത്തിയ എല്ലാ ചാന്ദ്രപര്യവേഷണങ്ങളിലും ജലസാന്നിധ്യം സംബന്ധിച്ച ചിതറിയ സൂചനകളുണ്ടായിരുന്നുവെങ്കിലും പൂര്‍ണ്ണ സ്ഥിരീകരണം സാധ്യമായിരുന്നില്ല. ചാന്ദ്രപര്യവേഷണങ്ങള്‍ ഒരു നൈരന്തര്യമാണ്; ഒരിക്കല്‍ കണ്ടെത്തിയതുകൊണ്ടോ യാദൃശ്ചികമായി രേഖപ്പെടുത്തിയതുകൊണ്ടോ കാര്യമില്ല. നിരീക്ഷണഫലം തെളിവുകളുടെ സഹായത്തോടെ ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്(Repeat and consoliate).</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ചന്ദ്രന് പൊതുവെ ജലരഹിതമാണെങ്കിലും ചാന്ദ്രധ്രൂവത്തില്‍ ധാരാളം ജലനിക്ഷേപമുണ്ടെന്ന് ശാസ്ത്രലോകം അംഗീകരിക്കച്ചപ്പോഴും വിവാദപ്രിയര്‍ക്ക് തൃപ്തിയില്ല. 2006 ല്‍ പ്യൂര്‍ട്ടോറിക്കയിലെ ആര്‍സിബോ ഒബ്സര്‍വേറ്റി റഡാര്‍ മാപ്പിംഗ് നടത്തിയശേഷം ചാന്ദ്രധ്രൂവങ്ങളില്‍ ജലമില്ലെന്ന് കണ്ടെത്തിയെന്ന നുണപ്രചരണം അവരഴിച്ചുവിട്ടു. ലൂണാര്‍ പ്രോസ്പെക്റ്റര്‍ ചാന്ദ്രധ്രൂവം പഠിച്ചശേഷം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ സംശയകരമാണെന്നായിരുന്നു മറ്റൊരു വികലവാദം. എന്തെന്നാല്‍ സര്‍കുലാര്‍ പോളാര്‍ റേഷ്യോ(Circular Polar ratio-CPR) വര്‍ദ്ധിച്ച് കാണപ്പെടുന്നത് ജലസാന്നിധ്യസൂചകമാണെന്ന് നാസ പറഞ്ഞതില്‍ കഴമ്പില്ലത്രെ. കാരണം ഹിമാധിക്യം മാത്രമല്ല ഉന്നത ഊഷ്മാവും(116 ഡിഗ്രി വരെ ചൂടുള്ള സ്ഥലങ്ങള്‍) സമാനമായ റഡാര്‍ ചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. വാസ്തവത്തില്‍ പ്യൂര്‍ട്ടോറിക്കന്‍ ഒബസ്ര്‍വേറ്ററിയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണഫലത്തില്‍ അത്ഭുതകരമായൊന്നുമില്ല. 116 ഡിഗ്രി ചൂടുള്ള സ്ഥലങ്ങളും ഹിമസാന്നിധ്യമുള്ള സ്ഥലങ്ങളും ഒരേ സി.പി. ആര് കാണിക്കുമെന്ന സാങ്കേതികനിരീക്ഷണം ചാന്ദ്രധ്രൂവത്തെ സംബന്ധിച്ച പഠനങ്ങളില്‍ അപ്രസക്തമാണ്. സൂര്യന് ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത കൂറ്റന്‍ ഗര്‍ത്തങ്ങളാണ് ചാന്ദ്രധ്രൂവത്തിലുള്ളത്. അത്തരം കിടങ്ങുകളില്‍ ജലമില്ലെന്ന് വന്നാല്‍പോലും അതികഠിനമായ ശൈത്യം ഉറപ്പാണ്. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ ഒരു രീതിയിലുള്ള താപവാഹനവും സംഭവിക്കുകയുമില്ല. ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചരിവ്, ധ്രൂവത്തിന്റെ പൊതുസ്ഥിതി എന്നിവ പരിശോധിച്ചാലും ചാന്ദ്രധ്രൂവം എപ്പോഴും ശൈത്യത്തിലാണെന്ന് ഉറപ്പിക്കാം. 116 ഡിഗ്രി ചൂടുള്ള ഒരു സ്ഥലവും ചാന്ദ്രധ്രൂവത്തിലുണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ചന്ദ്രനിലെന്നല്ല സൗരയൂഥത്തിലെ ഒരു ഗ്രഹ/ഉപഗ്രഹത്തിന്റെ ധ്രൂവത്തിലും ഇത്ര ഉയര്‍ന്ന ഊഷ്മാവിന് സാധ്യതയില്ല. ചന്ദ്രന്റെ മധ്യരേഖപ്രദേശത്തെ റഡാര്‍മാപ്പിംഗ് മുന്നോട്ടുവെക്കുന്ന CPR പരിശോധിച്ചിക്കുമ്പോള്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാന്ദ്രധ്രൂവത്തിന്റെ കാര്യത്തില്‍ അത്തരം നിരീക്ഷണങ്ങള്‍ തീര്‍ത്തും അപ്രസ്കതമാണ്.</span><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">'ഇത്ര പെട്ടെന്നെങ്ങനെ' ജലം കണ്ടെത്തിയെന്ന ചോദ്യവും കഴമ്പില്ലാത്തതാണ്. ശാസ്ത്രത്തില്‍ അനുമാനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ടേക്കാം; പക്ഷെ സ്ഥിരീകരിക്കാന്‍ ഒരു നിമിഷംതന്നെ ധാരാളം. വ്യക്തമായ ജലസൂചന ലഭിച്ച 1996 ലെ ലൂണാര്‍പ്രോസ്പെക്റ്റര്‍ ലഭ്യമാക്കിയ ക്ളെമന്റിയ ഡേറ്റയില്‍നിന്നുതന്നെ (Clementine data) വേണമെങ്കില്‍ കാര്യങ്ങള്‍ ഉറപ്പിക്കാമായിരുന്നു. അതിലുപയോഗിച്ചിരുന്ന ന്യൂട്രോണ്‍ സ്പെക്റ്റോ മീറ്റര്‍ (Neutron Spectrometer) 0.1% ശതമാനംവരെയുള്ള ജലസാന്നിധ്യം തിരിച്ചറിയാന്‍ ശേഷിയുള്ളതായിരുന്നു. ചാന്ദ്രോപരിതലത്തിന്റെ പുറംപാളിയിലെ(Lunar regolith) ജലസാന്നിധ്യമാണ് അന്ന് നിരീക്ഷണവിധേയമാക്കിയത്. ഏതാണ്ട് 0.3-1% വരെ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സൂക്ഷ്മഹിമപാളികള്‍ ചാന്ദ്രധ്രൂവങ്ങളിലാകെ ചിതറിക്കിടക്കുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഉത്തരധ്രൂവത്തില്‍ (10,000-50,000 ചതുരശ്ര കിലോമീറ്റര്‍) ദക്ഷിണധ്രൂവത്തേക്കാള്‍ (5,000- 20,000 ചതുരശ്രകിലോമീറ്റര്‍) കൂടുതല്‍ ജലസാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ക്ഷമാപൂര്‍വം കുറേക്കൂടി കാത്തിരിക്കാമെന്ന പക്വമായ നിലപാടാണ് അന്ന് നാസ സ്വീകരിച്ചതെന്ന് വ്യക്തം. എന്നാല്‍ വ്യാപനമല്ല മറിച്ച് ധ്രൂവങ്ങളിലെ ചില പ്രത്യേക പോക്കറ്റുകളില്‍ ഹിമനിക്ഷേപമുണ്ടെന്നാണ് (Localized concentrations) ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഉത്തരധ്രൂവത്തില്‍ 1850 ച.കീ വിസ്തീര്‍ണ്ണവും ദക്ഷിണധ്രൂവത്തില്‍ 650 ച.കീ വ്യസത്തിലും ഇടവിട്ട കാണപ്പെടുന്ന ഈ നിക്ഷേപം ഏതാണ്ട് 6.6 ബില്യണ്‍ ടണ്‍ കിലോഗ്രാം വരും. 150-250 ഡിഗ്രിവരെ പകല്‍ താപനിലയുയരുന്ന ചാന്ദ്രോപരിതലത്തില്‍ ഹിമപാളി നിലനില്‍ക്കില്ലെന്ന് നമുക്കറിയാം. കുറഞ്ഞ ആകര്‍ഷണശക്തിയുള്ള ചന്ദ്രന് നീരാവി ബഹിരാകാശത്തേക്ക് വാര്‍ന്നുപോകുന്നത് തടയാനുമാകില്ല. ചന്ദ്രനിലെ ജലസാന്നിധ്യം ധ്രൂവങ്ങള്‍പോലുള്ള നിഴല്‍പ്രദേശങ്ങളില്‍ മാത്രമായിരിക്കുമെന്ന് നമുക്കറിയാമായിരുന്നു. ഉത്തരധ്രൂവത്തില്‍ ഇത്തരം സ്ഥിരം നിഴല്‍പ്രദേശങ്ങള്‍ കുറവാണെങ്കിലും അവിടെ ജലസാന്നിധ്യം താരതമ്യേന കൂടുതലാണെന്നായിരുന്നു ലൂണാര്‍ പ്രോസ്പെക്റ്റര്‍ കണ്ടെത്തല്‍. ഈ പ്രദേശങ്ങളിലെ ആഴമേറിയ കിടങ്ങുകളില്‍ നല്ലതോതില്‍ ഹിമസാന്നിധ്യമുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 12 കിലോമീറ്റര്‍ വരെ ആഴമുള്ള, മൈനസ് 250 ഡിഗ്രിയില്‍ താണ ഊഷ്മാവുള്ള , ഈ കിടങ്ങുകളുടെ അടിത്തട്ടിലെ ജലസാന്നിധ്യം ബില്യണ്‍ക്കണക്കിന് വര്‍ഷം സുരക്ഷിതമായിരിക്കും. ചാന്ദ്രോപരിതലത്തില്‍ ഇടിച്ച് വീഴുന്ന ധൂമകേതുക്കളില്‍ ധാരാളം ഹിമവും നീരാവിയുമുണ്ടാകും. ചാന്ദ്രധ്രൂവത്തില്‍ കിടങ്ങുകള്‍ രൂപംകൊണ്ടത് ഉല്‍ക്കപതനം കൊണ്ടാണെന്ന നിഗമനവും ജലസാന്നിധ്യം സംബന്ധിച്ച കണ്ടെത്തലുകളെ ശക്തമായി പിന്തുണയ്ക്കുകയാണ്.</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span></b></span><br />
<span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;">ചന്ദ്രനിലെ ജലം സംബന്ധിച്ച് ഇപ്പോള്‍ വന്നിട്ടുള്ളത് കേവലം സാധ്യതാപ്രവചനമല്ല. കാര്യങ്ങള്‍ തീര്‍ച്ചമൂര്‍ച്ച വരുത്തി ഉറപ്പിച്ചതായാണ് നാസ അറിയിക്കുന്നത്;വിശദാംശങ്ങള്‍ പര്യസ്യപ്പെടുത്തിയിട്ടുമുണ്ട്. ചന്ദ്രനില്‍ ജലമുണ്ടെന്ന് പറഞ്ഞ് അമേരിക്കയ്ക്ക് ലോകത്തെ പറ്റിക്കാനാവുമെന്ന വാദം അതിചിന്തയാണ്. മനുഷ്യരെ അയക്കാതെ ഇന്ത്യപോലുള്ള ഒരു നവാഗത പര്യവേഷകരാജ്യത്തിനുപോലും പരിശോധിച്ചറിയാവുന്ന കാര്യമാണിത്. ഇനി ഏത് രാജ്യം ചാന്ദ്രപര്യവേഷണം നടത്തിയാലും ജലവിഷയം സസൂക്ഷ്മം പരിശോധിക്കപ്പെടും. ഇതൊന്നും അറിയാത്ത മണ്ടശിരോമണികളാണ് നാസയിലിരിക്കുന്നതെന്ന വാദം ഉദാത്തമാണോ? അമേരിക്ക ഒരു സാമ്രാജ്യത്വശക്തിയാണെന്നതുകൊണ്ട് മാത്രം അവരുടെ നേട്ടങ്ങള്‍ തള്ളാനാവില്ല.നാളെ ഇസ്ളാമികസാമ്ര്യാജ്യത്വം സമാനമായൊരു പഠനഫലമായി മുന്നോട്ടുവന്നാലും അത് പരിശോധിച്ച് അംഗീകരിക്കാന്‍ ശാസ്ത്രലോകത്തിന് ബാധ്യതയുണ്ട്. അന്വേഷകരുടെ രാഷ്ട്രീയ-സാംസ്ക്കാരിക പശ്ചാത്തലത്തിനല്ല ഇക്കാര്യത്തില്‍ പ്രാധാന്യം. ഇപ്പോഴത്തെ നിലയ്ക്ക് ചന്ദ്രനില്‍ കണ്ടെത്തിയ ജലസാന്നിധ്യംകൊണ്ട് വലിയ നേട്ടമുണ്ടെന്ന് പറയാനാവില്ലെങ്കിലും ഭൂഗര്‍ഭജലംപോലെ ചന്ദ്രന്റെ ഉള്ളറയില്‍ ഹിമരൂപത്തിലോ മറ്റോ ജലം(H2O)ശേഖരിക്കപ്പെട്ടിട്ടുണ്ടങ്കില്‍ കളി മാറും. ബഹിരാകാശ യാത്രയ്ക്കുള്ള ഇടത്താവളമായി ഉപയോഗിക്കാമെന്ന് മാത്രമല്ല ഭൂമിയില്‍നിന്ന് ജീവന് പറിച്ചു നടന്നതുള്‍പ്പെടെയുള്ള സ്വപ്നങ്ങള്‍ക്ക് അത് ശക്തിപകരുകയും ചെയ്യും.</span></b></span><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: Meera;"> </span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;"><br />
</span><span class="Apple-style-span" style="font-family: Meera;">ചന്ദ്രയാന്‍-ഒന്നിലെ (Chandrayaan-I) മൂണ്‍ ഇംപാക്റ്റ് പ്രോബിലെ (The Moon Impact Probe) മൂണ്‍ മിനറോളജി മാപ്പര്‍ വഴി (Moon Minerolgy Mapper (M3)ഏതാണ്ട് പത്ത് മാസത്തിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ്. പക്ഷെ പ്രോട്ടോക്കോള്‍പ്രകാരം ഇന്ത്യക്ക് അന്നത് പരസ്യമായി പ്രഖ്യാപിക്കാനാവുമായിരുന്നില്ലെന്ന് മാത്രം. ഇംപാക്റ്റ് പ്രോബില്‍നിന്ന് ലഭിച്ച ഡേറ്റാ ഇന്ത്യ നാസയ്ക്ക് കൈമാറിയതിന്റെ ഒരു കാരണം അത്തരം ഡേറ്റ സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള സാങ്കേതികജ്ഞാനം അമേരിക്ക, റഷ്യ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു എന്നതാണ്. ബഹിരാകാശ സാങ്കേതികവിദ്യയുടെ (Space technology and applications)കാര്യത്തില്‍ നാം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഡേറ്റാപഠനത്തിന്റെ കാര്യത്തില്‍ നമുക്ക് വേണ്ടത്ര മുന്‍പരിചയമില്ലെന്നത് ഒരു വസ്തുതയാണ്. തിടുക്കത്തില്‍ പ്രഖ്യാപനംനടത്തി പിന്നീട് വിഡ്ഢികളാകുന്നതിനേക്കാള്‍ നല്ലത് കൂടുതല്‍ സാങ്കേതികപരിജ്ഞാനമുള്ള ഏജന്‍സികളെക്കൊണ്ട് പരിശോധിച്ചുറപ്പുവരുത്തുന്നത് തന്നെ. ചന്ദ്രയാനില്‍ സൗജന്യമായി കൊണ്ടുപോയ മൂണ്‍ ഇംപാക്റ്റ് പ്രോബ് ശേഖരിച്ച ഡേറ്റ സംബന്ധിച്ച് സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്താന്‍ കരാര്‍പ്രകാരം ഐ.എസ്.ആര് ഒ യ്ക്ക് കഴിയുമായിരുന്നില്ലെന്നതും വസ്തുതയാണ്. അമേരിക്കന്‍ ഉപകരണം സൗജന്യമായി കൊണ്ടുപോയത് നമ്മുടെ ഔദാര്യമായി ലഘൂകരിക്കാനാവില്ല. 40 വര്‍ഷത്തിന് മുമ്പ് ചാന്ദ്രയാത്രയുടെ എരിവും പുളിവുമറിഞ്ഞ ഒരു രാജ്യം നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങള്‍ ഇന്ത്യയെപ്പോലൊരു കന്നിക്കാരിക്ക് എത്രമാത്രം സഹായകരമായിരിക്കുമെന്ന് പറയേണ്ടിതില്ല. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നറിയാന്‍ ചന്ദ്രയാന്‍ വിക്ഷേപിച്ച വകയില്‍ തുലഭാരമാടുകയും രഥംവലിക്കുകയും ചെയ്ത ഐ.എസ്.ആര്.ഒ മേധാവികളുടെ ദിവ്യദൃഷ്ടിയൊന്നും ആവശ്യമില്ലല്ലോ.*******</span></b></span>രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.com23